ന്യൂഡൽഹി: അരവിന്ദ് കേജരിവാളിനെ തിഹാർ ജയിലിൽ സന്ദർശിക്കാൻ ഭാര്യ സുനിത കേജരിവാളിന് ജയിൽ അധികൃതർ അനുമതി നൽകിയില്ല. ആഴ്ചയിൽ രണ്ട് തവണയേ സന്ദർശകരെ കാണാൻ അനുമതിയുള്ളൂ. സുനിത മുൻകൂർ അനുമതി വാങ്ങിയില്ലെന്നാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം.
അടുത്ത ആഴ്ചയിലെ സന്ദർശന ഷെഡ്യൂൾ പൂർത്തിയായതായും ജയിൽ അധികൃതർ അറിയിച്ചു. അതേസമയം എഎപി നേതാവും മന്ത്രിയുമായ അതീഷിക്കു കേജരിവാളിനെ സന്ദർശിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് 12.30ന് അവർ കേജരിവാളിനെ തിഹാർ ജയിലിൽ സന്ദർശിക്കും.