ഷിരൂരിൽ സാഹചര്യങ്ങളെല്ലാം അനുകൂലം; അർജുനായുള്ള തെരച്ചിലിൽ നാവികസേനയുടെ മുങ്ങൽ വിദഗ്ധരും ഇറങ്ങുമെന്ന് കാർവാർ എസ്‌പി

കാർവാർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിലിനായി ഇന്ന് നാവിക സേനയും ഇറങ്ങുമെന്ന് കാർവർ എസ്പി നാരായണ. കഴിഞ്ഞ ദിവസത്തെ കാലാവസ്ഥ അനുകൂലമായിട്ടും നാവിക സേനയ്ക്ക് പുഴയിലിറങ്ങി തെരച്ചിൽ നടത്താൻ അനുമതി ലഭിച്ചിരുന്നില്ല.

ഇന്ന് പൂർണ തോതിലുള്ള ഒരു തെരച്ചിൽ ആകും തുടങ്ങുക. നാവികസേനയുടെ ഒരു ഡൈവിംഗ് സംഘവും ഈശ്വർ മാൽപേയുടെ ഒരു സംഘവും തെരച്ചിലിന് ഇറങ്ങും. ഇന്ന് രാവിലെ 10 മണിക്ക് നാവിക സേനയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിക്കുമെന്ന് കാർവർ എസ്പി പറഞ്ഞു.

പുഴയുടെ ഒഴുക്കിന്‍റെ വേഗം രണ്ട് നോട്ട് ആയി കുറഞ്ഞത് ആശ്വാസകരമാണെന്ന് എസ്പി വ്യക്തമാക്കി. ഇന്ന് ജില്ലയിൽ വലിയ മഴ പ്രതീക്ഷിക്കുന്നില്ല, പ്രത്യേക അലർട്ടുകളും ഇല്ല. നാവിക സേനയുടേത് അടക്കം 50 സേനാംഗങ്ങൾ ഇന്ന് തെരച്ചിലിൽ പങ്കെടുക്കുമെന്നും എസ്പി അറിയിച്ചു.

നാവിക സേന, എസ്ഡിആർഎഫ്, എൻഡിആർഎഫ് പോലീസ് എന്നീ സേനകൾ പുഴയിലെ തെരച്ചിലിന് ഉണ്ടാകും. ഫിഷറീസ്, തുറമുഖവകുപ്പ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ടാകും. കരസേനയുടെ ഹെലികോപ്റ്റർ റൂട്ടീൻ തെരച്ചിലിന്റെ ഭാഗമായി സർവയലൻസ് സഹായത്തിനും ഉണ്ടാകുമെന്ന് എസ്പി വ്യക്തമാക്കി.

Related posts

Leave a Comment