അത്യാധുനിക സാങ്കേതികവിദ്യയിലൂടെയുള്ള അരൂരിലെ ദേശീയപാത പുനരുദ്ധാരണം   ശ്രദ്ധേയമാകുന്നു

തുറവൂർ: ദേശീയ പാത 66ൽ അരൂർ പളളിമുതൽ ചേർത്തല എക്സ്റേ ജംഗ്ഷൻ വരെയുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ കേരളത്തിൽ തന്നെ നവീനമായ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് പുരോഗമിക്കുന്നു. 23.665 കിലോമീറ്റർ നീളത്തിലെ പുനരുദ്ധാരണ പ്രവൃത്തികളാണ് പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റുന്നത്. കോൾഡ് മില്ലിങ് ആൻഡ് റീ സൈക്ലിംഗ് ഇൻ ഹോട്ട് മിക്സ് പ്ലാന്‍റ് രീതിയിലാണ് റോഡ് പുനർനിർമിക്കുന്നത്.

ജർമൻ നിർമിത യന്ത്രസാമഗ്രികൾ ഇതിനായി ഉപയോഗിക്കുന്നു. 36.07 കോടി രൂപയാണ് ഈ പ്രവർത്തിയുടെ അടങ്കൽ തുക. നിലവിലുള്ള ദേശീയ പാതയുടെ മുകൾ ഉപരിതലം അത്യാധുനിക മെഷീൻ ഉപയോഗിച്ച് അടർത്തിയെടുത്ത് അതിന്‍റെ മുപ്പത് ശതമാനം പുതിയ റോഡ് നിർമാണ സാമഗ്രികളുമായി ചേർത്ത് വീണ്ടും ഉപരിതലം നിർമിക്കുകയാണ് ചെയ്യുന്നത്.

തുടർന്ന് അഞ്ചു സെന്‍റീമീറ്റർ കനത്തിൽ ബിറ്റുമിനസ് മെക്കാഡവും അതിന് മുകളിൽ ബിറ്റുമിനസ് കോണ്‍ക്രീറ്റും ഇട്ട് ഉപരിതലം ഉറപ്പിക്കും. പഴയ റോഡിന്‍റെ ഉപരിതലം അടർത്തിയെടുത്ത് 30 ശതമാനം ഉപയോഗിക്കുന്നതിനാൽ പുതിയ പുനർനിർമാണത്തിന് നിർമാണ സാമഗ്രി അത്രയും കുറച്ചു മതിയാകും. കൂടാതെ ഇത്തരത്തിൽ നിർമിക്കുന്ന റോഡ് ഉറപ്പുകൂടുതലുള്ളതുമാണ്. പരിസ്ഥിതി സൗഹൃദവും കൂടിയാണ്.

റോഡ് അടർത്തി മാറ്റിയെടുക്കുന്ന മെറ്റലിലെ ശേഷിക്കുന്ന 70 ശതമാനം ഇരുവശവും ഫില്ല് ചെയ്യുന്നതിന് ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഇകെകെ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, പെരുന്പാവൂർ എന്ന സ്ഥാപനമാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. സെപ്റ്റംബർ ആറിന് അരൂരിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് ദേശീയ പാതയുടെ പുനർനിർമാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തത്.

Related posts