വാക്കത്തിക്ക് മുഖത്ത് വെട്ടിയത് അഞ്ചോളം തവണ; മദ്യപിച്ചു നിരന്തരം പ്രശ്നം സൃഷ്ടിക്കുന്ന സാബുവിന്‍റെ ചെയ്തികളെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം തീർത്തത് ഇങ്ങനെ…


അഞ്ചല്‍: മദ്യലഹരിയില്‍ അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഏരൂര്‍ അയിലറ പന്തടിമുകള്‍ കിഴക്കേവീട്ടില്‍ സാബു തോമസ്‌ (61) ആണ് ഏരൂര്‍ പോലീസിന്‍റെ പിടിയിലായത്.

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. അറസ്റ്റിലായ സാബുവിന്‍റെ അയല്‍വാസി അയിലറ പന്തടിമുകള്‍ രണ്ടേക്കര്‍ വീട്ടില്‍ സുരേഷിനെയാണ് സാബു വെട്ടി പരിക്കേല്‍പ്പിച്ചത്. പ്രദേശത്ത് മദ്യപിച്ചു നിരന്തരം പ്രശ്നം സൃഷ്ടിക്കുന്ന സാബുവിനെ അസഭ്യം പറയുന്നതില്‍ നിന്നും സുരേഷ് വിലക്കിയിരുന്നു.

ഇതിന്‍റെ വൈരാഗ്യം നിമിത്തം രാത്രിയില്‍ വീട്ടിലേക്ക് പോകവേ സാബു വെട്ടുകത്തിയുമായി എത്തി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.മുഖത്ത് അഞ്ചോളം വെട്ടേറ്റ സുരേഷിനെ അഞ്ചലിലെ സ്വകാര്യാശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കും മാറ്റി.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഏരൂര്‍ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി സാബുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുഭാഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment