മകന്‍റെ അടിയേറ്റ് എൺപതുകാരനായ പിതാവ് മരിച്ചു; ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി ആഗസ്തിയെ ആശുപത്രി യിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; മകനെ അറസ്റ്റു ചെയ്തു

പുലിക്കുരുന്പ(കണ്ണൂർ): പുലിക്കുരുന്പയിൽ അടിയേറ്റ് പിതാവ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മകനെ കസ്റ്റഡിയിലെടുത്തു. നടുവിൽ പുലിക്കുരുന്പക്കടുത്ത് കൈതളത്തെ തുണ്ടത്തിൽ ആഗസ്തി (കൊച്ചാഗസ്തി-81) ആണ് മരിച്ചത്. മകൻ ബേബിയെയാണ് (52) കുടിയാന്മല പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി പത്തോടെ ബേബിയുടെ വീട്ടിലായിരുന്നു സംഭവം. അടിയേറ്റ് ബോധരഹിതനായി നിലത്തുവീണ ആഗസ്തിയെ അയൽവാസികൾ ചേർന്ന് ഉടൻതന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നാട്ടുകാർ വിവരം നൽകിയതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് മകനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

മരിച്ച ആഗസ്തി മകൻ ബേബിയോടൊപ്പമായിരുന്നു താമസം. ഭാര്യ അന്നക്കുട്ടിയും മകൾ ആനീസും ഇളയമകൻ സോമിയുടെ വീട്ടിലാണ് താമസം. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു വിധേയമാക്കും. ഇരിട്ടി പൊന്നാറ്റിൽ കുടുംബാംഗം അന്നക്കുട്ടിയാണ് മരിച്ച ആഗസ്തിയുടെ ഭാര്യ.

മക്കൾ: മേരി, ജോസ്, ആനിസ്, ബേബി, സോമി, സിൽവി. മരുമക്കൾ: ജോസഫ് വെള്ളാരംകുന്നേൽ (കുടിയാന്മ), സിസിലി പുതുശേരിയിൽ (പുലിക്കുരുന്പ), ലില്ലി പുതുശേരിയിൽ (കോട്ടൂർ, ശ്രീകണ്ഠപുരം), ലിനി ചക്കാലയിൽ (ആടാംപാറ), ഏബ്രഹാം മംഗലത്ത് (കുടിയാന്മല). സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് പുലിക്കുരുന്പ സെന്‍റ് അഗസ്റ്റിൻസ് പള്ളിയിൽ.

 

Related posts