സ്വത്തു തർക്കത്തെ തുടർന്ന്  ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഗൃഹനാഥൻ അറസ്റ്റിൽ; ഇരുകൈയുംകാലും ഒടിഞ്ഞു തൂങ്ങി ഗുരുതരാവസ്ഥയിൽ യുവതി

കരിക്കോട്ടക്കരി(കണ്ണൂർ): ഭാര്യയെ ഇരുമ്പ് വടി ഉപയോഗിച്ച കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. കരിക്കോട്ടക്കരിയിലെ തെക്കേമല ജോസി (62)നെയാണ് കരിക്കോട്ടക്കരി എസ് ഐ ശിവൻ ചോടത് അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സി പി ഒ മാരായ സന്തോഷ്‌, സതീഷ്, ഷബീറലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ജോസിന്‍റെ ആക്രമണത്തിൽ ഭാര്യയുടെ ഇരു കൈകളും ഒരു കാലും ഒടിഞ്ഞു തൂങ്ങിയിരുന്നു.സ്വത്തു സംബന്ധമായ തർക്കത്തെ തുടർന്നാണ് ജോസ്‌ ഭാര്യയെ വീടിനകത്തിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു

Related posts