അച്ഛന്‍റെ സുഹൃത്താണെന്ന വ്യാജേന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസ്: പ്രതി പിടിയിൽ

കോട്ടയം: അച്ഛന്‍റെ സുഹൃത്താണെന്ന വ്യാജേന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതി കസ്റ്റഡിയില്‍. അതിരമ്പുഴ സ്വദേശിയാണു ചിങ്ങവനം പോലീസിന്‍റെ പിടിയിലായത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എസ്എച്ച്ഒ അനില്‍കുമാര്‍ അറിയിച്ചു.

കഴിഞ്ഞ രണ്ടിനു മൂലേടത്തായിരുന്നു സംഭവം. ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്കുപോകുകയായിരുന്ന വിദ്യാർഥിനിയെ, കാറില്‍ വീട്ടിലെത്തിക്കാമെന്നു പറഞ്ഞു തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.

അച്ഛന്‍റെ സുഹൃത്താണെന്നു വിശ്വസിപ്പിച്ചാണു കുട്ടിയെ കാറില്‍ കയറ്റാന്‍ ശ്രമിച്ചത്. ഇയാളുടെ പ്രവൃത്തിയിൽ ഭയന്നുപോയ പെൺകുട്ടി വീട്ടിലേക്കോടിരക്ഷപ്പെട്ടു. തുടർന്നു കുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകുകയായിരുന്നു.

Related posts

Leave a Comment