അസം കൂട്ടബലാത്സംഗം: പോലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോയ പ്രതി മരിച്ച നിലയിൽ

ന്യൂഡൽഹി: അസമിലെ കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതി പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മരിച്ചു.

നാഗോൺ ജില്ലയിലെ 14കാരിയെ ക്രൂരമായി ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ ഇന്നലെയാണ് തഫാസുൽ ഇസ്‌ലാമിനെ അറസ്റ്റ് ചെയ്തത്.

ഇസ്‌ലാമിനെ കൂടുതൽ അന്വേഷണത്തിനായി കുറ്റകൃത്യം നടന്ന സ്ഥലത്തേക്കു കൊണ്ടുപോകുന്നതിനിടെ സമീപത്തെ കുളത്തിലേക്കു ചാടുകയായിരുന്നു. രണ്ടു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മൃതദേഹം പുറത്തെടുക്കുകയും മരണം സ്ഥിരീകരിക്കുകയും ചെയ്തു.

‌ പെൺകുട്ടിയെ മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ധിംഗ് ഏരിയയിലെ റോഡിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

Related posts

Leave a Comment