വംശീയാധിക്ഷേപം: ഇനി ജർമനിക്കൊപ്പമില്ലെന്ന് മെസ്യൂട്ട് ഓസിൽ

ബെർലിൻ: വംശീയാധിക്ഷേപം ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും വിധേയനായ ജർമൻ മിഡ്ഫീൽഡർ മെസ്യൂട്ട് ഓസിൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിച്ചു. റഷ്യൻ ലോകകപ്പിന്‍റെ കിക്കോഫിനു മുൻപേ തുടങ്ങിയ വിവാദമാണ് മെസ്യൂട്ടിനെ പുറത്തേക്കുള്ള വഴി തുറമന്നത്. ആദ്യ റൗണ്ടിൽ ജർമനി തോറ്റു പുറത്തായതിനു പിന്നാലെ വീണ്ടും ചൂടുപിടിച്ച രാഷ്ട്രീയ– കായിക വിവാദത്തിനൊടുവിലാണ് മെസ്യൂട്ട് കടുത്ത തീരുമാനം പ്രഖ്യാപിച്ചത്.

ടീമിനു തന്നെ ആവശ്യമില്ലെന്നു തോന്നുന്നതിനാൽ രാജി വയ്ക്കുന്നുവെന്നാണ് ഞായറാഴ്ച അർധരാത്രിയോടെ ഓസിൽ പ്രഖ്യാപിച്ചത്. എന്നാൽ, ക്ലബ് ഫുട്ബോളിൽ തുടരുമെന്നും ഓസിൽ അറിയിച്ചു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ആർസനലിന്‍റെ താരമാണ് ഓസിൽ. ജർമനിക്കായി 92 കളിയിൽ 23 ഗോൾ നേടിയിട്ടുണ്ട് ഓസിൽ.

തുർക്കി വംശജരായ ഓസിലും സഹതാരം ഇൽക്കേ ഗുൻഡോഗനും തുർക്കി പ്രസിഡന്‍റ് എർദോഗനൊപ്പം ഫോട്ടോയ്ക്കു പോസ് ചെയ്തതാണ് വിവാദമായത്. ഇതോടെ, ഇരട്ട പൗരത്വമുള്ള താരങ്ങളെ ദേശീയ ടീമിൽ ഉൾപ്പെടുത്തരുതെന്ന ആവശ്യം ജർമനിയിൽ ഉയർന്നു. ആരാധകർ ഇരുതാരങ്ങളെയും കൂകിവിളിച്ചു. എന്നാൽ, ഇതുവരെ മാപ്പു പറയാൻ കൂട്ടാക്കാതിരുന്ന ഓസിൽ, ഇന്നലെയാണ് വിശദീകരണം പുറത്തുവിട്ടത്.

എർദോഗാനൊപ്പമുള്ള ചിത്രം രാഷ്ട്രീയ നിലപാടോ നയപ്രഖ്യാപനമോ അല്ലെന്നും, എന്‍റെ കുടുംബാംഗങ്ങളുടെ രാജ്യത്തെ പരമോന്ന നേതാവിനോടുള്ള ആദരം മാത്രമാണ് അതെന്നും അദ്ദേഹം പറഞ്ഞു. എതിർപ്പുകളും പ്രതിഷേധങ്ങളും പ്രതീക്ഷിച്ചിരുന്നതല്ല. ഇനിയും ജർമനിയുടെ ജഴ്സി ഞാൻ ധരിക്കുന്നത് അവർക്കിഷ്ടമല്ലെങ്കിൽ താൻ തുടരുന്നതിൽ അർഥമില്ലെന്നും താൻ നേടിയ ഗോളുകളെ ഒന്നിനെപ്പോലും വിമർശകർ ഓർത്തില്ലെന്നും ഓസിൽ തുറന്നടിച്ചു. ഏറെ ദുഃഖത്തോടെയാണ് ജർമൻ ഫുട്ബോളിനോട് വിട പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts