ജയ്പുര്‍: പ്രസവത്തിനിടെ നഴ്സ് ശക്തിയായി പുറത്തേക്കു വലിച്ചതിനെത്തുടര്‍ന്ന് കുട്ടി രണ്ടായി മുറിഞ്ഞു. മുറിഞ്ഞ തലഭാഗം ഗർഭപാത്രത്തിൽ കുടുങ്ങി. രാജസ്ഥാനിലെ ജയ്സാൽമേറിനു സമീപം രാംഗഡിലെ സർക്കാർ ആശുപത്രിയിലാണു സംഭവം.
ദീക്ഷ എന്ന യുവതിയുടെ ശിശുവിനാണ് ദാരുണാന്ത്യമുണ്ടായത്. ഡോക്ടർമാരെത്തി പരിശോധിച്ചപ്പോൾ ശിശുവിന്റെ തല മുറിഞ്ഞ് ഗർഭപാത്രത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ആശുപത്രിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി കുഞ്ഞിന്റെ അമ്മയും അച്ഛനും രംഗത്തെത്തി.
ഗർഭപാത്രത്തിൽ കുടുങ്ങിയ കുഞ്ഞിന്റെ മറുപാതിയുംകൊണ്ട് മറ്റൊരു ആശുപത്രിയിലേക്ക് തന്നെ റഫർ ചെയ്തുവെന്നു കുട്ടിയുടെ മാതാവായ ദീക്ഷ പറഞ്ഞു. തന്നെ അറിയിക്കാതെ ആശുപത്രി ജീവനക്കാർ പ്രസവമെടുക്കുകയായിരുന്നുവെന്നു രാംഗഡ് ആശുപത്രി ഇൻ ചാർജും പറഞ്ഞു. ദന്പതിമാരുടെ പരാതിയെ തുടർന്ന് പോലീസ് രണ്ടു ജീവനക്കാർക്കെതിരേ കേസെടുത്തു.