അമ്മ സമരത്തിന്! മൂന്നു വയസുകാരന്‍റെ ദുരുഹ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ നീതിതേടി മാതാവ് അനിശ്ചിതകാല സമരത്തിൽ

ആലുവ: മൂന്നു വയസുകാരന്‍റെ ദുരുഹ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താൻ നീതിതേടി മാതാവ് അനിശ്ചിതകാല സമരത്തിൽ.

ആലുവ കടുങ്ങല്ലൂരിൽ വാടകയ്ക്കു താമസിക്കുന്ന കൊല്ലം സ്വദേശിനി നന്ദിനിയുടെ മകൻ പൃഥ്വിരാജിനെ കഴിഞ്ഞ രണ്ടിന് നാണയം വിഴുങ്ങിയ നിലയിൽ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.

സംഭവത്തിൽ ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നാരോപിച്ച് മാതാവ് നന്ദിനി ആശുപത്രിക്ക് മുമ്പിൽ ഇന്ന് അനിശ്ചിതകാല സമരമാരംഭിക്കും.

പട്ടികജാതി പട്ടിക വർഗ ഏകോപന സഭയുടെ നേതൃത്വത്തിൽ രൂപീകരിച്ച പൃഥ്വിരാജ് നീതി ആക്ഷൻ കൗൺസിലാണ് സമരത്തിന് നേതൃത്വം നൽകുന്നത്. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സമരമെന്ന് മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.

ആലുവ ജില്ലാ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, ആലപ്പുഴ മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ നിഷേധിക്കപ്പെട്ട പൃഥ്വിരാജ് കഴിഞ്ഞ രണ്ടിന് പുലർച്ചെയാണ് മരിച്ചത്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കുറ്റക്കാരായ ഡോക്ടർമാരെ രക്ഷിക്കാനാണെന്ന് മാതാവ് നന്ദിനി നേരത്തെ ആരോപിച്ചിരുന്നു. ശ്വാസംമുട്ട് മൂലമാണ് മരിച്ചതെന്നായിരുന്നു ശാസ്ത്രീയ പരിശോധന ഫലം. എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്നാണ് പരാതി.

രണ്ട് നാണയ തുട്ടുകൾ കുട്ടിയുടെ വയറ്റിൽ കണ്ടെത്തിയെങ്കിലും അത് അപകടകരമായ സാഹചര്യത്തിലായിരുന്നില്ലെന്നാണ് പോസ്റ്റ്മാർട്ടം നടത്തിയ പോലീസ് സർജന്‍റെ പ്രാഥമിക നിഗമനം.

കാക്കനാട് കെമിക്കൽ ലാബിൽനിന്നും ലഭിച്ച ആന്തരികാവയവ പരിശോധന റിപ്പോർട്ടിലാണ് ശ്വാസംമുട്ടൽ മൂലം കുട്ടിയുടെ ശ്വാസകോശത്തിനും ഹൃദയത്തിനും നേരിയ തകരാർ ഉണ്ടായതായി സൂചിപ്പിച്ചത്. എന്നാൽ, ഇതു ചികിത്സയിൽ വീഴ്ച്ച വരുത്തിയ ഡോക്ടർമാരെ രക്ഷിക്കാനാണെന്നാണ് നന്ദിനിയുടെ ആരോപണം.

Related posts

Leave a Comment