മലയാളി വിദ്യാർഥികളെ “പാക്കിസ്ഥാനികളാക്കി’ ബംഗളുരു പോലീസ്; വിദ്യാർഥികൾ തങ്ങളുടെ അനുഭവം വിഡിയോ സഹിതം സമൂഹ മാധ്യമങ്ങളിൽ; വിവാദം

ബംഗളുരു: മലയാളി വിദ്യാർഥികളെ  ‘പാക്കിസ്ഥാനികളാക്കി’ ബംഗളുരു പോലീസ്. ബംഗളൂരുവിൽ സോഫ്റ്റ്വെയർ വിദ്യാർഥിയായ കണ്ണൂർ സ്വദേശിയും സഹോദരനും മറ്റൊരു സുഹൃത്തിനുമാണു ദുരനുഭവമുണ്ടായത്. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ ബംഗളുരു എസ്ജി പാളയ പോലീസ് സ്റ്റേഷൻ പരിധിയിലാണു സംഭവം.

താമസിക്കുന്ന അപ്പാർട്ട്മെന്‍റിൽനിന്നു രാത്രി ഒരുമണിക്കു ചായ കുടിക്കാനായി പുറത്തിറങ്ങിയ വിദ്യാർഥികളെയാണു പോലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടുപോയത്. വിദ്യാർഥികൾ തങ്ങളുടെ അനുഭവം വിഡിയോ സഹിതം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണു സംഭവം പുറത്തറിയുന്നത്. പോലീസുകാർ വിദ്യാർഥികളോടു കയർക്കുന്നതിന്‍റെയും വിഡിയോ ചിത്രീകരിക്കുന്നതു തടയുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

മുസ്ലിം വിദ്യാർഥികളോടു ന്ധനിങ്ങൾ പാകിസ്ഥാനിയാണോ’ എന്നായിരുന്നു പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരന്‍റെ ചോദ്യമെന്നും രണ്ടു മണിക്കൂറോളം തങ്ങളെ പോലീസ് സ്റ്റേഷനിൽ വച്ച് ലാത്തികൊണ്ടു മർദിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു. തങ്ങൾ ഈയിടെ നഗരത്തിൽ നിന്ന് തീവ്രവാദികളെന്നു സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞെന്നും വിദ്യാർഥികൾ പറയുന്നു.

എല്ലാവരുടെയും ഫോണ്‍ ആവശ്യപ്പെട്ട പോലീസ് ഒരാളുടെ കൈയിൽനിന്ന് ഫോണ്‍ പിടിച്ചുവാങ്ങുകയും പരിശോധിക്കുകയും ചെയ്തു. വാറന്‍റ് ഉണ്ടെങ്കിൽ മാത്രമേ വ്യക്തിയുടെ പക്കലുള്ള വസ്തുക്കൾ പരിശോധിക്കാൻ അവകാശമുള്ളൂ എന്നു പറഞ്ഞപ്പോൾ വാറന്‍റ്് വേണമെങ്കിൽ സ്റ്റേഷനിൽ വരണമെന്നായിരുന്നു പോലീസിന്‍റെ മറുപടി.

രാത്രി ഒന്നരയോടെയാണ് വിദ്യാർഥികളെ എസ്ജി പാളയ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയയത്. പിന്നീട് മൂന്നരയോടെ ലോക്കൽ ഗാർഡിയൻ സ്ഥലത്തെത്തിയശേഷമാണ് എല്ലാവരെയും വിട്ടയച്ചത്. സംഭവം വിവാദമായതോടെ, സൗത്ത് ഈസ്റ്റ് ഡിവിഷന്‍റെ ചുമതലയുള്ള വൈറ്റ്ഫീൽഡ് ഡിസിപി എം എൻ അനുചേത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Related posts