ആപ്പ്, കോപ്പ്…!! “ജവാനും, ഡോക്ടറും ‘ സ്റ്റോക്കുണ്ട്..! ചാലക്കുടിയിൽ കുടിയൻമാർ ആപ്പിനെ കൈവിട്ടു; കാരണം ഇതാണ്…

ചാലക്കുടി: ബാറുകളിൽ ആപ്പ് ഇല്ലെങ്കിലും മദ്യം സുലഭം. ആപ്പില്ലാതെ മദ്യം വാങ്ങാൻ ബാറുകളിൽ ചെന്നാൽ പൈസ കൊടുത്താൽ മദ്യം ലഭിക്കും.

ഇപ്പോൾ ആപ്പില്ലാതെയാണ് കൂടുതൽ പേരും മദ്യം വാങ്ങുന്നത്. മൊബൈൽ ആപ്പുവഴി മദ്യം ബുക്കു ചെയ്താൽ ബിവറേജ് ഒൗട്ട് ലെറ്റിലാണെങ്കിൽ ചാലക്കുടിയിലുള്ളവർക്ക് അടിച്ചിലിയിലാണ് മദ്യം കിട്ടുന്നത്.

ഇതിനാൽ മദ്യം വാങ്ങാനുള്ള യാത്ര ഒഴിവാക്കി ബാറിൽ പോയി പൈസ കൊടുത്ത് മദ്യം കൈയോടെ വാങ്ങിക്കുകയാണ്. കൈയോടെ മദ്യം കിട്ടുന്നതിനാൽ ഇപ്പോൾ പലരും ആപ്പിനെ ആശ്രയിക്കുന്നില്ല.

ചില ബാറുകളിൽ ആപ്പില്ലാതെ വരുന്നവർക്ക് മദ്യം വിൽക്കാൻ ബാർ ജീവനക്കാരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. മദ്യവില്പനയുടെ സമയം കഴിഞ്ഞാൽ അനധികൃത മദ്യവില്പനയും പൊടിപൊടിക്കുന്നുണ്ട്.

ടൗണിലും പരിസരപ്രദേശങ്ങളിലും നൂറു രൂപ അധികം നല്കിയാൽ മദ്യം ലഭിക്കും. ഇത്തരം അനധികൃതമദ്യവില്പനക്കാരുടെ എണ്ണവും ഏറിയിട്ടുണ്ട്. സമയം കഴിഞ്ഞാൽ ചില ബാറുകളിൽ പിൻവാതിൽ കച്ചവടവും നടക്കുന്നു.

Related posts

Leave a Comment