വിവോ ഫോണ്‍ ഉപയോഗിച്ചതാര്? നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ വാട്സ്ആപ്പ്, ടെലഗ്രാം ആപ്പുകളിലൂടെ മാറ്റിയെന്നു സംശയം

കൊച്ചി: നടിയെ ആക്രമിച്ചു പകർത്തിയ അശ്ലീല ദൃശ്യങ്ങൾ മറ്റൊരു ഫോണിലേക്ക് വാട്സ്ആപ്പ് അല്ലെങ്കിൽ ടെലഗ്രാം മെസേജിംഗ് ആപ്പുകൾ വഴി മാറ്റിയതായി സംശയം.

ക്രൈംബ്രാഞ്ച് അന്വേഷണസംഘമാണ് ഇത്തരത്തിലുള്ള സംശയം ഉന്നയിക്കുന്നത്. സാധാരണയായി ആൻഡ്രോയിഡ് ഫോണുകളിൽ മെമ്മറി കാർഡ് ഇട്ടാൽ ഇതിലേക്ക് ഒരു ഫോണ്‍ ഡയറക്ടറികൂടി റൈറ്റ് ചെയ്യും.

നടിയുടെ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിൽ ഇത്തരമൊരു ഫോണ്‍ ഡയറക്ടറി രൂപപ്പെട്ടിട്ടുണ്ട്. അങ്ങനെ രൂപപ്പെട്ട വിവോ ഫോണ്‍ ഡയറക്ടറിയാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്.

അങ്ങനെയാണ് വിവോ ഫോണിലിട്ടാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്.

ഫോണിൽ ഇട്ട മെമ്മറി കാർഡിലെ ഫോൾഡറുകൾ ഒന്നും തുറക്കാതെ തന്നെ ലോംഗ് പ്രസ് ചെയ്താൽ മറ്റൊരു ഫോണിലേക്ക് ഇവ ഷെയർ ചെയ്യാനാകും.

കോടതിയുടെ അനുമതി വേണം

അതേസമയം, മെമ്മറി കാർഡിൽ റൈറ്റ് ചെയ്യപ്പെട്ട പുതിയ ഫോൾഡറിൽ വിവോ ഫോണ്‍ വിവരങ്ങൾ, ജിയോ നെറ്റ്‌വർക്ക് ആപ്ലിക്കേഷൻ, വാട്സ് ആപ്, ടെലഗ്രാം അടക്കമുള്ളവയുണ്ട്.

എന്നാൽ, കോടതിയുടെ അനുമതി കിട്ടിയാലേ ഈ ഫോണ്‍ ആരുടേതെന്ന് ഔദ്യോഗികമായി അന്വേഷിക്കാനാകു എന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച് സംഘം.

അവ്യക്തത തുടരുന്നു

വിചാരണക്കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ട്രഷറിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡ് വിവോ ഫോണിൽ ഇട്ട് പരിശോധിച്ചെന്നാണ് ഫോറൻസിക് റിപ്പോർട്ടിലുള്ളത്.

എന്നാൽ മെമ്മറി കാർഡിലെ നടിയുടെ ദൃശ്യങ്ങളുള്ള ഫോൾഡറുകൾ ഈ ഫോണിലിട്ട് തുറന്ന് പരിശോധിച്ചതായി ഫോറൻസിക് പരിശോധന റിപ്പോർട്ടിലില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്.

അതായത, ഈ ഫയലുകളുടെ ഹാഷ് വാല്യൂ പരിശോധനയിൽ മാറിയിട്ടില്ല. എന്നാൽ ദൃശ്യം തുറന്ന് നോക്കാതെ തന്നെ മെമ്മറി കാർഡിന്‍റെ ദൃശ്യങ്ങൾ ആൻഡ്രോയിഡ് ഫോണിൽനിന്ന് മറ്റൊരു ഫോണിലേക്ക് അയക്കാനോ കൈമാറാനോ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.

വിവോ ഫോണ്‍ ഉപയോഗിച്ചതാര്?

വിവോ ഫോണ്‍ ഉപയോഗിച്ച് താൻ ദൃശ്യം കണ്ടിട്ടില്ലെന്ന് മജിസ്ടേറ്റ് തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ കോടതിയുടെ പക്കലിരുന്ന മെമ്മറി കാർഡ് ഉപയോഗിച്ചതിൽ സുരക്ഷാ വീഴ്ചയുണ്ടായി എന്നാണ് വിലയിരുത്തപ്പെടുന്നത്.

എന്നാൽ മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായ 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 നും 12 .54 നും മധ്യേ ആരൊക്കെ കോടതിയിലുണ്ടായിരുന്നു എന്നതു കേന്ദ്രീകരിച്ചാണ് ഇനി അന്വേഷണം നടക്കേണ്ടത്.

ഇത്തരം ഒരു അന്വേഷണം നടത്തിയാൽ അന്ന് അവിടെയുണ്ടായിരുന്ന പോലീസുകാരും കോടതി ജീവനക്കാരും സംശയത്തിന്‍റെ നിഴലിലാകും. ഈ സാഹചര്യം മൂലം അന്വേഷണം നിലച്ചതായും സൂചനയുണ്ട്.

Related posts

Leave a Comment