ബിനീഷ് കൊടിയേരിക്ക് ലഹരിമരുന്ന് മാഫിയയുമായി ബന്ധം! സ്വപ്‌ന സുരേഷ് പിടിയിലാകുന്ന ദിവസം ബിനീഷിനെ നിരവധി തവണ അനൂപ് വിളിച്ചിട്ടുണ്ട്; ആരോപണവുമായി യൂത്ത് ലീഗ്

കോഴിക്കോട്: ബംഗളൂരുവിൽ ലഹരിമരുന്നു കേസിൽ പിടിയിലായ ലഹരിമരുന്ന് സംഘത്തിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമെന്ന് യൂത്ത് ലീഗ്.

കേസിൽ പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, റിജേഷ് രവീന്ദ്രൻ എന്നിവർക്ക് ബിനീഷ് കോടിയേരിയുമായി ബന്ധമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ജൂലൈ 10 ന് അനൂപ് മുഹമ്മദിന് വന്ന കോളുകൾ പരിശോധിക്കണം. ആ ദിവസമാണ് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ബംഗളൂരുവിൽ പിടിയിലാകുന്നത്. അന്ന് ബിനീഷിനെ നിരവധി തവണ അനൂപ് വിളിച്ചിട്ടുണ്ട്.

2015-ല്‍ അനൂപ് കമ്മനഹള്ളിയില്‍ തുടങ്ങിയ ഹയാത്ത് ഹോട്ടലിന് ബിനീഷ് കോടിയേരി പണം മുടക്കിയിട്ടുണ്ട്. 2019-ല്‍ അനൂപ് തുടങ്ങിയ മറ്റൊരു ഹോട്ടലിന് ആശംസയര്‍പ്പിച്ച് ഫേസ്ബുക്ക് ലൈവ് ഇടുകയും ചെയ്തിരുന്നു.

പിടിയിലായവര്‍ക്കൊപ്പം ലോക്ക്ഡൗണ്‍ കാലത്ത്‌ ജൂണ്‍ 19-ന് കുമരകത്തെ നൈറ്റ് പാര്‍ട്ടിയില്‍ ബിനീഷ് കോടിയേരിയും പങ്കെടുത്തെന്നും ഫിറോസ് വെളിപ്പെടുത്തി.

ടെലിവിഷൻ സീരിയൽ നടി ഡി. അനിഖയോടൊപ്പമാണ് മുഹമ്മദ് അനൂപും റിജേഷ് രവീന്ദ്രനും നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പിടിയിലാകുന്നത്.

Related posts

Leave a Comment