12 മണിക്കൂർ മുൾമുനയിൽ ബിനീഷ് കോടിയേരി! നടന്നത് ആദ്യഘട്ട ചോദ്യം ചെയ്യല്‍ മാത്രം; ശേഖരിച്ച വിവരങ്ങള്‍ മറ്റു ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കും കൈമാറും

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ടു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനീഷ് കോടിയേരിയെ 12 മണിക്കൂറോളം ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

സ്വർണക്കടത്തിനു പിന്നിലെ ഹവാല, ബിനാമി ബന്ധം അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റാണ് (ഇഡി) ചോദ്യം ചെയ്തത്.

ആദ്യഘട്ട ചോദ്യം ചെയ്യല്‍ മാത്രമാണു നടന്നതെന്നും മൊഴികളുടെ വ്യക്തത പരിശോധിച്ചശേഷം വീണ്ടും ചോദ്യംചെയ്യുമെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു.

കൊച്ചിയിലെ ഇഡി ഓഫീസില്‍ ഇന്നലെ രാവിലെ 10ന് ആരംഭിച്ച മാരത്തണ്‍ ചോദ്യം ചെയ്യല്‍ രാത്രി 10 വരെ നീണ്ടു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശേഖരിച്ചശേഷം എൻഫോഴ്സ്മെന്‍റ് ജോയിന്‍റ് ഡയറക്ടർ ജയ് ഗണേഷിന്‍റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

ബിനീഷിനു ബന്ധമുള്ള തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ചോദ്യം ഉയര്‍ന്നു. യുഎഇ കോണ്‍സലേറ്റിലെ വിസ സ്റ്റാന്പിംഗ് സേവനങ്ങള്‍ ചെയ്തിരുന്ന തിരുവനന്തപുരത്തെ യുഎഎഫ്എക്‌സ് കമ്പനി, ബിനീഷിന്‍റെ പേരില്‍ ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കമ്പനികള്‍ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടും ചോദ്യമുണ്ടായി.

കഴിഞ്ഞ ഒരുമാസമായി ബിനീഷ് കോടിയേരിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടേറേറ്റ് അന്വേഷണം നടത്തിവരികയായിരുന്നു. കമ്പനികളുടെ മറവില്‍ ബിനാമി, ഹവാല ഇടപാടുകളിലൂടെ ബിനീഷ് സ്വര്‍ണ്ണക്കടത്ത് സംഘവുമായി ബസപ്പെട്ടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ബംഗളൂരുവിലെ ബി കാപ്പിറ്റല്‍ ഫൈനാല്‍ഷല്‍ സൊലൂഷ്യന്‍സ്, ബി കാപ്പിറ്റല്‍ ഫോറെക്‌സ് ട്രേഡിംഗ് എന്നീ കമ്പനികളാണ് ബിനീഷിന്‍റെ പേരിലുള്ളത്.

വാര്‍ഷിക റിട്ടേൺ‍ സമര്‍പ്പിക്കാത്തതിനെത്തുടര്‍ന്നു കേന്ദ്ര കമ്പനികാര്യ മന്ത്രാലയം ഈ കമ്പനികളുടെ രജിസ്‌ട്രേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇത് അനധികൃത പണം ഇടപാടുകള്‍ക്കായി മാത്രം തുടങ്ങിയ സ്ഥാപനമെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. തിരുവനന്തപുരത്തെ യുഎഎഫ്എക്‌സ് എന്ന സ്ഥാപനത്തിൽ ബിനീഷിനു പങ്കുണ്ടെന്ന ആരോപണവുമുണ്ട്. ഈ കമ്പനിയെ കോണ്‍സലേറ്റിനു പരിചയപ്പെടുത്തിയതു താനാണെന്നു സ്വപ്ന സുരേഷ് മൊഴി നല്‍കിയിരുന്നു.

ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രധാന പ്രതി കൊച്ചി സ്വദേശി അനൂപ് മുഹമ്മദും ബിനീഷും തമ്മിലുള്ള അടുത്ത ബന്ധം ഇതിനിടെ പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് സംഘം ഫണ്ട് കണ്ടെത്താന്‍ അനൂപ് ഉള്‍പ്പെട്ട മാഫിയയുടെ സഹായം തേടിയതായും വിവരം ലഭിച്ചിരുന്നു.

സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരനായ കെ.ടി. റമീസ് വഴിയായിരുന്നു മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ടത്. ലഹരി കടത്തും സ്വര്‍ണക്കടത്തും തമ്മില്‍ ബന്ധമുണ്ടെന്നു സ്ഥാപിച്ചുകൊണ്ടുള്ള അന്വേഷണമാണ് എന്‍ഫോഴ്‌സ്‌മെന്‍റ് നടത്തുന്നത്.

ബിനീഷില്‍നിന്ന് ഇവർ ശേഖരിച്ച വിവരങ്ങള്‍ മറ്റു ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കും കൈമാറും. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ബിനീഷിനു ഹാജരാകാൻ നോട്ടീസ് ലഭിച്ചത്. അഭിഭാഷകന്‍ വഴി സാവകാശത്തിനു ബിനീഷ് ശ്രമിച്ചിരുന്നെങ്കിലും എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് വഴങ്ങിയില്ല.

ഇന്നലെത്തന്നെ ഹാജരാകണമെന്ന നിര്‍ബന്ധത്തിനു മുന്നിൽ ബിനീഷിന്‍റെ വഴികള്‍ അടഞ്ഞു. രാവിലെ 11ന് ഹാജരാകാനാണ് ആവശ്യപ്പെട്ടതെങ്കിലും 9.30നുതന്നെ ബിനീഷ് ഇഡി ഓഫീസിലെത്തി.

Related posts

Leave a Comment