നാൽപത് വെടിയുണ്ടകളുമായി തമിഴ് നടൻ പിടിയിൽ; പെട്ടെന്നുള്ള യാത്രയായതിനാൽ തിരകൾ സൂക്ഷിച്ചിരുന്ന പെട്ടി ശ്രദ്ധയിൽപ്പെട്ടില്ലന്ന് താരം

ചെന്നൈ: വിമാനത്താവളത്തിൽ വെടിയുണ്ടകളുമായി തമിഴ്നടനും മുൻ എംഎൽഎയുമായ കരുണാസ് പിടിയിൽ. 40 വെടിയുണ്ടകളാണു നടന്‍റെ പക്കൽനിന്നു കണ്ടെടുത്തത്.

ഇന്നലെ രാവിലെ ചെന്നൈയിൽനിന്നു തിരുച്ചിയിലേക്കു പോകാനായി എത്തിയപ്പോഴായിരുന്നു സംഭവം. ബാഗ് സ്കാൻ പരിശോധനയ്ക്കു വിധേയമാക്കുന്നതിനിടെ അലാറമടിച്ചതോടെ തുറന്നുപരിശോധിക്കുകയായിരുന്നു.

വളരെ പെട്ടെന്നുള്ള യാത്രയായതിനാൽ ബാഗിൽ തിരകൾ സൂക്ഷിച്ചിരുന്ന പെട്ടി ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് നടന്‍റെ വിശദീകരണം. തോക്ക് ഉപയോഗിക്കാൻ തനിക്ക് ലൈസൻസുള്ളതായി നടൻ വ്യക്തമാക്കി.

ഇതുസംബന്ധിച്ച രേഖകൾ ഉദ്യോഗസ്ഥർക്കു സമർപ്പിച്ചു. എന്നാൽ താരത്തിന്‍റെ വിമാനയാത്ര റദ്ദാക്കിയശേഷം വിശദമായ ചോദ്യംചെയ്തു വിട്ടയച്ചു. 2016-2021 വരെ തിരുവദനൈ മണ്ഡലത്തിലെ എഐഎഡിഎംകെ എംഎൽഎയായിരുന്നു.

Related posts

Leave a Comment