ഹൃദയാഘാതം സ്വപ്ന സാഫല്യത്തിന് വിരാമമിട്ടു; ആരാധന മൂർത്തിയെ ഒരിക്കൽ പോലും നേരിട്ട് കാണാൻ സാധിക്കാതെ ബുസ യാത്രയായി


ആരാധന മൂർത്തിയെ ഒരിക്കൽ പോലും നേരിട്ട് കാണാൻ സാധിക്കാതെ ബുസ കൃഷ്ണ യാത്രയായി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ക്ഷേത്രം കെട്ടി പൂജ ചെയ്തിരുന്ന ബുസ കഴിഞ്ഞ ദിവസമാണ് കുഴഞ്ഞുവീണ് മരിച്ചത്.

ഹൃദയാഘാതമാണ് മരണകാരണം. ട്രംപിന് കോവിഡ് ബാധിച്ച വിവരം അറിഞ്ഞതുമുതൽ ഇയാൾ അസ്വസ്ഥനായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

നാലു വർഷം മുൻപ് ബുസയുടെ സ്വപ്നത്തിൽ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധനയുടെയും ഭക്തിയുടേയും തുടക്കം. പിന്നീട് ഉപയോഗിക്കുന്ന വസ്ത്രത്തിലും ബാഗിലും വീട്ടിലും അങ്ങനെ എല്ലായിടത്തും ട്രംപ് നിറഞ്ഞു.

രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ട്രംപിന്‍റെ അറ് അടി ഉയരമുള്ള പ്രതിമ സ്ഥാപിച്ചാണ് ‘ട്രംപ് ക്ഷേത്രം’ നിർമിച്ചിരിക്കുന്നത്. ഒരു തവണ പോലും തന്‍റെ ‘ദൈവത്തെ’ കാണാതെ ‘ട്രംപ് കൃഷ്ണൻ’ മരിച്ചുവെന്നത് വിശ്വസിക്കാൻ പ്രയാസമാണെന്ന് ഗ്രാമുഖ്യൻ വെങ്കട്ട് ഗൗഡ് പറഞ്ഞു.

ട്രംപിന്‍റെ ഇന്ത്യാ സന്ദർശനവേളയിൽ അതിന് ശ്രമിച്ചെങ്കിലും നടന്നില്ല. അദ്ദേഹത്തിന്‍റെ മരണവാർത്തയെങ്കിലും ഇപ്പോൾ ട്രംപിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’ -ഗ്രാമമുഖ്യൻ പറഞ്ഞു.

Related posts

Leave a Comment