വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ സ്വകാര്യ ബസ് സമരം

കോട്ടയം: സ്വകാര്യ ബസ് വ്യവസായത്തോട് സര്‍ക്കാരും ഗതാഗത മന്ത്രിയും കാട്ടുന്ന അവഗണയ്‌ക്കെതിരെയും ബസ് വ്യവസായം നേരിടുന്ന ഗുരുതര പ്രതിസന്ധികള്‍ക്ക് പരിഹാരം തേടിയും സ്വകാര്യ ബസുടമകൾ‍ നാളെ സൂചനാ പണിമുടക്ക് നടത്തും.

സംസ്ഥാന വ്യാപകമായി നാളെ സ്വകാര്യ ബസ് സര്‍വീസുകള്‍ നിലയ്ക്കും. നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക, ബസുകളില്‍ കാമറ, സീറ്റ് ബെല്‍റ്റ് എന്നിവ ഘടിപ്പിക്കാന്‍ സാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.

Related posts

Leave a Comment