കാൻസർ രോഗിയായ അമ്മയെ പരിചരിക്കാൻ പ്രയാസം; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം; മരിച്ചെന്ന കരുതി ബന്ധുക്കളെ വിളിച്ചുവരുത്തി; ഒടുവിൽ മകന്‍റെ കുറ്റസമ്മതം കേട്ട് ഞെട്ടി നാട്ടുകാർ

കണ്ണൂര്‍: രോഗിയായ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ചെറുപുഴ സ്വദേശി സതീശനാണ് അറസ്റ്റിലായത്. ഇയാളുടെ അമ്മ നാരായണി ഗുരുതരാവസ്ഥയിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ സംഭവം. നാരായണിയെ സതീശന്‍ കഴുത്ത് ഞെരിച്ചും തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

ഇവര്‍ ബോധരഹിതയായപ്പോള്‍ അമ്മ മരിച്ചതായി ഇയാള്‍ ബന്ധുക്കളെ അറിയിച്ചു. സതീശനാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് മനസിലാക്കാതെ ബന്ധുക്കള്‍ നാരായണിയെ ആശുപത്രിയിലെത്തിച്ചിരുന്നു.

നാരായണിയുടെ പരിക്കിൽ സംശയം തോന്നിയ ഡോക്ടർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാനുള്ള പ്രയാസം മൂലം കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നെന്നാണ് ഇയാൾ പോലീസിന് നല്‍കിയ മൊഴി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related posts

Leave a Comment