ഓൺലൈൻ ഭക്ഷണവിതരണത്തിന്‍റെ മറവിൽ കഞ്ചാവ് വിൽപന; രണ്ടുപേർ പിടിയിൽ

കിഴക്കമ്പലം: പള്ളിക്കര മനക്കകടവിൽ വൻ കഞ്ചാവ് വേട്ട. 18.5 കിലോ കഞ്ചാവുമായി രണ്ടുപേർ പോലീസ് പിടിയിൽ. തൃശുർ കൊടുങ്ങല്ലൂർ കരുമാത്ര കരുപ്പടന്ന ഭാഗത്ത് ചീനിക്കാപ്പുറത്ത് വീട്ടിൽ ഫാദിൽ (23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര ലക്ഷംവീട്ടിൽ രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്.

ഓപ്പറേഷൻ ക്ലീനിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോക്ടർ വൈഭവ് സക്സേനയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലായത്. മനക്കക്കടവ് പാലത്തിന് സമീപം കഞ്ചാവ് വിൽപ്പനയ്ക്ക് എത്തിയപ്പോഴാണ് ഫാദിലിനെ അറസ്റ്റ് ചെയ്യുന്നത്.

ഇയാളുടെ കൈയിൽ രണ്ട് ബാഗുകളാണ് ഉണ്ടായിരുന്നത്. ഒരു ബാഗിൽ അഞ്ച് പായ്ക്കറ്റിലും അടുത്ത ബാഗിൽ നാല് പായ്ക്കറ്റിലും കഞ്ചാവ് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുകയായിരുന്നു.

രതീഷ് പറയുന്നയാൾക്ക് കഞ്ചാവ് കൈമാറുന്നതിനാണ് ഫാദിൽ എത്തിയത്. ഫാദിലിനെ പിടികുടിയതറിഞ്ഞ് രതീഷ് ഒളിവിൽ പോയി. തുടർന്ന് പ്രത്യേക അന്വേഷണസംഘം പാലക്കാടേക്ക് തിരിച്ചു. ശ്രീകൃഷ്ണപുരത്തു നടന്ന പരിശോധനയിൽ രതീഷിനെ സാഹസികമായി പിടികൂടി.

കളമശേരി ഭാഗത്തെ ലോഡ്ജിലാണ് വിൽപ്പനയ്ക്കായി കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞദിവസം ബിനാനിപുരത്ത് അറസ്റ്റിലായ യുവതി ഉൾപ്പെടെയുള്ള ആറ് പേർ രതീഷിന്‍റെ സുഹൃത്തുക്കളാണ്.

ഓൺലൈൻ ഭക്ഷണവിതരണത്തിന്‍റെ മറവിൽ കഞ്ചാവ് വിൽക്കുന്ന ഇവരിൽനിന്ന് ആറര കിലോ കഞ്ചാവാണ് അന്ന് കണ്ടെടുത്തത്. സ്ഥിരമായി കഞ്ചാവ് വിൽക്കുന്ന കേരളത്തിലെ വൻ കഞ്ചാവ് വിൽപ്പന സംഘമാണ് പിടിയിലായവർ. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു.

Related posts

Leave a Comment