നരഭോജി മാതാവ് ! രണ്ടു വയസുകാരിയുടെ തല പിളര്‍ന്ന മാതാവ് രക്തവും പച്ചമാംസവും ഭക്ഷിച്ചു; വില്ലനായത് മദ്യവും മയക്കുമരുന്നും

canniballismരക്ഷിക്കേണ്ട അമ്മ കുഞ്ഞിനെ കൊല്ലാക്കൊല ചെയ്ത സംഭവം രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ ഗോപാല്‍പൂരിലാണ് ഈ ദാരുണ സംഭവം നടന്നത്. പ്രമീള എന്ന സ്ത്രീയാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയില്‍ തന്റെ രണ്ടു വയസുള്ള മകളുടെ തല പിളര്‍ന്ന് രക്തവും മാസവും ഭക്ഷിച്ചത്. കുഞ്ഞിന്റെ അലറിക്കരച്ചില്‍ കേട്ടെത്തിയ പ്രമീളയുടെ ഭര്‍തൃസഹോദരനാണ് കുഞ്ഞിനെ ഇവരുടെ പിടിയില്‍ നിന്നും രക്ഷപ്പെടുത്തിയത്.

” കുഞ്ഞിന്റെ അലറിക്കരച്ചില്‍ കേട്ടാണ് ഞാന്‍ അവിടെയെത്തുന്നത്. ഞങ്ങളുടെ വീടിന്റെ എതിര്‍വശത്താണ് പ്രമീളയും കുട്ടികളും താമസിക്കുന്നത്. ഭര്‍ത്താവ് ജോലി ആവശ്യത്തിനായി ഡല്‍ഹിയില്‍ പോയിരുന്നതിനാല്‍ പ്രമീളയും കുട്ടികളും തനിച്ചായിരുന്നു.കുഞ്ഞിന് എന്തോ സംഭവിച്ചു എന്നു കരുതി എത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കുഞ്ഞിന്റെ തല തല്ലിപ്പൊളിച്ച ശേഷം പച്ചമാംസവും രക്തവും ഭക്ഷിക്കുകയായിരുന്നു ഇവര്‍. ഉടന്‍ തന്നെ ബഹളം വച്ചു പ്രമീളയെ തള്ളിമാറ്റി കുഞ്ഞിനെ എടുത്തുകൊണ്ടു പുറത്തേയ്ക്കു ഓടി. കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു”. പ്രമീളയുടെ ഭര്‍തൃസഹോദരന്‍ പറയുന്നു.

കുട്ടി ഇപ്പോള്‍ സാവധാനം ജീവിതത്തിലേക്ക് തിരിച്ചു വരികയാണെന്നും ഇയാള്‍ പറഞ്ഞു. സംഭവം അറിഞ്ഞ നാട്ടുകാര്‍ ഇവരെ കെട്ടിയിട്ടു തല്ലുകയായിരുന്നു. നാട്ടുകാരുടെ തല്ലുകൊണ്ട് ഇവര്‍ മരിക്കുമെന്ന അവസ്ഥയിലെത്തിയപ്പോള്‍ ഒരു ബന്ധു പോലീസിനെ  വിളിക്കുകയായിരുന്നു.ഒടുവില്‍ പോലീസെത്തി ഇവരെ അറസ്റ്റു ചെയ്‌തോടെയാണ് രംഗം ശാന്തമായത്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിലാണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്ന പോലീസ് പറഞ്ഞു.

Related posts