കല്ലേരിക്കരയിൽ കാർ തടഞ്ഞ് അക്രമം; യുവതി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്; രണ്ടുപേർ കസ്റ്റഡിയിൽ

മട്ടന്നൂർ: കല്ലേരിക്കരയിൽ കാർ തടഞ്ഞുനിർത്തി യുവതി അടക്കമുള്ള അഞ്ചുപേരെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെയായിരുന്നു സംഭവം.

പരിക്കേറ്റ മട്ടന്നൂർ ടാറ്റാ അപ്കോ ഷോറൂമിലെ അസി.സെയിൽസ് മാനേജർ കോളാരിയിലെ ഷീന നമ്പ്യാർ (32), ഷോറൂമിലെ ജീവനക്കാരായ കാക്കയങ്ങാട് സ്വദേശി വി.സനിൽ (23), മാലൂർ സ്വദേശികളായ വിഥുൻ (22), ദുർഗാ ദാസ് (23), വട്ടക്കയത്തെ നിഖിൽ (22) എന്നിവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മട്ടന്നൂരിലെ ഷോറൂമിൽ നിന്നു കണ്ണൂർ തോട്ടടയിലെ ഓഫീസിൽ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് സംഭവം. സ്വിഫ്റ്റ് കാറിൽ നിടുവോട്ടും കുന്നിൽ നിന്നു കനാൽ വഴി അഞ്ചരക്കണ്ടി റോഡിൽ കയറാൻ പോകുന്നതിനിടെ ബൈക്കിലും കാറിലുമായി പിന്നാലെയെത്തിയ ആറംഗ സംഘം കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവത്രെ.

കാറിലുണ്ടായിരുന്നവരെ പുറത്തേക്ക് വലിച്ചിട്ട് കൈകൊണ്ടു കുത്തിയും ചവിട്ടിയും ആക്രമിക്കുകയായിരുന്നുവെന്നു പരിക്കേറ്റവർ പറയുന്നു. ഇവരുടെ പരാതിയിൽ മട്ടന്നൂർ എസ്ഐ ശിവൻ ചോടോത്തും സംഘവും കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ രണ്ടു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

Related posts