സ്കൂട്ടറിൽ പോകവേ ചെളിവെള്ളം തെറിപ്പിച്ചു; ചോദ്യം ചെയ്ത അച്ഛനെയും മകനെയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ചു; കേസെടുത്ത് പോലീസ്

കൊച്ചി: ചിറ്റൂര്‍ ഫെറിക്ക് സമീപം അച്ഛനേയും മകനേയും ഓടുന്ന കാറിനൊപ്പം വലിച്ചിഴച്ച സംഭവത്തില്‍ ചേരാനെല്ലൂര്‍ പോലീസ് കേസെടുത്തു.

സ്‌കൂട്ടര്‍ യാത്രികരായ ചിറ്റൂര്‍ കോളരിക്കല്‍ സ്വദേശികളായ അക്ഷയ് സഹോദരി അനസു പിതാവ് സന്തോഷ് എന്നിവരുടെ പരാതിയിലും കാര്‍ യാത്രികനായ കോട്ടയം കറുകച്ചാല്‍ സ്വദേശി ജോസഫ് ജോണിന്‍റേയും പരാതികളിലാണ് പോലീസ് കേസുകള്‍ എടുത്തത്.

അക്ഷയ്‌യും സഹോദരിയും സ്‌കൂട്ടറില്‍ പോകുന്നതിനിടെ കാര്‍ യാത്രക്കാര്‍ ഇവരുടെ ദേഹത്തേക്ക് ചെളിവെള്ളം തെറിപ്പിച്ചു. ഉടൻതന്നെ സ്കൂട്ടർ നിർത്തി അക്ഷയ് കാർ യാത്രക്കാരനെ ചോദ്യം ചെയ്തു. ഇരു കൂട്ടരും തമ്മിൽ വാക്ക് തർക്കം ഉണ്ടായപ്പോൾ നാട്ടുകാർ ഇടപെട്ടു പിടിച്ചു മാറ്റാൻ ശ്രമിച്ചു.

സംഭവശേഷം സഹോദരങ്ങൾ വീട്ടിലേക്ക് മടങ്ങി. എന്നാൽ കാർ യാത്രക്കാർ ഇരുവരേയും പിന്തുടരുകയും വീട്ടിൽ കയറി ചോദ്യം ചെയ്യുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ പിതാവ് സന്തോഷ് കാര്യം തിരക്കാനായി പുറത്തേക്കിറങ്ങി. എന്നാൽ കാറിലുണ്ടായിരുന്നവര്‍ ഇദ്ദേഹവുമായി വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് അക്ഷയിയേയും പിതാവിനെയും കാര്‍ നീങ്ങവെ വലിച്ചിഴച്ച് മുന്നോട്ടുകൊണ്ടുപോവുകയുമായിരുന്നു.

Related posts

Leave a Comment