കാസര്‍ഗോട്ടെ പൂച്ചയുടെ മരണം കോവിഡ് ബാധയോ? മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം ഇങ്ങനെയെക്കെ…

കാസര്‍ഗോഡ്: ജനറല്‍ ആശുപത്രിയില്‍ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് പിടികൂടി മൃഗസംരക്ഷണ വകുപ്പിന്‍റെ നിരീക്ഷണത്തിലാക്കിയ പൂച്ചയുടെ മരണം കോവിഡ് ബാധിച്ചുതന്നെ ആയിരുന്നുവെന്ന സംശയം മുറുകുന്നു.

മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗപ്പകര്‍ച്ച ഉണ്ടാകാമെന്ന് കഴിഞ്ഞ ദിവസം യുഎസില്‍ സ്ഥിരീകരിച്ചിരുന്നു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ പെണ്‍കടുവയ്ക്ക് രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് ഇന്ത്യയിലും മൃഗശാലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


നിശ്ചിത അകലം പാലിച്ചു മാത്രം പരിചരിക്കുന്ന മൃഗശാലയിലെ ജീവനക്കാരനില്‍ നിന്ന് മാര്‍ജാരവര്‍ഗത്തില്‍പ്പെട്ട കടുവയ്ക്ക് രോഗബാധ ഉണ്ടാകാമെങ്കില്‍ മനുഷ്യരുമായി കൂടുതല്‍ അടുത്ത് ഇടപഴകുന്ന പൂച്ചകള്‍ക്ക് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വളരെയേറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.


ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിനകത്ത് പൂച്ചകള്‍ താവളമടിച്ച കാര്യം രോഗികള്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തതിനു ശേഷമാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ മേല്‍നോട്ടത്തില്‍ പട്ടിപിടിത്തക്കാരുടെ സഹായത്തോടെ പൂച്ചകളെ വലയിട്ടു പിടിച്ച് നഗരത്തിലെ എബിസി കേന്ദ്രത്തിലേക്ക് മാറ്റിയത്.

രണ്ട് കണ്ടന്‍ പൂച്ചകളും ഒരു ചക്കിപ്പൂച്ചയും രണ്ടു കുഞ്ഞുങ്ങളുമാണ് ഉണ്ടായിരുന്നത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും പട്ടിപിടിത്തക്കാരും കോവിഡ് പ്രതിരോധവസ്ത്രം ധരിച്ചാണ് അകത്ത് പ്രവേശിച്ച് പൂച്ചകളെ പിടികൂടിയത്. അത്രയും ദിവസം യാതൊരു പ്രതിരോധവുമില്ലാതെ രോഗികള്‍ക്കൊപ്പം കഴിഞ്ഞതായതിനാല്‍ പൂച്ചകളെ പുറത്തുവിടാതെ എബിസി കേന്ദ്രത്തിലേക്കു കൊണ്ടുപോയി നിരീക്ഷണത്തിലാക്കുകയായിരുന്നു.

പിടികൂടി ഏതാനും ദിവസങ്ങള്‍ക്കകമാണ് ചക്കിപ്പൂച്ച ചത്തത്. പിടികൂടുന്ന സമയത്തു തന്നെ പ്രസവത്തെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഈ പൂച്ചയ്ക്ക് ഉണ്ടായിരുന്നതായാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം.

എന്നാല്‍ പ്രസവത്തെ തുടര്‍ന്നുള്ള ക്ഷീണത്തില്‍ പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയില്‍ അമ്മപ്പൂച്ചയെ രോഗം പെട്ടെന്ന് പിടികൂടിയിരിക്കാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. കുഞ്ഞുങ്ങള്‍ക്കും രോഗം ബാധിച്ചിരിക്കാന്‍ ഇടയുണ്ട്.

മനുഷ്യരുടെ കാര്യത്തിലെന്നപോലെ സാമാന്യം ആരോഗ്യമുള്ള കണ്ടന്‍ പൂച്ചകള്‍ക്ക് രോഗലക്ഷണങ്ങള്‍ പുറത്തു കാണാത്തതുമാകാം. ഈ പൂച്ചകള്‍ക്കോ ഇവയെ പരിചരിക്കുന്ന തൊഴിലാളികള്‍ക്കോ കാര്യമായ യാതൊരു സുരക്ഷാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടില്ല.

പുതിയ കണ്ടെത്തലിന്‍റെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന്‍റെ ഗൗരവമായ ഇടപെടല്‍ വേണ്ടിവരും. വിദഗ്ധ വെറ്ററിനറി ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ ഈ പൂച്ചകളെ പരിശോധിക്കാനുള്ള സംവിധാനവും സുരക്ഷയും ഒരുക്കേണ്ടതായി വരും.

പരിശോധനയിലെ കണ്ടെത്തലുകള്‍ ഒരുപക്ഷേ അന്തര്‍ദേശീയ തലത്തില്‍ തന്നെ നിര്‍ണായകമാവുകയും ചെയ്‌തേക്കാം.

Related posts

Leave a Comment