മെതിയന്ത്രം വന്നില്ല; കൊയ്തുകൂട്ടിയ കറ്റ കര്‍ഷകന്‍ കത്തിച്ചു ; ചാരമായത് 60 ക്വിന്‍റല്‍ നെല്ല്

കോട്ടയം: നീലംപേരൂര്‍ മുക്കോടിയില്‍ കൊയ്തുകൂട്ടിയ രണ്ടേക്കര്‍ പാടത്തെ കറ്റ ഗതികെട്ട കര്‍ഷകന്‍ ചാമ്പലാക്കാന്‍ നിര്‍ബന്ധിതനായി. ഈര തൊടുകയില്‍ സോണിച്ചനാണ് പാടത്ത് കൊയ്തടുക്കിയ കറ്റ ഹൃദയവ്യഥയോടെ തീയിട്ടുനശിപ്പിച്ചത്. കൊയ്ത്ത് യന്ത്രം കിട്ടാതെ വന്നതോടെ സോണിച്ചന്‍ 40 തൊഴിലാളികളെ ഇറക്കി രണ്ടു ദിവസം കൊയ്തു. ചുമട്ടുകാരെ ഉപയോഗിച്ച് കറ്റ മറ്റൊരാളുടെ പാടത്ത് കൂട്ടി. ഇത്തരത്തില്‍ ഒരു ലക്ഷം രൂപയോളം ചെലവ് ചെയ്തതിനുശേഷം മെതിയന്ത്രം വരാന്‍ ഒരാഴ്ച കാത്തിരുന്നു. നാളെ വരാം എന്ന മട്ടില്‍ യന്ത്രം നടത്തിപ്പുകാര്‍ പല തവണ ഉറപ്പുനല്‍കിയതല്ലാതെ നടപടിയുണ്ടായില്ല. വേനല്‍മഴ അതിശക്തമായ സാഹചര്യത്തില്‍ പാടത്തെ കറ്റ ബാധ്യതയായപ്പോള്‍ മാസങ്ങളുടെ അധ്വാനവും ചെലവും ചാമ്പലാക്കാന്‍ സോണിച്ചന്‍ നിര്‍ബന്ധിതനായി. കുറഞ്ഞത് 60 ക്വിന്‍റല്‍ നെല്ലാണ് ചാരമാക്കിയത്. കഴിഞ്ഞ മാസം കൊയ്ത നാല്‍പതു ക്വിന്‍റല്‍ നെല്ല് അഞ്ചു കിലോ കിഴിവോടെ മില്ലുകാര്‍ക്ക് കൊടുത്തു. ഇനിയും ശേഷിക്കുന്ന രണ്ടേക്കറിലെ നെല്ല് എന്തെടുക്കുമെന്നറിയാതെ ആശങ്കയിലാണ്…

Read More

ഇങ്ങനെ പോയാല്‍ പാൽകുടി മുട്ടും; ക്ഷീരസംഘങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കോട്ടയം: വേനലില്‍ പാല്‍ ഉത്പാദനം കുറഞ്ഞതോടെ ക്ഷീരസംഘങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ക്ഷീരകര്‍ഷകരെ സഹായിക്കാന്‍ അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യം ശക്തമായി. പാലിന്‍റെ സംഭരണവില വര്‍ധിപ്പിക്കുക, പാല്‍വില ചാര്‍ട്ട് പരിഷ്‌കരിക്കുക എന്നിവയാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. കാലിത്തീറ്റ വിലവര്‍ധന, തൊഴിലാളികളുടെ വേതന വര്‍ധനവ്, തീറ്റപ്പുല്‍ ക്ഷാമം, വെറ്ററിനറി സേവനങ്ങളുടെ ചെലവ് വര്‍ധന തുടങ്ങിയ കാരണങ്ങളാണ് കര്‍ഷകരെ ദുരിതത്തിലാക്കുന്നത്. ഇത്തരം പ്രതിസന്ധികളെത്തുടര്‍ന്ന് സംസ്ഥാനത്ത് പാലിന്‍റെ ഉത്പാദനം കുറയുകയാണ്. ഉത്പാദനച്ചെലവ് വര്‍ധനവും പാല്‍ ലഭ്യതക്കുറവും മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകരെ സര്‍ക്കാര്‍ അവഗണിക്കുന്നതായി കര്‍ഷക കോണ്‍ഗ്രസ് ക്ഷീര സെല്‍ ജില്ലാക്കമ്മിറ്റി ആരോപിച്ചു. വരവും ചെലവും തമ്മിലെ അന്തരം പാലിനു ലഭിക്കുന്ന വിലയും പശുപരിപാലന ചെലവും പരിശോധിച്ചാല്‍ പിടിച്ചു നില്ക്കാനാവില്ല. ഒരു ലീറ്റര്‍ പാല്‍ ഉത്പാദന ചെലവ് 65 രൂപയോളമാണ്. ക്ഷീരസംഘത്തില്‍നിന്ന് ലീറ്ററിന് 43 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇത്രയും നഷ്ടം സഹിക്കാന്‍…

Read More

അമേരിക്ക നടപ്പാക്കുന്ന പകരച്ചുങ്കം റബറിനു പാരയാകില്ല; ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍

കോട്ടയം: അമേരിക്ക നടപ്പാക്കുന്ന പകരച്ചുങ്കം ഇന്ത്യന്‍ റബര്‍ വിലയില്‍ ആഘാതമുണ്ടാക്കില്ലെന്ന് വിലയിരുത്തല്‍. ഇന്ത്യന്‍ ടയര്‍ വിപണി ഓരോ വര്‍ഷവും 15 ശതമാനം വളര്‍ച്ച കാണിക്കുന്ന സാഹചര്യവും 15 ലക്ഷം ടണ്‍ റബറിന്‍റെ ആഭ്യന്തര ഡിമാന്‍ഡും വിലയെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. ഇന്ത്യയിലെ ഉത്പാദനം എട്ടു ലക്ഷം ടണ്‍ മാത്രമായിരിക്കെ ഏഴു ലക്ഷം ടണ്‍ റബര്‍ ഇറക്കുമതി ചെയ്യേണ്ടിവരും. പകരച്ചുങ്കം നടപ്പാക്കല്‍ റബര്‍ മേഖലയെ എങ്ങനെ സ്വാധീനിക്കുമെന്നതില്‍ അവ്യക്തതയുള്ളതിനാല്‍ വ്യവസായികള്‍ രണ്ടു ദിവസമായി ചരക്ക് വാങ്ങുന്നില്ല. ഇന്നലെ 208 രൂപയ്ക്ക് ഡീലര്‍മാര്‍ റബര്‍ വാങ്ങി. റബര്‍ ബോര്‍ഡ് വിലയിലും താഴ്ചയില്ല.അതേസമയം വിദേശവിലയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചു രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. ബ്ലോക്ക് റബറിനും വിദേശത്ത് നാലു രൂപയുടെ ഇടിവുണ്ടായി. ബ്ലോക്ക് റബറിന് മലേഷ്യയില്‍ 166 രൂപയാണ് നിരക്ക്. വില ഇനിയും താഴ്ന്നാല്‍ വ്യവസായികള്‍ 25 തീരുവ അടച്ച് റബര്‍ ഇറക്കുമതി ചെയ്യാന്‍…

Read More

പൊതുപ്രവർത്തനവും ജൈവകൃഷിയും; മാതൃകയായി പി.എം. പ്രമോദ്

പൂച്ചാക്കൽ: ജനസേവനവും ജൈവകൃഷിയും നെഞ്ചോടുചേർത്ത് രാഷ്ട്രീയ പ്രവർത്തകരിൽനിന്നും വ്യത്യസ്‌തനാവുകയാണ് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്തിലെ മുൻ പഞ്ചായത്ത് പ്രസിഡന്‍റും ഇപ്പോഴത്തെ ബ്ലോക്ക് അംഗവുമായ പി.എം.പി എന്ന പി.എം. പ്രമോദ്. പൊതു പ്രവർത്തനത്തിൽ മാത്രമല്ല കൃഷിയിലും മികവ് തെളിയിച്ചിരിക്കുകയാണ് പ്രമോദ്. വീടിനേടു ചേർന്നുള്ള ഒൻപത് സെന്‍റ് സ്ഥലത്ത് വിവിധതരം പച്ചക്കറികളാണ് നട്ടുവളർത്തുന്നത്. വീട്ടാവശ്യത്തിന് വിഷരഹിത പച്ചക്കറി എന്ന ആശയവും പരമ്പരാഗത കർഷകനായിരുന്ന അച്ഛൻ മാധവനിൽനിന്നുള്ള കൃഷിരീതിയും കൈമുതലാക്കിയാണ് പ്രമോദ് കൃഷിയിലേക്ക് കടക്കാൻ കാരണം. മൂന്നുതരം ചീര ഉൾപ്പെടെ തക്കാളി, നീളൻപയർ, വെണ്ട, പച്ചമുളക്, പീച്ചിൽ, പടവലം, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. പ്രമോദിന്‍റെ ചെറുപ്പകാലത്ത് അച്ഛൻ കൂടുതലായി കൃഷി ചെയ്തിരുന്നത് ആനക്കൊമ്പൻ വെണ്ടയാണ്. അച്ഛന്‍റെ ഓർമയ്ക്കായി 40 ചുവട് ആനക്കൊമ്പൻ വെണ്ട വച്ചുപിടിപ്പിച്ചിട്ടുണ്ട്.രാവിലെയും വൈകുന്നേരവുമാണ് പരിപാലന സമയം. അധ്യാപികയായ ഭാര്യ സുനന്ദയും കൃഷിയിൽ സഹായത്തിനു കൂടെയുണ്ട്.…

Read More

മില്ലുകാരും കൃഷിവകുപ്പും ചേര്‍ന്ന് കര്‍ഷകരെ കീഴടക്കി; കിഴിവ് രണ്ടു കിലോ മുതല്‍ എട്ടു കിലോ വരെ

കോട്ടയം: നിവൃത്തികേടുകൊണ്ട് നെല്‍കര്‍ഷകര്‍ മില്ലുടമകള്‍ക്കു കീഴടങ്ങി. കിഴിവുതരാതെ നെല്ലെടുക്കില്ലെന്ന കുത്ത്മില്ലുകാരുടെ കടുംപിടിത്തത്തിനൊടുവില്‍ രണ്ടു കിലോ മുതല്‍ എട്ടുകിലോ വരെ കിഴിവുകൊടുക്കേണ്ട ഗതികേടിലാണ് കര്‍ഷകര്‍. കര്‍ഷകരുടെ പക്ഷം പറയേണ്ട കൃഷിവകുപ്പും മില്ലുടമകളുടെ പക്ഷം ചേര്‍ന്ന് കിഴിവിനെ പിന്തുണച്ചതും കര്‍ഷകര്‍ക്കു തിരിച്ചടിയായി. പാടത്തു കൂനകൂട്ടിയ നെല്ല് കിളിര്‍ത്തുപോകുമെന്ന ആശങ്കയിലാണ് കിഴിവുതള്ളി കര്‍ഷകര്‍ നെല്ല് വിറ്റുകൊണ്ടിരിക്കുന്നത്. 57 മില്ലുകാര്‍ നെല്ലെടുക്കാന്‍ വരുമെന്നായിരുന്നു ഉറപ്പെങ്കിലും 45 മില്ലുകള്‍ മാത്രമാണ് സംഭരണത്തിലുള്ളത്. ജില്ലയിലെ നൂറിലേറെ പാടശേഖരങ്ങളില്‍ ഒരാഴ്ചയായി നെല്ല് പാടങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ട്. വേനല്‍ മഴ ശക്തിപ്പെടുംതോറും ഈര്‍പ്പത്തിന്‍റെ തോത് വര്‍ധിക്കുമെന്നതിനാല്‍ കൂടുതല്‍ തീരുവ കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഒരു ക്വിന്‍റല്‍ നെല്ലിന് അഞ്ചു കിലോ തീരുവ നല്‍കേണ്ടിവരുമ്പോള്‍ കര്‍ഷകര്‍ക്ക് നഷ്ടപ്പെടുന്നത് 141 രൂപയാണ്. ഇത്തരത്തില്‍ ഒരു ടണ്‍ നെല്ലിന് നഷ്ടം 1,410 രൂപ. കൃഷിച്ചെലവും പ്രതികൂല കാലാവസ്ഥയും കാരണം ഒരേക്കര്‍ പാടത്തുനിന്ന് ഈ സീസണില്‍…

Read More

മൂലമറ്റത്ത് പ്രകൃതി തീർത്ത ഉറവച്ചാലിൽ മത്സ്യക്കുളവുമായി ജോസ് കള്ളികാട്ട്

  മൂലമറ്റം: ഫാം ടൂറിസത്തിന്‍റെ അനന്തസാധ്യതയുമായി അറക്കുളത്ത് ഒരേക്കർ വിസ്തൃതിയിലുള്ള വിവിധ മത്സ്യക്കുളങ്ങൾ നിർമിച്ച് ജോസ് കള്ളികാട്ട്. മൂലമറ്റം സെന്‍റ് ജോസഫ് കോളജിന് സമീപം ആലാനിക്കൽ എസ്റ്റേറ്റിലൂടെ അൽപദൂരം സഞ്ചരിച്ചാൽ ജോസിന്‍റെ മത്സ്യക്കുളത്തിലെത്താം. ഈ കുളങ്ങളിൽ നീന്തിത്തുടിക്കുന്നത് 35000-ത്തിൽപ്പരം മത്സ്യങ്ങളാണ്. 5000ത്തോളം മത്സ്യകുഞ്ഞുങ്ങളുമുണ്ട്. വിവിധയിനം മത്സ്യങ്ങൾ നൈൽ തിലാപ്പിയ, ഗിഫ്റ്റ് തിലാപ്പിയ, കട്‌ല, രോഹു, മൃണാൾഡ്, ഗൗര, റെഡ് ബെല്ലി, കരിമീൻ എന്നീ ഈങ്ങളിൽപ്പെട്ട മത്സ്യങ്ങളെയാണ് വളർത്തുന്നത്. 30 മീറ്റർ നീളവും 20 മീറ്റർ വീതിയുമുള്ള അഞ്ച് കുളങ്ങളാണ് മത്സ്യകൃഷിക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഓരോ കുളത്തിന്‍റെയും മുകളിൽ നെറ്റ് വിരിച്ചിട്ടുണ്ട്. ഗൗര , തിലാപ്പിയ എന്നിവയെ ഒന്നിച്ചും കട്‌ല, രോഹു, മൃണാൾഡ്, തിലാപ്പിയ എന്നിവയെ മറ്റൊരു കുളത്തിലും കരിമീൻ, റെഡ് ബെല്ലി ഇനങ്ങളെ വെവ്വേറെ കുളങ്ങളിലുമാണ് വളർത്തുന്നത്. 2019 ലാണ് മത്സ്യകൃഷി ആരംഭിച്ചത്. കുഞ്ഞുങ്ങളെ വാങ്ങൽ മത്സ്യക്കുഞ്ഞുങ്ങളെ എറണാകുളം…

Read More

കത്തുന്ന പകല്‍ച്ചൂടില്‍ മൃഗങ്ങൾക്കും വേണം കരുതൽ; മൃഗസംരക്ഷണ വകുപ്പ് നല്കുന്ന നിര്‍ദേശങ്ങളിങ്ങനെ

കോട്ടയം: കത്തുന്ന പകല്‍ച്ചൂടില്‍ മൃഗങ്ങള്‍ക്കും വേണം കരുതല്‍. അരുമ മൃഗങ്ങള്‍ക്കൊപ്പം പശുക്കള്‍ക്കും വേനല്‍ക്കാല പരിചരണം ആവശ്യമാണ്. കനത്ത ചൂട് പശുക്കളുടെ പാലുത്പാദനം മാത്രമല്ല പാലിലെ കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവ കുറയാനും കാരണമാകും. വേനല്‍ പശുക്കളുടെ പ്രത്യുത്പാദനത്തെയും ബാധിക്കും. എരുമകള്‍ക്ക്എരുമകള്‍ക്ക് വിയര്‍പ്പ് ഗ്രന്ഥികള്‍ കുറവായതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കണം. വെള്ളം നിറച്ച് മുങ്ങിക്കിടക്കാന്‍ പാകത്തിലുള്ള സൗകര്യം ഒരുക്കണം. പന്നികള്‍കേരളത്തില്‍ താരതമ്യേന കൂടുതലുള്ളത് വിദേശയിനം ക്രോസ് ബ്രീഡ് പന്നികളാണ്. ഇത്തരം പന്നികള്‍ക്ക് ചൂട് താങ്ങാന്‍ ബുദ്ധിമുട്ടാണ് എപ്പോഴും ശുദ്ധമായ കുടിവെള്ളം നല്‍കുന്നതും നന കൊടുക്കാനും ശ്രദ്ധിക്കണം. പ്രോ ബയോട്ടിക്‌സ്, ധാതുലവണ മിശ്രിതം ചൂട് കാലത്ത് അവശ്യമാണ്. ഇവ ഡോക്‌ടറുടെ നിര്‍ദേശ പ്രകാരം നല്കണം. വളര്‍ത്തു പക്ഷികള്‍വളര്‍ത്തു പക്ഷികള്‍ക്ക് തണുത്ത വെള്ളം കുടിക്കാനായി നല്കണം. വൈറ്റമിന്‍ സി, ഇലക്‌ട്രോലൈറ്റ്‌സ് പ്രോബയോട്ടിക്‌സ് എന്നിവ കുടിവെള്ളത്തില്‍ കൂടി നല്‍കുന്നത് ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. മേല്‍ക്കൂരക്ക് മുകളില്‍…

Read More

ആരുടെയും മനംകവരും… സാജൻ കുഴിക്കാട്ടുകുന്നേലിന്‍റെ രണ്ടേക്കർ തോട്ടം ഹരിതാഭം; പഴവർഗങ്ങളാൽ സമ്പന്നം

തൊടുപുഴ: ഹരിതഭംഗികൊണ്ട് ആരുടെയും മനംകവരുന്ന രണ്ടേക്കർ തോട്ടത്തിൽ സമ്മിശ്രകൃഷിയിലൂടെ വിജയഗാഥ രചിക്കുകയാണ് സാജൻ കുഴിക്കാട്ടുകുന്നേൽ. നെടിയശാല സ്വദേശിയായ ഈ യുവ കർഷകൻ രണ്ടുപതിറ്റാണ്ടിലേറെയായി കൃഷിയിൽസജീവമാണ്. സമീപനാളിലാണ് വിവിധയിനം പഴവർഗങ്ങളുടെ കൃഷിയിലേക്ക് തിരിഞ്ഞത്. നേരത്തെ പരന്പരാഗത കൃഷികളായിരുന്നു അനുവർത്തിച്ചിരുന്നത്. റംബുട്ടാൻ, അബിയു, ഫുലാസാൻ, മങ്കോസ്റ്റിൻ, റെഡ് ലേഡി തുടങ്ങിയ പഴവർഗങ്ങൾക്കൊപ്പം ആയുർജാക്ക് ഇനത്തിൽപ്പെട്ട പ്ലാവ്, വടുകപുളിയൻ നാരകം തുടങ്ങിയവയും തോട്ടത്തിൽ കൃഷി ചെയ്തുവരുന്നു. ചെടികൾ നനയ്ക്കുന്നതിനായി ജലസേചന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചാണകം ഉൾപ്പെടെയുള്ള ജൈവവളങ്ങളാണ് കൂടുതലായും ഉപയോഗിക്കുന്നത്. അത്യാവശ്യത്തിന് രാസവളവും നൽകും. മണ്ണിന്‍റെ ഘടന പരിശോധിച്ചറിഞ്ഞ ശേഷമാണ് വളപ്രയോഗം. വേനൽക്കാലത്ത് പുതയിടും.സംസ്ഥാനത്തെ വിവിധ കർഷകരുടെ തോട്ടങ്ങൾ സന്ദർശിച്ച് പ്രായോഗികമായ അറിവുകൾ സ്വന്തമാക്കിയ ശേഷമാണ് കൃഷി ആരംഭിച്ചത്. റെഡ്, യല്ലോ ഇനങ്ങളിൽപ്പെട്ട പപ്പായ നാളുകളായി കൃഷി ചെയ്തുവരുന്നുണ്ട്. സീസണിൽ മികച്ചവില ലഭിക്കുന്നതിനാൽ പപ്പായ കൃഷി ലാഭകരമാണെന്നാണ് ഇദ്ദേഹം പറയുന്നത്. തൊടുപുഴ…

Read More

മഴയെത്തും മുൻപേ… കുട്ടനാട്ടിലെ കര്‍ഷകരെ മില്ലുകാര്‍ കൊള്ളയടിക്കുന്നെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

എടത്വ: കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങളില്‍ കൊയ്ത്തു തുടങ്ങിയ സാഹചര്യത്തില്‍ അനാവശ്യ തടസവാദങ്ങള്‍ ഉന്നയിച്ച് സ്വകാര്യമില്ലുകാര്‍ കര്‍ഷകരെ കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കുട്ടനാട്ടിലെ നിരവധി പാടശേഖരങ്ങളില്‍ കൊയ്ത്തു പൂര്‍ത്തിയാക്കി സംഭരണത്തിനായി നെല്ല് കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. നെല്‍കര്‍ഷകര്‍ മൂന്നു കിലോവരെ കിഴിവ് നല്‍കാന്‍ തയാറാണെങ്കിലും മില്ലുകാര്‍ ഇല്ലാത്ത ഈര്‍പ്പത്തിന്‍റെ പേര് പറഞ്ഞ് നെല്ല് സംഭരണം നടത്താതെ കര്‍ഷകരെ കടക്കണിയിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്. നിലവില്‍ നെല്ലിന്‍റെ ഈര്‍പ്പം കടുത്ത വേനല്‍ മൂലം പൂര്‍ണമായും ഇല്ലാത്ത അവസ്ഥയാണുള്ളത്. വേനല്‍ മഴയും ഇതുവരെ ഉണ്ടായിട്ടില്ല. വേനല്‍ മഴ ഉടന്‍ എത്തിയേക്കാം എന്നതിനാല്‍ അടിയന്തരമായി കുട്ടനാട്ടിലെ നെല്ലിന്‍റെ സംഭരണം പൂര്‍ത്തിയാക്കണമെന്ന് ആലപ്പുഴ ജില്ലാ കളക്ടറോടും പാഡി ഓഫീസരോടും ആവശ്യപ്പെട്ടിട്ടുണ്ട്. നെല്‍കര്‍ഷകരെ കബളിപ്പിച്ച് അമിത ലാഭം ലക്ഷ്യമിടുന്ന മില്ലുകാരെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നതായി എംപി പറഞ്ഞു.ചങ്ങങ്കരി ചിറയ്ക്കകം പാടശേഖരത്തിലെത്തിയ…

Read More

പൊരിവെയിലില്‍ ഉണങ്ങിയ നെല്ലിനും ആറു കിലോ പതിരോ? പകല്‍ക്കൊള്ളയ്ക്ക് കൃഷിവകുപ്പിന്‍റെ ഒത്താശ

കോട്ടയം: ഇപ്പോഴത്തെ 39 ഡിഗ്രി പകല്‍ച്ചൂടില്‍ ഉണങ്ങിയ നെല്ലിനും കുത്തുമില്ലുകാര്‍ ആറു കിലോ കിഴിവു ചോദിക്കുന്നു. നെല്ലില്‍ ഈര്‍പ്പത്തിന്‍റെ അംശം കാണിക്കാമോ എന്നു കര്‍ഷകര്‍ ചോദിക്കുമ്പോള്‍ നെല്ലിന് ഗുണമേന്മ കുറവാണെന്നും കറവലുണ്ടെന്നുമാണ് മില്ലുടമകളുടെ വാദം. മില്ലുകാര്‍ക്ക് ഒത്താശ ചെയ്യാന്‍ പതിവുപോലെ കരാറുകാരും പാഡി ഓഫീസര്‍മാരും വരമ്പത്തുണ്ട്. കല്ലറ, വൈക്കം, തലയാഴം, അയ്മനം പ്രദേശങ്ങളില്‍ പുഞ്ച കൊയ്ത്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ കര്‍ഷകരെ ഒരേസമയം മില്ലുകാരും പാഡി ഓഫീസര്‍മാരും തൊഴിലാളികളും പിഴിയുകയാണ്. കിഴിവ് അന്യായമാണെന്ന് നിലപാടിനെത്തുടര്‍ന്ന് കല്ലറയില്‍ പതിനഞ്ചു ദിവസമായി നെല്ല് പാടത്ത് കിടന്നുണങ്ങുകയാണ്. അപ്പര്‍ കുട്ടനാട്ടില്‍ ഓരുവെള്ള ഭീഷണിയില്ലാത്തതിനാല്‍ നെല്ലിന് ഗുണമേന്മയില്‍ കുറവൊന്നുമില്ല. കറവലോ പതിരോ ഇല്ലാതിരിക്കെയും ഒരു ക്വന്‍റലിന് ആറു കിലോ വീതം കിഴിവു വേണമെന്ന നിലപാടിന് ഒത്താശ നല്‍കുകയാണ് പാഡി ഓഫീസര്‍മാര്‍. വേനല്‍മഴ തുടങ്ങിയാല്‍ കൊയ്ത്തും സംഭരണവും കടുത്ത പ്രതിസന്ധിയിലാകും. അന്യായകൂലി:വല്ലാത്ത പകല്‍ക്കൊള്ളകൊയ്ത്തു കൂലിക്ക് മാനദണ്ഡമുണ്ടാക്കാന്‍…

Read More