കോട്ടയം: ജില്ലയിലെ നെല്‍കര്‍ഷകര്‍ക്ക് തിരിച്ചടിയായി അപ്പര്‍കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിരിപ്പുകൃഷിയുടെ രണ്ടാംഘട്ട കൊയ്ത്ത് നടക്കാനുള്ള പാടശേഖരത്തില്‍ കൊയ്ത്ത് യന്ത്രത്തിന്റെ വാടക വര്‍ധിപ്പിക്കാന്‍ നീക്കം. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളില്‍ മെഷീന് ഇറക്കിയ വാടകയ്ക്കു ഇനി മെഷീനുകള്‍ ഇറക്കാനാവില്ലെന്നാണ് ഏജന്റുമാര്‍ കര്‍ഷകരെ അറിയിച്ചിരിക്കുന്നത്. ഇതിനായി ഏജന്റുമാര്‍ അധികമായി ചോദിക്കുന്നത് 500 രൂപയാണ്. സാധാരണയായി കൊയ്ത്ത് ആംഭിക്കുന്നതിനു മുന്നോടിയായി അതാത് ജില്ലാ കളക്ടര്‍മാര്‍ മുന്‍കൈയെടുത്ത് കര്‍ഷകര്‍, പാടശേഖര സമിതിക്കാര്‍, ജില്ലാ കൃഷിവകുപ്പ് അധികൃതര്‍, കൊയ്ത്ത് യന്ത്രത്തിന്റെ ഏജന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചുചേര്‍ത്താണ് കൊയ്ത്ത് യന്ത്രത്തിന്റെ വാടക നിശ്ചിയിച്ചിരുന്നത്. പലപ്പോഴും ജില്ലാ കളക്ടര്‍മാര്‍ സ്ഥലം മാറി വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ബന്ധപ്പെട്ട കൃഷിവകുപ്പ് അധികൃതരാണ് ഇക്കാര്യം കളക്ടര്‍മാരെ അറിയിക്കുന്നതും യോഗം വിളിച്ചു ചേര്ക്കുന്നതിനാവശ്യമായി നടപടികള്‍ സ്വീകരിക്കുന്നതും. ഈ യോഗത്തിലാണ് മെഷീന് വാടക സംബന്ധിച്ചു ഏജന്റുമാരും പാടശേഖര സമിതിയും ചേര്‍ന്നു കരാര്‍ ഉണ്ടാക്കുന്നത്.…
Read MoreCategory: Agriculture
കന്നുകാലി സെന്‍സസ്; പശുസഖിമാര്‍ വീടുകളിലെത്തിത്തുടങ്ങി
കോട്ടയം: കന്നുകാലി സെന്‍സസിനായി ജില്ലയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതു കുടുംബശ്രീയുടെ 181 പശു സഖിമാര്‍ വീടുകളില്‍ എത്തിത്തുടങ്ങി. മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായത്തോടെ വീടുകള്‍ തോറും കയറിയിറങ്ങിയാണ് വിവരശേഖരണം നടത്തുന്നത്. ഒരു വീട്ടില്‍നിന്നു കന്നുകാലികള്‍, പക്ഷികള്‍ വളത്തുമൃഗങ്ങള് എന്നിവയുടെ ഇനം, പ്രായം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിശദവിവരങ്ങളും മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകര്‍, വനിത സംരംഭകര്‍, ഗാര്‍ഹിക-ഗാര്‍ഹികേതര സംരംഭങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ വിശദവിവരങ്ങളുമാണ് പശുസഖിമാര്‍ ശേഖരിക്കുന്നത്. തെരുവ് കന്നുകാലികള്‍, തെരുവുനായ്ക്കള്‍, നാട്ടാനകള്‍, അറവുശാലകള്‍, മാംസസംസ്്കരണ പ്ലാന്റുകള്‍, ഗോശാലകള്‍ എന്നിവയുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ആപ്ലിക്കേഷനിലുടെ അപ്ലോഡ് ചെയ്യുകയാണ്. ഈ വിവരങ്ങള്‍ ജില്ലാതലത്തില്‍ പരിശോധിച്ചു സംസ്ഥാന തലത്തിലേക്കും ദേശീയ തലത്തിലേക്കും സമര്‍പ്പിക്കുന്ന രീതിയിലാണ് ക്രമീകരണം. പ്രത്യേക പരിശീലകർ കുടുംബശ്രീ മുഖേന തെരഞ്ഞെടുത്തവരില്‍ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചവരെയാണ് പശുസഖിമാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് പരിശീലനകേന്ദ്രം വഴി പ്രത്യേക പരിശീലനം നല്കി എ…
Read Moreകർഷകരെ വലച്ച് രാസവളം ക്ഷാമം; എഫ്എസിടിക്കെതിരേ രാസവളം ഡീലർമാർ; കോൾകൃഷി മേഖല പ്രതിസന്ധിയിൽ
തൃശൂർ: കാർഷിക മേഖല സജീവമാകുന്പോൾ കർഷകരെ വലച്ച് രാസവള ക്ഷാമം. കോൾ മേഖലയിലടക്കം ആദ്യവളമായി ഉപയോഗിക്കുന്നത് എഫ്എസിടിയുടെ ഫാക്ടംഫോസ് ആണ്. അമോണിയം സൾഫേറ്റ്, പൊട്ടാഷ്, 15:15:15 കോംപ്ലക്സ് എന്നിവയ്ക്കു പുറമേ ജൈവ വളങ്ങളും ഉപയോഗിക്കുന്നു. എന്നാൽ, തൃശൂർ ജില്ലയിലേക്ക് ആവശ്യമായ വളമെത്തിക്കാൻ എഫ്എസിടി തയാറാകുന്നില്ലെന്ന് അസോസിയേഷൻ ഓഫ് ഫെർട്ടിലൈസേഴ്സ്, പെസ്റ്റിസൈഡ്സ് ആന്‍ഡ് ഏജന്റ് ഡീലേഴ്സ് തൃശൂരിന്റെ ഭാരവാഹികൾ പറഞ്ഞു. കർഷകരോടും വളം ഡീലർമാരോടും കാട്ടുന്ന അവഗണനയ്ക്കെതിരേ സമരത്തിനിറങ്ങുമെന്നും അസോസിയേഷൻ വ്യക്തമാക്കി. എഫ്എസിടിക്ക് തൃശൂരിൽ 1500 ടണ്‍വരെ സംഭരണശേഷിയുള്ള സ്വന്തം ഗോഡൗണുകളുണ്ട്. രണ്ട് ഓഫീസർമാർ ജോലിക്കുണ്ടെങ്കിലും കൃഷി സജീവമാകുന്ന സമയത്ത് ആവശ്യത്തിനു വളമെത്തിക്കാതെ കർഷകരെയും കച്ചവടക്കാരെയും ബുദ്ധിമുട്ടിക്കുകയാണെന്നാണ് ആരോപണം. സ്റ്റോക്ക് എത്തിക്കുന്ന കരാറുകാരെ ലഭിക്കാത്തതാണു പ്രശ്നമെന്ന് അധികൃതർ പറയുന്നെങ്കിലും പാലക്കാട്ടേക്ക് റെയിൽവേ, ലോറിവഴി വളമെത്തിക്കുന്നുണ്ട്. തൃശൂരിലേക്കു വളമെത്തിക്കുന്നത് നഷ്ടമാണെന്നു പറയുന്ന എഫ്എസിടി അധികൃതർ, ഹരിയാനയടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കു വ്യാപകമായി…
Read Moreകൈ നിറയെ പണം നൽകും പാഷൻഫ്രൂട്ട് കൃഷി; ചെറിയ അധ്വാനത്തിലൂടെ മെച്ചപ്പെട്ട വരുമാനം കിട്ടുമെന്ന് കർഷകർ
തൊടുപുഴ: പല കൃഷികളും നഷ്ടക്കണക്കുകൾ മാത്രം സമ്മാനിച്ചപ്പോൾ കളംമാറി പഴവർഗ കൃഷിയിലേക്കും മറ്റും കടന്ന കർഷകർ ജില്ലയിൽ വ്യാപകമായുണ്ട്. ചിലർ റംബുട്ടാൻ, മാംഗോസ്റ്റിൻ, ഡ്രാഗണ്‍ ഫ്രൂട്ട് ഉൾപ്പെടെയുള്ള പഴവർഗ കൃഷിയിലേക്ക് ചുവടുമാറ്റി. എന്നാൽ വലിയ കൃഷിച്ചെലവു കൂടാതെ മികച്ച വരുമാനം നേടാൻ കഴിയുന്ന പാഷൻഫ്രൂട്ട് കൃഷിയിലേക്ക് കടന്ന കർഷകർ നേടുന്നതാകട്ടെ മെച്ചപ്പെട്ട വരുമാനമാണ്. ശരാശരി വില എപ്പോഴും ലഭിക്കുമെന്നതാണ് പാഷൻ ഫ്രൂട്ടിന്റെ നേട്ടം. ഹൈറേഞ്ചിലും ലോ റേഞ്ചിലും ഇപ്പോൾ പാഷൻഫ്രൂട്ട് കൃഷി വ്യാപകമാകുന്നുണ്ട്. അഞ്ചുസെന്റ് മുതൽ അഞ്ചേക്കറിൽ വരെ കൃഷി ചെയ്യുന്നവരുണ്ട്.സ്ഥലപരിമിതിയുള്ളവർ വീടുകളുടെ മട്ടുപ്പാവിൽ പന്തലിട്ട് ഇതിലേക്ക് വള്ളി പടർത്തി ഈ കൃഷിയിലൂടെ വരുമാനമുണ്ടാക്കുന്നുണ്ട്. ആദ്യ ഘട്ടത്തിൽ കൃഷിക്കായി കുറച്ച് തുക ചെലവഴിക്കേണ്ടിവരുമെങ്കിലും പിന്നീട് ഏറെക്കാലം വരുമാനം നേടാൻ കഴിയുമെന്നതാണ് കർഷകരുടെ നേട്ടം. എഴുകുംവയൽ സ്വദേശിയായ തയ്യിൽ ജിന്റോ ജോർജ് ഒരേക്കറിൽ പാഷൻഫ്രൂട്ട് കൃഷി ചെയ്താണ് വരുമാനം…
Read Moreപുഞ്ചകൃഷിക്ക് അധിക വിത്തില്ല; കര്‍ഷകര്‍ നെട്ടോട്ടത്തില്‍; അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കർഷകർ
എടത്വ: പുഞ്ചകൃഷിക്ക് അധിക വിത്തില്ല. വിത്തിനായി കര്‍ഷകര്‍ നെട്ടോട്ടത്തില്‍. പുഞ്ചകൃഷി സീസണ് അടുത്തതോടെ അനുവദനിയമായ വിത്തല്ലാതെ അധിക വിത്ത് നല്‍കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെ വിത്തിനായി കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. ഏക്കറിന് 40 കിലോ വിത്താണ് സര്‍ക്കര്‍ വിതരണം ചെയ്യുന്നത്. ലഭ്യമാകുന്ന വിത്തിന്റെ കിളിര്പ്പ് കുറവും കാലാവസ്ഥ വ്യതിയാനം മൂലം വിത്ത് മുളയ്ക്കാത്തതിനാലും കര്‍ഷകര്‍ അധിക വിത്ത് വാങ്ങിയാണ് മുന്‍കാലങ്ങളില്‍ വിതച്ചിരുന്നത്. കഴിഞ്ഞവര്‍ഷം വരെ 42 രൂപ നിരക്കില്‍ അധിക വിത്ത് പാടശേഖരസമതി വഴി നല്‍കിയിരുന്നു. ഇക്കുറി വിത്ത് ക്ഷാമം വന്നതോടെ അധിക വിത്ത് നല്‍കേണ്ടന്നാണ് സര്‍ക്കാരിന്റെ തീരുമാനം. വിതയിറക്കില് കിളിര്പ്പ് കുറയുന്ന പാടശേഖരങ്ങളില്‍ അധിക വിത്തിനായി കര്‍ഷകര്‍ സ്വകാര്യ ഏജന്‍സിയെ ആശ്രയിക്കുകയാണ്. ചില പാടശേഖരങ്ങളില്‍ സ്വകാര്യ ഏജന്‍സികളില്‍നിന്ന് വിത്ത് വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം കര്‍ഷകര്‍ക്കും അധിക വിത്ത് ലഭ്യമായിട്ടില്ല.കഴിഞ്ഞ കൃഷി സീസണില്‍ ഏക്കറിന് 20 കിന്റലില്‍ കൂടുതല്‍ വിളവ്…
Read Moreപരിപാലനച്ചെലവ് കുത്തനെ കൂടി; ക്ഷീരകർഷകർ തകർച്ചയിൽ
കോട്ടയം: ക്ഷീരമേഖലയില്‍നിന്നുള്ള കര്‍ഷകരുടെ കൊഴിഞ്ഞുപോക്കിനെത്തുടര്‍ന്ന് ജില്ലയില്‍ പാല് ഉത്പാദനത്തിൽ ഗണ്യമായ കുറവ്. വരുമാനത്തിനപ്പുറം ചെലവ് കുത്തനെ കൂടിയതോടെ ജില്ലയില്‍ കന്നുകാലി വളര്‍ത്തല്‍ ഒട്ടേറെപ്പേര്‍ ഉപേക്ഷിച്ചിരുന്നു. ഫാമുകളുടെ എണ്ണത്തിലും കുറവുണ്ടായി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ പ്രതിദിന ഉത്പാദനത്തില്‍ 15,384 ലിറ്ററിന്റെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ശരാശരി പ്രതിദിന ഉത്പാദനം 87,693 ലിറ്ററാണ്. ഈ സെപ്റ്റംബറില്‍ ഇത് 72,309 ലിറ്ററായി കുറഞ്ഞു. ഓഗസ്റ്റില്‍ 72,255 ലിറ്റായിരുന്നു ഉത്പാദനം. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുല്ല് എന്നിവയുടെ വില വലിയതോതിലാണ് വര്‍ധിച്ചത്. വെറ്ററിനറി മരുന്നുകളുടെ വിലവര്‍ധനയും തിരിച്ചടിയായി.ആനുകൂല്യങ്ങള്‍ കൃത്യമായി ലഭിക്കാത്തതും പശുക്കള്‍ക്ക് ഇടയ്ക്കിടെ രോഗം വരുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി. വൈക്കോലിനും തോന്നുംപടിയാണ് വില. ഇതോടെ പശുവളര്‍ത്തല്‍ നഷ്ടത്തിലേക്ക് നീങ്ങുകയും പലരും മേഖലയില്‍നിന്ന് പിന്‍വാങ്ങുകയുമായിരുന്നു. കന്നുകാലി ഇന്‍ഷ്വറന്‍സ് പ്രീമിയം തുകയിലെ വര്‍ധനയും ക്ഷീരമേഖലയ്ക്ക് തിരിച്ചടിയായി. 2000 രൂപയില്‍ താഴെയുണ്ടായിരുന്ന വാര്‍ഷിക പ്രീമിയം 5000 ത്തിന് മുകളിലായി.…
Read Moreഉയർന്ന ചൂടും മഴക്കുറവും മൂലം മണ്ണുണങ്ങി വരണ്ടു; വട്ടവടയിലെ പച്ചക്കറികര്‍ഷകര്‍ പ്രതിസന്ധിയില്‍
അടിമാലി: ശീതകാല പച്ചക്കറികളുടെ വിളനിലമായ വട്ടവടയിലെ മഴക്കുറവ് കര്‍ഷകര്‍ക്കു പ്രതിസന്ധി സൃഷ്ടിക്കുന്നു. മഴയുടെ ലഭ്യതയില്‍ കുറവോ കൂടുതലോ ആയാല്‍ ശീതകാല പച്ചക്കറികളുടെ കാര്‍ഷികവൃത്തിയാകെ താളം തെറ്റും. കഴിഞ്ഞ കുറേ ദിവസങ്ങളായി വട്ടവട മേഖലയില്‍ മഴയുടെ ലഭ്യത കുറഞ്ഞിരിക്കുകയാണ്. അടുത്ത വിനോദസഞ്ചാര സീസണിലേക്കായി കര്‍ഷകര്‍ സ്ട്രോബറിയടക്കം കൃഷിയിറക്കുന്ന സമയമാണിത്. കഴിഞ്ഞ ഒന്നരമാസത്തോളമായി വട്ടവടയില്‍ കാര്യമായി മഴ ലഭിച്ചിട്ടില്ല.പകല്‍ സമയത്തെ ചൂടുമൂലം മണ്ണുണങ്ങി വരണ്ടു.ഇനിയും മഴ ലഭിക്കാതിരുന്നാൽ വട്ടവടയിലെ കാര്‍ഷിക മേഖലയാകെ തകരും. ഉയര്‍ന്ന ചൂട് മൂലം ചിലയിടങ്ങളില്‍ പച്ചക്കറികള്‍ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. മാസങ്ങള്‍ക്കു മുമ്പ് പെയ്ത കനത്ത മഴയെ തുടര്‍ന്ന് കൃഷിയിറക്കിയ പച്ചക്കറികള്‍ ചീഞ്ഞുപോകുന്ന സ്ഥിതിയുണ്ടായിരുന്നു. ഇതിനു ശേഷമാണിപ്പോള്‍ ഉയര്‍ന്ന ചൂടും മഴക്കുറവും തിരിച്ചടിയാകുമോയെന്ന ആശങ്ക ഉണ്ടായിരിക്കുന്നത്.
Read Moreനാലുപതിറ്റാണ്ടായി കായിപ്പുറം ഗ്രാമത്തിന്റെ കണിയാണ് ‘പാൽപ്പുഞ്ചിരി’യുമായെത്തുന്ന രഘുവരൻ
മുഹമ്മ: കായിപ്പുറത്തിന്റെ പാൽപ്പുഞ്ചിരിയാണ് രഘുവരൻ. നാലു പതിറ്റാണ്ടായി കായിപ്പുറം ഗ്രാമം കണികണ്ടുണരുന്നത് പാൽ നിറച്ച കുപ്പികളുമായി വരുന്ന രഘുവരന്റെ മുഖമാണ്. സൈക്കിളിലും ഇരുചക്രവാഹനങ്ങളിലും പാൽ നിറച്ച പാത്രങ്ങളുമായി എത്തുന്നവർ, ഒരിക്കൽ പുലർകാല കാഴ്ചയായിരുന്നു. ഇവരുടെ വരവിനായി വീടിന് മുന്നിൽ ആൾക്കാർ കാത്തുനിന്നിരുന്നു. കവർപാലിന്റെ വ്യാപനത്തോടെയാണ് വീടുകളിൽ പാൽ വിൽപ്പനയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായത്. ഇന്ന് ഈ തൊഴിൽ ചെയ്യുന്നവർ ഒറ്റപ്പെട്ട കാഴ്ചയാണ്. പാരമ്പര്യമായി പശുവളർത്തലുള്ള കുടുംബമാണ് കായിപ്പുറം രാമപുരത്ത് വീട്. ഈ കുടുംബ പാരമ്പര്യമാണ് രഘുവരനെ ക്ഷീരകർഷകനാക്കിയത്. തൊഴിലിനോടുള്ള ആഭിമുഖ്യം കൊണ്ടാണ് രഘുവരൻ മറ്റൊരു തൊഴിൽ മേഖലയിലേക്ക് തിരിയാതിരുന്നത്. തൊഴിൽ രംഗത്ത് ഏറെ പ്രതിസന്ധി ഉണ്ടെങ്കിലും കായിപ്പുറത്തിന്റെ ഗ്രാമവീഥികളിൽ നിറഞ്ഞ പുഞ്ചിരിയുമായി ഇന്നും രഘുവരൻ എത്തുന്നു. 10 കറവപ്പശുക്കളെവരെ ഒറ്റയ്ക്ക് പരിപാലിച്ചയാളാണ് രഘുവരൻ. കറവപ്പശുക്കളുടെ തീറ്റ, കുളി, കറവ, പാൽ വിൽപ്പന എന്നിങ്ങനെയുള്ള ജോലികളെല്ലാം രഘുവരൻ ഒറ്റയ്ക്കാണ്…
Read Moreനഷ്ടവിലയിലും ഇറക്കുമതി; ജൂലൈ വരെ വന്നത് 1.73 ലക്ഷം ടണ്‍ റബർ
കോട്ടയം: അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുമ്പോഴും റബര്‍ ഇറക്കുമതിയില്‍ വന്‍വര്‍ധന. ആഭ്യന്തര ഉത്പാദനത്തില്‍ വലിയ കുറവുണ്ടെന്ന കാരണത്താല്‍ നഷ്ടം സഹിച്ചും ഇറക്കുമതി നടത്താനുള്ള നീക്കത്തിലാണ് വ്യവസായികള്‍. കപ്പല്‍ കണ്ടെയ്നര്‍ ലഭിക്കുന്നതിലെ തടസവും കാലതാമസവും ഒഴിവായതും വ്യവസായികള്‍ക്ക് നേട്ടമായി. നടപ്പു സാമ്പത്തികവര്‍ഷം ജൂലൈ വരെ 1.73 ലക്ഷം ടണ്‍ റബറിന്റെ ഇറക്കുമതിയുണ്ടായി.ജൂണില്‍ 35,375 ടണ്ണും ജൂലൈയില്‍ 52,000 ടണ്ണും ഇറക്കുമതി നടന്നു. റബര്‍ വില റിക്കാര്‍ഡിലേക്ക് ഉയര്‍ന്ന ഓഗസ്റ്റിലും അര ലക്ഷം ടണ്ണിന്റെ ഇറക്കുമതിയുണ്ടായതാണ് സൂചന. ആഭ്യന്തരവില 250 രൂപയില്‍ ഉയരരുതെന്ന നിലപാടില്‍ നഷ്ടം സഹിച്ചും റബര്‍ എത്തിച്ചതായാണ് വിപണിസൂചന. കേരളത്തില്‍ ഓഗസ്റ്റ് 10ന് റബര്‍ ആഭ്യന്തര വില 247 എന്ന എക്കാലത്തെയും റിക്കാര്‍ഡില്‍ എത്തിയപ്പോള്‍ വിദേശവില 30 രൂപ കുറവായിരുന്നു. അക്കാലത്തും 25 ശതമാനം നികുതി അടച്ച് റബര്‍ നഷ്ടത്തില്‍ ഇറക്കുമതി ചെയ്യാനായിരുന്നു വ്യവസായികളുടെ തീരുമാനം. 2011…
Read Moreപൊന്നോണം ഇത്തവണയും കർഷകർക്ക് കണ്ണീരോണം; ഏറ്റെടുത്ത നെല്ലിന്റെ പണം കൊടുക്കാതെ സപ്ലൈകോ
കോട്ടയം: അരി വിളയിക്കുന്ന നെല്‍കര്‍ഷകര്‍ക്കും ഓണത്തിനുണ്ണാന് കൈ നീട്ടുകയോ കടം വാങ്ങുകയോ ചെയ്യേണ്ട ദയനീയ സ്ഥിതി. ഏഴു മാസം മുന്‍പ് സപ്ലൈകോ ഏറ്റെടുത്ത നെല്ലിന് 25 കോടി രൂപയാണ് ജില്ലയിലെ കുടിശിക. കോട്ടയം, വൈക്കം താലൂക്കുകളിലെ മൂവായിരത്തിലേറെ നെല്‍കര്‍ഷകര്‍ക്കാണ് സപ്ലൈകോ പണം നല്‍കാനുള്ളത്. തുക സര്‍ക്കാര്‍ വകയിരുത്തിയതായി കൃഷിമന്ത്രി ആവര്‍ത്തിക്കുമ്പോഴും കണ്‍സോര്‍ഷ്യത്തിലുള്ള കാനറ, എസ്ബിഐ ബാങ്കുകളില്‍ പാഡി രസീതുമായി കയറിയിറങ്ങുകയാണ്. കുടിശിക നല്കിത്തീര്ക്കുമെന്ന ഉറപ്പ് പാലിക്കുന്നില്ലെങ്കില്‍ ചെറുകിട കര്‍ഷകര്‍ക്ക് പൊന്നോണം കണ്ണീരോണമായി മാറും. മൂന്നു മാസം മുന്‍പു വിതച്ച നെല്ലിന് വളവും കീടനാശിനിയും വാങ്ങാനുള്ള തുക കടം വാങ്ങേണ്ട സാഹചര്യമാണുള്ളത്. അടുത്ത കൊയ്ത്തിന് നെല്ല് കൊടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടന്നുവരുമ്പോഴാണ് കഴിഞ്ഞ സീസണിലെ നെല്ലിന്റെ പണത്തിനായുള്ള നെട്ടോട്ടം.
Read More