കോട്ടയം: അരി വിളയിക്കുന്ന നെല്‍കര്‍ഷകര്‍ക്കും ഓണത്തിനുണ്ണാന് കൈ നീട്ടുകയോ കടം വാങ്ങുകയോ ചെയ്യേണ്ട ദയനീയ സ്ഥിതി. ഏഴു മാസം മുന്‍പ് സപ്ലൈകോ ഏറ്റെടുത്ത നെല്ലിന് 25 കോടി രൂപയാണ് ജില്ലയിലെ കുടിശിക. കോട്ടയം, വൈക്കം താലൂക്കുകളിലെ മൂവായിരത്തിലേറെ നെല്‍കര്‍ഷകര്‍ക്കാണ് സപ്ലൈകോ പണം നല്‍കാനുള്ളത്. തുക സര്‍ക്കാര്‍ വകയിരുത്തിയതായി കൃഷിമന്ത്രി ആവര്‍ത്തിക്കുമ്പോഴും കണ്‍സോര്‍ഷ്യത്തിലുള്ള കാനറ, എസ്ബിഐ ബാങ്കുകളില്‍ പാഡി രസീതുമായി കയറിയിറങ്ങുകയാണ്. കുടിശിക നല്കിത്തീര്ക്കുമെന്ന ഉറപ്പ് പാലിക്കുന്നില്ലെങ്കില്‍ ചെറുകിട കര്‍ഷകര്‍ക്ക് പൊന്നോണം കണ്ണീരോണമായി മാറും. മൂന്നു മാസം മുന്‍പു വിതച്ച നെല്ലിന് വളവും കീടനാശിനിയും വാങ്ങാനുള്ള തുക കടം വാങ്ങേണ്ട സാഹചര്യമാണുള്ളത്. അടുത്ത കൊയ്ത്തിന് നെല്ല് കൊടുക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടന്നുവരുമ്പോഴാണ് കഴിഞ്ഞ സീസണിലെ നെല്ലിന്റെ പണത്തിനായുള്ള നെട്ടോട്ടം.
Read MoreCategory: Agriculture
ഓണം കെങ്കേമമാക്കാൻ ജില്ലാ കൃഷിത്തോട്ടം; മാങ്കാംകുഴി കോട്ടമുക്കിലെ പച്ചക്കറിയുടെ വിളവെടുപ്പ് ആരംഭിച്ചു
മാങ്കാംകുഴി: തഴക്കര പഞ്ചായത്തിലെ മാങ്കാംകുഴി കോട്ടമുക്കിലുള്ള നൂറേക്കർ ജില്ലാ കൃഷിത്തോട്ടത്തിൽ സ്വന്തം കാർഷിക ഉത്പന്നങ്ങളുമായി ഓണവിപണി ഒരുങ്ങുന്നു. ഇതിനായി പച്ചക്കറിയുടെ വിളവെടുപ്പ് ആരംഭിച്ചു. 11 മുതൽ ഉത്രാടം വരെയാണ് ഇവിടെ ഓണവിപണി ഒരുക്കുന്നത്. മറ്റ് എല്ലാ ദിവസങ്ങളിലും രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചുവരെ സാധാരണ പച്ചക്കറി വിപണി സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. ഫാമിനോട് ചേർന്നാണ് വിപണിക്കായി പ്രത്യക വിൽപ്പന സ്റ്റാൾ പ്രവർത്തിക്കുന്നത്. പച്ചക്കറിക്കൊപ്പം കൃഷിക്കു വേണ്ട തൈകളും വിത്തുകളും ലഭിക്കുന്നുണ്ട് എന്നതാണ് ജില്ലാ കൃഷിത്തോട്ടത്തിലെ പ്രത്യേകത. അതിനാൽ നാടൻ പച്ചക്കറികളും തൈകളും വിത്തുകളും വാങ്ങാൻ നിരവധിപ്പേർ ഇവിടെ എത്തുന്നുണ്ട്. പടവലം, പാവൽ, വെള്ളരി, ഏത്തക്കുല, വെണ്ടയ്ക്ക, വഴുതനങ്ങ, മത്തങ്ങ, പയർ, കുമ്പളങ്ങ, ചുരക്ക, പച്ചമുളക് തുടങ്ങിയവയുടെ വിളവെടുപ്പാണ് ഇപ്പോൾ നടക്കുന്നത്.വിളവെടുക്കുന്ന കാർഷിക ഉത്പന്നങ്ങൾ നേരിട്ട് സ്റ്റാൾ വഴി ആവശ്യക്കാർക്ക് വിലകുറച്ച് വിൽപ്പന നടത്തുകയാണ്. ഓണ വിപണിയിലേക്ക് അടുക്കുമ്പോൾ…
Read Moreതനിക്ക് ഇതൊരു ജോലിമാത്രമല്ല; കൃഷിയെ നെഞ്ചോടു ചേർത്ത് ഒരു കൃഷിഓഫീസർ
മാന്നാര്‍: കൃഷി ഓഫീസര്‍ എന്നത് ഒരു ജോലി മാത്രമല്ല, കൃഷിയെ നെഞ്ചോടു ചേര്‍ത്തുവയ്ക്കല്‍ കൂടിയാണന്ന് തെളിയിച്ചിരിക്കുകയാണ് ഹരികുമാര്‍. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന നൂതന ആശയം മലയാളിക്ക് മുന്പില് എത്തിച്ച മാന്നാര്‍ കൃഷിഭവനിലെ ഓഫീസര്‍ക്ക് കൃഷിയും കൃഷിയെ പ്രോത്സാഹിപ്പിക്കലും ജീവിതത്തിന്റെ ഭാഗമാണ്. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഏഴാം വയസിലേക്ക് കടക്കുമ്പോഴും ഈ ആശയത്തിന്റെ സൃഷ്ടാവിന് വിശ്രമമില്ല. അദ്ദേഹത്തിന്റെ ആശയം സര്‍ക്കാര്‍ ഏറ്റെടുത്ത് കൈരളിക്ക് നല്കിയ പൊന്പദ്ധതിയാണ് ഓണത്തിന് ഒരു മുറം പച്ചക്കറി. കുടുംബങ്ങളെയൊന്നാകെ കൃഷിയിലേക്ക് ആകര്‍ഷിക്കാനും ഗാര്ഹികകൃഷി വ്യാപകമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് അവരവരുടെ വീട്ടുവളപ്പില്‍നിന്ന് വിഷരഹിതമായ പച്ചക്കറികള്‍ വിളവെടുത്ത് സദ്യയുണ്ണുമ്പോള്‍ ലഭിക്കുന്ന സംതൃപ്തിയുടെയും സന്തോഷത്തിന്റെയും ബാക്കിപത്രമാണ് ഈ ആശയം. സെപ്റ്റംബറിലെത്തുന്ന ഓണത്തിന് വിളവെടുക്കണമെങ്കില്‍ ജൂണിലോ ജൂലൈ ആദ്യ വാരത്തിലോ പച്ചക്കറിത്തൈകള്‍ നടണം. തൊടിയില്‍…
Read Moreചെറുവള്ളി പശുവിന്റെ വംശസംരക്ഷണത്തിനു പദ്ധതി വേണം; ആയുസില്‍ 17 പ്രാവശ്യംവരെ പ്രസവിക്കും
കോട്ടയം: ശബരി എയര്‍പോര്‍ട്ട് നിര്‍മിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിലെ തദ്ദേശീയ ഇനമായ ചെറുവള്ളി പശുവിന്റെ വംശസംരക്ഷണത്തിന് പദ്ധതിയുണ്ടാകണമെന്ന് ആവശ്യമുയര്‍ന്നു. വെച്ചൂര്‍ പശുക്കളെപ്പോലെ ചെറുതും പ്രതിരോധശേഷിയുള്ളതും ഗുണമേന്മയുള്ള പാല് തരുന്നതുമായ ഈയിനം ചെറുവള്ളി എസ്റ്റേറ്റ് ലയങ്ങളില്‍ തൊഴിലാളികളുടെ സംരക്ഷണയിലാണുള്ളത്. കുളമ്പുദീനമോ അകിടുവീക്കമോ ഇവയില്‍ സാധാരണ കാണാറില്ല. എസ്റ്റേറ്റിലും പുറത്തുമായി ആയിരത്തില്‍ താഴെ പശുക്കളേ ഈ ഇനത്തില്‍ അവശേഷിക്കുന്നുള്ളൂ. തോട്ടത്തില്‍ യഥേഷ്ടം മേയുകയും ലാറ്റക്സ് സംഭരണകേന്ദ്രങ്ങളോടു ചേര്‍ന്ന് വിശ്രമിക്കുകയും ചെയ്യുന്ന ഇവ ഏറെ ഇണക്കമുള്ള ഇനമാണ്. കറുപ്പ്, വെളുപ്പ്, തവിട്ട് നിറങ്ങളില്‍ ചെറിയ കൊമ്പും നീളമുള്ള വാലുകളും ഇളം ചുവപ്പു കലര്‍ന്ന കണ്ണുകളുമാണ് ഇവയ്ക്കുള്ളത്. ചിലതിന് കൊമ്പില്ല എന്നതും പ്രത്യേകതയാണ്.വെച്ചൂര്‍ ഇനംപോലെ കുറച്ചു തീറ്റ മതി. മൂരികളുടെ മുതുകത്ത് വലുപ്പമേറിയ പൂഞ്ഞ കാണപ്പെടുന്നു. ശാന്തസ്വഭാവമുള്ള ഈ പശുക്കളുടെ കഴുത്തും കഴുത്തിനടിയിലെ താടയും മറ്റു പശുക്കളില്‍ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നു. മറ്റിനങ്ങളെക്കാള്‍ താടയ്ക്ക്…
Read Moreകർഷകർക്ക് ആശ്വാസകരമായ ഒരു വാർത്ത; കർഷകരുടെ ഉറക്കം കെടുത്തുന്ന ഒച്ചിനെ തുരത്താൻ പരിഹാരവുമായി മഞ്ജു
നെടുംകണ്ടം: കര്‍ഷകര്‍ നേരിടുന്ന വലിയ പ്രതിസന്ധിയാണ് വിളകളിലെ ഒച്ചുകളുടെ ആക്രമണം.ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ഒരു കര്‍ഷക . മഴക്കാലത്ത് ഏലത്തിന്റെ ശരങ്ങളും തട്ടയും പച്ചക്കറി തൈകളും ചെടികളും തിന്നു നശിപ്പിക്കുകയായാണ് ഒച്ച് എന്ന ജീവി . കർഷകർക്ക് വലിയ നഷ്ടമാണ് ഈ ജീവികൾ ഉണ്ടാക്കുന്നത്. അഞ്ചു വർഷത്തിലധികമായി ഹൈറേഞ്ചിലെ കർഷകരുടെ ഉറക്കം കെടുത്തുകയാണ് ഒച്ചുകൾ. പല മാർഗങ്ങളും പ്രയോഗിച്ചെങ്കിലും ഒരോ വർഷവും ഇവയുടെ ശല്യം വർദ്ധിച്ചു വരികയാണ്. ജൈവ രീതിയില്‍ ഒച്ചുകളെ തുരുത്താനുള്ള പൊടി രൂപത്തിലുള്ള മരുന്നാണ് ഇപ്പോൾ വലിയതോവാള സ്വദേശിയായ മഞ്ജു വികസിപ്പിച്ചിരിക്കുന്നത്.സംസ്ഥാനത്തെ മികച്ച കര്‍ഷകയ്ക്കുള്ള പുരസ്കാരം നേടിയിട്ടുള്ള മഞ്ജു കാര്‍ഷിക രംഗത്തെ മികച്ച സംരംഭക കൂടിയാണ്. തന്റെ നേഴ്സറിയിലെ പച്ചക്കറികളിലും പഴ വര്‍ഗ കൃഷികളിലും ഒച്ചുകള്‍ വന്‍ വെല്ലുവിളി ഉയര്‍ത്തിയതോടെയാണ് ഇവയെ തുരത്താന്‍ പരിഹാരം കണ്ടെത്താന്‍ മഞ്ചു നിര്‍ബന്ധിതയായത്. ഒച്ചുകള്‍ അധികം ആക്രമിക്കാത്ത…
Read Moreവര്‍ണവസന്തമൊരുക്കി ഡ്രാഗണ്‍ പഴങ്ങള്‍; ജെജെ ഗാര്‍ഡന്‍സില്‍ ഇത് വിളവെടുപ്പുകാലം
റാന്നി: അത്തിക്കയത്തെ പച്ചപുതച്ച ജെജെ ഗാര്‍ഡനില്‍ ഇപ്പോള്‍ കായ്കളുടെ വര്‍ണവസന്തം. കെ.എസ്. ജോസഫിന്റെ ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടത്തില്‍ വിളവെടുപ്പു കാലമാണിത്. 2017ല്‍ തുടങ്ങിയ കൃഷിയില്‍നിന്നും ഏറെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് ജോസഫും കുടുംബവും ജെജെ ഗാര്‍ഡനെ പരിപാലിക്കുമ്പോള്‍ പ്ലാന്റേഷന് തുടക്കത്തിലെ നാല് ഏക്കറില്‍നിന്നും പത്ത് ഏക്കറായി വളര്‍ന്നു. ഇതോടൊപ്പം ജെജെ യുടെ സ്വന്തം ഡ്രാഗണ്‍ പഴങ്ങള്‍ ഗള്‍ഫിലേക്കും കയറ്റുമതി ചെയ്തു തുടങ്ങി. ഒമാനിലാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളതെങ്കിലും പിന്നീട് മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ആദായം മാത്രം പ്രതീക്ഷിച്ചല്ല, താന്‍ ഡ്രാഗണ്‍ കൃഷിയിലേക്കു കടന്നതെന്നു ഫെഡറല്‍ ബാങ്ക് അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍നിന്നു വിരമിച്ച ജോസഫ് പറഞ്ഞു. പ്രകൃതിയോടു ചേര്‍ന്നുള്ള കൃഷിയോടാണ് താത്പര്യം. തികച്ചും ജൈവരീതിയില്‍ ഉത്പാദിപ്പിച്ച് വിളവെടുക്കുമ്പോള്‍ കിട്ടുന്ന ആനന്ദമാണ് ഇതില്‍ പ്രധാനം. കിട്ടുന്ന വരുമാനത്തില്‍നിന്നും നല്ലാരു വിഹിതം വീണ്ടും ഓരോ വര്‍ഷവും കൃഷിയിലേക്കിറക്കാറുണ്ട്. നിരവധി ഇനങ്ങള്‍ തോട്ടത്തിലുണ്ടെങ്കിലും 99 ശതമാനവും ഔഷധ…
Read Moreവെള്ളപ്പിരിയന്‍ മരച്ചീനിയിൽ നൂറുമേനി; ഒറ്റച്ചുവടിൽ അമ്പതു കിലോയിലധികം ഭാരമുള്ള വെള്ളപ്പിരിയന്‍ മരച്ചീനിയുമായി കര്ഷകന് ശശി
നെയ്യാറ്റിന്‍കര : വ്ളാത്താങ്കര സ്വദേശി ശശിയെ സംബന്ധിച്ചിടത്തോളം കൃഷി ഉപജീവനത്തിനുമപ്പുറം ജീവിതാഭിമുഖ്യമുള്ള കര്‍മമേഖല കൂടിയാണ്. കഴിഞ്ഞ ദിവസം വെള്ളപ്പിരിയന്‍ മരച്ചീനി കൃഷിയുമായി ബന്ധപ്പെട്ട വിളവെടുപ്പില്‍ ലഭിച്ചത് അന്‍പത് കിലോയിലേറെ ഭാരമുള്ള മരച്ചീനികള്. കര്‍ഷക കുടുംബാംഗമായ ശശിക്ക് മണ്ണിനോട് കുട്ടിക്കാലം മുതല്‍ക്കെ സ്വാഭാവികമായ അടുപ്പമുണ്ട് വ്ളാത്താങ്കരയ്ക്കു സമീപം കൃഷിയിടം പാട്ടത്തിനെടുത്താണ് ഇപ്പോള്‍ മരച്ചീനി കൃഷി ചെയ്യുന്നത്. സാധാരണ മരച്ചീനിയിനങ്ങള്ക്ക് വിളവെടുപ്പിനായി ആറു മുതല്‍ എട്ടുമാസം വരെ കാലാവധിയാണ് ആവശ്യം. വെള്ളപ്പിരിയന്‍ മരച്ചീനിക്ക് കൂടുതല്‍ സമയം വേണമെന്നതാണ് ശ്രദ്ധേയം. പത്തു മുതല്‍ പന്ത്രണ്ട് മാസത്തിനു ശേഷമേ വിളവെടുപ്പിന് സജ്ജമാകുകയുള്ളൂ. ജൈവവളങ്ങളാണ് ശശി ഉപയോഗിക്കുന്നത്. തിരുവനന്തപുരം സിടിസിആര്‍ഐ യിൽ ഈയിടെ നടന്ന കിഴങ്ങുവർഗ്ഗവിളകളുടെ പ്രദർശന മേളയിൽ ശശിയുടെ കൃഷിയിടത്തില്‍ നിന്നുള്ള 75 കിലോയിലധികം ഭാരം വരുന്ന മരച്ചീനി ഉള്‍പ്പെട്ടിരുന്നു.
Read Moreമഴയിലും കാശുവാരി റംബുട്ടാന്; വിദേശത്തേക്ക് കയറ്റിഅയയ്ക്കാൻ സാധനം കിട്ടാനില്ല
കോട്ടയം: കൈനിറയെ കാശുകിട്ടുന്നുണ്ട് ഇക്കൊല്ലം റംബുട്ടാന് കര്‍ഷകര്‍ക്ക്. കനത്ത മഴയില്‍ കായ്ഫലം കുറവായിരുന്നതിനാല്‍ മാര്‍ക്കറ്റില്‍ നല്ല ഡിമാന്‍ഡാണ് പഴത്തിന്. ഇടനിലക്കാരും വ്യാപാരികളുമെത്തി റംബുട്ടാന് മരം വലയിട്ട് മൂടി വിളവെടുത്തുകൊണ്ടിരിക്കേ മുന്തിയ ഇനം പഴത്തിന് കിലോയ്ക്ക് 140-160 രൂപ ഹോള്‍ സെയില്‍ വില കിട്ടുന്നുണ്ട്. മാര്‍ക്കറ്റില്‍ പഴത്തിന് വില 200 രൂപയുണ്ട്. വിദേശ ഇനം റംബുട്ടാന് 20-25 എണ്ണം മതി ഒരു കിലോ തികയാന്‍. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മീനച്ചില്‍ പ്രദേശങ്ങളിലെ തോട്ടങ്ങളില്‍നിന്ന് പതിവായി റംബുട്ടാന് വാങ്ങുന്ന വ്യാപാരികള്‍ കേരളത്തിലെ നഗരങ്ങളിലാണ് പ്രധാനമായും വിറ്റഴിക്കുന്നത്. ബംഗളൂരു, ചെന്നൈ, കുറ്റാലം എന്നിവിടങ്ങളിലും വില്‍പ്പനയുണ്ട്. നാട്ടില്‍ വിളവു കുറഞ്ഞതിനാല്‍ ഗള്‍ഫിലേക്ക് ഇക്കൊല്ലം കയറ്റുമതിക്ക് തികഞ്ഞില്ല. ഈ മാസം അവസാനത്തോടെ റംബുട്ടാന് വിളവെടുപ്പ് പൂര്‍ത്തിയാകും.
Read Moreകേന്ദ്ര വിഹിതത്തിന് കാത്തുനില്ല, സപ്ലൈകോയ്ക്ക് 50 കോടി അനുവദിച്ച് സർക്കാർ
തിരുവനന്തപുരം: നെല്ല് സംഭരണത്തിനു സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷന് 50 കോടി രൂപ കൂടി അനുവദിച്ചു. നെല്ല് സംഭരണത്തിനുള്ള കേന്ദ്ര വിഹിതത്തിൽ 207 കോടി രൂപ കുടിശിക നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിലവിലെ സീസണിലെ നെല്ലിന്റെ വില കർഷകർക്ക് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാനം തുക അനുവദിച്ചതെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കേന്ദ്ര വിഹിതത്തിന് കാത്തുനിൽക്കാതെ, നെല്ല് സംഭരിക്കുന്പോൾതന്നെ കർഷകർക്കു വില നൽകുന്നതാണ് കേരളത്തിലെ രീതി. സംസ്ഥാന സബ്സിഡിയും ഉറപ്പാക്കി നെല്ലിന് ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുന്പോൾ മാത്രമാണ് കർഷകന് നെൽവില ലഭിക്കുന്നത്. കേരളത്തിൽ പിആർഎസ് വായ്പാ പദ്ധതിയിൽ കർഷകന് നെൽവില ബാങ്കിൽനിന്ന് ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്പാ തിരിച്ചടവു സംസ്ഥാനം വഹിക്കും. കർഷകൻ നൽകുന്ന ഉത്പാദന ബോണസിന്റെയും വായ്പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാരാണ് തീർക്കുന്നത്.…
Read Moreറബര്‍ വില 250 കടന്ന് സര്‍വകാല റിക്കാര്‍ഡില്‍; 2016 ഫെബ്രുവരിയിലെ ഏറ്റവും താഴ്ന്ന വില 91രൂപ
കോട്ടയം: റബര്‍ വില 250 രൂപ കടന്ന് സര്‍വകാല റിക്കാര്‍ഡിലേക്ക്. ഇന്നലെ ആഭ്യന്തര മാര്‍ക്കറ്റില്‍ ആര്‍എസ്എസ് നാലിനു കിലോയ്ക്ക് 255 രൂപ നിരക്കില്‍ വ്യാപാരം നടന്നു. കഴിഞ്ഞ ജൂണ്‍ പത്തിനാണ് റബര്‍ വില 200 രൂപ കടന്നത്. ഇന്നലെ കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ റബര്‍ ബോര്‍ഡ് വില 247 രൂപയായിരുന്നു. അഗര്‍ത്തല മാര്‍ക്കറ്റ് വില 237 രൂ പയായി ഉയര്‍ന്നു. ഇതിന് മുന്‍പ് ഏറ്റവും ഉയര്‍ന്ന വിലയായ 243 രൂപ രേഖപ്പെടുത്തിയത് 2011 ഏപ്രില്‍ അഞ്ചിനാണ്. അന്ന് രാജ്യാന്തര വില 292.97 രൂപയായിരുന്നു. 2016 ഫെബ്രുവരിയില്‍ 91 രൂപയായി കുറഞ്ഞതാണ് 13 വര്‍ഷത്തിനിടയിലെ എറ്റവും താഴ്ന്ന വില. അതേസമയം, രാജ്യാന്തര വിലയില്‍ ഇപ്പോള്‍ വലിയ വര്‍ധന പ്രകടമാകുന്നില്ല. കഴിഞ്ഞ ദിവസം ആര്‍എസ്എസ് 4ന് 204.63 രൂപയായിരുന്ന വില 203.94 രൂപ യായി കുറഞ്ഞു. ആഭ്യന്തര മാര്‍ക്കറ്റില്‍ റബര്‍…
Read More