ആലപ്പുഴ: സംസ്ഥാനത്തു നടന്ന കുറുവ മോഷണങ്ങളിലെ പ്രധാനി വലയിലായതോടെ പല ജില്ലകളിലെയും കുറുവ മോഷ്ടാക്കളുടെ വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങി. കഴിഞ്ഞ ദിവസം അറസ്റ്റിലായ തമിഴ്നാട് രാമനാഥപുരം പാറമക്കുടി എംജിആര്‍ നഗറില്‍ കട്ടുപൂച്ചനില്(56)നിന്നാണു പോലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. ഇയാള്‍ പ്രതിയായ മറ്റു കേസുകളിലെ ചില കൂട്ടുപ്രതികളെ സംബന്ധിച്ചും സൂചന കിട്ടിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ഒരു പ്രധാന മോഷ്ടാവിനെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു കട്ടുപൂച്ചന് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ഇയാളെ ഇതുവരെ തിരിച്ചറിയാന്‍ പോലീസിനു കഴിഞ്ഞിരുന്നില്ല. ഇയാള്‍ മധുര, സേലം ഭാഗത്ത് ഇപ്പോഴുണ്ടെന്ന പ്രധാന വിവരവും ലഭിച്ചു. ഈ വിവരങ്ങള്‍ തൃശൂര്‍ പോ ലീസിനു കൈമാറി. ആലപ്പുഴ മണ്ണഞ്ചേരിയിലെ മോഷണങ്ങളില്‍ കട്ടുപൂച്ചനൊപ്പമുണ്ടായിരുന്ന സന്തോഷ് ശെല്‍വത്തിന്റെ റിമാന്‍ഡ് കാലാവധി അവസാനിക്കാറായതിനാല്‍ ഇയാള്‍ പുറത്തിറങ്ങി വീണ്ടും മോഷണത്തിലേക്കു തിരിഞ്ഞേക്കുമെന്ന ആശങ്കയുണ്ട്. അതിനു മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണു പോലീസ്. പുന്നപ്ര, പുളിങ്കുന്ന് എന്നിവിടങ്ങള്‍ക്കു പുറമേ…
Read MoreCategory: Edition News
ആലപ്പുഴയെ അന്താരാഷ്ട്ര ജല ടൂറിസം കേന്ദ്രമാക്കാന്‍ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് പദ്ധതി; 493.177 കോടി രൂപയുടെ പദ്ധതിക്ക് അനുമതി
ആലപ്പുഴ: സ്വദേശ് ദര്ശന് 2.0 പദ്ധതിക്ക് കീഴില്‍ ആലപ്പുഴയെ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്താനുള്ള പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ് എന്ന പദ്ധതിക്ക് 93.177കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം അനുവദിച്ചത്. ഇതിന്റെ ആദ്യ ഗഡുവായി 9.3177 കോടിരൂപ നീക്കിവച്ചു. ജില്ലയിലെ പ്രധാന വിനോദ സഞ്ചാരാകര്ഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാല്‍ തീരങ്ങള്‍, അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനല്‍ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ളവികസനവും നവീകരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആലപ്പുഴ ബീച്ചിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തിക്കാന്‍ 24.45 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇരിപ്പിടങ്ങള്‍, നടപ്പാതകള്‍, ദീപാലങ്കാരങ്ങള്‍, ലാന്‍ഡ് സ്കേപ്പിംഗ്, സൂചന ബോര്‍ഡുകള്‍, പാര്‍ക്കിംഗ് ഗ്രൗണ്ട്, പ്രദര്‍ശന വേദികള്‍, കോസ്റ്റ് ഗാര്‍ഡ് സ്റ്റേഷനുകള്‍, കായികവേദികള്‍, സിസിടിവികള്‍, മാലിന്യസംസ്കരണ സംവിധാനങ്ങള്‍ എന്നിവയെല്ലാമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആലപ്പുഴയുടെ…
Read Moreഅമ്മാവനോടുള്ള വൈരാഗ്യം; ഇരുപത്തിയൊന്നുകാരിയുടെ വസ്ത്രം പൊതുജന മധ്യത്തിൽ വലിച്ചു കീറി; 56കാരൻ അറസ്റ്റിൽ
കായംകുളം: യുവതിയെ വസ്ത്രം കീറി അപമാനിച്ച പ്രതി അറസ്റ്റിൽ. കായംകുളം പുതുപ്പള്ളി വടക്ക് ദേവികുളങ്ങര ഷാജി ഭവനത്തിൽ ഷാജി (56) ആണ് അറസ്റ്റിലായത്. പുതുപ്പള്ളി ദേവികുളങ്ങര ക്ഷേത്രത്തിലെ ഉത്സവം കാണുന്നതിനായി ബന്ധുക്കൾക്കൊപ്പം എത്തിയ 21 കാരിയായ യുവതിയുടെ വസ്ത്രം പൊതുജന മധ്യത്തിൽ വലിച്ചു കീറിയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. യുവതിയുടെ അമ്മാവനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഉത്സവം കാണാൻ പോയ ഇവരെ റോഡിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയും യുവതി ധരിച്ചിരുന്ന ചുരിദാറിന്റെ ടോപ്പ് വലിച്ചുകീറുകയുമായിരുന്നു. കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐമാരായ രതീഷ് ബാബു, ആനന്ദ്, ദിലീപ്, എഎസ്ഐ ഹരി, പോലീസുകാരായ ശ്രീനാഥ്, പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreനിരണത്ത് മിണ്ടാപ്രാണിക്കുനേരേ അജ്ഞാതരുടെ കൊടും ക്രൂരത; തൊഴുത്തില്‍ നിന്ന എരുമയുടെ വാല് മുറിച്ചുനീക്കി
തിരുവല്ല: നിരണത്ത് മിണ്ടാപ്രാണിക്കുനേരേ അജ്ഞാതരുടെ കൊടും ക്രൂരത. ഇരുളിന്റെ മറവില്‍ എത്തിയ അജ്ഞാതര്‍ തൊഴുത്തില്‍ നിന്ന എരുമയുടെ വാല് മുറിച്ചുനീക്കി. മുറിച്ചു നീക്കിയ വാലിന്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ക്ഷീരകര്‍ഷകനായ നിരണം രണ്ടാം വാര്‍ഡില്‍ പുളിക്കല്‍ വീട്ടില്‍ പി.കെ. മോഹനന് വളര്‍ത്തുന്ന അഞ്ച് വയസുള്ള അമ്മിണി എന്ന എരുമയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെ കുളിപ്പിച്ച് പാല് കറക്കുന്നതിനായി മോഹനന് തൊഴുത്തില്‍ എത്തിയപ്പോഴാണ് വാല് മുറിഞ്ഞ നിലയില്‍ ദയനീയ ഭാവത്തില്‍ നില്ക്കുന്ന എരുമയെ കണ്ടത്. തുടര്‍ന്ന് വീട്ടു മുറ്റത്തെ കസേരയില്‍ മുറിച്ചു മാറ്റിയ വാലിന്റെ അവശിഷ്ടവും കണ്ടു. ഉടന്‍ തന്നെ അയല്‍വാസിയും സുഹൃത്തുമായ പുഷ്പാകരനെ വിവരം അറിയിച്ചു. തുടര്‍ന്ന് നിരണം മൃഗാശുപത്രിയിലെ ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടു. ഡോക്ടര്‍…
Read Moreപണി വരുന്നുണ്ട് അവറാച്ചാ…. ഇലക്ട്രിക് പോസ്റ്റുകളിലെ പരസ്യ ബോര്‍ഡുകള്‍ പോസ്റ്ററുകള്‍ എന്നിവ മാറ്റണം: ഇല്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കെഎസ്ഇബി
തിരുവനന്തപുരം: വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. ഏപ്രിൽ 15നകം പോസ്റ്ററുകളും പരസ്യ ബോർഡുകളും നീക്കിയില്ലെങ്കിൽ പിഴ ഈടാക്കും. ഇത് സ്ഥാപിച്ചവർ തന്നെ പരസ്യ ബോർഡുകൾ നീക്കം ചെയ്യണം. അല്ലാത്തപക്ഷം കെഎസ്ഇബി തന്നെ ഇവ മാറ്റുകയും അതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണ്. ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Read Moreമേഘയുടെ മരണം; ആണ്‍സുഹൃത്തിനെതിരേ മാതാപിതാക്കള്‍; തിരോധാനത്തിനു പിന്നില്‍ ദുരൂഹത സംശയിച്ച് പോലീസും
പത്തനംതിട്ട : തിരുവനന്തപുരം എയര്‍പോര്‍ട്ട് ഐബി ഉദ്യോഗസ്ഥയായിരുന്ന അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട്ട് വീട്ടില്‍ മേഘയുടെ (25) മരണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം വഴിത്തിരിവില്‍.മേഘയുടെ ആണ് സുഹൃത്തെന്നു പറയുന്ന മലപ്പുറം സ്വദേശി സുകാന്തിനെതിരേയാണ് അച്ഛന് മധുസൂദനന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. പോലീസിനും ഐബിക്കും മധുസൂദനന് പരാതി നല്‍കിയിട്ടുണ്ട്. സുകാന്തിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തേടി തിരുവനന്തപുരം പേട്ട പോലീസ് ഇന്ന് ഐബിക്കു കത്തു നല്‍കും. ഐബിയില്‍ നെടുമ്പാശേരി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനാണ് സുകാന്ത്. നിലവില്‍ ഇയാള്‍ അവധിയിലാണെന്ന് പറയുന്നു. മേഘയുടെ മരണവിവരം അറിഞ്ഞ് ആത്മഹത്യ പ്രവണത കാട്ടിയ സുകാന്തിനെ അവധിയെടുപ്പിച്ച് സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിക്കുകയായിരുന്നു. പിന്നീട് ഇയാളുടെ തിരോധാനം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. മേഘയും സുകാന്തുമായുള്ള വിവാഹം നടത്തിക്കൊടുക്കാന്‍ തയാറായിരുന്നുവെന്നും എന്നാല്‍, മകളെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നു അയാളുടെ ലക്ഷ്യമെന്നും മാതാപിതാക്കളായ മധുസൂദനനും നിഷ ചന്ദ്രനും…
Read Moreകണക്ടിംഗ് ഭാരത്… സേവനം മെച്ചപ്പെടുത്താൻ ഉപഭോക്തൃ സർവേയുമായി ബിഎസ്എൻഎൽ
കൊല്ലം: സേവനം മെച്ചപ്പെടുത്താൻ രാജ്യവ്യാപകമായി ഉപഭോക്തൃ സർവേ നടത്താൻ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ തീരുമാനം. ഇന്നു മുതൽ സർവേ ആരംഭിക്കും. ഈ മാസം ഉപഭോക്തൃ സേവനമാസമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് വിവര ശേഖരണം നടത്തുന്നത്. ഉപഭോക്താവിന് മുൻഗണന എന്ന കാമ്പയിൻ്റെ ഭാഗമായി രാജ്യത്തെ എല്ലാ ബിഎസ്എൻഎൽ സർക്കിളുകളിലും യൂണിറ്റുകളിലും ഉപഭോക്താക്കൾക്കിടയിൽ ഉദ്യോഗസ്ഥർ സജീവമായ ഇടപെടൽ നടത്തി വിവരങ്ങൾ ശേഖരിക്കും.നെറ്റ്വർക്ക് ഗുണനിലവാരം മെച്ചപ്പെടുത്തൽ, ഫൈബർ ബ്രോഡ്ബാൻ്റിൻ്റെ വിശ്വാസ്യത വർധിപ്പിക്കൽ, ബില്ലിംഗിലെ സുതാര്യത ഉറപ്പാക്കൽ, ഉപഭോക്തൃ പരാതി പരിഹാരം എന്നിവയ്ക്കായിരിക്കും സർവേയിൽ മുന്തിയ പരിഗണന നൽകുക. ഔദ്യോഗിക വെബ്സൈറ്റ്, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, നേരിട്ടുള്ള ആശയ വിനിമയം എന്നിവ വഴിയാണ് വിവരങ്ങൾ ശേഖരിക്കുന്നത്.സർവേയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളും നിർദേശങ്ങളും ഉന്നത ഉദ്യോഗസ്ഥർ പിന്നീട് വിശദമായി അപഗ്രഥനം ചെയ്ത് തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. ഇതോടൊപ്പം വയർലസ് ബ്രോഡ്ബാൻ്റ് വരിക്കാരുടെ എണ്ണം…
Read Moreഷോറൂമുകളിൽ നിന്ന് പുതുതായി ഇരുചക്ര വാഹനങ്ങൾ വിൽക്കുമ്പോൾ രണ്ടു ഹെൽമറ്റുകൾ നിർബന്ധമാക്കും
കൊല്ലം: രാജ്യത്ത് വിൽപ്പന നടത്തുന്ന എല്ലാ ഇരുചക്ര വാഹങ്ങൾക്കും ഒപ്പം രണ്ട് ഐഎസ്ഐ സർട്ടിഫൈഡ് ഹെൽമറ്റുകൾ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. നിലവിൽ ഇരുചക്ര വാഹനങ്ങൾ വിൽക്കുമ്പോൾ ഒരു ഹെൽമെറ്റ് സൗജന്യമായി നൽകുന്നുണ്ട്. ഇത് രണ്ടാക്കി ഉയർത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച സൂചനകൾ കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നൽകിക്കഴിഞ്ഞു. ഇരുചക്ര വാഹന ഹെൽമറ്റ് മാനുഫാക്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ( ടിഎച്ച്എംഎ) നിരന്തര ആവശ്യം കൂടി പരിഗണിച്ചാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനത്തിൽ എത്താൻ നിർബന്ധിതമാകുന്നത്. രാജ്യത്ത് പ്രതിവർഷം ഏറ്റവും കുറഞ്ഞത് 4, 80, 000 റോഡപകടങ്ങളും 1,88, 000 മരണങ്ങളും സംഭവിക്കുന്നതായാണ് കണക്ക്. ഈ അപകടങ്ങളിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് സംഭവിക്കുന്നത്.ഇരുചക്ര വാഹനങ്ങളുമായി ബന്ധപ്പെട്ട് ഓരോ വർഷവും 69,000 ൽ അധികം മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതിൽ പകുതിയിലേറെയും…
Read Moreആശാ സമരം 51ാം ദിവസത്തിൽ; നിരാഹാര സമരം തുടരുന്നു; മന്ത്രി വീണാ ജോർജ് ഇന്നു കേന്ദ്രമന്ത്രിയെ കാണും
തിരുവനന്തപുരം: ആശ പ്രവർത്തകരുടെ രാപ്പകൽ സമരം ഇന്ന് അൻപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നു. ആവശ്യങ്ങൾ അംഗീകരിച്ച് കിട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് ആശാ പ്രവർത്തകരുടെ നിലപാട്. ഇന്നലെ ആശാ പ്രവർത്തകർ സമരപന്തലിൽ വച്ച് മുടി മുറിച്ച് പ്രതിഷേധിച്ചിരുന്നു. നിരവധി ആശ പ്രവർത്തകരാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. കൂടാതെ ആശ പ്രവർത്തകരുടെ നിരാഹാര സമരവും തുടരുകയാണ്. ഓണറേറിയം വർധിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് ആശ സമര സമിതി നേതാക്കളുടെ അഭിപ്രായം. മന്ത്രി വി. ശിവൻകുട്ടി ഇന്നലെ മുടി മുറിയ്ക്കൽ സമരത്തിനെതിരെ പ്രതികരിച്ചിരുന്നു. മന്ത്രിയുടെ നിലപാടിനോട് ആശ പ്രവർത്തകർ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു. മുറിച്ച മുടി കേന്ദ്രസർക്കാരിന് അയച്ച് കൊടുക്കണമെന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം. മന്ത്രിയുടെ നിലവാരമില്ലാത്ത അഭിപ്രായങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നാണ് ആശാസമരസമിതി നേതാക്കൾ രോഷത്തോടെ പ്രതികരിച്ചത്. അതേസമയം ആശാ പ്രവർത്തകരുടെ വിഷയം ചർച്ച ചെയ്യാനായി സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോർജ്…
Read More“ആ തീരുമാനം ഇന്ന് എടുക്കുന്നു’… എൻ. പ്രശാന്ത് രാജിയിലേക്കോ? ആകാംക്ഷയുണർത്തി ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: വിവാദമായ ഐഎസ് ചേരിപ്പോരിനെ തുടർന്ന് ആറു മാസമായി സസ്പെൻഷനിൽ കഴിയുന്ന ഐഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആകാംക്ഷയുണർത്തുന്നു. “ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്ന ഒറ്റവരി മാത്രമാണ് പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചത്. കൊഴിഞ്ഞ റോസാ ദളങ്ങളുടെ ചിത്രവും ഇതോടൊപ്പം ഉണ്ട്. ഇതോടെ ഇതേപ്പറ്റിയുള്ള ഊഹാപോഹങ്ങളും പ്രചരിച്ചു. സിവിൽ സർവീസിൽ നിന്ന് രാജി വയ്ക്കാനുള്ള നീക്കമാണ് പ്രശാന്ത് നടത്തുന്നതെന്നാണ് ഒരു അഭ്യൂഹം. അതേസമയം ഏപ്രിൽ ഫൂൾ പ്രാങ്കാണോ എന്ന ചോദ്യവും ചിലർ കമന്റ് ബോക്സിൽ ഉന്നയിക്കുന്നുണ്ട്. പ്രശാന്ത് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപെടുന്നതിനാൽ ഈ പോസ്റ്റും ഗൗരവമായ എന്തിനെയോ സൂചിപ്പിക്കുന്നുവെന്നാണ് പലരും കരുതുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശിച്ചു എന്നതിന്റെ പേരിലാണ് എൻ. പ്രശാന്ത് ഐഎഎസിനെ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്തത്. ഗുരുതര അച്ചടക്ക ലംഘനം…
Read More