കൊച്ചി: കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചു പോയ കുഞ്ഞിനെ ഇന്നു രാവിലെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരമാണ് നിലവില്‍ ചികിത്സിക്കുന്ന ലൂര്‍ദ് ആശുപത്രിയില്‍നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന് ഒരു മാസം എന്‍ഐസിയുവില്‍ തുടരേണ്ടിവരും. കുഞ്ഞിന്റെ ആരോഗ്യ പുരോഗതി ശിശുക്ഷേമ സമിതി വിലയിരുത്തും. കുഞ്ഞിനെ ഉപേക്ഷിച്ച മാതാപിതാക്കള്‍ക്കെതിരേ പോലീസ് കേസെടുക്കും. ഇവരുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ മംഗളേശ്വര്‍-രഞ്ജിത ദമ്പതികളുടേതാണ് കുഞ്ഞ്. കഴിഞ്ഞമാസം 29ന് ഇവര്‍ പ്രസവത്തിനായി നാട്ടിലേക്ക് പോകുമ്പോള്‍ ട്രെയിനില്‍ വച്ച് ഭാര്യയ്ക്ക് അസ്വസ്ഥതകളുണ്ടായി. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്കി. എന്നാല്‍ ഭാരക്കുറവുണ്ടായിരുന്നതിനാല്‍ കുഞ്ഞിനെ ലൂര്‍ദ് ആശുപത്രിയിലേക്ക് മാറ്റി. 28 ആഴ്ച മാത്രമായിരുന്നു കുഞ്ഞിന്റെ വളര്‍ച്ച. കുഞ്ഞിന് ലൂര്‍ദ്ദ്…
Read MoreCategory: Edition News
ക്ഷേത്രോത്സവത്തിനിടയിൽ തലശേരിയിൽ എസ്ഐയെ കടിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ
തലശേരി: തിരുവങ്ങാട് ഇല്ലത്ത് താഴെ മണോളിക്കാവ് ക്ഷേത്രോത്സവത്തിനിടയിൽ പോലീസിനെ അക്രമിച്ച കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. കുട്ടിമാക്കൂൽ പൊയ്യേരി സഹദേവനെയാണ് (53) ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. സംഘർഷത്തിനിടയിൽ ടൗൺ എസ് ഐ അഖിലിന്റെ പുറത്ത് കടിക്കുകയും എസ്ഐയെ തള്ളി വീഴിക്കുകയും ചെയ്തത് സഹദേവനാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്തെ വീഡിയോ ദൃശ്യങ്ങളിൽ നിന്നാണ് സഹദേവന്റെ റോൾ പോലീസ് തിരിച്ചറിഞ്ഞത്. വീഡിയോ ദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.ഇന്നലെ വൈകുന്നേരം പച്ചക്കറി കൃഷിക്ക് വെള്ളം നനയ്ക്കുന്നതിനിടയിൽ വയൽ വളഞ്ഞാണ് സഹദേവനെ പോലീസ് പിടികൂടിയത്. പോലീസിനെ കണ്ട് ഓടിയ പ്രതിയെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതിനിടയിൽ പോലീസ് പച്ചക്കറി കൃഷി നശിപ്പിച്ചതായും പരാതി ഉയർന്നിട്ടുണ്ട്. പോലീസിനെ ആക്രമിച്ച കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ നിന്നു മോചിപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. സിപിഎം പ്രവർത്തകനായ കുട്ടിമാക്കൂൽ പെരിങ്കളത്തെ നിലാവ് വീട്ടിൽ ലിനീഷിനെയാണ്…
Read Moreഇടുക്കിയില്‍ രണ്ടിടത്ത് വാഹനാപകടം: നാലു മരണം; കാര്‍ ക്രാഷ് ബാരിയറില്‍ ഇടിച്ച് യുവാവ് മരിച്ചു
ഇടുക്കി: ജില്ലയില്‍ രണ്ടിടത്തുണ്ടായ അപകടങ്ങളില്‍ നാലു പേര് മരിച്ചു. ഇടുക്കി പന്നിയാര്‍കുട്ടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. പന്നിയാര്‍ കുട്ടി ഇടയോട്ടിയില്‍ ബോസ് (55), ഭാര്യ റീന ( 48), ഇവരോടൊപ്പം ഉണ്ടായിരുന്ന പന്നിയാര്‍കുട്ടി തട്ടപ്പിള്ളിയില്‍ ഏബ്രാഹാം (50) എന്നിവരാണ് മരിച്ചത്. ഒളിമ്പ്യന്‍ കെ.എം. ബീനമോളുടെ സഹോദരിയാണ് റീന. ബീനമോളുടെ സഹോദരന് ഒളിമ്പ്യന്‍ കെ.എം. ബിനുവിന്റെ ഭാര്യാ പിതാവാണ് മരിച്ച ഏബ്രഹാം. ഏബ്രഹാമാണ് വാഹനം ഓടിച്ചിരുന്നത്. ഇന്നലെ രാത്രി 10. 30 ഓടെ ആയിരുന്നു അപകടം. പന്നിയാര്‍ കുട്ടി പുതിയ പാലത്തിനു സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മൂന്നു പേരും രാജാക്കാട് മുല്ലക്കാനത്തെ ബന്ധുവീട്ടില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. പന്നിയാര്‍ കുട്ടി പള്ളിക്ക് സമീപം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട ജീപ്പ് നൂറടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡരികില്‍…
Read Moreകരിക്കിൻ വെള്ളവും ഹോമിയോ മരുന്നും വിലക്കിയ അസാധാരണ സർക്കുലർ റെയിൽവേ പിൻവലിച്ചു
കൊല്ലം: ലോക്കോ പൈലറ്റുമാർ കരിക്കിൻ വെള്ളവും ഹോമിയോ മരുന്നുകളും കഴിക്കുന്നതടക്കം വിലക്കിയുള്ള ” അസാധാരണ സർക്കുലർ ” പിൻവലിച്ച് റെയിൽവേ അധികൃതർ തടിയൂരി.നിർദേശം പിൻവലിച്ചതിന്റെ കാരണം എന്താണെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുമില്ല. ബ്രത്ത് അനലൈസർ ടെസ്റ്റുമായി ബന്ധപ്പെട്ട് 18-ന് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കുന്നു എന്ന് മാത്രമാണ് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഇലക്ട്രിക്കൽ/ ഓപ്പറേഷൻസ് വിഭാഗത്തിൻ്റെ അറിയിപ്പിൽ പറയുന്നത്. വിചിത്രവും പരിഹാസ്യവും കേട്ടുകേൾവി പോലും ഇല്ലാത്തതായ റെയിൽവേയുടെ ഈ സർക്കുലറിനെതിരേ വ്യാപകമായ പ്രതിഷേധം ലോക്കോ പൈലറ്റുമാർ ഉയർത്തുകയുണ്ടായി. സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ അധികൃതർക്ക് രേഖാമൂലം കത്ത് നൽകുകയും ചെയ്തു. മാത്രമല്ല റെയിൽവേയുടെ ഈ നിർദേശത്തിന് എതിരേ സമൂഹ മാധ്യമങ്ങളിലും വ്യാപക പ്രചാരണം ഉണ്ടായി. ഈ സാഹചര്യത്തിലാണ് നിർദേശം അടിയന്തിരമായി പിൻവലിക്കാൻ റെയിൽവേ നിർബന്ധിതമായത്.
Read Moreസമരം തകർക്കാൻ സർക്കാർ ശ്രമിക്കുന്നു; പങ്കെടുത്തവരുടെ പേര് വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കുന്നതായി ആശാപ്രവർത്തകർ
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ സമരം തകർക്കാൻ സർക്കാർ നീക്കം നടത്തുന്നതായി സമരസമിതി നേതാക്കൾ. കഴിഞ്ഞ ദിവസം നടന്ന ആശാപ്രവർത്തകരുടെ സംഗമത്തിൽ പങ്കെടുത്തവരുടെ പേര് വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിക്കുകയാണെന്ന് ആശാപ്രവർത്തകർ ആരോപിച്ചു. സമരത്തിൽ പങ്കെടുക്കുന്നവരെ ഭയപ്പെടുത്താനും ഭീതിപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും നേതാക്കൾ ആരോപിച്ചു. ജീവിക്കാനുള്ള സമരമാണ് തങ്ങൾ നടത്തുന്നതെന്നും സമരവുമായി ശക്തമായി മുന്നോട്ട് പോകുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ പതിമൂന്ന് ദിവസമായി സമരം നടക്കുന്നത്. ഓണറേറിയം തുക കൂട്ടുക, കുടിശിക പൂര്‍ണമായും അനുവദിക്കുക, വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഓണറേറിയം മാനദണ്ഡങ്ങള്‍ പിന്‍വലിച്ചതായി ആരോഗ്യവകുപ്പ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. മൂന്നുമാസത്തെ ഓണറേറിയം അനുവദിച്ചു. എന്നാല്‍ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാ വർക്കർമാര്‍ വ്യക്തമാക്കുകയായിരുന്നു.
Read Moreഇത്ര ഗതികെട്ട കള്ളനോ! മുണ്ടക്കയത്ത് വയോധികന്റെ മുറുക്കാൻകടയിൽനിന്ന് ഒന്‍പതു കെട്ട് വെറ്റില മോഷ്ടിച്ചു
മുണ്ടക്കയം ഈസ്റ്റ്: നിർധന വയോധികന്റെ മുറുക്കാൻ കടയിൽനിന്ന് ഒന്‍പതു കെട്ട് വെറ്റില മോഷ്ടിച്ച കള്ളനെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് പെരുവന്താനം പോലീസിൽ പരാതി. മുണ്ടക്കയം 35ാം മൈലിൽ തട്ടാരുവടക്കേതിൽ ടി.എൻ. ഗംഗാധരന്റെ മുറുക്കാൻ കടയിൽനിന്നാണ് വെറ്റില മോഷണം പോയത്. കേൾക്കുന്നവർക്ക് ചെറുതെങ്കിലും തന്റെ ഉപജീവനമാർഗം ഇല്ലാതാക്കിയ ദുഃഖത്തിലാണ് ഗംഗാധരൻ.കഴിഞ്ഞ 40 വർഷമായി മുണ്ടക്കയം 35ാം മൈലിൽ തന്റെ വീടിനോടു ചേർന്നുള്ള ചെറിയ മുറിയിൽ മുറുക്കാൻ കട നടത്തിയാണ് ഗംഗാധരനും ഭാര്യയും ഉപജീവനം കഴിയുന്നത്. തുച്ഛമായ വരുമാനമാണ് ഇതിൽനിന്നു ഗംഗാധരന് ലഭിക്കുന്നത്. കാഴ്ച പരിമിതിയുള്ള ഗംഗാധരന്റെ ഭാര്യ വർഷങ്ങളായി കിടപ്പ് രോഗിയാണ്. മക്കളില്ലാത്ത ഈ ദമ്പതികൾ ബന്ധുക്കളുടെ സഹായത്തിലാണ് കഴിയുന്നത്.ഗംഗാധരൻ തന്റെ മുറുക്കാൻ കടയിലേക്ക് ആഴ്ചയിൽ രണ്ടുതവണയാണ് വെറ്റില വാങ്ങുന്നത്. ഭാര്യ കിടപ്പുരോഗിയായതുകൊണ്ട് ഗംഗാധരന് ഇവരെ തനിച്ചാക്കി പുറത്തുപോകാൻ സാധിക്കില്ല. അതുകൊണ്ട് തമിഴ്നാട്ടിൽനിന്നു വരുന്ന വണ്ടിക്കാരോട് നേരിട്ട് വെറ്റില വാങ്ങുകയാണ്…
Read Moreകടയിലെത്തുന്നവരോട് മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് യുവാവ്; ചോദ്യം ചെയ്ത കടയുടമയ്ക്കും ഭർത്താവിനും മർദനം
പത്തനംതിട്ട: കടയിൽ വരുന്നവരോടു മദ്യപിക്കാൻ പണം ചോദിച്ചത് തടഞ്ഞതിന്, കടനടത്തുന്ന സ്ത്രീയെയും ഭർത്താവിനെയും കൈയേറ്റം ചെയ്യുകയും അപമാനിക്കുകയും ചെയ്ത പ്രതിയെ പത്തനംതിട്ട പോലീസ് പിടികൂടി. മൈലപ്ര ചീങ്കൽതടം കറ്റാടി പൂവണ്ണത്തിൽ പി. ജി. അനിലാണ് (51) അറസ്റ്റിലായത്. ഇയാൾ പത്തനംതിട്ട പോലീസ് നേരത്തെ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ കൂടി പ്രതിയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു. മൈലപ്ര സ്വദേശിനിയാണ് പരാതിക്കാരി. ഇവരും ഭർത്താവും നടത്തുന്ന ബേക്കറിയോട് ചേർന്നുള്ള പച്ചക്കറികടയിൽ വരുന്നവരോടു പ്രതി മദ്യപിക്കാൻ പണം ചോദിക്കുന്നത് തടഞ്ഞതിലുള്ള വിരോധം കാരണമാണ് അതിക്രമം കാട്ടിയത്. ബുധനാഴ് ഉച്ചഴിഞ്ഞാണ് രണ്ടിനായിരുന്നു സംഭവം. നാരങ്ങാവെള്ളം എടുത്തു കൊണ്ടിരുന്ന സ്ത്രീയെ അസഭ്യം വിളിച്ചുകൊണ്ട് പ്രതി ദേഹത്ത് കയറി പിടിക്കുകയായിരുന്നു. തടസം പിടിച്ച ഭർത്താവിനെ ചീത്ത വിളിക്കുകയും ഷർട്ട് വലിച്ചു കീറുകയും ചെയ്തു. കടയിൽ വന്നവരുടെയും ബസ് കയറാൻ നിന്നവരുടെയും മുന്നിലുള്ളതായിരുന്നു അതിക്രമം. പരസ്യമായ അപമാനിക്കലിനും…
Read Moreകുംഭമേളയില്‍ പങ്കെടുത്തു മടങ്ങിയ മലയാളിയെ കാണാനില്ല; കൂടെപ്പോയ സുഹൃത്ത് തിരികെയത്തി; പരാതി നല്കി കുടുംബം
ചെങ്ങന്നൂര്‍: മഹാകുംഭമേളയില്‍ പങ്കെടുത്തു മടങ്ങിയ മലയാളിയായ യുവാവ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരികെ നാട്ടില്‍ എത്തിയില്ലെന്ന് ചെങ്ങന്നൂര്‍ പോലീസിന് കുടുംബം പരാതി നല്കി. ചെങ്ങന്നൂരിലെ മുളക്കുഴ പഞ്ചായത്ത് കൊഴുവല്ലൂര്‍ വാത്തിയുടെ മേലേതില്‍ ജോജു ജോര്‍ജി(42)നെയാണ് കാണാതായത്. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ പങ്കെടുക്കാനായി അയല്‍ക്കാനായ കുടുംബ സുഹൃത്തിനൊപ്പം ഇക്കഴിഞ്ഞ ഒന്‍പതിനാണ് ചെങ്ങന്നൂരില്‍നിന്നു ട്രെയിന്‍ മാര്‍ഗം ജോജു പ്രയാഗിലേക്ക് പോയത്. അന്നേദിവസം രാത്രി 10.30 നും പിറ്റേന്നും ചെങ്ങന്നൂരിലെ കുടുംബ വീട്ടില്‍നിന്നു വിവരങ്ങള്‍ തിരക്കാന്‍ ജോജുവിന്റെ മക്കളും സഹോദരിയും മാറിമാറി പല തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. 12ന് ജോജു മറ്റൊരു ഫോണില്‍ വീട്ടിലേക്ക് വിളിച്ച് തന്റെ ഫോണ്‍ തറയില്‍ വീണു പൊട്ടിയെന്നും ഒപ്പമുള്ള നാട്ടുകാരനായ അയല്ക്കാരന്റെ ഫോണിലാണ് വിളിക്കുന്നതെന്നും തങ്ങള്‍ കുംഭമേളയില്‍ എത്തി നദിയില്‍ സ്നാനം ചെയ്ത്…
Read Moreവിദ്വേഷ പരാമർശം: പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: വിദ്വേഷ പരാമർശക്കേസിൽ ബിജെപി നേതാവുമായ പി.സി. ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ കോട്ടയം ജില്ലാ സെഷൻസ് കോടതിയും ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ബുധനാഴ്ചയാണ് വാദം പൂര്‍ത്തിയായത്. പി.സി. ജോര്‍ജ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നാണ് സിംഗിള്‍ ബെഞ്ച് സ്വീകരിച്ച നിലപാട്. പി.സി. ജോര്‍ജ് കോടതികളുടെ ജാമ്യവ്യവസ്ഥകള്‍ നിരന്തരം ലംഘിക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്. സമാനമായ കേസില്‍ മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, പ്രസ്താവനകളില്‍ ജാഗ്രത വേണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, അതടക്കം ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞിക്കൃഷ്ണന് വാക്കാല്‍ പറഞ്ഞു. പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപപ്രയോഗങ്ങള്‍ നടത്തിയതെന്ന വാദം ഹൈക്കോടതിയും മജിസ്ട്രേറ്റ് കോടതികളും നല്കിയ ഉത്തരവുകള്‍…
Read Moreസിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി. റസൽ അന്തരിച്ചു
കോട്ടയം : സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലിരിക്കേ ഹൃദയാഘാതമുണ്ടായാണ് അപ്രതീക്ഷിത വിയോഗം. ആറ് വർഷമായി കോട്ടയം ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുകയായിരുന്നു. സെക്രട്ടറിയായിരുന്ന വി. എൻ. വാസവൻ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. 1981 മുതൽ സിപിഐ എം അംഗമായ ഇദ്ദേഹം കഴിഞ്ഞ 28 വർഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. ഒന്നര ദശാബ്ദത്തിലേറെയായി സെക്രട്ടറിയറ്റിൽ പ്രവർത്തിച്ചുവരുന്നു. 13 വർഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. സിഐടിയു ജില്ലാ സെക്രട്ടറിയായും നേതൃരംഗത്തുണ്ടായിരുന്നു. ചങ്ങനാശേരി തെങ്ങണ ആഞ്ഞിലിമൂട്ടിൽ അഡ്വ. എ. കെ. വാസപ്പന്റെയും പി. ശ്യാമയുടെയും മകനാണ്. ഭാര്യ- ബിന്ദു. മകൾ- ചാരുലത. മരുമകൻ- അലൻ ദേവ്.
Read More