കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. വില്പയ്ക്കെത്തിച്ച അഞ്ചു കിലോ കഞ്ചാവുമായി രണ്ട് പേര് അറസ്റ്റില്‍. ഒഡീഷ സ്വദേശി ദുര്യാതന മാലിക് (30), മരട് കൊട്ടാരത്തില്‍ സച്ചിന്.കെ. ബിനു(24) എന്നിവരെയാണ് നാര്‍ക്കോട്ടിക് സെല്‍ എസിപി കെ.എ. അബ്ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇവരില്‍ നിന്ന് 5.150 കിലോ കഞ്ചാവ് കണ്ടെത്തിയത്. പിടിയിലായ സച്ചിന് നഗരം കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. സച്ചിന് ഓര്‍ഡര്‍ ചെയ്ത പ്രകാരം ദുര്യാതന മാലിക് ഒഡിഷയില്‍നിന്നും ട്രെയിന്‍ മാര്‍ഗം എത്തിച്ച കഞ്ചാവ് സച്ചിന് കൈമാറുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്.
Read MoreCategory: Kochi
എസ്എഫ്ഐഒ റിപ്പോര്‍ട്ട്; സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്
കൊച്ചി: മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രത്തിനെതിരെ സിഎംആര്‍എല്‍ ഹൈക്കോടതിയിലേക്ക്. എസ്എഫ്ഐഒ റിപ്പോര്ട്ടിന്മേല് തുടര്‍ നടപടി സ്വീകരിക്കാനുള്ള വിചാരണക്കോടതി തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹര്‍ജി. സിഎംആര്‍എലിന്റെ വാദം കേള്‍ക്കാതെയാണ് തീരുമാനമെടുത്തതെന്നാണ് ഹര്‍ജിയിലെ വാദം. മാസപ്പടിക്കേസിലെ എസ്എഫ്ഐഒ കുറ്റപത്രം എന്‍ഫോഴ്സ്മെൻ് ഡയറക്ട്രേറ്റിന്(ഇഡി) കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി നല്കിയ അപേക്ഷ എറണാകുളം അഡീഷണല്‍ കോടതി അംഗീകരിച്ചു. കുറ്റപത്രം പരിശോധിച്ചശേഷം തുടര്‍നടപടികളിലേക്ക് ഇഡി നീങ്ങും . മുഖ്യമന്ത്രിയുടെ മകള്‍ പ്രതി സ്ഥാനത്തുള്ള എക്സാലോജിക് സിഎംആര്‍എല്‍ മാസപ്പടി ഇടപാടില്‍ ഇന്‍കംടാക്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇഡി നേരത്തെ തന്നെ പ്രാഥമിക അന്വേഷണം ആരംഭിച്ചിരുന്നു. സിഎംആര്‍എല്ലിനും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനത്തിനുമെതിരെയാണ് ഇഡി അന്വേഷണം നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് എസ്എഫ്ഐഒ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇ ഡി ആവശ്യപ്പെട്ടത്.
Read Moreകള്ളം പറയാന്‍ കെ.എം. എബ്രഹാം വിദഗ്ധന്‍; ഒരിക്കൽ സ്വപ്ന സുരേഷ് എല്ലാം വിളിച്ചു പറയുമെന്ന് ജേക്കബ് തോമസ്
കൊച്ചി: സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് അഴിമതി കേസുകള്‍ നടത്താനാണ് കെ.എം. എബ്രഹാം അധികാരത്തില്‍ തുടരുന്നതെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്. കള്ളം പറയുന്നതില്‍ എബ്രഹാം വിദഗ്ധനാണ്. തനിക്കെതിരേ ഉണ്ടെന്നു പറയുന്ന കേസ് ഹൈക്കോടതി തന്നെ തള്ളിക്കളഞ്ഞതാണ് ഇക്കാര്യം മറച്ചു വെച്ചാണ് എബ്രഹാം സംസാരിക്കുന്നത്. കോടതിയോട് ബഹുമാനം ഉണ്ടെങ്കില്‍ എബ്രഹാം ഇത് പറയില്ല. എന്തിനാണ് അദ്ദേഹം ഭയപ്പെടുന്നത്. അഴിമതി ആരോപണങ്ങള്‍ തേച്ചുമാച്ചു കളയാനാണ് റിട്ടയര്‍ ചെയ്ത ശേഷവും എബ്രഹാം അധികാരത്തില്‍ തുടരുന്നത്. ശിവശങ്കരന് ചെയ്ത കാര്യങ്ങള്‍ ചെയ്യാനാണ് മുഖ്യമന്ത്രി എബ്രഹാമിനെ ആ സ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്. ശിവശങ്കരന് ചെയ്തത് എന്തൊക്കെയെന്ന് സ്വപ്ന സുരേഷ് വിളിച്ചു പറഞ്ഞു. അതുപോലെ എബ്രഹാം ചെയ്ത കാര്യങ്ങളും ഏതെങ്കിലും സ്വപ്ന സുരേഷ് ഒരിക്കല്‍ പറയും. ഹൈക്കോടതി ഉത്തരവ് മുഖ്യമന്ത്രിക്കും എതിരാണെന്നും അദ്ദേഹം പറഞ്ഞു. പരാതിക്കാരനായ ജോമോന് പുത്തന്പുരയ്ക്കലും ജേക്കബ് തോമസും ചേര്‍ന്നുള്ള നീക്കമാണ് സിബിഐ അന്വേഷണത്തിന്…
Read Moreഅഭിഭാഷക വിദ്യാര്‍ഥി സംഘര്‍ഷം; ദൃശ്യങ്ങള്‍ ലഭിക്കാത്തത് പോലീസ് അന്വേഷണത്തിന് വെല്ലുവിളിയാകുന്നു
കൊച്ചി: എറണാകുളം ജില്ലാ കോടതി പരിസരത്ത് അഭിഭാഷകരും മഹാരാജാസ് കോളജിലെ വിദ്യാര്‍ഥികളും ഏറ്റുമുട്ടിയ സംഭവത്തില്‍ പ്രതികളെ പിടികൂടാനാകാതെ പോലീസ്. മൂന്ന് കേസുകളിലായി 30 പേര്‍ക്കെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. അതിനിടെ സംഘഷത്തിലേക്ക് നയിച്ച യഥാര്‍ഥ കാരണം തേടി പോലീസ് ജില്ലാ കോടതിയിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ല. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു. അതിനിടെ അഭിഭാഷകരുടെയും വിദ്യാര്‍ഥികളുടെയും കേസുകള്‍ ഒത്തുതീര്‍ക്കാന്‍ ശ്രമമുള്ളതായും സൂചനയുണ്ട്. ദൃശ്യങ്ങള്‍ ഇല്ലാത്തത് വെല്ലുവിളിസംഘര്ഷത്തിനിടയാക്കിയ കാരണം തേടുന്ന പോലീസിനെ വലയ്ക്കുന്നത് ഇതുസംബന്ധിച്ച ദൃശ്യങ്ങള്‍ ഇല്ലാത്തതാണ്. ബാര്‍ അസോസിയേഷന് സംഘടിപ്പിച്ച പരിപാടിക്കെത്തിയ വിദ്യാര്‍ഥികള്‍ സ്ത്രീകളെ ശല്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് അഭിഭാഷകരുടെ വാദം. എന്നാല്‍ വിദ്യാര്ഥനികളോട് അഭിഭാഷകര്‍ മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. ഇതില്‍ വ്യക്തത തേടിയാണ് പോലീസ് ജില്ലാ കോടതിയിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പരിസരത്ത്…
Read Moreമെക്സികോയില്‍നിന്ന് കൊച്ചിയിലേക്ക് എല്‍എസ്ഡി പാഴ്സല്‍;വാങ്ങിയയാളും ഡച്ച് പൗരനും അറസ്റ്റിൽ; കൂടുതല്‍ അറസ്റ്റിന് സാധ്യത
കൊച്ചി: മെക്സിക്കോയില്‍ നിന്നും കൊച്ചിയിലേക്ക് എല്‍എസ്ഡി സ്റ്റാമ്പുകള്‍ കടത്തിയ ഡച്ച് പൗരന് ഉള്‍പ്പെടെ മൂന്നു പേര് പിടിയിലായ സംഭവത്തില്‍ കൂടുതല്‍ അറസ്റ്റിനു സാധ്യത. കഴിഞ്ഞമാസം 29നാണ് എറണാകുളം ഫോറിന് പോസ്റ്റോഫീസില്‍ എല്‍എസ്ഡി ബ്ലോട്ടുകള്‍ പാഴ്സലായി എത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍ക്കോട്ടിക് കണ്ടോള് ബ്യൂറോ നടത്തിയ പരിശോധനയിലാണ് എല്എസ്ഡികള് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കടവന്ത്രയിലെ അപാര്ട്മെന്റില്നിന്നും ഡച്ച് പൗരന് ഉള്‍പ്പെടെ മൂന്ന് പേരെ പിടികൂടി. പാഴ്സല്‍ പിടിച്ചെടുത്ത ശേഷം നടത്തിയ അന്വേഷണത്തില്‍ ഇവ കേരളത്തിലേക്ക് എത്തിച്ചവരെ കുറിച്ച് എന്‍സിബിക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം മൂന്നിന് ഇവരുണ്ടായിരുന്ന അപ്പാര്‍ട്മെന്റിലേക്ക് പാഴ്സല്‍ എത്തിച്ചു. പാഴ്സല്‍ കൈപ്പറ്റിയ വ്യക്തി, ഇയാളുടെ കൂട്ടാളി, ഡച്ച് പൗരന് എന്നിവരെ ഉടന്‍ പിടികൂടുകയായിരുന്നു. പിടികൂടിയവരെ ചോദ്യം ചെയ്തവരില്‍നിന്നും എല്‍എസ്ഡിയുടെ ഉറവിടം, ഇടപാടുകള്‍ എന്നിവരെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ട്.
Read Moreകരുവന്നൂര്‍ കള്ളപ്പണക്കേസ്; ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഇഡി; കെ. രാധാകൃഷ്ണനിൽ നിന്ന് നിർണായക വിവരം ലഭിച്ചതായി സൂചന
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇന്നലെ കെ. രാധാകൃഷ്ണന് എംപിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തില്‍നിന്ന് നിര്‍ണായകമൊഴി ലഭിച്ചതായാണ് വിവരം. കരുവന്നൂര്‍ ബാങ്കിലെ പാര്‍ട്ടി സംവിധാനങ്ങളെ കുറിച്ച് അറിയില്ലെന്ന് കെ. രാധാകൃഷ്ണന് നല്കിയ മൊഴിയില്‍ പറയുന്നു. ബാങ്കിലെ ഡയറക്ടര്‍ ബോര്‍ഡിനപ്പുറം പാര്‍ട്ടി സംവിധാനങ്ങളെക്കുറിച്ച് അറിയില്ല. ബിനാമി വായ്പകള്‍ അനുവദിക്കാന്‍ സംവിധാനം ഉള്ളതായി അറിയില്ല. പാര്‍ട്ടിക്ക് പാര്‍ലമെന്ററി കമ്മിറ്റിയും സബ് കമ്മിറ്റിയും ഉണ്ടായിരുന്നതായും അറിയില്ല. ജില്ലാ കമ്മിറ്റിയുടെ അറിവോടെയായിരുന്നു തട്ടിപ്പെന്ന ആരോപണം തെറ്റെന്നും അദ്ദേഹം നല്കിയ മൊഴിയിലുണ്ട്. ആരോപണം ഉന്നയിച്ച സി.കെ. ചന്ദ്രന് കാര്യമായ ചുമതല നല്‍കിയിരുന്നില്ല. സി.കെ. ചന്ദ്രന് അസുഖബാധിതനായതിനാലാണ് ചുമതല നല്‍കാതിരുന്നത്. ജില്ലാ കമ്മിറ്റിക്ക് കരുവന്നൂര്‍ ബാങ്കില്‍ അക്കൗണ്ടുകള്‍ ഇല്ലെന്നും കെ. രാധാകൃഷ്ണന് നല്കിയ മൊഴി വ്യക്തമാക്കുന്നു. രാധാകൃഷ്ണനെ വീണ്ടും വിളിച്ചു വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ഇഡി…
Read Moreവ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ വഴി തട്ടിപ്പ്; സംസ്ഥാനത്ത് മൂന്നു മാസത്തിനിടെ നഷ്ടമായത് 63,22,251 രൂപ
കൊച്ചി: വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ വഴിയുള്ള തട്ടിപ്പില്‍ സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു മാസത്തിനിടെ നഷ്ടമായത് 63,22,251 രൂപ. 2025 ജനുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കണക്കുകളാണിത്. നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടല്‍ വഴി സംസ്ഥാനത്ത് 1,207 തട്ടിപ്പു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. തട്ടിപ്പിന് ഇരയായെങ്കിലും പരാതിപ്പെടാന്‍ തയാറാകാത്തവരും ഏറെയുണ്ട്. പ്രമുഖ ഇ- കോമേഴ്സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ഓഫറുകളുടെ പേരില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കിയാണ് തട്ടിപ്പ് നടത്തുന്നത്. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്കുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നല്‍കിയാണ് ഇവര്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഒറ്റ നോട്ടത്തില്‍ യഥാര്‍ഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളില്‍ കയറി ഓര്‍ഡര്‍ ചെയ്താല്‍ പണം നഷ്ടമാകും. ഇത്തരത്തില്‍ പണം നഷ്ടമായവരാണ് പിന്നീട് പരാതി…
Read Moreമുനമ്പം ജുഡീഷൽ കമ്മീഷന് തത്കാലത്തേക്ക് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: മുനമ്പം ജുഡീഷല്‍ കമ്മീഷന് തല്‍ക്കാലത്തേക്ക് പ്രവര്‍ത്തനം തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷല്‍ കമ്മീഷനെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. വഖഫ് ഭൂമി വിഷയത്തില്‍ ജുഡീഷ്യല്‍ കമീഷന്റെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ഇടക്കാല ആവശ്യത്തിന്മേലാണ് ഹൈക്കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് നിധിന് ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചണ് ഇടക്കാല ഉത്തരവ് ഇറക്കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ വേനലധിക്കുശേഷം ജൂണില്‍ പരിഗണിക്കും. ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ കമ്മീഷന് തുടരാമെന്നും കമ്മീഷന് നല്കുന്ന ശിപാര്‍ശകള്‍ സര്‍ക്കാരിന് ഇപ്പോള്‍ നടപ്പാക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിന് വിധേയമായിട്ടായിരിക്കും ശിപാര്‍ശകള്‍ നടപ്പാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. ജുഡീഷല്‍ കമീഷന് കാലാവധി മേയ് 27ന് തീരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.…
Read Moreഎമ്പുരാന് ഇഫക്ട് അല്ല; പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്; പ്രതിഫല വിവരങ്ങള്‍ നല്കാന് നിര്‍ദേശം
കൊച്ചി: നടന് പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. മുന്‍ ചിത്രങ്ങളുടെ പ്രതിഫലത്തില്‍ വ്യക്തത തേടിയാണ് ആദായനികുതി വകുപ്പ് കഴിഞ്ഞ മാസം നോട്ടീസ് അയച്ചത്. സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ 2022 ഡിസംബറില്‍ ആദായനികുതി വകുപ്പ് പൃഥ്വിരാജിനോട് വിശദീകരണം തേടിയിരുന്നു. ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലും അന്ന് പരിശോധന നടത്തുകയുണ്ടായി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. അന്നത്തെ സിനിമകളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നാണ് നിര്‍ദേശം. നിലവിലെ പരിശോധന എമ്പുരാന് ഇഫക്ട് അല്ലെന്നും മുന്‍ ചിത്രങ്ങളിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം
Read More1930 ല്‍ വിളിക്കാം; ഓണ്‍ലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളെ വിവേകത്തോടെ നിരസിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്
കൊച്ചി: ഓണ്‍ലൈനിലെ വ്യാജ ജോലി വാഗ്ദാനങ്ങളെ വിവേകത്തോടെ നിരസിക്കണമെന്ന് പോലീസ് മുന്നറിയിപ്പ്. ജോലി ഓഫറുമായി ബന്ധപ്പെട്ട് രജിസ്ട്രേഷനു വേണ്ടിയോ അല്ലാതെയോ ആദ്യം അങ്ങോട്ടു പണം ആവശ്യപ്പെടുകയാണ് പതിവ്. ത്ട്ടിപ്പ് സംഘങ്ങള്‍ എടിഎം നമ്പര്‍, പിന്, ഒടിപി തുടങ്ങിയവ ചോദിക്കുമ്പോള്‍ തന്നെ തട്ടിപ്പാണെന്ന് മനസിലാക്കണമെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്. വ്യാജ പാര്‍ട്ട് ടൈം ജോലി ഓഫര്‍ തട്ടിപ്പില്പ്പെടുന്നവര്ക്ക് സമയനഷ്ടവും ധനനഷ്ടവുമാകും ഫലം. 1930 ല്‍ വിളിക്കാം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
Read More