കൊല്ലം: സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്ക് ലഹരി ഉത്പന്നങ്ങള്‍ എത്തിച്ച് നല്കുന്ന സംഘത്തിലെ പ്രധാനി പോലീസ് പിടിയിലായി. വാടി പഴയ പള്ളിപ്പുരയിടത്തില്‍ കണ്ണന് എന്ന് വിളിക്കുന്ന നിഥിന്(21) ആണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. വിദ്യാര്‍ഥികളുമായി സുഹൃത്ത് ബന്ധം സ്ഥാപിച്ച ശേഷം അവര്‍ക്ക് കഞ്ചാവും മയക്കുമരുന്നും നല്കി ലഹരിക്ക് അടിമയക്കുന്നതാണ് ഇയാളുടെ രീതി. ലഹരി വിതരണ സംഘത്തിലെ മറ്റ് അംഗങ്ങളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരേ ശക്തമായ നിയമ നടപടികളാണ് സ്വീകരിച്ച് വരുന്നത്. കൊല്ലം എസിപി ഷെരീഫിന്റെ നിര്‍ദേശപ്രകാരം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ ഫയാസിന്റെ നേതൃത്വത്തില്‍ എസ്ഐ സരിത, സിപിഓ മാരായ സാംസണ്, വിനോജ്, അഭിലാഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read MoreCategory: Kollam
അംഗീകൃത യൂണിയനുകൾ ഇല്ല; കെഎസ്ആർടിസി ഹിതപരിശോധന അനിശ്ചിതത്വത്തിൽ
ചാത്തന്നൂർ: കെ എസ് ആർടിസിയിൽ അംഗീകൃത യൂണിയനുകളെ തിരഞ്ഞെടുക്കാൻ 30-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഹിതപരിശോധന അനിശ്ചിതത്വത്തിൽ. കെഎസ്ആർടിസിയിൽ അംഗീകൃത യൂണിയനുകൾ ഇല്ലാതായിട്ട് ഒന്നേകാൽ വർഷത്തിലേറെയായി. ഇത്രയും വൈകി നടത്തുന്ന ഹിതപരിശോധനയാണ് അനിശ്ചിതത്വത്തിലായത്. എങ്കിലും തൊഴിലാളി സംഘടനകൾ തിരഞ്ഞെടുപ്പു പ്രചരണവുമായി മുന്നോട്ട്. കുറ്റമറ്റ രീതിയിൽ അന്തിമ വോട്ടർ പട്ടികതയാറാക്കാൻ കഴിഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി റിട്ടേണിംഗ് ഓഫീസറായ അഡീഷണൽ ലേബർ കമ്മീഷണർ (ഐആർ) കെ.എം. സുനിൽ ഹിതപരിശോധന താത്ക്കാലികമായി മാറ്റി വച്ചിരിക്കുന്നു എന്ന് ഉത്തരവിറക്കി. ഹിതപരിശോധന കോടതിയിലും എത്തി. കഴിഞ്ഞ നാലിനു തയാറാക്കിയ കരട് വോട്ടർ പട്ടികയിൽ സ്ഥിരം ജീവനക്കാരിൽ നിന്നുള്ള പരാതികൾ കേല്ക്കുകയും പത്തിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. സ്ഥിരം ജീവനക്കാർക്ക് മാത്രം വോട്ടവകാശം ഉള്ളതായിരുന്നു വോട്ടർ പട്ടിക.എന്നാൽ 120 ദിവസം ജോലി ചെയ്തിട്ടുള്ള ബദലി, കരാർ ജീവനക്കാർക്കും വോട്ടവകാശം വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് തൊഴിലാളി സംഘടനകളും…
Read Moreമാനസിക വൈകല്യമുള്ളയുവതിക്കുനേരേ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
കൊല്ലം: കൊല്ലത്ത് മാനസിക വൈകല്യമുള്ള യുവതിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ. ശക്തികുളങ്ങര സ്വദേശി യേശുദാസൻ ആണ് (54) അറസ്റ്റിലായത്. പ്രതി പുലർച്ചെ യുവതിയുടെ വീട്ടിൽ കയറി അതിക്രമം നടത്തുകയായിരുന്നു. മാനസിക വൈകല്യമുള്ള യുവതി മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. അമ്മ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി പ്രതിയെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
Read Moreഇനി ട്രെയിനുകളിലും എടിഎം സേവനം; റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ മാറ്റം
കൊല്ലം: ഓടുന്ന ട്രെയിനുകളിൽ യാത്രക്കാർക്കായി എടിഎം അടക്കമുള്ള ബാങ്കിംഗ് സേവനങ്ങൾ വരുന്നു. റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമെന്ന് വിശേഷിപ്പിക്കുന്ന ട്രെയിനിലെ എടിഎം സേവനത്തിന്റെ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി. നാസിക്കിലെ മൻമാഡിനും മുംബൈയ്ക്കും മധ്യേ സർവീസ് നടത്തുന്ന പഞ്ചവടി എക്സ്പ്രസിന്റെ എസി കോച്ചിലാണ് ട്രെയിനിൽ ഘടിപ്പിച്ച രാജ്യത്തെ ആദ്യ എടിഎമ്മിന്റെ പരീക്ഷണം വിജയകരമായത്. യാത്രയ്ക്കിടയിൽ ഇഗത്പുരിനും കസാരയ്ക്കും മധ്യേയുള്ള മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്ത ഭാഗത്ത് കൂടെ ട്രെയിൻ കടന്നുപോയപ്പോൾ ഏതാനും മിനിറ്റുകൾ മെഷീനിൽ സിഗ്നൽ നഷ്ടപ്പെട്ടത് ഒഴിച്ചാൽ പരീക്ഷണം സുഗമമായിരുന്നു എന്നാണ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. തുരങ്കങ്ങൾ ഉണ്ടായിരുന്ന സ്ഥലത്താണ് നെറ്റ്വർക്ക് നഷ്ടപ്പെട്ടത്. എങ്കിലും ഫലങ്ങൾ മികച്ചതായിരുന്നു. സഞ്ചരിക്കുന്ന ട്രെയിനിൽ യാത്രക്കാർക്ക് ഇപ്പോൾ എളുപ്പത്തിൽ പണം പിൻവലിക്കാൻ സാധിക്കും. മെഷീനിന്റെ തടസമില്ലാത്ത പ്രവർത്തനത്തിന് എല്ലാ സാങ്കേതിക സാധ്യതകളും തുടർന്നും പരിശോധിക്കുമെന്നും ഉയർന്ന റെയിൽവെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.…
Read Moreമദ്യപിച്ച് ശല്യപ്പെടുത്തൽ; ചോദ്യം ചെയ്ത മധ്യവയസ്കനെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി സ്റ്റാലിൻ അറസ്റ്റിൽ
കൊല്ലം: മധ്യവയസ്കനെ വെട്ടിക്കൊൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിലായി. പള്ളിത്തോട്ടം വെളിച്ചം നഗർ-29ൽ സ്റ്റാലിനെ (37) യാണ് പള്ളിത്തോട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം സ്നേഹതീരം നഗർ സ്വദേശി നിഷാദി(48) നെയാണ് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്. 13ന് ഉച്ചകഴിഞ്ഞ് രണ്ടോടെ മദ്യപിച്ചെത്തിയ സ്റ്റാലിൻ പള്ളിത്തോട്ടത്തെ ഐസ് പ്ലാന്റിന് സമീപം നിൽക്കുകയായിരുന്ന നിഷാദുമായി വഴക്കുണ്ടാക്കുകയായിരുന്നു. ഇയാളെ പിൻതിരിപ്പിക്കാൻ ശ്രമിച്ചതോടെ പ്രകോപിതനായ പ്രതി സ്ഥലത്ത് നിന്നു പോയ ശേഷം വാളുമായി മടങ്ങിവന്ന് നിഷാദിനെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ നിഷാദിന്റെ തലയിലും നെറ്റിയിലും ആഴത്തിൽ മുറിവേറ്റു. തുടർന്ന് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരേ നരഹത്യാശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇൻസ്പെക്ടർ ഷഫീഖിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ സ്വാതി, രാജീവൻ, എഎസ്ഐ മാരായ റജീന, സരിത, സീനിയർ സിപിഒ മാരായ സാജൻ ജോസ്, മനോജ്, ശ്രീജിത്ത്,…
Read Moreമുൻ ഗവൺമെന്റ് പ്ലീഡറുടെ ആത്മഹത്യ: യഥാർഥ കാരണം കണ്ടെത്താൻ കൂടുതൽ അന്വേഷണത്തിന് പോലീസ്
കൊല്ലം: നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഗവൺമെന്റ് മുൻ പ്ലീഡർ പി.ജി. മനു ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തും. കൊല്ലത്തെ വാടക വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് മനുവിനെ കണ്ടെത്തിയത്. ഞായർ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. പോസ്റ്റ് മോർട്ടത്തിൽ ആത്മഹത്യയാണെന്ന് കൊല്ലം വെസ്റ്റ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മരണത്തിലേക്കു നയിച്ച കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.മറ്റൊരു യുവതിക്ക് നേരേ അതിക്രമം കാട്ടിയെന്ന ആരോപണത്തില്‍ മനു യുവതിയോടും കുടുംബത്തോടും മാപ്പപേക്ഷിക്കുന്ന തരത്തിലുള്ള വീഡിയോ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നുള്ള മനോവിഷമവുമാകാം ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. ഈ വീഡിയോ വിശദമായി പരിശോധിക്കാൻ വെസ്റ്റ് പോലീസ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ അന്വേഷണ ഉദ്യോഗസ്ഥർ എറണാകുളത്ത് എത്തി മനുവിന്റെ ബന്ധുക്കളിൽ നിന്ന് മൊഴിയെടുക്കും. മനുവിന് എതിരേ പീഡന ആരോപണം ഉന്നയിച്ചവരുടെയും മൊഴികൾ പോലീസ്…
Read Moreകൊല്ലത്ത് സൂപ്പർമാർക്കറ്റിലെ ഷെഡിൽനിന്ന് 700 കിലോ ലഹരി വസ്തു പിടികൂടി
കൊല്ലം: കടയ്ക്കൽ – കുമ്മിൾ റോഡിലെ പനമ്പള്ളി സൂപ്പർ മാർക്കറ്റിലെ ഷെഡിൽ നിന്ന് 700 കിലോഗ്രാം നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്യത്തിലുള്ള സംഘം ഇന്നലെ രാത്രി 12 ന് നടത്തിയ റെയ്ഡിലാണ് ഇവ പിടികൂടിയത്. ലഹരി വസ്തുക്കൾക്ക് വിപണിയിൽ 10 ലക്ഷം രൂപ വില വരും. കടയ്ക്കൽ മുക്കുന്നം സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ളതാണ് സൂപ്പർമാർക്കറ്റ്. സിയാദിനെതിരേ മുൻപും സമാന കേസുകൾ ചടയമംഗലം എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിയാദിനെ പിടികൂടാൻ സാധിച്ചില്ല. ഇയാൾ ഒളിവിലാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കടയ്ക്കൽ, കുമ്മിൾ മേഖലകളിൽ ചില്ലറ വില്പനക്കായി എത്തിച്ചതാണ് പിടികൂടിയ ലഹരി വസ്തുക്കൾ. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആയൂർ, കടയ്ക്കൽ, ഇട്ടിവ മേഖലകളിൽ നിന്നായി ഒരു ടണ്ണിലധികം നിരോധിത ലഹരി വസ്തുക്കളാണ് ചടയമംഗലം എക്സൈസ് സംഘം പിടികൂടിയത്. റെയ്ഡിൽ സിവിൽ…
Read Moreശബരി എക്സ്പ്രസ് അടിമുടിമാറും തിരുവനന്തപുരത്തിന് നഷ്ടമായേക്കും; ടിക്കറ്റ് ചാർജിലും വർധന
കൊല്ലം: കേരളം വഴി സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിൻ സർവീസുകളിൽ യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന ശബരി എക്സ്പ്രസിന് അടിമുടി മാറ്റം വരുന്നു. സെക്കന്തരാബാദ് – തിരുവനന്തപുരം സെൻട്രൽ റൂട്ടിലെ പ്രതിദിന സർവീസ് ആണ് ശബരി എക്സ്പ്രസ്.ഈ ട്രെയിന്റെ വേഗത വർധിപ്പിച്ച് സൂപ്പർ ഫാസ്റ്റ് ആക്കാനുള്ള നിർദേശം റെയിൽവേ ബോർഡ് തത്വത്തിൽ അംഗീകരിച്ചു. അന്തിമ അനുമതി സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. സൂപ്പർ ഫാസ്റ്റ് ആയി മാറുമ്പോൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരും. എക്സ്പ്രസിൽ 30 രൂപയാണ് ജനറൽ ടിക്കറ്റിൻ്റെ മിനിമം നിരക്ക്. അത് ഇനി 45 ആയി വർധിക്കും. ആനുപാതികമായി റിസർവേഷൻ നിരക്കുകളിലും വർധന ഉണ്ടാകും. ട്രെയിൻ സർവീസിന്റെ തുടക്കത്തിലെയും അവസാനത്തെയും ടെർമിനലുകളിലും മാറ്റം ഉണ്ടാകും. ഇത് നൂറുകണക്കിന് യാത്രക്കാരെ ദോഷകരമായി ബാധിക്കും.പുതിയ നിർദേശം അനുസരിച്ച് സെക്കന്തരബാദിന് പകരം തൊട്ട് മുമ്പുള്ള ചെർലപ്പള്ളി സ്റ്റേഷനിൽ നിന്നായിരിക്കും…
Read Moreക്ഷേത്രത്തിലെ വിഗ്രഹം തകർത്ത് റോഡിൽ കൊണ്ടിട്ട നിലയിൽ; പോലീസിൽ പരാതി നൽകി ക്ഷേത്രം ഭാരവാഹികൾ
ചാത്തന്നൂർ: ക്ഷേത്രത്തിലെ ഉപദേവതാ വിഗ്രഹം തകർത്ത് റോഡിൽ ഉപേക്ഷിച്ച നിലയിൽ. കല്ലുവാതുക്കൽ അടുതല പുളിക്കൽ ഭഗവതിക്ഷേത്രത്തിൽ ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. ക്ഷേത്രമതിൽക്കെട്ടിനകത്ത് ശ്രീകോവിലിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള വിഗ്രഹമാണ് തകർത്തത്. ബ്രഹ്മരക്ഷസ്, നാഗദൈവങ്ങൾ എന്നിവയുടെ വിഗ്രഹങ്ങൾ ഈ ഭാഗത്താണ് പ്രതിഷ്ഠിച്ചിരുന്നത്. ഇതിൽ ബ്രഹ്മരക്ഷസിന്റെ പീഠം ഇളക്കിയാണ് വിഗ്രഹം തകർത്ത് ദൂരെയുള്ള റോഡിൽ കൊണ്ടിട്ടത്. വിഗ്രഹത്തിന്റെ ഒരു ഭാഗം റോഡിന്റെ എതിർവശത്താണ് ഉപേക്ഷിച്ചത്. മോഷണശ്രമമല്ല ഇതിന് പിന്നിലെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു. വഞ്ചികളിലോ വിളക്കുകളിലോ തൊട്ടിട്ടു പോലുമില്ല. ക്ഷേത്രഭാരവാഹികൾ പാരിപ്പള്ളി പോലീസിന് പരാതി നല്കി.
Read Moreക്ഷേത്രവേദിയില്‍ ആർഎസ്എസ് ഗണഗീതം: ഉപദേശകസമിതി പിരിച്ചുവിടും
അഞ്ചല്‍ : കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ ക്ഷേത്ര ഉപദേശ സമിതിക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് കണ്ടത്തൽ. ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളക്കിടെയാണ് ക്ഷേത്ര വേദിയില്‍ ആർഎസ്എസ് ഗണഗീതം പാടിയത്. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമാകുന്നത്. ഇതോടെ സംഭവത്തെകുറിച്ചു അന്വേഷിച്ചു റിപ്പോര്‍ട്ട് നല്കാന് കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്കു നിര്‍ദേശം നല്‍കുകയായിരുന്നു.ഇത് ബോധപൂർവം ചെയ്തതാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെ വിലയിരുത്തൽ. റിപ്പോർട്ട് പരിശോധിച്ചു ഉടൻ തന്നെ കോട്ടുക്കൽ മഞ്ഞിപുഴ ക്ഷേത്ര ഉപദേശ സമിതി പിരിച്ചുവിടും. ക്ഷേത്രത്തിലോ ക്ഷേത്ര പരിസരത്തോ രാഷ്ട്രീയപാർട്ടികളുടയോ, മത-സാമുദായിക സംഘടനകളുടെയോ കൊടികളോ അതുമായി സാദൃശ്യം തോന്നുന്ന തരത്തിലുള്ള കൊടികളോ കെട്ടുവാനോ ചിഹ്നങ്ങൾ പ്രദർശിപ്പിക്കുവാനോ പാടില്ല. ഹൈക്കോടതി നിർദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് കർശനമായി നടപ്പിലാക്കും.…
Read More