റെയിൽവേയിൽ ഒരു മാസത്തേക്ക് കർശന ടിക്കറ്റ് പരിശോധന; മുംബൈയിൽനിന്ന് കേരളത്തിലേക്ക് ഹോളി സ്പെഷൽ ട്രെയിൻ

കൊല്ലം: റെയിൽവേയിൽ ഒരു മാസത്തേക്ക് യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കർശനമാക്കാൻ നിർദേശം. ഇത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയം എല്ലാ സോണിലെയും പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് നിർദേശം നൽകി. മാർച്ച് ഒന്നു മുതൽ 31 വരെ സാധാരണ പരിശോധനകൾക്ക് പുറമേ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും സ്പെഷൽ ഡ്രൈവുകൾ നടത്തണമെന്നാണ് അറിയിപ്പിൽ പറയുന്നത്.ടിക്കറ്റ് പരിശോധകർക്ക് കൃത്യമായ ടാർജറ്റുകൾ നൽകണമെന്നും നിർദേശത്തിലുണ്ട്. സാധുവായ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർ, വ്യാജ ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവർ അടക്കമുള്ളവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണം. 1989ലെ റെയിൽവേ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള പരമാവധി പിഴത്തുക നിയമലംഘകരിൽനിന്ന് ഈടാക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ദിവസത്തെയും പരിശോധനകൾ സംബന്ധിച്ച വിശദ വിവരങ്ങൾ റെയിൽവേ നിഷ്കർഷിച്ചിട്ടുള്ള ഗൂഗിൾ ഫോമിൽ എല്ലാ ദിവസവും പരിശോധകർ മേലധികാരികൾക്ക് അപ്ഡേറ്റ് ചെയ്ത് നൽകുകയും വേണമെന്നും നിർദേശത്തിലുണ്ട്. എസ്.ആർ. സുധീർ കുമാർ മുംബൈയിൽനിന്ന് കേരളത്തിലേക്ക്…

Read More

വിദ്യാർഥികൾക്കായി ദേശീയതലത്തിൽ ആപാർ ഐഡി കാർഡ് പുറത്തിറക്കി

കൊല്ലം: ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രാലയവും കേന്ദ്ര സർക്കാരും ചേർന്ന് വിദ്യാർഥികൾക്കായി ആപാർ(ഓട്ടോമേറ്റഡ് പെർമനന്‍റ് അക്കാഡമിക് അക്കൗണ്ട് രജിസ്ട്രി) കാർഡ് പുറത്തിറക്കി.രാജ്യവ്യാപകമായി വിദ്യാർഥികൾക്ക് അവരുടെ യോഗ്യതാ പത്രങ്ങൾ, നേട്ടങ്ങൾ, അക്കാഡമിക് രേഖകൾ എന്നിവ ഡിജിറ്റലായി സംരക്ഷിക്കുന്ന ഒരു സവിശേഷ തിരിച്ചറിയൽ നൽകുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. രാജ്യത്ത് ഉടനീളമുള്ള സ്കൂളുകൾ, കോളജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഈ കാർഡ് മുഖാന്തിരം ഓരോ പ്രത്യേക നമ്പർ ലഭിക്കും. ഇത് അവരുടെ അക്കാഡമിക് രേഖകളുടെ ഡിജിറ്റലൈസേഷനും കേന്ദ്രീകരണവും സാധ്യമാക്കും. വിദ്യാർഥികൾക്ക് ഈ വൺ നേഷൻ, വൺ സ്റ്റുഡൻ്റ് ഐഡി കാർഡ് ഏറെ പ്രയോജനപ്പെടും എന്നാണ് കേന്ദ്ര സർക്കാരിന്‍റെ വിലയിരുത്തൽ. സർക്കാർ അല്ലെങ്കിൽ സ്വകാര്യ സ്കൂളുകളിൽ ചേരുന്ന കുട്ടികൾക്ക് ഈ കാർഡ് കമ്പ്യൂട്ടറൈസ്ഡ് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം എന്നതാണ് പ്രധാന സവിശേഷത. കേന്ദ്രീകൃത അക്കാഡമിക് കാർഡ് ഒരു വിദ്യാർഥിയുടെ…

Read More

കരിക്കിൻ വെള്ളവും ഹോമിയോ മരുന്നും വിലക്കിയ അസാധാരണ സർക്കുലർ റെയിൽവേ പിൻവലിച്ചു

കൊല്ലം: ലോക്കോ പൈലറ്റുമാർ കരിക്കിൻ വെള്ളവും ഹോമിയോ മരുന്നുകളും കഴിക്കുന്നതടക്കം വിലക്കിയുള്ള ” അസാധാരണ സർക്കുലർ ” പിൻവലിച്ച് റെയിൽവേ അധികൃതർ തടിയൂരി.നിർദേശം പിൻവലിച്ചതിന്‍റെ കാരണം എന്താണെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുമില്ല. ബ്രത്ത് അനലൈസർ ടെസ്റ്റുമായി ബന്ധപ്പെട്ട് 18-ന് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കുന്നു എന്ന് മാത്രമാണ് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ ഇലക്ട്രിക്കൽ/ ഓപ്പറേഷൻസ് വിഭാഗത്തിൻ്റെ അറിയിപ്പിൽ പറയുന്നത്. വിചിത്രവും പരിഹാസ്യവും കേട്ടുകേൾവി പോലും ഇല്ലാത്തതായ റെയിൽവേയുടെ ഈ സർക്കുലറിനെതിരേ വ്യാപകമായ പ്രതിഷേധം ലോക്കോ പൈലറ്റുമാർ ഉയർത്തുകയുണ്ടായി. സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ അധികൃതർക്ക് രേഖാമൂലം കത്ത് നൽകുകയും ചെയ്തു. മാത്രമല്ല റെയിൽവേയുടെ ഈ നിർദേശത്തിന് എതിരേ സമൂഹ മാധ്യമങ്ങളിലും വ്യാപക പ്രചാരണം ഉണ്ടായി. ഈ സാഹചര്യത്തിലാണ് നിർദേശം അടിയന്തിരമായി പിൻവലിക്കാൻ റെയിൽവേ നിർബന്ധിതമായത്.

Read More

ഒരു വർഷം കാലാവധിയുള്ള കുപ്പിക്കള്ള് പുറത്തിറക്കുമെന്ന് കേരള ടോഡി ബോർഡ് 

കൊല്ലം: ഒരുവർഷം കാലാവധിയുള്ള കുപ്പിക്കള്ള് വിപണിയിൽ ഇറക്കാൻ കേരള ടോഡി ബോർഡ് നീക്കം തുടങ്ങി. ബിയർ കുപ്പി മാതൃകയിൽ പ്രീമിയം ബ്രാൻഡായി അവതരിപ്പിക്കാനാണ് പദ്ധതി. ഇതുവഴി കള്ള് വില്പനയുടെ വ്യാപ്തി വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നുമാണ് കണക്കുകൂട്ടൽ. ‌നിലവിൽ ലഭ്യമായ കുപ്പിക്കള്ള് മൂന്ന് ദിവസം മാത്രമേ സൂക്ഷിക്കാൻ കഴിയുകയുള്ളൂ. അത് കഴിഞ്ഞാൽ ഭക്ഷ്യയോഗ്യമല്ലാതായി മാറും. ഇതിനുപകരം തനതായ മണത്തിലും രുചിയിലും വീര്യത്തിലും ഒട്ടും വിട്ടുവീഴ്ചചെയ്യാതെ 12 മാസം വരെ കേടു കൂടാതിരിക്കുന്ന ബയോടെക് രീതി നടപ്പിലാക്കാനാണ് ടോഡി ബോർഡ് തീരുമാനിച്ചിട്ടുള്ളത്. ബിയർ കുപ്പി മാതൃകയിൽ വിവിധ അളവുകളിൽ കള്ള് നൽകും. കള്ള് ഷാപ്പുകളിൽ മാത്രമായിരിക്കില്ല വില്പന. വാണിജ്യ വിപണികളിൽ കൂടി കുപ്പിക്കള്ള് ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ബോർഡ് ആലോചിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രത്യേകം ഔട്ട് ലെറ്റുകൾ തുറന്ന് വിപണിയിൽ തരംഗമായി മാറാനുള്ള ലക്ഷ്യവും ബോർഡിനുണ്ട്. ഇക്കാര്യത്തിൽ സർക്കാർ…

Read More

ഫെയർ മീറ്റർ പ്രവർത്തിക്കാത്ത ഓട്ടോകളിൽ യാത്രാസൗജന്യം എന്ന സ്റ്റിക്കർ പതിച്ചില്ലെങ്കിൽ ഫിറ്റ്നെസ് ടെസ്റ്റിൽ അയോഗ്യത

ചാത്തന്നൂർ:ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കാമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ. ഓട്ടോകളിലെ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ യാത്ര സൗജന്യം എന്ന സ്റ്റിക്കറാണ് പതിക്കേണ്ടത്. ഈസ്റ്റിക്കർ പതിച്ചിട്ടില്ലെങ്കിൽ മാർച്ച് ഒന്നു മുതൽ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നെസ് (സിഎഫ് ) ടെസ്റ്റിൽ അയോഗ്യത കല്പിക്കും.ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നത് ഡ്രൈവർമാരും യാത്രക്കാരുമായി സംഘർഷത്തിന് ഇടയാക്കുന്നുണ്ട് എന്നത് പരിഗണിച്ചാണ് പുതിയ തീരുമാനം. സ്റ്റിക്കർ പതിച്ചില്ലെങ്കിൽ സി എഫ് ടെസ്റ്റിൽ ഓട്ടോറിക്ഷകൾ അയോഗ്യമാക്കപ്പെടും. അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകൾ ടാക്സി സർവീസ് നടത്തിയാൽ ഭാരിച്ചതുക പിഴയായി ഈടാക്കും.കൊച്ചി സ്വദേശിയായ മത്യാസ് കെ.പി മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നു മുതൽ പ്രാവർത്തികമാക്കുന്നത്. ദുബായിയിൽ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് വിജയകരമായി നടപ്പാക്കിയിട്ടുള്ളതും ഓട്ടോറിക്ഷകളിൽ പതിപ്പിച്ചിട്ടുള്ളതുമായ സ്റ്റിക്കർ കേരളത്തിലും നടപ്പാക്കണമെന്നതായിരുന്നു മത്യാസ്. കെ. പി .യുടെ നിർദ്ദേശം. സംസ്ഥാന…

Read More

മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ കൂടുതലും നഗരങ്ങളിൽ; കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ ഇങ്ങനെയൊക്കെ

കൊല്ലം: കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത ഫണ്ട് കൈമാറ്റം, വഞ്ചന തുടങ്ങിയ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്ന മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്നത് നഗര പ്രദേശങ്ങളിലെന്ന് കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. വാടകയും കമ്മീഷനും നൽകി മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിനെയാണ് മ്യൂൾ അക്കൗണ്ട് എന്ന് പറയുന്നത്.  കേന്ദ്ര സാമ്പത്തിക ഇൻ്റലിജൻസ് ബ്യൂറോ, ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ്, ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ, കേന്ദ്ര ഇലക്ട്രോണിക്സ് ആൻ്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം എന്നിവ നടത്തിയ പരിശോധനയിലാണ് മ്യൂൾ അക്കൗണ്ടുകൾ വഴിയുള്ള കോടിക്കണക്കിന് രൂപയുടെ നിയമപരമല്ലാത്ത സാമ്പത്തിക വിനിമയം കണ്ടെത്തിയിട്ടുള്ളത്. വഞ്ചനാപരമായി നേടുന്ന പണം ആദ്യം നിക്ഷേപിക്കുന്നത് ഇത്തരം മ്യൂൾ അക്കൗണ്ടുകളിലേക്കാണ്. പിന്നീട് ഈ തുക വ്യത്യസ്ത അക്കൗണ്ടുകളിലേയ്ക്ക് മാറ്റുന്നു. തുടർന്ന് ചെക്ക് ഉപയോഗിച്ചും എടിഎമ്മുകൾ വഴിയും പിൻവലിക്കുന്നതായാണ് ഏജൻസികളുടെ പരിശോധനയിൽ ബോധ്യപ്പെട്ടിട്ടുള്ളത്. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ ബാങ്കുകളുടെയും…

Read More

ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവം; സുരേന്ദ്രനു പകരക്കാരായി മൂന്നു പേരുകൾ പരിഗണനയിൽ

കൊല്ലം: പഞ്ചായത്ത്-നിയമസഭാ തെരത്തെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ സംസ്ഥാന ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവമായി. നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനു പകരം ആര് എന്നതാണ് പ്രധാന ചർച്ചാവിഷയം. സുരേന്ദ്രനു പകരക്കാരായി മൂന്നു പേരുകളാണ് ദേശീയ-സംസ്ഥാന നേതൃത്വത്തിന്‍റെ പരിഗണനയിലുള്ളത്. മുതിർന്ന നേതാവ് എം.ടി. രമേശ്, വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരെയാണ് പകരക്കാരായി പറഞ്ഞ് കേൾക്കുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ കാലാവധി മൂന്നു വർഷമാണ്. ഇത് നീട്ടിക്കിട്ടിയത് കാരണം കെ. സുരേന്ദ്രൻ അഞ്ച് വർഷമായി സ്ഥാനത്ത് തുടരുകയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് അവരോധിക്കാൻ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.അതേസമയം സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ സുരേന്ദ്രൻ നിർണായക പങ്ക് വഹിച്ചെന്ന വിലയിരുത്തലുമുണ്ട്. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യമായി തൃശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായതു സുരേന്ദ്രന്‍റെ നേതൃമികവായും ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ പരിഗണിക്കുമ്പോൾ ഒരു ടേം കൂടി…

Read More

കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ എസിയാക്കാൻ പദ്ധതി

കൊല്ലം: കെഎസ്ആർടിസിയുടെ എല്ലാ സൂപ്പർ ഫാസ്റ്റ് ബസുകളും എസി ആക്കുന്നതിനുള്ള പദ്ധതി പരിഗണനയിൽ. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കോർപ്പറേഷന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഈ സർവീസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോർപ്പറേഷൻ തീരുമാനിച്ചിട്ടുള്ളത്. യാത്രാ നിരക്കിൽ ഒട്ടും വർധന വരുത്താതെ തന്നെ സൂപ്പർ ഫാസ്റ്റുകൾ എസിയാക്കി മാറ്റാനാണ് ആലോചിക്കുന്നത്. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിച്ച് വരുമാനവും ഗണ്യമായി വർധിപ്പിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ അന്തർ സംസ്ഥാന ഏസി സ്ലീപ്പർ ബസുകളും ഉടൻ പുറത്തിറക്കും. യാത്രക്കാർ ഏറെയുള്ള റൂട്ടുകൾക്കായിരിക്കും മുന്തിയ പരിഗണന നൽകുക. ആദ്യ ഘട്ടത്തിൽ തലശേരി – ബംഗളുരു, തിരുവനന്തപുരം – ബംഗളുരു റൂട്ടുകളിലായിരിക്കും എസി സ്ലീപ്പറുകൾ സർവീസ് നടത്തുക. സംസ്ഥാനത്തെ ദീർഘദൂര യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ സുഖകരമായ യാത്രാ അവസരങ്ങൾ ലഭ്യമാക്കുക…

Read More

ഡോ. വന്ദന ദാസ് കൊലപാതകക്കേസ്: സാക്ഷി വിസ്താരം നാളെ മുതല്‍; പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ 34 ഡോക്‌ടർമാർ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം നാളെ ആരംഭിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെയാണ് വിസ്താരം. കേരളത്തില്‍ നടന്ന കൊലപാതകക്കേസുകളില്‍ ഏറ്റവും അധികം ഡോക്‌ട‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളാകുന്നെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 34 ഡോക‌്‌ടർ‍മാരെയാണ് പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് അഞ്ചുവരെയുള്ള ഒന്നാം ഘട്ട വിചാരണയില്‍ കേസിലെ ആദ്യ 50 സാക്ഷികളെയാണ് വിസ്തരിക്കുക. കൂടാതെ നഴ്‌സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹോസ്പിറ്റല്‍ സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും വിസ്തരിക്കും. കേസിലെ ഒന്നാം സാക്ഷിയും സംഭവസമയത്ത് ഡോ.വന്ദനയോടൊപ്പം ജോലി നോക്കിയിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെയായിരിക്കും ആദ്യ ദിവസം വിസ്തരിക്കുക. മുമ്പ് കോടതിയില്‍ കേസ് വിചാരണയ്ക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സുപ്രീം…

Read More

കെഎസ്ആർടിസി കൊറിയർ, പാഴ്സൽ നിരക്ക് വർധിപ്പിച്ചു; ടിക്കറ്റിതര വരുമാന നേട്ടത്തിൽ മുഖ്യപങ്ക്

ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ലോജിസ്റ്റിക് സർവീസ് കൊറിയർ, പാഴ്സൽ നിരക്കുകൾ വർധിപ്പിച്ചു. ഇന്നുമുതൽ നിരക്കുവർധന പ്രാബല്യത്തിലായി. അഞ്ച് കിലോവരെയുള്ള പാഴ്സലുകൾക്ക് നിരക്ക് വർധനയില്ല. 800 കിലോമീറ്റർ ദൂരം വരെയാണ് ലോജിസ്റ്റിക് സർവീസ്കൊറിയർ, പാഴ്സലുകൾ എത്തിക്കുന്നത്. ഒന്നു മുതല്‍ അഞ്ചു വരെ കിലോഗ്രാം (200 കിലോമീറ്ററിന്) 110 രൂപ, 5-15 കിലോഗ്രാം132 രൂപ, 15-30 കിലോഗ്രാം158 രൂപ, 30-45 കിലോഗ്രാം 258 രൂപ, 45-60 കിലോഗ്രാം 309 രൂപ, 60 -75 കിലോഗ്രാം 390 രൂപ, 75 -90 കിലോഗ്രാം 468 രൂപ, 90-105 കിലോഗ്രാം 516 രൂപ, 105-120 കിലോഗ്രാം 619 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ചാര്‍ജ്. ഒന്നരവർഷം മുമ്പാണ് കെ എസ് ആർടിസി സ്വന്തമായി ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്. അതിന് സ്വകാര്യ സ്ഥാപനത്തിന്‍റെ സഹകരണത്തോടെ കൊറിയർ സർവീസ് നടത്തിയിരുന്നെങ്കിലും അത് പരാജയമായി കലാശിച്ചു. സ്വന്തമായി ലോജിസ്റ്റിക് സർവീസ്…

Read More