കടുത്തുരുത്തി: ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പിലൂടെ വൈദികനില്‍നിന്ന് 1.41 കോടിയിലധികം രൂപ തട്ടിയെടുത്ത കേസില്‍ മുഖ്യപ്രതിയുള്‍പ്പെടെ രണ്ടുപേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അന്‍സാരി (35), കോഴിക്കോട് താമരശേരി പെരുമ്പള്ളി ഇലവ വീട്ടില്‍ കെ. അജ്മല്‍ (25) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. മുഖ്യപ്രതിയായ മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ജാവേദ് അന്‍സാരിയെ പ്രത്യേക അന്വേഷണസംഘം മഹാരാഷ്ട്രയില്‍നിന്നാണ് സാഹസികമായി അറസ്റ്റ് ചെയ്തത്.ഇയാള്‍ ഷെയര്‍ ട്രേഡിംഗില്‍ താത്പര്യമുള്ള വൈദികനെ സമൂഹമാധ്യമം വഴി ബന്ധപ്പെട്ട് തട്ടിപ്പിൽ വീഴ്ത്തുകയായിരുന്നു. തുടക്കത്തില്‍ കുറച്ച് ലാഭവിഹിതം നല്കി വിശ്വാസം ഉണ്ടാക്കുകയും പിന്നീട് ഷെയര്‍ ട്രേഡിംഗില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമായിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് പലതവണകളായി വിവിധ അക്കൗണ്ടുകളിലേക്കായി 1,41,86,385 രൂപയാണ് പ്രതി വാങ്ങിയത്. മുടക്കിയ പണവും ലാഭവും കിട്ടാതായതോടെ വൈദികന്…
Read MoreCategory: Kottayam
വൈദ്യുതി മുടക്കം: ഇറച്ചിക്കോഴി കർഷകർ ആശങ്കയിൽ; കടുത്ത ചൂടിൽ കോഴികൾ ചത്തൊടുങ്ങുന്നു
ചെങ്ങളം: കെഎസ്ഇബി പള്ളിക്കത്തോട് സെക്ഷന്റെ കീഴിൽ വരുന്ന പ്രദേശങ്ങളിൽ അടിക്കടി വൈദ്യുതി മുടങ്ങുന്നതുമൂലം പ്രദേശത്തെ കോഴികർഷകർ ആശങ്കയിൽ. കനത്ത ചൂടും വിലയിടിവും മൂലം നട്ടംതിരിയുന്ന കർഷകർക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ് വൈദ്യുതി മുടക്കവും വോൾട്ടേജ് ക്ഷാമവും. ദിവസവും പല തവണ വൈദ്യുതി മുടങ്ങുന്നതിന് പുറമേ അറ്റകുറ്റപ്പണിയുടെ പേരിൽ പകൽ മുഴുവൻ ലൈൻ ഓഫ് ചെയ്യുകയാണ്. കനത്ത ചൂടിൽ ഫാനുകൾ പ്രവർത്തിക്കാൻ സാധിക്കാതെ പ്രദേശത്തെ നിരവധി ഫാമുകളിലെ വില്പനയ്ക്ക് തയാറായ നൂറുകണക്കിന് കോഴികൾ ഈ ദിവസങ്ങളിൽ ചത്തൊടുങ്ങി. കനത്ത ചൂടിൽ മനുഷ്യർപോലും നട്ടംതിരിയുന്ന ഈ സമയത്ത് മുഴുവൻ സമയവും ലൈൻ ഓഫാക്കിയിടുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് പ്രദേശത്തെ കർഷകർ ആവശ്യപ്പെട്ടു. കനത്ത ചൂടിൽ ഷെഡ്യൂൾഡ് വർക്കുകൾ ചെയ്യരുതെന്ന് ഉത്തരവുള്ളപ്പോഴാണ് ഉദ്യോഗസ്ഥരുടെ ഈ നടപടി. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേ നഷ്ടപരിഹാരത്തിനായി നിയമ നടപടികൾ സ്വീകരിക്കാനും കോഴികർഷകർ ആലോചിക്കുന്നു.
Read Moreറാഗിംഗ് കേസിൽ കൊലപാതകക്കുറ്റം ഉൾപ്പെടുത്തണമെന്ന് ഡീൻ കുര്യാക്കോസ് എം പി
പീരുമേട്: കോട്ടയം സർക്കാർ നഴ്സിംഗ് കോളജിൽ റാഗിംഗിനിരയായ ഗ്ലെൻമേരി സ്വദേശിയായ വിദ്യാർഥിയുടെ വീട്ടിൽ അഡ്വ. ഡീൻ കുര്യാക്കോസ് എംപിയും മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എംപിയും സന്ദർശനം നടത്തി. റാഗിംഗ് കേസിൽ പ്രതികളായവരുടെ പേരിൽ കൊലപാതകക്കുറ്റം കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട എംപി തുടർ നടപടികളിൽ കുടുംബത്തിനൊപ്പമുണ്ടാവുമെന്നും അറിയിച്ചു. എംപിമാർക്കൊപ്പം ഐഎൻടിയുസി സംസ്ഥാന എക്സിക്യൂട്ടീവ് മെംബർ പി.കെ. രാജൻ, കോൺഗ്രസ് പീരുമേട് മണ്ഡലം പ്രസിഡന്റ് കെ. രാജൻ, ന്യൂനപക്ഷ സെൽ ജില്ലാ പ്രസിഡന്റ് നിക്സൺ ജോർജ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ സി. യേശുദാസ്, സി.കെ. അനീഷ്, പഞ്ചായത്തംഗം ഇ. ചന്ദ്രൻ എന്നിവരും ഭവനസന്ദർശനത്തിൽ ഉണ്ടായിരുന്നു.
Read Moreഉത്സവത്തിനിടെ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോയിപീഡിപ്പിക്കാന് ശ്രമം; ഞെട്ടിക്കുന്ന സംഭവം പാലായിൽ
പാലാ: ഉത്സവാഘോഷത്തിനിടെ പൊതുസ്ഥലത്ത് അച്ഛനും സഹോദരനുമൊപ്പം ഉറങ്ങിക്കിടന്ന ഏഴു വയസുകാരി യെ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമമെന്ന് പരാതി. ഇന്നലെ പുലര്‍ച്ചെ പുലിയന്നൂരിലാണ് സംഭവം. ഇവിടുത്തെ ഉത്സവആഘോഷത്തിനിടെയായിരുന്നു സംഭവം. ഇവര്‍ക്കൊപ്പം കിടന്ന പെണ്‍കുട്ടിയുടെ അമ്മ ശൗചാലയത്തിലേക്ക് പോയപ്പോഴാണ് പെണ്‍കുട്ടിയെ അക്രമി കോരിയെടുത്തുകൊണ്ടുപോയത്. 50 മീറ്റര്‍ അകലെ ആളൊഴിഞ്ഞ ഇടവഴിയിലെത്തിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി കുതറി ഓടി രക്ഷപ്പെടുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പാലാ എസ്എച്ച്ഒ ജോബിന് ആന്റണി പറഞ്ഞു. പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിലാണ്.
Read Moreകാൻസർ ബാധിച്ച് മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്നേഹയാത്ര; ഏഴരലക്ഷം രൂപ സമാഹരിച്ചു
പൊൻകുന്നം: അന്തരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ ബസ് ഉടമകളും ജീവനക്കാരും ചേർന്നുനടത്തിയ സ്നേഹയാത്രയിൽ ഏഴരലക്ഷം രൂപ സമാഹരിച്ചു. കാഞ്ഞിരപ്പള്ളി താലൂക്കിലെ ഇരുപതോളം ബസുകളിലാണ് ഒരു ദിവസത്തെ സ്നേഹയാത്ര ഒരുക്കിയത്. ടിക്കറ്റ് നിരക്കിനേക്കാൾ കൂടിയ തുക നൽകി യാത്രക്കാരും സ്നേഹയാത്രയിൽ പങ്കുചേർന്നു. ബസ് ഉടമകളും ജീവനക്കാരും തങ്ങളുടെ ഒരുദിവസത്തെ വരുമാനം കൂടി നൽകി. പൊൻകുന്നം-മണ്ണടിശാല റൂട്ടിലോടുന്ന സെന്റ് ആന്റണീസ് ബസിൽ ഡ്രൈവറായിരുന്ന പാറത്തോട് ഇടക്കുന്നം കൊടിച്ചിറയിൽ രതീഷ്(42) കാൻസർ ബാധിതനായിരിക്കെ എലിപ്പനി കൂടി ബാധിച്ച് ജനുവരി 18 നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ ഒരു വർഷം മുന്‍പ് കാൻസർ ബാധിച്ച് മരിച്ചതാണ്. സഹോദരനും കാൻസർ മൂലം മരിച്ചു. രതീഷിന്റെ മൂന്നുമക്കളിൽ മൂത്തയാളും ഇതേ രോഗത്താൽ മരിച്ചു. രണ്ടാമത്തെ മകൻ അപ്പെൻഡിസൈറ്റിസിന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. ഇളയ മകൾക്ക് കരളിൽ അർബുദ ബാധയെത്തുടർന്ന് അമ്മയുടെ കരൾ നൽകി ചികിത്സ തുടരുകയാണ്.…
Read Moreചേനപ്പാടി നിവാസികളുടെ കാത്തിരിപ്പ് വിഫലമായി; ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ച ഗൗതമി മരണത്തിന് കീഴടങ്ങി
എരുമേലി: ഐസിയുവിലും വെന്റിലേറ്ററിലുമായി രണ്ടു മാസത്തോളം വേദനകളോടു മല്ലടിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗൗതമി (ശ്രീക്കുട്ടി -15) സുഖംപ്രാപിച്ച് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ചേനപ്പാടി നിവാസികൾ. ഒരു നാട് മുഴുവൻ ദീ പം കൊളുത്തി പ്രാർഥിച്ചു. എന്നാൽ വിധി മറ്റൊന്നായിരുന്നു. സ്വകാര്യ ബസ് ജീവനക്കാരൻ ചേനപ്പാടി കരിമ്പുകയം വലിയതറ പ്രവീണിന്റെയും അശ്വതിയുടെയും മകളായ ഗൗതമി കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. പഠനത്തിലും കലാ-കായിക രംഗങ്ങളിലും മികവു പ്രകടിപ്പിച്ചിരുന്ന ഗൗതമി സ്റ്റുഡന്റ് പോലീസ് കേഡറ്റ് കൂടിയായിരുന്നു. മൂന്നു മാസം മുമ്പു പെട്ടെന്നുണ്ടായ പനിയെത്തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സതേടിയതോടെ ആണ് കോട്ടയം മെഡിക്കൽ കോളജിൽ കൂടുതൽ പരിശോധന നടത്തുകയും ഗില്ലൻ ബാരി സിൻഡ്രോം ബാധിച്ചതായി കണ്ടെത്തുകയും ചെയ്തത്. ഇതോടെ ആരോഗ്യ നില ഗുരുതരമാവുകയായിരുന്നു. ഡയാലിസിസ് തുടരുകയും തിരുവനന്തപുരം ശ്രീചിത്ര, കൊച്ചി അമൃത…
Read Moreഓട്ടോ ഡ്രൈവറുടെ സത്യസന്ധത കിടപ്പുരോഗിക്കു തുണയായി; മാതാപിതാക്കളുടെ ചികിത്സയ്ക്കെടുത്ത പണമാണ് സണ്ണിക്ക് നഷ്ടമായത്
കാൽവരിമൗണ്ട്: ഓട്ടോ റിക്ഷ ഡ്രൈവറുടെ സത്യസന്ധത കിടപ്പ് രോഗിയുടെ ചികിത്സ മുടങ്ങാതെ തുണച്ചു.കിടപ്പുരോഗികളായ മാതാപിതാക്കളുടെ ചികിത്സയ്ക്കായി സഹകരണ സംഘത്തിൽനിന്നു വായ്പയെടുത്ത 25,000 രൂപ നഷ്ടപ്പെട്ട താഴത്തുമോടയിൽ സണ്ണിക്കാണ് ഓട്ടോറിക്ഷാ ഡ്രൈവറുടെ സത്യസന്ധത തുണയായത്. വ്യാഴാഴ്ച രാവിലെയാണ് സണ്ണിക്ക് പണം നഷ്ടമായത്. പണം നഷ്ടമായ വിവരം പലരേയും അറിയിക്കുകയും പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഇടുകയും ചെയ്തു. ഉച്ചവരെ പ്രതികരണം ഒന്നും ഉണ്ടായില്ല. കാൽവരി മൗണ്ടിലെ ഓട്ടോ ഡ്രൈവർ കുന്നേൽ പ്രകാശന് രാവിലെ സ്റ്റാൻഡിലേക്ക് വരുന്പോൾ റോഡിൽനിന്നു 25,000 രൂപ ലഭിച്ച വിവരം കാൽവരിമൗണ്ട് സ്റ്റാൻഡിലെ ഡ്രൈവർ കല്ലുക്കുന്നേൽ സോഫിയയാ സണ്ണിയെ വിളിച്ചറിയിച്ചത്. പണം വായ്പ നൽകിയ നവജ്യോതി സംഘം ഭാരവാഹികൾ അടക്കം അന്വേഷണത്തിലായിരുന്നു. കാൽവരിമൗണ്ടിലെത്തി ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും സാന്നിധ്യത്തിൽ പ്രകാശൻ പണം സണ്ണിയെ ഏൽപ്പിക്കുകയായിരുന്നു.
Read Moreസ്കൂട്ടറിൽ യാത്രചെയ്ത പെൺകുട്ടിയെ പിന്നാലെയെത്തി ആക്രമിക്കാൻ ശ്രമം; മുപ്പത്തിയൊന്നുകാരൻ അറസ്റ്റിൽ
തൊടുപുഴ: പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ അഴയിടത്ത് നസീബിനെയാണ് (31) തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. 22ന് തൊടുപുഴ ഡിഡിഇ ഓഫീസിന് സമീപത്തായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ മറ്റൊരു സ്കൂട്ടറിൽ പിന്തുടർന്നെത്തിയ പ്രതി തടഞ്ഞുനിർത്തി. തുടർന്ന് മോശമായി പെരുമാറുകയായായിരുന്നു. പ്രതി തൊടുപുഴ ചന്തക്കുന്ന് ഭാഗത്ത് ഒരു വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഈ വീട്ടിലെ സ്കൂട്ടറിൽ വന്നാണ് പ്രതി പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടിയത്. എസ്ഐ എൻ.എസ്. റോയി, പ്രൊബേഷൻ എസ്ഐ ശ്രീജിത്, സിപിഒമാരായ മുജീബ് റഹ്മാൻ, മഹേഷ്, സനൂപ്, ഷാബിൻ, അഫ്സൽ ഖാൻ, ഫിറോസ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreവന്യമൃഗങ്ങൾക്ക് ദാഹമകറ്റാൻ വനത്തിനുള്ളിൽ പടുതാക്കുളം തീർത്ത് ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ
അടിമാലി: വേനല്‍ കനത്തതോടെ വനത്തിനുള്ളില്‍ കുടിവെള്ളം ലഭ്യമാക്കി വന്യമൃഗങ്ങളുടെ കാടിറക്കം തടയാൻ വനപാലകരുടെ ശ്രമം.നേര്യമംഗലം ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരാണ് വനത്തിനുള്ളിൽ പടുതാക്കുളം നിർമിച്ച് വെള്ളം സംഭരിച്ച് വന്യമൃഗങ്ങൾക്കു കുടിക്കാൻ കൊടുക്കുന്നത്. മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷനിലെ നേര്യമംഗലം റേഞ്ചിന് കീഴില്‍ വരുന്നതാണ് ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷന്. പടുതാക്കുളത്തിൽനിന്നു വെള്ളം കുടിക്കാൻ വന്യമൃഗങ്ങൾ എത്തുന്നുണ്ടെന്നും വന്യ മൃഗങ്ങളുടെ കാടിറക്കം കുറഞ്ഞിട്ടുണ്ടെന്നുമാണ് വനപാലകർ അവകാശപ്പെടുന്നത്. പെരിയാറ്റിലെത്തിയാൽ മാത്രമേ വേനൽക്കാലത്ത് മൃഗങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുമായിരുന്നുള്ളു. ജനവാസമേഖല കടന്ന് വേണം മൃഗങ്ങള്‍ക്ക് ഇവിടേക്കെത്താന്‍. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ പ്രദേശത്ത് വൈദ്യുതി ഫെന്‍സിംഗ് തീര്‍ക്കുക കൂടി ചെയ്തതോടെ കുടിവെള്ളം കിട്ടാതെ മൃഗങ്ങള്‍ പ്രതിസന്ധിയിലായിരുന്നെന്നു പറയുന്നു. ഇതോടെയാണ് ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ ചേര്‍ന്ന് വനത്തിനുള്ളില്‍ തന്നെ മൃഗങ്ങള്‍ക്ക് കുടിവെള്ളമൊരുക്കുന്നത്. ആറു മീറ്റര്‍ നീളത്തില്‍ അഞ്ചു മീറ്റര്‍ വീതിയില്‍ ഒരു മീറ്റര്‍ ആഴത്തില്‍ വനംവകുപ്പ് വനത്തിനുള്ളില്‍…
Read Moreവിദേശജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസ്; രണ്ടുപേര്‍ അറസ്റ്റില്‍
ചങ്ങനാശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തുരുത്തിക്കാട് അപ്പക്കോട്ടമുറിയില്‍ പ്രീതി മാത്യു (51), തോപ്പുംപടി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ സസ്പെന്‍ഷനിലായ പോലീസ് ഇന്‍സ്പെക്ടര്‍ ചങ്ങനാശേരി ചെന്നിക്കടുപ്പില്‍ സി.പി. സഞ്ജയ്(47) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രീതി മാത്യു നടത്തിയിരുന്ന കാന്‍അഷ്വര്‍ കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം മുഖേന തലപ്പുലം സ്വദേശിയായ മധ്യവയസ്കയുടെ മകള്‍ക്ക് യുകെയില്‍ കെയര്‍ഗിവര്‍ ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 8,60,000 രൂപ പലതവണയായി വാങ്ങിയെടുത്തു. ഇതിനുശേഷം കൊടുത്ത പണം തിരികെ നല്‍കിയില്ലെന്നുമാത്രമല്ല, മകള്‍ക്ക് ജോലി ലഭിക്കാതെ വരികയും ചെയ്തതോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണത്തില്‍ പ്രീതി മാത്യുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേസില്‍ ഇവരെക്കൂടാതെ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് നടത്തിയ…
Read More