കോഴിക്കോട്: കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ പോര്‍മുഖം തുറന്ന് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റ കത്ത്. കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് കെ. സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാർഗെയ്ക്ക് എഴുതിയ കത്താണ് പുറത്തുവന്നത്. പാർട്ടിയെ ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്ന നേതാവിനെ കെപിസിസി അധ്യക്ഷനാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിസന്ധിയുടെ കാലത്ത് എല്ലാവശങ്ങളും ആലോചിച്ച് മാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് മുല്ലപ്പള്ളി പറയുന്നു. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണയുണ്ടെന്നും മുല്ലപ്പള്ളി. കെ. സുധാകരനുമായി അടുപ്പം പുലര്‍ത്താത്ത നേതാവാണ് മുല്ലപ്പള്ളി. സുധാകരന് കെപിസിസി അധ്യക്ഷനായതോടെ മുല്ലപ്പള്ളി പാര്‍ട്ടിയില്‍ സജീവമായിരുന്നില്ല. മാത്രമല്ല സുധാകരന്റെ നിലപാടുകളോടുള്ള എതിര്‍പ്പ് പലതവണ പരസ്യമായി തന്നെ മുല്ലപ്പള്ളി ചൂണ്ടികാണിച്ചിട്ടുമുണ്ട്. കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ നടക്കാനിരിക്കേയാണ് മുല്ലപ്പള്ളി നിലപാടു വ്യക്തമാക്കിയത്.
Read MoreCategory: Kozhikode
വീട്ടില്‍ കയറി അടിച്ച് ‘തലകൾ’ പൊട്ടിക്കുമെന്ന് അന്‍വർ, കുടുംബമടക്കം തീര്‍ത്തുകളയുമെന്നു സിപിഎം: ചുങ്കത്തറയില്‍ കൊമ്പുകോര്‍ത്ത് പി.വി. അന്‍വറും സിപിഎമ്മും
കോഴിക്കോട്: സിപിഎം നേതാക്കൾക്കെതിരേ ഭീഷണി പ്രസംഗവുമായി പി.വി. അൻവർ. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാൻ ശ്രമിച്ചാല്‍ വീട്ടില്‍ കയറി അടിച്ച് തല പൊട്ടിക്കുമെന്നാണ് ഭീഷണി. ‘മദ്യവും മയക്കുമരുന്നും കൊടുത്ത് പ്രവര്‍ത്തകരെ വിടുന്ന സിപിഎം നേതാക്കള്‍ക്കുള്ള സൂചനയാണിത്. ഒരു തര്‍ക്കവുമില്ല ഞങ്ങള്‍ തലയ്ക്കേ അടിക്കൂ’ – പ്രവർത്തകരെ പറഞ്ഞു വിടുന്ന തലകൾക്കെതിരേ അടിക്കുമെന്ന സൂചനയോടെ അൻവർ പറഞ്ഞു. ഒളിച്ചുനിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താൻ പഠിച്ചിട്ടില്ലെന്നും മുന്നില്‍ നിന്നുതന്നെ പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും അൻവർ പറഞ്ഞു. ചുങ്കത്തറയിലെ വനിതാ പഞ്ചായത്തംഗത്തെ സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തി. അൻവറിന്റെ ഒപ്പം നടന്നാൽ കുടുംബം അടക്കം പണി തീര്‍ത്തുകളുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ വോയ്സ് മെസേജ്. ഭീഷണിക്കെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും പി.വി. അൻവര്‍ കൂട്ടിച്ചേർത്തു. സിപിഎം ഭരിച്ചിരുന്ന ചുങ്കത്തറ പഞ്ചായത്തില്‍ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിക്കുകയും ഇടതുമുന്നണിക്ക് ഭരണം നഷ്ടമാകുകയും ചെയ്തിരുന്നു.…
Read Moreസ്കൂട്ടറില്‍ പോകുകയായിരുന്ന അമ്മയേം മകളേയും ഗുണ്ടകൾ വെട്ടിവീഴ്ത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
മലപ്പുറം: തിരൂരങ്ങാടിയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും വെട്ടേറ്റു. കോഴിക്കോട് പെരുമണ്ണ സ്വദേശികളും നിലവിൽ തലപ്പാറയിലെ ക്വർട്ടേഴ്സിൽ താമസക്കാരുമായ സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തോടെ തലപ്പാറ വലിയപറമ്പിലാണ് സംഭവം. ഇവരുടെ പിന്നാലെ സ്കൂട്ടറിലെത്തിയ വ്യക്തി കത്തി വീശുകയായിരുന്നു. ഇരുവർക്കും കൈക്കാണ് പരിക്കേറ്റത്. രണ്ടുതവണയാണ് കത്തിവീശിയത്. അതിനുശേഷം തിരൂരങ്ങാടി ഭാഗത്തേക്ക് പ്രതി സ്കൂട്ടര്‍ ഓടിച്ച് പോകുകയായിരുന്നു. കൂരിയാട് വാടകയ്ക്ക് താമസിക്കുന്നതിനായി മറ്റൊരു ക്വാർട്ടേഴ്സ് നോക്കുന്നതിനായി പോകുകയായിരുന്നു ഇരുവരും. പരിക്കേറ്റ ഇരുവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അപകടനില തരണം ചെയ്തു. എന്താണ് അക്രമകാരണമെന്ന് വ്യക്തമായിട്ടില്ല. ഇന്ന് ഇരുവരുടെയും മൊഴി എടുക്കും. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreചുങ്കത്തറ അവിശ്വാസം: വോട്ടെടുപ്പിന് മുന്‍പ് ഏറ്റുമുട്ടി പ്രവര്‍ത്തകര്‍; എല്‍ഡിഎഫ് അംഗം യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് പി.വി. അന്‍വര്‍
ചുങ്കത്തറ: മലപ്പുറം ചുങ്കത്തറ പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ഭരണ സമിതിക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവശ്വാസ പ്രമേയത്തിന് മേല്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സംഘര്‍ഷം. ഇടതുമുന്നണിയിലെ ഒരംഗം യുഡിഎഫിന് അനികൂലമായി വോട്ടുചെയ്യുമെന്ന് പി.വി. അന്‍വര്‍ അറിയിച്ചേതാടെയാണ് അവിശ്വാസ പ്രമേയത്തിന് മുന്‍പ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. സ്ഥലത്ത് കനത്ത പോലീസ് കാവലുണ്ട്. എല്‍ഡിഎഫ്- യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതോടെ പോലീസ് ലാത്തി വീശി. ഇരുപതംഗ ഭരണസമിതിയില്‍ പത്ത് അംഗങ്ങള്‍ വീതമാണ് എല്‍ഡിഎഫ് -യുഡിഎഫ് അംഗബലം. അടുത്തിടെ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ യുഡിഎഫ് വിജയിച്ചതോടെയാണ് അംഗ ബലം തുല്യമായത്. ഒരംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്താല്‍ ഇടതുമുന്നണിക്ക് ചുങ്കത്തറ പഞ്ചായത്ത് ഭരണം നഷ്ടമാവും. പഞ്ചായത്ത് ഭരണം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ സിപിഎം അവസാന സമയത്തും നടത്തുകയാണ്. വയനാട് പനമരത്തിനു പിന്നാലെ ചുങ്കത്തറ പഞ്ചായത്ത് കൂടി ഇടതുമുന്നണിയില്‍നിന്ന് യുഡിഎഫിലെത്തിക്കാനായാല് നിലമ്പൂരില്‍…
Read Moreഇന്റർസോൺ കലോത്സവത്തിൽ എംഎസ്എഫ്-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി; മത്സരാർഥികള്‍ക്കും പോലീസുകാര്‍ക്കും പരിക്ക്
വളാഞ്ചേരി(മലപ്പുറം): പുറമണ്ണൂർ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടക്കുന്ന കാലിക്കട്ട് സർവകലാശാലാ ഇന്റർസോൺ കലോത്സവത്തിൽ എംഎസ്എഫ്-എസ്എഫ്ഐ സംഘര്‍ഷം. കാലിക്കട്ട് യൂണിവേഴ്സിറ്റി കാമ്പസിലെ വിദ്യാർഥികൾക്ക് അനുവദിച്ച ഗ്രീൻറൂമിൽ അതിക്രമിച്ച് കയറിയതുമായി ബന്ധപ്പെട്ടാണ് ഇന്ന് പുലര്‍ച്ചെ അക്രമം ഉണ്ടായത്. സ്കിറ്റ് മത്സരം നടക്കുന്ന വേദി നാലിൽ മത്സരത്തിന് തയാറെടുക്കുകയായിരുന്ന പെൺകുട്ടികൾ ഉൾപ്പെടെയുള്ള മത്സരാർഥികള്‍ക്കും രണ്ട് പോലീസുകാര്‍ക്കും പരിക്കേറ്റു. സംഭവമറിഞ്ഞ് കാമ്പസിലെത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ആദിൽ, സംസ്ഥാന കമ്മിറ്റി അംഗം എം. സുജിൻ എന്നിവരെ എംഎസ്എഫ് അക്രമിസംഘം കൈയേറ്റംചെയ്യാൻ ശ്രമിച്ചതായി ആരോപണമുണ്ട്. എന്നാല്‍ എസ്എഫ്ഐ സംഘടിതമായി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതായാണ് എംഎസ്എഫ് പ്രവര്‍ത്തകര്‍ പറയുന്നത്. സംഘർഷം നിലനിൽക്കുന്നതിനാൽ പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Read Moreകോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമായി കാണാനാകില്ല; ശശി തരൂർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് ലീഗ്
കോഴിക്കോട്: ശശി തരൂരിന്റെ അഭിമുഖ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുസ്ലിംലീഗ്. നേതൃപ്രശ്നങ്ങൾ കോൺഗ്രസ് ഗൗരവമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും എം.കെ. മുനീര്‍ എംഎല്‍എയും രംഗത്തെത്തി. തുടര്‍ച്ചയായി രണ്ടാം തവണയാണ് കോണ്‍ഗ്രസിനെ തരൂര്‍ ദുര്‍ബലപ്പെടുത്തുന്നതെന്നും ഇത് അധികാരത്തിലേക്ക് തിരിച്ചുവരാനുള്ള യുഡിഎഫിന്റെ സാധ്യതയെ ഇല്ലാതാക്കുന്നതാണെന്നും ലീഗ് നേതാക്കൾ പറഞ്ഞു. കോൺഗ്രസ് നേതാക്കള്‍ ഇതിന് ഉടന്‍തന്നെ പരിഹാരം കണണമെന്നും ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകണം. കോൺഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളിൽ പരിധികടന്ന് ലീഗ് ഇടപെടില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ കാര്യങ്ങള്‍ അങ്ങനെ കാണാനാവില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഗുണം ചെയ്യില്ലെന്നു മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. മുന്നണിയിൽ പ്രശ്നം ഉന്നയിക്കുമോ എന്ന ചോദ്യത്തിന് അത് നോക്കാം എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളുടെ…
Read Moreവീടിനുള്ളിലേക്കു കാട്ടുപന്നി ഓടിക്കയറി; യുവാവ് തലനാരിഴയ്ക്കു രക്ഷപ്പെട്ടു; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട് നരിക്കുനിയിൽ
കോഴിക്കോട്: വീടിനുള്ളിലേക്കു ഓടിക്കയറിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കോഴിക്കോട് നരിക്കുനിയിലാണ് സംഭവം. വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീമിനുനേരേയാണ് കാട്ടുപന്നി പാഞ്ഞടുത്തത്. കാട്ടുപന്നി പാഞ്ഞുവരുന്നത് കണ്ട സലീം പെട്ടെന്ന് വീടിനുള്ളിലെ മുറിയിലേക്ക് മാറിയതിനാൽ അപകടമൊഴിവായി. വരാന്തയിൽ കയറിയ കാട്ടുപന്നി ഇതോടെ തിരിഞ്ഞ് മുറ്റേത്തേക്ക് തന്നെ ഓടിപ്പോകുകയായിരുന്നു. ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് സംഭവം. വീടിന്റെ ഗേറ്റ് തുറന്നു കിടക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗേറ്റിലൂടെ ശബ്ദമുണ്ടാക്കി കാട്ടുപന്നി ചീറിപാഞ്ഞു വരുന്നതും വരാന്തയിൽ കസേരയിലിരുന്ന് പത്രം വായിക്കുകയായിരുന്ന സലീം ചാടിയെഴുന്നേറ്റ് വീടിനുള്ളിലേക്ക് ഓടിക്കയറുന്നതും ദൃശ്യങ്ങളിലുണ്ട്
Read More“ആശുപത്രി ബില്ലടയ്ക്കാന്‍ തയാര്‍, സഹകരിക്കണം’;ചാരിറ്റിയുടെ മറവില്‍ പീഡനശ്രമം; മലപ്പുറം സ്വദേശിക്കെതിരേ കേസ്
കോഴിക്കോട്: ചാരിറ്റിയുടെ മറവില്‍ പീഡന ശ്രമമെന്ന് ആക്ഷേപം. മലപ്പുറം സ്വദേശി വാഖിയത്ത് കോയ എന്നയാള്‍ക്കെതിരേയാണ് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി പരാതി നല്‍കിയത്.പെൺകുട്ടിയുടെ അച്ഛന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നിരുന്നു. ഒന്നര ലക്ഷം ബിൽ അടച്ചെങ്കിലും വീണ്ടും ഒന്നര ലക്ഷത്തോളം അടയ്ക്കാനുണ്ടായിരുന്നു. അതിനാൽ ഡിസ്ചാർജ് ആയി 20 ദിവസമായിട്ടും ആശുപത്രിയിൽനിന്നു പോകാൻ സാധിച്ചില്ല.വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പെൺകുട്ടി സഹായം അഭ്യർഥിച്ച് വീഡിയോ ചെയ്തു. ഈ വീഡിയോ കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയിൽ എത്തിയത്.താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണെന്നും സഹായിക്കാമെന്നും പറഞ്ഞായിരുന്നു പീഡനശ്രമം.പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മരുന്നുകൾ വാങ്ങി നൽകി. തിരിച്ചുവരുന്ന സമയത്ത് വയനാട്ടിൽ പോയി റൂം എടുക്കാമെന്നും കൂടുതൽ അടുത്താൽ കൂടുതൽ സഹായിക്കാമെന്നും പറഞ്ഞു. ഇതിനിടെ ശരീരത്തിൽ പിടിക്കുകയും ചെയ്തു. ആശുപത്രിയിൽ തിരിച്ചെത്തിച്ചശേഷം ഫോണിലൂടെയും നിരന്തരം ശല്യം തുടർന്നു.…
Read Moreഎടിഎം കവര്‍ച്ച; പോളിടെക്നിക് ഡിപ്ലോമക്കാരനായ യുവാവ് പിടിയില്‍
കോഴിക്കോട്: എടിഎം കവർച്ചാ ശ്രമത്തിനിടെ പോളിടെക്നിക് ഡിപ്ലോമക്കാരനായ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി വിജേഷി (38)നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. ഇന്നു പുലർച്ചെ 2.30ന് പോലീസ് പട്രോളിങ്ങിനിടെയാണു സംഭവം. പറമ്പിൽകടവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഹിറ്റാച്ചിയുടെ എടിഎം ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പോലീസ് സംഘം പരിശോധിച്ചത്. എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പോലീസ് ഷട്ടർ തുറന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ചേവായൂർ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് യുവാവ് മോഷണത്തിനിറങ്ങിയതെന്നാണ് പോലീസ് വിശദമാക്കുന്നത്.
Read Moreകുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. ഡോക്ടര്‍മാരുടെയും അയല്‍വാസികളുടെയും ഉള്‍പ്പെടെ വിശദമായമൊഴി പോലീസ് രേഖപ്പെടുത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് നിസാര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിതാവ് നല്കിയ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.പൊക്കുന്ന് കളരിപ്പറമ്പ് അബിനഹൗസില് കിണാശേരി പടന്നപ്പറമ്പ് ഹൗസില്‍ പി.പി. മുഹമ്മദ് നിസാറിന്റെ മകന് മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ കുട്ടിയുടെ മാതാവ് ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറ വയലിലെ വീട്ടിലാണ് സംഭവം. ഇവരുടെ ആദ്യത്തെ കുഞ്ഞ് രണ്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയായിരുന്നു മരണം. ഈ രണ്ടു സംഭവങ്ങളും ഭാര്യവീട്ടില്‍ വച്ചാണ് നടന്നത്. തുടര്‍ന്നാണ് മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് നിസാര്‍ പരാതി…
Read More