വടകര: പി.കെ. ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതില്‍ അണികളില്‍ നിലനില്‍ക്കുന്ന രോഷം കൂടുതല്‍ കേന്ദ്രങ്ങളിലേക്കു പടരാതിരിക്കാന്‍ നേതൃത്വം ഇടപെടുന്നു. ഇനിയങ്ങോട്ട് പ്രതിഷേധം ഉയരാതെ നോക്കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം തന്നെ നല്‍കിയതായാണു വിവരം. ടി.പി. ചന്ദ്രശേഖരന് വിഷയത്തില്‍ അനുഭവമുള്ളതിനാല്‍ ഇപ്പോഴത്തെ പ്രശ്നം ഗൗരവത്തോടെയാണു സംസ്ഥാന നേതൃത്വം കാണുന്നത്. പ്രതിഷേധം തണുപ്പിക്കുന്നതിനു ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ജില്ലാ കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. അതിനിടെ പി.കെ. ദിവാകരനെ തഴഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന അണികളുടെ ചോദ്യത്തിനു തൃപ്തികരമായ മറുപടി പറയാന്‍ ജില്ലാ നേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. മണിയൂരിലും തിരുവള്ളൂരിലും അണികളുടെ അമര്‍ഷം പ്രതിഷേധജാഥയായി പുറത്തുവന്നിട്ടും നേതൃത്വം മൗനത്തിലാണ്. മാത്രമല്ല പി.കെ. ദിവാകരനെ പരിഹസിക്കുന്ന പരാമര്‍ശമാണു കഴിഞ്ഞ ദിവസം ചില നേതാക്കളില്‍നിന്ന് ഉണ്ടായതും. ഇത് പാര്‍ട്ടി അണികളില്‍ കടുത്ത മുറുമുറുപ്പിനും അമര്‍ഷത്തിനും തിരി കൊളുത്തി. ഇതിനു പിന്നാലെയാണ് പാര്‍ട്ടി ശക്തി…
Read MoreCategory: Kozhikode
പാതിവില തട്ടിപ്പ്: കോഴിക്കോട്ട് പരാതിപ്രളയം; ഇരയായത് 5,544 പേര്; തട്ടിയത് 20 കോടിയിലേറെ
കോഴിക്കോട്: പാതിവില തട്ടിപ്പില്‍ കോഴിക്കോട്ടെ കേസുകളുടെ എണ്ണം കൂടുന്നു. നിരവധിപ്പേരാണ് ഇപ്പോള്‍ പരാതിയുമായി എത്തികൊണ്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. മലബാര്‍ മേഖലയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ പരാതികൾ വന്നുകൊണ്ടിരിക്കുന്നത് കോഴിക്കോടാണ്. ജില്ലയില്‍ മാത്രം 5,554 പേര്‍ക്കായി 20 കോടിയോളം നഷ്ടപ്പെട്ടതായാണു വിവരം. ഇനിയും കേസ് കൂടുമെന്നാണ് പോലീസ് നല്കുന്ന വിവരം. 1,100 ഗുണഭോക്താക്കളില്‍ നിന്നു 6.88 കോടി ഗുണഭോക്തൃ വിഹിതമായി കൈപ്പറ്റിയശേഷം വാഗ്ദാനം ചെയ്ത സ്കൂട്ടര്‍, ലാപ്ടോപ്, തയ്യല്‍ മെഷീന് അടക്കമുള്ള ഉത്പന്നങ്ങള്‍ വിതരണം ചെയ്തില്ല എന്നാണ് കഴിഞ്ഞ ദിവസം അത്തോളി സ്റ്റേഷനില്‍ ലഭിച്ച പരാതി. തെരുവത്ത്കടവ് കോട്ടൂര്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ സെക്രട്ടറി മോഹനന് കോട്ടൂരാണ് പരാതിക്കാരന്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ വര്‍ഷം ജനുവരി വരെയുള്ള കാലയളവിലാണ് പണം കൈമാറിയത്. നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ചെയര്മാന് കെ.എന്‍. ആനന്ദകുമാര്‍, സെക്രട്ടറി അനന്തുകൃഷ്ണന്, മറ്റു ഭാരവാഹികളായ ഡോ.…
Read Moreമലയാളി നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം: പ്രിൻസിപ്പലിനും അസി. പ്രഫസർക്കും സസ്പെൻഷൻ
ബംഗളൂരു: കർണാടകയിലെ ദയാനന്ദ് സാഗർ കോളജ് ഹോസ്റ്റലിൽ മലയാളി നഴ്സിംഗ് വിദ്യാർഥിനി അനാമിക (19) ജീവനൊടുക്കിയ സംഭവത്തിൽ പ്രിൻസിപ്പൽ സന്താനത്തെയും അസിസ്റ്റന്റ് പ്രഫസർ സുജിതയെയും മാനേജ്മെന്റ് സസ്പെൻഡ് ചെയ്തു. പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ഇരുവരുടെയും മാനസിക പീഡനമാണ് അനാമികയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. കണ്ണൂർ മുഴുപ്പിലങ്ങാട് ഗോകുലത്തിൽ വിനീതിന്റെ മകളാണ് അനാമിക. ചൊവ്വാഴ്ച രാത്രി എട്ടോടെ വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അനാമിക മാനസിക സംഘർഷം നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന ഓഡിയോ സന്ദേശവും പുറത്തുവന്നിരുന്നു. തന്നോട് വട്ടാണോ എന്നതുൾപ്പെടെ ചോദിച്ചുവെന്നും ഇവിടെനിന്നാൽ പാസാക്കാതെ സപ്ലിയടിപ്പിക്കുക മാത്രമാണ് ഉണ്ടാവുകയെന്നും പറയുന്ന ഓഡിയോ സന്ദേശമായിരുന്നു പുറത്തുവന്നത്. അതിനിടെ ബംഗളൂരുവിലെ മറ്റൊരു മലയാളി നഴ്സിംഗ് വിദ്യാർഥിനി കൂടി ഇന്നലെ ജീവനൊടുക്കി.മലപ്പുറം ചങ്ങരംകുളത്ത് പാലപ്പെട്ടി പുതിയിരുത്തി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയാണ് (20) അമ്മ വീട്ടില്‍ തൂങ്ങി മരിച്ചത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു…
Read Moreമൊബൈലിൽ സംസാരിച്ച് കെഎസ്ആര്ടിസിഡ്രൈവറുടെ സാഹസിക യാത്ര; നടപടി വരും
മാനന്തവാടി: വയനാട്ടില്‍ മൊബൈൽ ഫോണിൽ സംസാരിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറുടെ സാഹസിക യാത്ര. ബത്തേരി-മാനന്തവാടി റൂട്ടിലെ ഡ്രൈവര്‍ എച്ച് സിയാദാണ് ഫോണില്‍ സംസാരിച്ചുകൊണ്ട് ഏറെനേരം ബസോടിച്ചത്. ഒരു കൈയില്‍ മൊബൈലും മറുകൈയില്‍ സ്റ്റിയറിങ്ങും പിടിച്ച് സിയാദ് അശ്രദ്ധയോടെ ബസ് ഓടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായി. ബസിലെ ഒരു യാത്രക്കാരനാണ് വീഡിയോ പകർത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും തുടര്‍ നടപടികളുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ ഡ്രൈവർ ബസ് ഓടിച്ചത്. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന കര്‍ശന നിയമം നിലനില്‍ക്കുമ്പോഴാണ് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയോടുള്ള വാഹനമോടിക്കൽ. മലയോരമേഖലയിലെ വാഹനയാത്ര ഏറെ അപകടം നിറഞ്ഞതാണ് എന്നിരിക്കെയാണ് യാത്രക്കാരുടെ ജീവൻ പണയം വച്ചുള്ള വണ്ടിയോടിക്കൽ. അശ്രദ്ധമായി വാഹനമോടിച്ച ഡ്രൈവർക്കെതിരേ നടപടിവേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
Read Moreചോദ്യപേപ്പർ ചോർച്ച; എംഎസ് സൊലൂഷൻസിലെ രണ്ട് അധ്യാപകര്‍ കസ്റ്റഡിയില്‍
കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ചക്കേസുമായി ബന്ധപ്പെട്ട് എംഎസ് സൊലൂഷൻസിലെ രണ്ട് അധ്യാപകരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെ 4.30 ഓടെ കൊടുവള്ളി വാവാട്ടെ താമസസ്ഥലത്ത് എത്തിയാണ് അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരെ കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയില്‍ എടുത്ത അധ്യാപകര്‍ക്ക് ചോദ്യപേപ്പര്‍ ചേര്‍ച്ചയില്‍ നേരിട്ടു ബന്ധമുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. എംഎസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ് ഒളിവിലാണ്. പൊതുവിദ്യാലയങ്ങളിലെ ചോദ്യപേപ്പര്‍ എംഎസ് സൊല്യൂഷൻസ് ചോർത്തി യുട്യൂബ് ചാനലിലൂടെ നൽകിയിരുന്നതായി വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിരുന്നു. 2017 ൽ തുടങ്ങിയ ചാനലിന്റെ വ്യൂവർഷിപ്പിൽ വൻ വർധനയുണ്ടായത് കഴിഞ്ഞ ക്രിസ്മസ് പരീക്ഷയുടെ ചോദ്യങ്ങൾ പ്രവചിച്ചശേഷമാണ്. മാർച്ചിൽ എസ്എസ്എൽസി പരീക്ഷയുടെയും ഇക്കൊല്ലത്തെ ഓണം, ക്രിസ്മസ് പരീക്ഷകളുടെയും സമയത്ത് എണ്ണം പിന്നെയും കൂടി. 10, പ്ലസ് വൺ പരീക്ഷകളിൽ ചോദ്യങ്ങൾ ക്രമനമ്പർ പോലും തെറ്റാതെ അതേപടി പ്രവചിച്ചത് രണ്ട് ലക്ഷത്തോളം പേരാണു കണ്ടത്. ഇതോടെയാണ് വലിയ വിവാദം…
Read Moreപീഡനശ്രമത്തിനിടെ കെട്ടിടത്തില്‍നിന്നു ചാടി യുവതിക്കു പരിക്കേറ്റ സംഭവം: ഹോട്ടലുടമ പിടിയില്‍
മുക്കം: മുക്കം മാമ്പറ്റ ഹോട്ടൽ ജീവനക്കാരി കെട്ടിടത്തിൽനിന്നു ചാടി പരിക്കേറ്റ കേസിലെ ഒന്നാം പ്രതി ദേവദാസ് പോലീസ് പിടിയിൽ. കുന്ദംകുളത്തു വച്ചാണ് ഇയാളെ മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് പുലർച്ചെ നാലിന് മുക്കം സ്റ്റേഷനിൽ എത്തിച്ചു.കൂട്ടുപ്രതികളും ഉടൻ പിടിയിലാകുമെന്നു പോലീസ് പറഞ്ഞു. വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയായ യുവതി കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ചാടിയത്. ഹോട്ടൽ ഉടമയും മറ്റു രണ്ടു പേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്ത് ചാടുകയായിരുന്നുവെന്നാണ് യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരേ മുക്കം പോലീസ് കേസെടുത്തിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Read Moreപരസ്യചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവം: മുഖ്യപ്രതി വിദേശത്ത്; കുറ്റപത്രം വൈകുന്നു
കോഴിക്കോട്: പരസ്യവീഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ചു യുവാവ് മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. വാഹനത്തിന്റെ ഉടമ കടലുണ്ടി സ്വദേശി എ.കെ. നൗഫല്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷമേ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയൂ എന്നതാണ് കാലതാമസത്തിന് ഇടയാക്കുന്നത്. ഇയാളെ പ്രതിചേര്‍ത്ത് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. വാഹന ഉടമയെ കണ്ടെത്താനെടുത്ത കാലതാമസമാണ് കുറ്റപത്രം വൈകുന്നതിന് ഇടയാക്കിത്. രജിസ്ട്രേഷനും ഇന്ഷ്വറന്സുമില്ലാത്ത വാഹനം കൈമാറിയതാണ് ഇയാള്‍ക്കെതിരേയുള്ള കേസ്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിന്റെ സുഹൃത്താണ് നൗഫൽ. കഴിഞ്ഞ ഡിസംബറിലാണ് വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര കടമേരി സ്വദേശി ആല്വിന് മരിച്ചത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വെള്ളയില്‍ പോലീസ് യഥാര്‍ഥ ഉടമയെ കണ്ടെത്തിയത്. ഇതിനായി ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെത്തി മൂന്നംഗ അന്വേഷണസംഘം വിവരം ശേഖരിച്ചു. ഹൈദരാബാദ് സ്വദേശി അശ്വിന് ജെയിന്റെ ഉടമസ്ഥതയിലാണ്…
Read Moreലോഡ്ജ് ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചു: ജീവനക്കാരി വീടിന്റെ ഒന്നാം നിലയിൽനിന്നു താഴേക്കു ചാടി; പ്രതികള്‍ ഒളിവില്‍
മുക്കം: വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ ലോഡ്ജ് ജീവനക്കാരിയായ യുവതിയുടെ ഇടുപ്പെല്ല് പൊട്ടി. മുക്കത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയും കണ്ണൂർ സ്വദേശിനിയുമായ യുവതിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം. ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും യുവതിയെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലോഡ്ജ് ഉടമ ദേവദാസ്, ഒപ്പമുണ്ടായിരുന്ന ഇയാളുടെ സുഹൃത്തുക്കളായ റിയാസ്, സുരേഷ് എന്നിവർക്കെതിരേ മുക്കം പോലീസ് കേസെടുത്തു. അതിക്രമിച്ച് കടക്കൽ, മാനഹാനിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നുപേരും ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിവരം. വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയാണ് യുവതി. ലോഡ്ജ് ഉടമയും മറ്റു രണ്ടുപേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്ത്…
Read Moreവയനാട് വെള്ളിലാടിയിലെ അരുംകൊല; പോലീസിനു വിവരം നല്‍കിയത് ഓട്ടോ ഡ്രൈവര്‍
കല്‍പ്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയ്ക്കടുത്ത വെള്ളിലാടിയില്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം തുണ്ടങ്ങളാക്കി രണ്ട് ബാഗുകളില്‍ നിറച്ച് ഓട്ടോയില്‍ കയറ്റി മൂന്നു കിലോമീറ്റര്‍ അകലെ മൂളിത്തോട് പാലത്തിന് താഴെയും സമീപത്തും ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബാണ്(25)വെള്ളിലാടിയില്‍ അതേനാട്ടുകാരനായ മുഹമ്മദ് ആരിഫിന്റെ(38) താമസസ്ഥലത്ത് കൊല്ലപ്പെട്ടത്.കഷണങ്ങളാക്കി ബാഗുകളില്‍ നിറച്ച മൃതദേഹഭാഗങ്ങള്‍ ആരിഫ് മറ്റൊരു ഇതര സംസ്ഥാനത്തൊഴിലാളിയുടെ ഗുഡ്സ് ഓട്ടോ വിളിച്ചാണ് ഇന്നലെ രാത്രി മൂളിത്തോടില്‍ എത്തിച്ചത്. ബാഗുകള്‍ ഉപേക്ഷിക്കുന്നതില്‍ പന്തികേടുതോന്നി ഓട്ടോ ഡ്രൈവര്‍ നല്കിയ വിവരമാണ് സ്ഥലത്തെത്താനും പരിശോധന നടത്താനും പോലീസിനു പ്രേരണയായത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.വെള്ളിലാടിയില്‍ ഭാര്യക്ക് ഒപ്പം മുഹമ്മദ് ആരിഫ് കഴിയുന്ന ക്വാര്‍ട്ടേഴ്സിനടുത്താണ് ആഴ്ചകള്‍ മുമ്പുവരെ മുഖീബ് താമസിച്ചിരുന്നത്. ഭാര്യയുമായി മുഖീബിനു അവിഹിതബന്ധം ഉണ്ടെന്ന സംശയമാണ് ആരിഫിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിനു ലഭിച്ച സൂചന. ആരിഫിന്റെ ഭാര്യയെ പോലീസ്…
Read Moreപോക്സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവിൽ കഴിഞ്ഞത് ആന്ധ്രയിലും കോയമ്പത്തൂരിലും
കോഴിക്കോട്: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രനെ കസബ പോലീസ് ചോദ്യം ചെയ്തു. ആറുമാസം ഒളിവില്‍ കഴിഞ്ഞശേഷമാണ് ജയചന്ദ്രന് പോലീസിനുമുമ്പാകെ ഇന്നലെ എത്തിയത്. സുപ്രീംകോടതി അടുത്ത മാസം 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസബ സിഐ കിരണ്‍ സി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയചന്ദ്രന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ജയചന്ദ്രന് അനുകൂലമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ജയചന്ദ്രന്റെ ഭാര്യക്കൊപ്പം രാഹുല്‍ ഈശ്വര്‍ കാലിക്കറ്റ് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തും. അഡ്വ. സഫല്‍ കല്ലാരംകെട്ടിനൊപ്പമാണ് ജയചന്ദ്രന് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. താന്‍ ആന്ധ്രയിലും കോയമ്പത്തൂരിലുമാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് ജയചന്ദ്രന് പോലീസിനോടു പറഞ്ഞു.തന്റെ പേരിലുള്ള കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്ക്കു തയാറാണെന്ന് ജയചന്ദ്രന് പോലീസിനോടു പറഞ്ഞു. കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ട്. അതിന്റെ ഭാഗമായി കെട്ടിച്ചമച്ച…
Read More