കോഴിക്കോട്: പാലക്കാട് എലപ്പുള്ളിയില്‍ അനുവദിച്ച ബ്രൂവറിക്കെതിരേ വിവിധ കോണുകളില്‍നിന്നു പ്രതിഷേധം ശക്തമാകുന്നതിനിടെ സര്‍ക്കാരിനെതിരേ സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ലേഖനം. “മണ്ണും ജലവും പരിസ്ഥിതിയും സംരക്ഷിക്കണം’ എന്ന തലക്കെട്ടില്‍ സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സത്യന് മൊകേരി എഴുതിയ ലേഖനത്തിലാണ് പാലക്കാട് ബ്രൂവറി നടപ്പിലാക്കിയാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍ ഉത്പാദിപ്പിക്കേണ്ടതെന്ന ചോദ്യം സിപിഐ മുന്നോട്ട് വയ്ക്കുന്നു. “ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുത്തനെ കുറയുന്നതായി നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അമിതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നതിന്റെ അനന്തരഫലം കൊടും വരള്‍ച്ചയായിരിക്കും. പാലക്കാട്ടെ നെല്‍വയലുകള്‍ വരണ്ടുണങ്ങി മരുഭൂമിയാകുന്ന ഗുരുതരമായ ഭീഷണിയെ നേരിടുകയാണ്. ഇതിനിടെയാണ് എലപ്പുള്ളില്‍ ഗ്രാമപഞ്ചായത്തില്‍ മദ്യ വ്യവസായത്തിനായി ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങുന്നതിന് പ്രഥമിക അനുമതി നല്‍കിയിരിക്കുന്നത്’, ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മദ്യമാണോ നെല്ലാണോ പാലക്കാട്ടെ നെല്‍വയലില്‍ ഉത്പാദിപ്പിക്കേണ്ടതെന്ന ചോദ്യം ഉയരുന്നു.…
Read MoreCategory: Kozhikode
കോഴിക്കോട് തിക്കോടി ബീച്ചിൽ ശക്തമായ തിരയില്‍പ്പെട്ട് വിനോദയാത്രാ സംഘത്തിലെ നാലുപേര്‍ മുങ്ങി മരിച്ചു
കൊയിലാണ്ടി(കോഴിക്കോട്): വയനാട് കല്പ്പറ്റയില്നിന്നെത്തിയ വിനോദയാത്രാ സംഘത്തിലെ രണ്ടു യുവതികളടക്കം നാലു പേർ തിക്കോടി കല്ലകത്ത് ബീച്ചില്‍ മുങ്ങി മരിച്ചു. കല്‍പ്പറ്റ സ്വദേശികളായ അഞ്ചുകുന്ന് പാടശേരി അനീസ (35), കല്‍പ്പറ്റ ആമ്പിലേരി നെല്ലിയാംപാടം വാണി (32), ഗുഡ്ലായികുന്ന് പിണങ്ങോട്ട് കാഞ്ഞിരക്കുന്നത്ത്, ഫൈസല്‍ (35) ഗുഡലായിക്കുന്ന് നടുക്കുന്നില്‍ ബിനീഷ് കുമാര്‍ (41) എന്നിവരാണ് മരിച്ചത്. കല്‍പ്പറ്റയില്‍ ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്ന 26 പേരടങ്ങിയ സംഘമാണ് ഒരുമിച്ച് ഞായറാഴ്ച രാവിലെ വിനോദയാത്ര പുറപ്പെട്ടത്. അകലാപ്പുഴയില്‍ ബോട്ട് റൈഡിംഗ് കഴിഞ്ഞശേഷം വൈകുന്നേരം അഞ്ചോടെ സംഘം തിക്കോടിയിലെത്തി. ഇതിൽ അഞ്ച് പേര് കടലില്‍ ഇറങ്ങുകയും ശക്തമായ തിരയില്‍ പെടുകയുമായിരുന്നു. കടലിലിറങ്ങരുതെന്ന് നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്ന് തിരിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കില്‍പെട്ടത്. ഇവരിൽ ജിന്‍സി എന്ന യുവതിയെ ഉടനെതന്നെ കരയ്ക്കെത്തിച്ചു. മറ്റുള്ളവരെ ഏറെ പണിപ്പെട്ട് മല്‍സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് കരയ്ക്കെത്തിച്ചങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. മൃതദേഹങ്ങൾ കൊയിലാണ്ടി…
Read Moreകോട്ടയം-മല്ലപ്പള്ളി റോഡ്; ഇരുപ്പയ്ക്കലിലെ അപകടക്കുഴികൾ ലോക്കുകട്ട പാകി സഞ്ചാരയോഗ്യമാക്കി
കറുകച്ചാല്‍: കോട്ടയം-മല്ലപ്പള്ളി റോഡിൽ ഇരുപ്പയ്ക്കല്‍ പള്ളിക്കു സമീപമുള്ള വളവിലെ അപകടക്കെണിക്ക് പരിഹാരമാകുന്നു. യാത്രക്കാരുടെയും നാട്ടുകാരുടെയും നിരന്തരമായ പരാതികള്‍ക്കൊടുവിലാണ് റോഡില്‍ ലോക്കുകട്ട നിരത്തി റോഡ് സഞ്ചാരയോഗ്യമാക്കിയത്. മികച്ച നിലവാരത്തില്‍ ടാര്‍ ചെയ്ത സ്റ്റേറ്റ് ഹൈവേ കൂടിയായ കോട്ടയം-മല്ലപ്പള്ളി റോഡിലെ യാത്രക്കാര്‍ക്ക് എന്നും ദുരിതമായിരുന്നു ഇരുപ്പക്കലിലെ കുഴി.മഴവെള്ളം ശക്തമായി ഒലിച്ച് റോഡിലെ ടാറിളകിയാണ് ഇവിടെ കുഴി രൂപപ്പെട്ടത്. ഇരുചക്രയാത്രക്കാരും ഓട്ടോറിക്ഷകളും ഇവിടെ അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. കാറപകടത്തില്‍ നേരത്തെ ഒരു ജീവന് പൊലിഞ്ഞിരുന്നു. വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പെട്ടെന്ന് കുഴിയില്‍ ചാടുന്നതുമൂലമായിരുന്നു ഇവിടെ അപടകമുണ്ടാകുന്നത്. പതലവണ ടാറും മെറ്റിലുമിട്ട് കുഴിയടച്ചിരുന്നുവെങ്കിലും പരിഹാരമായിരുന്നില്ല. താത്കാലിക കുഴിയടപ്പുകൊണ്ടു പരിഹാരമാകാത്തതിനാല്‍ നാട്ടുകാര്‍ പൊതുമരാമത്ത് മന്ത്രിക്കടക്കം പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് റോഡില്‍ ലോക്കുകട്ട നിരത്താന്‍ തീരുമാനമായത്. ഇന്നലെ റോഡ് അടച്ച് ഗതാഗതം വഴിതിരിച്ചുവിട്ടാണ് നിര്‍മാണം നടത്തിയത്. ലോക്കുകട്ട നിരത്തുന്നതിനായി ഇളക്കിയ മണ്ണ് റോഡരികില്‍ ഇട്ടതിനെച്ചൊല്ലി ചിലര്‍ പിഡബ്ല്യുഡി അധികൃതരുമായി…
Read Moreമലപ്പുറത്ത് കാട്ടാന കിണറ്റിൽ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു; ആനയെ ഉൾക്കാട്ടിൽ വിടണമെന്ന് നാട്ടുകാർ
മലപ്പുറം: മലപ്പുറം ഓടക്കയം കൂരങ്കല്ലിൽ കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സ്വദേശി സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനം വകുപ്പും പോലീസും രക്ഷാപ്രവർത്തനം തുടരുകയാണ്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിണറിന്റെ ഒരുഭാഗം ഇടിച്ച് ആനയെ പുറത്തെത്തിക്കാനാണ് ശ്രമം. ഇന്നു പുലർച്ചെ ഒരു മണിയോടെ ഊർങ്ങാട്ടിരി പഞ്ചായത്തിലാണു സംഭവം. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരുത്തിയോടിക്കാൻ പ്രദേശവാസികൾ ശ്രമം തുടങ്ങി. ഇതേത്തുടർന്ന് കാട്ടാനക്കൂട്ടം തിരികെ പോകുന്നതിനിടെ കിണറ്റിൽ ആന വീഴുകയായിരുന്നു. ആന ഇറങ്ങിയ വിവരം പഞ്ചായത്ത് വാർഡ് അംഗം പി.എസ്. ജിനേഷ് വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് നിലമ്പൂരിൽനിന്ന് ആർആർടിയും കൊടുമ്പുഴയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരും എത്തുമ്പോഴേക്കും ആന കിണറ്റിൽ വീണിരുന്നു. ജനവാസമേഖലയിലും കൃഷിയിടങ്ങളിലും കാട്ടാന എത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. സംഭവത്തിൽ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ആനയെ പ്രദേശത്തേക്ക് തുറന്നുവിടരുതെന്നും മയക്കുവെടിവച്ച്…
Read More‘മതകാര്യങ്ങളില്‍ സിപിഎം ഇടപെടേണ്ട’: കണ്ണൂരിലെ 18 ഏരിയാ സെക്രട്ടറിമാരില്‍ ഒരു സ്ത്രീയെങ്കിലും ഉണ്ടോയെന്ന് എം.വി. ഗോവിന്ദനോടു കാന്തപുരം
കോഴിക്കോട്: സിപിഎമ്മിനോടൊപ്പം ചേര്‍ന്നു നില്ക്കുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് സിപിഎമ്മുമായി അകലുന്നു. മെക് സെവന് വ്യായാമക്കൂട്ടായ്മയില്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് വ്യായാമം ചെയ്യുന്നതിനെതിരേ കാന്തപുരം നടത്തിയ പരാമര്‍ത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് നടത്തിയ പരാമര്‍ശമാണ് കാന്തപുരത്തെ ചൊടിപ്പിച്ചത്. സിപിഎമ്മിന്റെ കണ്ണൂരിലെ പതിനെട്ട് ഏരിയാ സെക്രട്ടറിമാരില്‍ ഒരു സ്ത്രീയെപോലും കാണാനില്ലെന്ന് കാന്തപുരം തുറന്നടിച്ചു. ആലപ്പുഴയില്‍ സുന്നിസമ്മേളനത്തിലാണ് കാന്തപുരം എം.വി. ഗോവിന്ദനു മറുപടി നല്‍കിയത്. “മതനിയമങ്ങള്‍ പറയുമ്പോള്‍ പണ്ഡിതന്മാരുടെമേല് കുതിര കയറാന്‍ വരേണ്ടെന്ന് ഗോവിന്ദനോടു കാന്തപുരം പറഞ്ഞു. ഇസ് ലാമിന്റെ നിയമങ്ങള്‍ എന്താണ് വേണ്ടതെന്ന് പണ്ഡിതന്മാര് പറയും. മറ്റുള്ള മതക്കാര്‍ ഇസ് ലാമിന്റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട. കഴിഞ്ഞ ദിവസം ഒരാള്‍ അഭിപ്രായം പറയുന്നതു കേട്ടു. ഞാന്‍ പത്രമെടുത്ത് നോക്കിയപ്പോള്‍ അയാള്‍ ജീവിക്കുന്ന ജില്ലയില്‍ അയാളുടെ പാര്‍ട്ടിയിലെ ഏരിയാ സെക്രട്ടറിമാരില്‍ പതിനെട്ടും പുരുഷന്മാരാണ്. ഒറ്റ…
Read Moreതിരൂരങ്ങാടിയില്‍ 22,000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; രഹസ്യമായ അറകളൊന്നുമില്ലാതെ പരസ്യമായിട്ടായിരുന്നു കടത്തല്‍
കോഴിക്കോട്: മലപ്പുറം തിരൂരങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. ലോറിയില്‍ കടത്തികൊണ്ടുപോകുകയായിരുന്ന 22,000 ലിറ്റര്‍ സ്പിരിറ്റ് പോലീസ് പിടികൂടി. രഹസ്യമായ അറകളൊന്നുമില്ലാതെ പരസ്യമായിട്ടായിരുന്നു കടത്തല്‍. കര്ണാടത്തില്നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി. ഇന്നലെ രാത്രി റോഡരികില്‍ സൈഡാക്കി നിര്‍ത്തിയിട്ടതായിരുന്നു. ഇന്നു രാവിലെ ഏഴിന് പാലക്കാടു നിന്നെത്തിയ പോലീസ് സംഘമാണ് സ്പിരിറ്റ് പിടികൂടിയത്. നീല കന്നാസിലാണ് സ്പിരിറ്റ് നിറച്ചിരുന്നത്. ഇതു കാണാതിരിക്കാന്‍ പഴയ അരിച്ചാക്കുകുളം മറ്റും കൊണ്ട് മറച്ചിരുന്നു. ലോറിയില്‍ ഡ്രൈവറും ക്ലീനറും മാത്രമാണ് ഉണ്ടായിരുന്നത്. സ്പിരിറ്റ് കടത്തുന്നതിനു പുറത്തുനിന്നുള്ള സഹായം കിട്ടിയോ എന്ന സംശയമുയര്‍ന്നിട്ടുണ്ട്. രഹസ്യവിവരത്തെത്തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് സ്പിരിറ്റ് കെണ്ടത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Read Moreപോക്സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രനെ കണ്ടെത്താന്‍ കേരളത്തിനു പുറത്തും അന്വേഷണം
കോഴിക്കോട്: പോക്സോ കേസില്‍ പ്രതിയായ നടന് കൂട്ടിക്കല്‍ ജയചന്ദ്രനെ കണ്ടെത്താന്‍ കേരളത്തിനു പുറത്തേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെയാണ് കോഴിക്കോട് കസബ പോലീസ് സംഘം ബംഗളൂരുവിലും ചെന്നൈയിലും അന്വേഷണം നടത്തുന്നത്. മൊബൈല്‍ ഫോണ്‍ ഓഫാക്കിയതിനാല്‍ ജയചന്ദ്രന്റെ ലൊക്കേഷന്‍ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ ജയചന്ദ്രന് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ജയചന്ദ്രനെ കണ്ടെത്താന്‍ പോലീസ് രണ്ടാം തവണയും കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുടുംബ തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ട ജയചന്ദ്രന് നാലുവയസുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ജൂണ്‍ എട്ടിനാണ് പോക്സോ വകുപ്പുകള്‍ ചുമത്തി കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശാസ്ത്രീയ പരിശോധനയില്‍ പീഡനം തെളിഞ്ഞിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. കോട്ടയം സ്വദേശിയായ ജയചന്ദ്രന് ഏറെക്കാലമായി കോഴിക്കോട് മാങ്കാവിലാണ് താമസം.
Read Moreഡിസിസി ട്രഷററുടെ ആത്മഹത്യ; കെ.സുധാകരനെ ചോദ്യംചെയ്യും; കെ.കെ. ഗോപിനാഥന്റെ വീട്ടിൽ നിന്ന് ചില രേഖകൾ കിട്ടിയതായി പോലീസ്
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ ആത്മഹത്യയിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ ചോദ്യം ചെയ്യും. എൻ.എം. വിജയൻ സുധാകരന് കത്തെഴുതിയിരുന്നത് കണക്കിലെടുത്താണ് ചോദ്യം ചെയ്യുക. എന്ന് ചോദ്യം ചെയ്യുമെന്നതിൽ വൈകാതെ തീരുമാനമെടുക്കും. ആരോപണ വിധേയനായ കോൺഗ്രസ് നേതാവ് കെ.കെ. ഗോപിനാഥന്റെ വസതിയിൽ ഇന്നലെ അന്വേഷണസംഘം തെരച്ചിൽ നടത്തിയിരുന്നു. തുടർന്ന് അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. ഇതും ഉടനെ ഉണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം പ്രേരണാകുറ്റം ചുമത്തിയ ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥ് എന്നിവരെ ചോദ്യം ചെയ്തിരുന്നു. ഐ.സി. ബാലകൃഷ്ണന് എംഎല്‍എയെ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യും. മൂന്നുപേര്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. എൻ.എം. വിജയന്റെ മരണത്തിൽ ആദ്യം കുടുംബത്തെ കൈവിട്ട നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചതെങ്കിലും പിന്നീട് വിവാദം കൈവിട്ടതോടെ…
Read Moreതൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം തടയാൻ ജീവനക്കാര്‍ക്കു പരിശീലനം
കോഴിക്കോട്: തൊഴിലിടങ്ങളില്‍ സ്ത്രീകള്ക്കുനേരെയുണ്ടായുണ്ടാകുന്ന ലൈംഗികാതിക്രമം തടയാന്‍ കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍ക്കും അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്കുന്നു. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം (തടയല്‍, നിരോധിക്കല്‍, പരിഹാരം) നിയമം 2013 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുന്നുവെന്നുകണ്ടാണ് സര്‍ക്കാര്‍ ഇടപെടല്‍. ജീവനക്കാര്‍ക്ക് പരിശീലനം നല്കാന് കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്കിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓഫ്ലൈനായും ഓണ്‍ലൈനായും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഭാവിയില്‍ ഗുരുതര നിയമപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നു ചൂണ്ടിക്കാട്ടി വനിതാ വികസന ഡയറക്ടര്‍ നല്കിയ ശിപാര്‍ശ അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി. തൊഴിലിടങ്ങളിലെ ലൈംഗീക അതിക്രമം തടയല്‍ നിയമം നടപ്പാക്കുന്നതിനായി ജില്ലാ ഓഫീസര്‍മാരായി ജില്ലാ കളക്ടര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നിയമത്തിന്റെ സെക്ഷന്‍ (5) പ്രകാരം 10 ല്‍ താഴെ തൊഴിലാളികള്‍ ഉള്ളതിനാല്‍ ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കാത്തതോ അല്ലെങ്കില്‍ പരാതി തൊഴിലുടമയ്ക്ക് എതിരായിട്ടുള്ളതോ ആയ സാഹചര്യങ്ങളില്‍ ലൈംഗിക പീഡന…
Read Moreവയനാടിനെ വിറപ്പിച്ച കടുവ കൂട്ടിലായി; എട്ട് വയസ് മതിക്കുന്ന പെണ്‍കടുവയെ അഭയകേന്ദ്രത്തിലേക്ക് മാറ്റി
പുല്‍പ്പള്ളി(വയനാട്): പുല്‍പ്പള്ളി പഞ്ചായത്തിലെ അമരക്കുനി, തൂപ്ര, ദേവര്‍ഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളില്‍ ഭീതിപരത്തിയ കടുവ ഒടുവിൽ കൂട്ടിലായി. വനപാലകരുടെയും നാട്ടുകാരുടെയും ഉറക്കം കെടുത്തിയ കടുവ തൂപ്രയ്ക്ക് സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് അകപ്പെട്ടത്. മയക്കുവെടിവച്ച് പിടിക്കാന്‍ വനസേന ശ്രമം നടത്തുന്നതിനിടെയാണ് കടുവ ഭീതി ഒഴിഞ്ഞത്. എട്ട് വയസ് മതിക്കുന്ന പെണ്‍കടുവയെ പ്രാഥമികനിരീക്ഷണത്തിനുശേഷം കുപ്പാടിയിലെ വന്യമൃഗ അഭയകേന്ദ്രത്തിലേക്ക് മാറ്റി. കടുവ കൂട്ടിലായത് നാട്ടുകാര്‍ക്കും വനസേനയ്ക്കും ആശ്വാസമായി. കടുവയെ കണ്ടെത്തുന്നതിന് വ്യാഴാഴ്ച പകല്‍ തെര്‍മല്‍ ഡ്രോണ്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി വനസേന നടത്തിയ തെരച്ചില്‍ വിഫലമായിരുന്നു. എന്നാല്‍ രാത്രി ഏഴരയോടെ കടുവ ദേവര്‍ഗദ്ദ-തൂപ്ര റോഡ് മുറിച്ചുകടക്കുന്നത് കാര്‍ യാത്രികന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് വനസേന പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെയാണ് കടുവ കൂട്ടില്‍ കയറിയത്. കഴിഞ്ഞ ഏഴ് മുതല്‍ അമരക്കുനിയിലും സമീപങ്ങളിലും കടുവ സാന്നിധ്യമുണ്ട്. 10 ദിവസത്തിനിടെ അഞ്ച് ആടുകളെ കടുവ…
Read More