തൃക്കരിപ്പൂർ: ചീമേനിയിൽ വീട്ടുകാർ പുറത്തു പോയ സമയത്ത് അടച്ചിട്ട വീട് കുത്തിതുറന്ന് 40 പവൻ സ്വർണാഭരണങ്ങളും വെള്ളിപ്പാത്രങ്ങളും കവർന്നു.വീട്ടിൽ കന്നുകാലികളെ പരിചരിച്ചിരുന്ന നേപ്പാളി സ്വദേശികളായ ദന്പതികളെ കാണാനുമില്ല. കണ്ണൂർ സ്വദേശിയായ സിവിൽ എൻജിനിയർ എൻ. മുകേഷിന്റെ ചീമേനി ചെന്പ്രകാനത്തെ വീട്ടിലാണ് കവർച്ച നടന്നത്. നേപ്പാളി സ്വദേശികളായ ഷാഹിയെയും ഭാര്യയെയുമാണ് സംഭവത്തിനുപിന്നാലെ കാണാതായത്. കവർച്ച നടത്തിയ ശേഷം മുങ്ങിയതാകാമെന്നാണ് നിഗമനം. മുകേഷുംകുടുംബവും കണ്ണൂരിലെ വീട്ടിൽ പോയി ഇന്നലെ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് അറിയുന്നത്. വീടിന്റെ മുൻവാതിൽ തകർത്ത നിലയിലാണ്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഡോഗ് സ്ക്വാഡും വിരലടയാള വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ മേൽനോട്ടത്തിൽ ചീമേനി ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചു. കവർച്ചയിൽ കൂടുതൽ പേരുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
Read MoreCategory: Edition News
പാർട് ടൈം ജോലി വാഗ്ദാനം: വാട്സാപ്പിലെ ലിങ്കിൽ ക്ലിക്ക് ചെയ്തു; 57കാരിക്ക് 84 ലക്ഷം നഷ്ടമായി; കേസെടുത്ത് പോലീസ്
കണ്ണൂർ: പാർടൈം ജോലി വാഗ്ദാനം ചെയ്ത് 84 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ സൈബർ പോലീസ് കേസെടുത്തു. ചക്കരക്കല്ല് സ്വദേശിനിയായ 57 കാരിയുടെ പരാതിയിലാണ് കണ്ണൂർ സൈബർ പോലീസ് കേസെടുത്തത്. 2024 ജൂലൈ മാസത്തിലാണ് തട്ടിപ്പിന് തുടക്കമായത്. പാർട് ടൈം ജോബുമായി ബന്ധപ്പെട്ട് വാട്സാപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അവർ പറഞ്ഞ ഫോം പൂരിപ്പിച്ച് നൽകുകയായിരുന്നു. ജോബിന് സെലക്ഷൻ കിട്ടാൻ മൂന്ന് ടാസ്കുകൾ നൽകുകയും ചെയ്തു. ഇതിൽ വിജയിച്ച യുവതിക്ക് ചെറിയ തുക അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു. കൂടുതൽ ടാസ്കുകൾ ചെയ്യാൻ ആദ്യം പണം അയച്ച് നൽകണമെന്നും ടാസ്കിൽ വിജയിച്ചാൽ വൻതുക ലാഭം ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. 2024 ജൂലൈ മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ പല തവണകളായി 84 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്. സൈബർ പോലീസ് കേസെടുത്ത് അന്വേഷണം…
Read Moreമൂലമറ്റത്തെ ക്രിമിനല്‍ കേസ് പ്രതിയുടെ കൊലപാതകം: 8 പേര് അറസ്റ്റിൽ; പിടിയിലായവർ കഞ്ചാവ്-മോഷണക്കേസ് പ്രതികള്‍
മൂലമറ്റം: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മേലുകാവ് എരുമാപ്ര സ്വദേശി പാറശേരിയില്‍ സാജന് സാമുവലി (47)നെ കൊലപ്പെടുത്തി മൃതദേഹം തേക്കിന്‍കൂപ്പില്‍ തള്ളിയ കേസില്‍ ഇതു വരെ പിടിയിലായത് എട്ടു പേര്. മണപ്പാടി സ്വദേശി ഷാരോണ്‍ ബേബി, അറക്കുളം സ്വദേശി അശ്വിന് കണ്ണന്, കണ്ണിക്കല്‍ അരീപ്ലാക്കല്‍ ഷിജു, മൂലമറ്റം താഴ്വാരം കോളനി അഖില്‍ രാജു, ഇലപ്പള്ളി സ്വദേശി മനോജ്, മൂലമറ്റം സ്വദേശി പ്രിന്‍സ് അജേഷ്, വിഷ്ണുരാജ്, രാഹുല്‍ ജയന് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഏതാനും പേരെ പിടി കൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. പിടിയിലായവരെ തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കും.30ന് നടന്ന കൊലപാതകത്തില്‍ പോലീസിനു വിവരം ലഭിച്ചിട്ടും മൃതദേഹം കണ്ടെത്താന്‍ വൈകിയതു സംബന്ധിച്ച് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. രണ്ടിനു രാവിലെയാണ് കനാലിനു സമീപം പായില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. എരുമാപ്രയില്‍ പള്ളിയുടെ പെയിന്റിംഗിനായി പോയ സംഘവും സാജനുമായി ഉണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പ്രതികള്‍…
Read Moreഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളില്‍ ലഹരി വില്പന വ്യാപകം
ചങ്ങനാശേരി: ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളില്‍ ലഹരി വില്പന വ്യാപകമെന്നു പരാതി. പായിപ്പാട്, തെങ്ങണ, തൃക്കൊടിത്താനം ഭാഗങ്ങളിലാണ് കഞ്ചാവും ലഹരി പദാര്‍ഥങ്ങളും വ്യാപകമാകുന്നത്. ഈ സ്ഥലങ്ങളിലെ ചില വ്യാപാര സ്ഥാപനങ്ങളും തട്ടുകടകളും കേന്ദ്രീകരിച്ച് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പ്പനയും ഊര്ജിതമായതായി പരാതിയുണ്ട്. ലഹരി ഉപയോഗത്തിനുശേഷമുണ്ടായ തര്‍ക്കത്തിലാണ് ഇന്നലെ രാത്രി കുറിച്ചി മുട്ടത്തുകടവില്‍ ഇതരസംസ്ഥാന തൊളിലാളി തലയ്ക്കടിയേറ്റു മരണപ്പെട്ടത്. ആസാം സ്വദേശി ലളിത് (24)ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആസാം സ്വദേശി ജസ്റ്റിനെ ചിങ്ങവനം പോലീസ് പിടികൂടി ഏതാനും മാസംമുമ്പ് തോട്ടയ്ക്കാട്ടുള്ള പണിശാലയില്‍ ഇതരസംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തി ചെളിക്കുഴിയില്‍ താഴ്ത്തിയ സംഭവം നടന്നിരുന്നു. തമിഴ്നാട്, പശ്ചിമ ബംഗാൾ, ഹരിയാന, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് ഇതരസസ്ഥാന തൊഴിലാളികള്‍ ലഹരിപദാര്‍ഥങ്ങള്‍ കടത്തിക്കൊണ്ടുവന്ന് വിവിധ താമസകേന്ദ്രങ്ങളില്‍ വിപണനം ചെയ്യുന്നതായി പോലീസും എക്സൈസും കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവ പിടിച്ചെടുക്കാനും നിയന്ത്രിക്കാനും സാധിക്കുന്നില്ലെന്നു വിമര്‍ശനമുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കി…
Read Moreസീഡ് സൊസൈറ്റി തട്ടിപ്പ്: സിപിഎം മൗനത്തില്‍; ഡിവൈഎഫ്ഐ രംഗത്ത്
കണ്ണൂര്‍: സീഡ് സൊസൈറ്റി തലവന്‍ മൂവാറ്റുപുഴയില്‍ അറസ്റ്റിലായതോടെ പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും മറ്റും നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിന്റെ ചുരളുകളഴിയുമ്പോള് മാത്തില്‍ പ്രദേശത്ത് തട്ടിപ്പിനെതിരെ ഡിവൈഎഫ്ഐ രംഗത്ത്. അതേസമയം, നാട്ടില്‍ അരങ്ങേറിയ തട്ടിപ്പിനെപ്പറ്റി പാര്‍ട്ടിതലങ്ങളില്‍ ചര്‍ച്ച നടന്നിട്ടും സിപിഎം മൗനം പാലിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നു. മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡവലപ്മെന്റെ സൊസൈറ്റിയുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി ഒന്‍പത് കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തില്‍ നാഷണല്‍ എന്‍ജിഒ ഫെഡറേഷന് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ എന്നവകാശപ്പെട്ടിരുന്ന തൊടുപുഴയിലെ ചൂരകുളങ്ങര വീട്ടില്‍ അനന്ദു കൃഷ്ണനെ മൂവാറ്റുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂവാറ്റുപുഴയിലെ സൊസൈറ്റിയുടെ പേരില്‍ സംസ്ഥാന വ്യാപകമായി 62 സീഡ് സൊസൈറ്റികള്‍ ഉണ്ടാക്കിയാണ് തട്ടിപ്പ് അരങ്ങേറിയത്. പകുതി വിലക്ക് ഇരുചക്രവാഹനങ്ങള്‍, ലാപ്ടോപ്, തയ്യല്‍ മെഷീന് തുടങ്ങിയവ വാഗ്ദാനം ചെയ്താണ് പണപ്പിരിവ് നടത്തിയത്. സീഡ് സൊസൈറ്റിയുടെ പേരില്‍ അരങ്ങേറിയ…
Read Moreകുപ്രസിദ്ധ ഗുണ്ടയെ കൊന്ന് പായയിൽ പൊതിഞ്ഞുതള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍; കേസില്‍ ഏഴോളം പേരുണ്ടെന്ന് പോലീസ്
തൊടുപുഴ: കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ മേലുകാവ് എരുമാപ്ര പാറശേരിയില്‍ സാജന് സാമുവലിനെ (47) കൊന്ന് പായില്‍ പൊതിഞ്ഞു തേക്കിന്‍കൂപ്പില്‍ തള്ളിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.മൂലമറ്റം സ്വദേശി ഷാരാണിനെ (25) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂലമറ്റം, മുട്ടം, മേലുകാവ് മേഖലകളിലുള്ള ഏഴു പേരടങ്ങുന്ന സംഘമാണ് കൊല നടത്തി മൃതദേഹം കാട്ടില്‍ തള്ളിയതെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതില്‍ പോലീസുകാരന്റെ മകനും ഉള്‍പ്പെട്ടതായും സൂചനയുണ്ട്. ഇവരെല്ലാവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. നാലു പേരെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടതായും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷമേ കൊലപാതക കാരണം വ്യക്തമാകു എന്നും തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവല്‍ പോള്‍ പറഞ്ഞു.സാജന് സാമുവലും ഷാരോണും സുഹൃത്തുക്കളാണ്. പലപ്പോഴും ഇവര്‍ സംഘം ചേര്‍ന്ന് മദ്യപിക്കാറുണ്ട്. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തിലേക്കു നയിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം…
Read Moreചായ കുടിക്കാൻ വന്നവനും നിന്നവനുമെല്ലാം തമ്മിൽ തല്ലിത്തകർത്തു; ചായക്കടയില്‍ യുവാക്കൾക്കുനേരേ പന്ത്രണ്ടംഗ സംഘത്തിന്റെ ആക്രമണം; സംഭവം അടൂരിൽ
അടൂര്‍: തെങ്ങമത്ത് കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ട് യുവാക്കള്‍ക്കു നേരെ 12 അംഗ സംഘത്തിന്റെ ക്രൂര ആക്രമണം. തെങ്ങമം ഹരിശ്രീയില്‍ അഭിരാജ് (29), യമുന ഭവനത്തില്‍ വിഷ്ണു മോഹനന് (28) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി എട്ടരയോടെ നടന്ന സംഘട്ടനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തെങ്ങമം പെട്രോള്‍ പമ്പിനു സമീപം നാല് ബൈക്കുകളിലായി ഇരുന്ന 12 അംഗ സംഘം അഭിരാജും വിഷ്ണുവുമായി വാക്കുതര്‍ക്കം ഉണ്ടാക്കിയിരുന്നു.അഭിരാജും വിഷ്ണുവും മേക്കുമുകള് പമ്പിനു സമീപത്തെ എംഎം കഫേയില്‍ ചായ കുടിക്കാന്‍ കയറിയപ്പോൾ പിന്നാലെ കടയിലെത്തിയ സംഘം ഇവർക്കുനേരേ മര്‍ദനം അഴിച്ചുവിടുകയായിരുന്നു. സിനിമാ സ്റ്റൈലിലാണ് ആക്രമണം നടന്നിരിക്കുന്നത്. കടയിലുണ്ടായിരുന്ന സാധനങ്ങളെടുത്തും യുവാക്കളെ മര്‍ദിച്ചു. അഭിരാജിനും വിഷ്ണു മോഹനും തലയിലും ദേഹത്തും പരിക്കേറ്റു. മദ്യലഹരിയിലായിരുന്നു അക്രമികളെന്ന് സംശയിക്കുന്നു. പരിക്കേറ്റ വിഷ്ണുവും അഭിരാജും അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പോലീസ്…
Read Moreറിസർവേഷൻ വേണ്ടാത്ത പത്ത് പുതിയ ട്രെയിനുകളുമായി റെയിൽവേ; കേരളത്തിന് ട്രെയിൻ ഇല്ല
കൊല്ലം: രാജ്യത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ റൂട്ടുകളിൽ പത്ത് പുതിയ ട്രെയിൻ സർവീസുകൾ റെയിൽവേ അവതരിപ്പിച്ചു.മുൻകൂർ റിസർവേഷൻ ആവശ്യമില്ലാത്ത ഈ പുതിയ ട്രെയിൻ സർവീസുകൾ ഇനി യാത്രകളെ വളരെ എളുപ്പമാക്കും. എല്ലാം എക്സ്പ്രസ് ട്രെയിനുകൾ ആണെന്നുള്ളതാണ് ഏറ്റവും വലിയ സവിശേഷത. പക്ഷെ ഇതിൽ കേരളം വഴി സർവീസ് നടത്തുന്ന ഒരു ട്രെയിൻ പോലും ഇല്ല എന്നത് മറ്റൊരു യാഥാർഥ്യം. ആഴ്ചകൾക്കു മുമ്പേ തന്നെ റിസർവേഷൻ ടിക്കറ്റനായി പരിശ്രമിച്ച് പരാജയപ്പെടുന്ന അവസ്ഥ ഇനിയുണ്ടാകാതെ, ഈ ട്രെയിനുകളിൽ റിസർവേഷൻ ടിക്കറ്റുകളില്ലാതെ യാത്ര ചെയ്യാം. റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യുന്ന യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. തുടക്കത്തിൽ പരീക്ഷണാർഥമാണ് ഇവ സർവീസ് നടത്തുക. യാത്രക്കാരുടെ പ്രതികരണം മികച്ചതാണെങ്കിൽ കൂടുതൽ റൂട്ടുകളിൽ ഇത്തരം ട്രെയിനുകൾ ആരംഭിക്കാനും റെയിൽവേയ്ക്ക് പദ്ധതിയുണ്ട്. ഇന്ത്യൻ റെയിൽവേയുടെ 10 പുതിയ ട്രെയിനുകൾ ഇവയാണ്-…
Read Moreവയനാട്ടിൽ കുടുങ്ങിയ കടുവയെ തിരുവനന്തപുരത്തെത്തിച്ചു; രണ്ടാഴ്ച കടുവ നിരീക്ഷണത്തിൽ
തിരുവനന്തപുരം: വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ തിരുവനന്തപുരത്തെത്തിച്ചു. കഴിഞ്ഞ ആഴ്ച വയനാട്ടിൽ വനംവകുപ്പിന്റെ കൂട്ടിൽ കുടുങ്ങിയ പെൺകടുവയെ ഇന്നു രാവിലെയാണ് തലസ്ഥാനത്തെത്തിച്ചത്. ഇവിടെ പ്രത്യേകം തയാറാക്കിയ കൂട്ടിൽ രണ്ടാഴ്ച കടുവ നിരീക്ഷണത്തിലായിരിക്കും. എട്ടു വയസുള്ള കടുവയുടെ രക്തപരിശോധന നടത്തിയശേഷം പരിക്കിനുള്ള ചികിത്സ തുടങ്ങും. കടുവയുടെ കൂട്ടിൽ സ്ഥാപിക്കുന്ന സിസിടിവിയിലൂടെ മണിക്കൂറും നിരീക്ഷിക്കാനാകും. പുനരധിവാസത്തിന്റെ ഭാഗമായാണ് കടുവയെ തലസ്ഥാനത്തെത്തിച്ചത്. അതേസമയം കാണികൾക്ക് കടുവയെ കാണാൻ ഇനിയും ആഴ്ചകൾ താമസമുണ്ടാകും. രണ്ട് വർഷം മുന്‍പ് മാനന്തവാടിയിൽ ഒരാളെ കൊന്ന ആൺകടുവയെയും താമസിയാതെ തലസ്ഥാനത്തെത്തിക്കും.
Read Moreപരസ്യചിത്രീകരണത്തിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവം: മുഖ്യപ്രതി വിദേശത്ത്; കുറ്റപത്രം വൈകുന്നു
കോഴിക്കോട്: പരസ്യവീഡിയോ ചിത്രീകരണത്തിനിടെ ആഡംബര കാറിടിച്ചു യുവാവ് മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. വാഹനത്തിന്റെ ഉടമ കടലുണ്ടി സ്വദേശി എ.കെ. നൗഫല്‍ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളെ ചോദ്യം ചെയ്തതിനു ശേഷമേ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയൂ എന്നതാണ് കാലതാമസത്തിന് ഇടയാക്കുന്നത്. ഇയാളെ പ്രതിചേര്‍ത്ത് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. വാഹന ഉടമയെ കണ്ടെത്താനെടുത്ത കാലതാമസമാണ് കുറ്റപത്രം വൈകുന്നതിന് ഇടയാക്കിത്. രജിസ്ട്രേഷനും ഇന്ഷ്വറന്സുമില്ലാത്ത വാഹനം കൈമാറിയതാണ് ഇയാള്‍ക്കെതിരേയുള്ള കേസ്. കേസിലെ ഒന്നാം പ്രതിയായ മലപ്പുറം സ്വദേശി സാബിത്തിന്റെ സുഹൃത്താണ് നൗഫൽ. കഴിഞ്ഞ ഡിസംബറിലാണ് വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ച് വടകര കടമേരി സ്വദേശി ആല്വിന് മരിച്ചത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വെള്ളയില്‍ പോലീസ് യഥാര്‍ഥ ഉടമയെ കണ്ടെത്തിയത്. ഇതിനായി ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളിലെത്തി മൂന്നംഗ അന്വേഷണസംഘം വിവരം ശേഖരിച്ചു. ഹൈദരാബാദ് സ്വദേശി അശ്വിന് ജെയിന്റെ ഉടമസ്ഥതയിലാണ്…
Read More