മുക്കം: വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയ ലോഡ്ജ് ജീവനക്കാരിയായ യുവതിയുടെ ഇടുപ്പെല്ല് പൊട്ടി. മുക്കത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയും കണ്ണൂർ സ്വദേശിനിയുമായ യുവതിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണ് സംഭവം. ശബ്ദം കേട്ട് ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും യുവതിയെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ലോഡ്ജ് ഉടമ ദേവദാസ്, ഒപ്പമുണ്ടായിരുന്ന ഇയാളുടെ സുഹൃത്തുക്കളായ റിയാസ്, സുരേഷ് എന്നിവർക്കെതിരേ മുക്കം പോലീസ് കേസെടുത്തു. അതിക്രമിച്ച് കടക്കൽ, മാനഹാനിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നുപേരും ഒളിവിലാണെന്നാണ് പോലീസ് നല്കുന്ന വിവരം. വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ സമീപത്തുള്ള സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയാണ് യുവതി. ലോഡ്ജ് ഉടമയും മറ്റു രണ്ടുപേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്ത്…
Read MoreCategory: Edition News
ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളവുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാട്ടർ എടിഎം
വാഴൂർ: ഒരു രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളവുമായി വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വാട്ടർ എടിഎം.ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി കറുകച്ചാൽ, ഇടയിരിക്കപ്പുഴ കുടുംബാരോഗ്യകേന്ദ്രങ്ങളിലും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും എത്തുന്ന പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കുന്നതിനാണ് വാട്ടർ എടിഎമ്മുകൾ സജ്ജമാക്കിയിരിക്കുന്നത്. ഒരു രൂപ ഇട്ടാൽ എടിഎമ്മിൽനിന്ന് ഒരു ലിറ്റർ കുടിവെള്ളം ലഭിക്കും. ക്യുആർ കോഡ് സൗകര്യവുമുണ്ട്. ആറ് ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് എടിഎമ്മുകൾ സ്ഥാപിച്ചത്. 1500ലധികം ആളുകൾ ദിവസവും എത്തുന്ന കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഈ പദ്ധതി വളരെ ആശ്വാസകരമാകും.
Read Moreഅർധരാത്രി ബോട്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം: ചോദ്യം ചെയ്ത ജീവനക്കാരനെ ഇരുമ്പു കമ്പിയ്ക്ക് അടിച്ചു വീഴ്ത്തി
പൂച്ചാക്കൽ: പെരുമ്പളം ബോട്ടിൽ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം. സൗത്ത് ജെട്ടിയിൽ സ്റ്റേ കിടന്ന ബോട്ടിനു മുകളിൽ കയറിയാണ് മദ്യലഹരിയിൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ബോട്ട് ജീവനക്കാരനു പരിക്കേറ്റു. കഴിഞ്ഞദിവസം രാത്രി 2.30നാണ് സംഭവം. പെരുമ്പളം-പാണാവള്ളി സർവീസ് കഴിഞ്ഞ് രാത്രി 11ന് ദ്വീപിലെ സൗത്ത് ജെട്ടിയിൽ പാർക്ക് ചെയ്ത എസ് 39-ാം നമ്പർ ബോട്ടിനു മുകളിൽ കയറി യുവാവ് മദ്യലഹരിയിൽ ആത്മഹത്യാഭീഷണി മുഴക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു. ബഹളം കേട്ട് ബോട്ടിനുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന ജീവനക്കാർ പുറത്തിറങ്ങി. യുവാവിനെ താഴെയിറക്കാൻ ശ്രമിക്കുന്നതിനിടയിൽ തൈക്കാട്ടുശേരി സ്വദേശിയായ ഡ്രൈവർ നിജിലി(28)ന് ഇരുമ്പ് കമ്പി കൊണ്ട് തലയ്ക്ക് അടിയേറ്റു. യുവാവിനോടൊപ്പം മറ്റ് രണ്ടു പേർ ജെട്ടിയിലുമുണ്ടായിരുന്നു. പരിക്കേറ്റ ജീവനക്കാരനെ പാണാവള്ളി ജെട്ടിയിൽ എത്തിച്ച് തുറവൂർ താലൂക്ക് ആശുപത്രിയിൽപ്രവേശിപ്പിച്ചു. പൂച്ചാക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreകൂരോപ്പടയില്‍ വീട് കുത്തിത്തുറന്ന് മോഷണം; പെരുന്നാളിന് പോയി മടങ്ങിയെത്തിയ സമയം കള്ളൻ കൊണ്ടുപോയത് ഒന്പതേകാല് പവൻ
പാമ്പാടി: വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ കുത്തിപ്പൊളിച്ചു സ്വര്‍ണവും പണവും കവര്‍ന്നു. കൂരോപ്പട ഇടയ്ക്കാട്ടുകുന്ന് ഭാഗത്ത് ഉറുമ്പില്‍ പുത്തന്‍പുരയില്‍ പി.എസ്. ജോണിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒന്പതേകാല് പവന് സ്വര്‍ണവും 9,800 രൂപയുമാണ് മോഷ്ടാവ് കവര്‍ന്നത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഇവരുടെ ഇടവക പള്ളിയായ കൂരോപ്പട സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ പെരുന്നാള്‍ പ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നതിനായി കുടുംബം രാത്രി ഏഴിന് പള്ളിയില്‍ പോയിരുന്നു. തുടര്‍ന്ന് പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം രാത്രി 11നു വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. ആറടി പൊക്കമുള്ള ചുറ്റുമതില്‍ കടന്ന് വീടിന്റെ പിന്‍ഭാഗത്തെ കതക് കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളില്‍ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓടാമ്പലും പട്ടയുമുള്ള കതക് താഴിട്ടാണ് പൂട്ടിയിരുന്നത്. ഈ സുരക്ഷാ സംവിധാനങ്ങളെല്ലാം തകര്‍ത്താണ് മോഷണം നടത്തിയതെന്ന് ജോണ്‍ പറഞ്ഞു. പാമ്പാടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന…
Read Moreലഹരി വേട്ട: പ്രതികള്‍ക്ക് ലഹരിമരുന്ന് നല്‍കിയവര്‍ക്കായി അന്വേഷണം
കൊച്ചി: പശ്ചിമകൊച്ചിയില്നിന്നു ലക്ഷങ്ങള്‍ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ അറസ്റ്റിലായ മഹാരാഷ്ട്ര പൂനെ സ്വദേശി അയിഷ ഗഫാര്‍ സെയ്തിന് ലഹരി മരുന്ന് എത്തിച്ചു നല്‍കിയവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഇവരുടെ പങ്കാളി മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീഖുമായി ചേര്‍ന്ന് മട്ടാഞ്ചേരിയിലെ ഒരു ഹോട്ടലില്‍ ലഹരി ഇടപാട് നടത്തി വരുന്നതിനിടെയാണ് ഇവരടക്കം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചിയിലടക്കം ലഹരി വില്‍പ്പന നടത്തിയിരുന്ന ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചു നല്കിയവരെയാണ് ഇനി പിടികൂടാനുള്ളത്. പൂനെ സ്വദേശിനി അയിഷ എന്തിന് കേരളത്തിലെത്തി. റിഫാസുമായി ബന്ധപ്പെട്ടത് എങ്ങനെ തുടങ്ങിയ കാര്യങ്ങളിലടക്കം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലീസ്. നാല് കേസുകളിലായാണ് ആറ് പേര് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മട്ടാഞ്ചേരി പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് കേസുകളും ഫോര്‍ട്ട്കൊച്ചി, പള്ളുരുത്തി സ്റ്റേഷന് പരിധിയില്‍ ഓരോ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊച്ചി സിറ്റി…
Read Moreവിദ്യാര്‍ഥിയുടെ ആത്മഹത്യ: ഇന്‍സ്റ്റഗ്രാം ചാറ്റ് ഡിലീറ്റ് ചെയ്തു; അന്വേഷണത്തിന് വെല്ലുവിളികള്‍
കൊച്ചി: തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥി ഫ്ലാറ്റില്‍നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട റാഗിംഗ് പരാതി അന്വേഷിക്കുന്നതില്‍ പോലീസിന് മുന്നില്‍ വെല്ലുവിളികളേറെ. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥികളെ ചോദ്യം ചെയ്യുന്നത് എളുപ്പമല്ലെന്ന നിലപാടിലാണ് പോലീസ്. റാഗിംഗ് ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലാത്ത പശ്ചാത്തലത്തില്‍ അന്വേഷണം കരുതലോടെ നീക്കാനാണ് പ്രത്യേക അന്വേഷണ സംഘം ഒരുങ്ങുന്നത്. മിഹര്‍ അഹമ്മദിന്റെ മരണം സഹപാഠികളുടെ കൊടുംക്രൂരതയെത്തുടര്ന്നാണെന് ആരോപണവുമായി മാതാവ് രംഗത്തെത്തിയിരുന്നു. മിഹറിന്റെ മരണത്തിന് പിന്നാലെ ജസ്റ്റീസ് ഫോര്‍ മിഹര്‍ എന്ന പേരില്‍ വിദ്യാര്‍ഥികളുടേതെന്നു കരുതുന്ന ഒരു ഇസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടായിരുന്നു. അതില്‍ സ്കൂളില്‍ നടന്ന സന്ദേശങ്ങളെക്കുറിച്ച് വന്നിരുന്നു. എന്നാല്‍ നിലവില്‍ ഈ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഇതോടെ കുട്ടിയുടെ മരണത്തില്‍ ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ ആരെന്ന സൂചന പോലീസിനും ലഭിച്ചിട്ടില്ല. സ്കൂളിലെ ശുചിമുറിയില്‍ എത്തിച്ച് മിഹറിനെ ഉപദ്രവിച്ചെന്ന കുടുംബത്തിന്റെ പരാതിയിലും പോലീസിന്…
Read Moreരണ്ടര വയസുകാരിയുടെ കൊലപാതകം; കൊല്ലാൻ കാരണം എന്ത്? ഹരികുമാറിനെ വീണ്ടും ചോദ്യം ചെയ്യും
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി വീണ്ടും ചോദ്യം ചെയ്യും. റിമാൻഡിലായ പ്രതി ഹരികുമാറിനു വേണ്ടി പോലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയിൽനിന്നു കൂടുതൽ വിവരങ്ങൾ തേടി വ്യക്തത വരുത്താനാണ് പോലീസിന്റെ തീരുമാനം. കുട്ടിയെ കൊലപ്പെടുത്താനുള്ള യഥാർഥ കാരണം എന്താണെന്നും ഇനിയും വ്യക്തമായി ഇയാൾ വെളിപ്പെടുത്താത്തതാണ് വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘത്തെ പ്രേരിപ്പിക്കുന്നത്. മാനസികാരോഗ്യ വിദഗ്ധരുടെയും ഡോക്ടറുടെയും സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നും മറ്റാർക്കും പങ്കില്ലെന്നാണ് ഇയാൾ ചോദ്യം ചെയ്യൽ വേളയിൽ പോലീസിനോട് പറഞ്ഞത്. ഇന്നലെ വൈകുന്നേരം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തിരുന്നു. ഇയാൾ നെയ്യാറ്റിൻകര സബ് ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. അതേ സമയം കൊലപാതകത്തിൽ കുട്ടിയുടെ അമ്മ ശ്രീതുവിനെ പങ്കുണ്ടോയെന്നത്…
Read Moreഒറ്റപ്പാലത്ത് പെട്രോൾ ബോംബാക്രമണത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു; കൊല്ലപ്പെട്ടത് കോഴിക്കോട് സ്വദേശി
പാലക്കാട്: ഒറ്റപ്പാലം ചുനങ്ങാട് വാണി വിലാസിനിയിൽ പെട്രോൾ ബോംബ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജിഷ്ണുവാണ് (27) മരിച്ചത്. വിഷ്ണുവിനും ഒപ്പം ഉണ്ടായിരുന്ന പ്രിയേഷനും (40) ഗുരുതരമായി പൊള്ളലേറ്റിരുന്നു. 40 ശതമാനത്തിലധികം പൊള്ളലേറ്റ വിഷ്ണു ഇന്ന് പുലർച്ചെയാണ് മരിച്ചത്. പരിക്ക് ഭേദമായതിനെ തുടർന്ന് പ്രിയേഷിനെ കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തിരുന്നു. കഴിഞ്ഞ മാസം 12നായിരുന്നു സംഭവം. വീട് നിർമാണത്തിനെത്തിയ കോഴിക്കോട് സ്വദേശികളായ ആറു തൊഴിലാളികൾക്ക് നേരെയായിരുന്നു അയൽവാസിയായ നീരജ് പെട്രോൾ ബോംബ് എറിഞ്ഞത്. തൊഴിലാളികൾ തന്നെ കളിയാക്കുന്നുവെന്ന തോന്നലിലാണ് ആക്രമണം നടത്തിയതെന്നതാണ് അറസ്റ്റിലായ നീരജ് പോലീസിനോട് വെളിപ്പെടുത്തിയത്.
Read Moreമാതാപിതാക്കളെ വീട്ടിൽ കയറ്റാതെ പുറത്താക്കിയ സംഭവം: മകൾക്കെതിരേ കേസെടുത്തു
തിരുവനന്തപുരം: അയിരൂരിൽ മാതാപിതാക്കളെ വീട്ടിൽ കയറ്റാതെ പുറത്താക്കിയ സംഭവത്തിൽ മകൾക്കെതിരേ അയിരൂർ പോലീസ് കേസെടുത്തു. അയിരൂർ തൃന്പല്ലൂർ ക്ഷേത്രത്തിന് സമീപം വൃന്ദാവനം വീട്ടിൽ സിജിക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇവരുടെ മാതാപിതാക്കളായ സദാശിവന്റെയും സുഷമയുടെയും പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ, കാൻസർ രോഗിയായ സദാശിവനും ഹൃദ്രോഗിയായ സുഷമയും തങ്ങൾക്കുള്ള കുടുംബ വീട് വിറ്റ 35 ലക്ഷം രൂപ സിജിക്ക് വീട് വയ്ക്കാൻ നൽകിയിരുന്നു. പുതുതായി നിർമിക്കുന്ന വീട്ടിൽ മാതാപിതാക്കളെ ഒപ്പം കഴിയാൻ അനുവദിക്കാമെന്നും പണം പിന്നീട് മടക്കി നൽകാമെന്ന വ്യവസ്ഥയിലുമായിരുന്നു സിജിക്ക് പണം നൽകിയത്. ഇതിന് കരാറും ഉണ്ടാക്കിയിരുന്നു.എന്നാൽ ഈ അടുത്ത കാലത്ത് സിജി മാതാപിതാക്കളോട് വീട്ടിൽ നിന്നിറങ്ങി പോകാൻ ആവശ്യപ്പെട്ടു. പണം നൽകിയാൽ ഇറങ്ങാമെന്ന് മാതാപിതാക്കൾ പറഞ്ഞു. എന്നാൽ പണം നൽകില്ലെന്ന നിലപാടാണ് മകൾ സ്വീകരിച്ചതെന്നാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. ഇതേത്തുടർന്ന് സബ്…
Read Moreവയനാട് വെള്ളിലാടിയിലെ അരുംകൊല; പോലീസിനു വിവരം നല്‍കിയത് ഓട്ടോ ഡ്രൈവര്‍
കല്‍പ്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയ്ക്കടുത്ത വെള്ളിലാടിയില്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം തുണ്ടങ്ങളാക്കി രണ്ട് ബാഗുകളില്‍ നിറച്ച് ഓട്ടോയില്‍ കയറ്റി മൂന്നു കിലോമീറ്റര്‍ അകലെ മൂളിത്തോട് പാലത്തിന് താഴെയും സമീപത്തും ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബാണ്(25)വെള്ളിലാടിയില്‍ അതേനാട്ടുകാരനായ മുഹമ്മദ് ആരിഫിന്റെ(38) താമസസ്ഥലത്ത് കൊല്ലപ്പെട്ടത്.കഷണങ്ങളാക്കി ബാഗുകളില്‍ നിറച്ച മൃതദേഹഭാഗങ്ങള്‍ ആരിഫ് മറ്റൊരു ഇതര സംസ്ഥാനത്തൊഴിലാളിയുടെ ഗുഡ്സ് ഓട്ടോ വിളിച്ചാണ് ഇന്നലെ രാത്രി മൂളിത്തോടില്‍ എത്തിച്ചത്. ബാഗുകള്‍ ഉപേക്ഷിക്കുന്നതില്‍ പന്തികേടുതോന്നി ഓട്ടോ ഡ്രൈവര്‍ നല്കിയ വിവരമാണ് സ്ഥലത്തെത്താനും പരിശോധന നടത്താനും പോലീസിനു പ്രേരണയായത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.വെള്ളിലാടിയില്‍ ഭാര്യക്ക് ഒപ്പം മുഹമ്മദ് ആരിഫ് കഴിയുന്ന ക്വാര്‍ട്ടേഴ്സിനടുത്താണ് ആഴ്ചകള്‍ മുമ്പുവരെ മുഖീബ് താമസിച്ചിരുന്നത്. ഭാര്യയുമായി മുഖീബിനു അവിഹിതബന്ധം ഉണ്ടെന്ന സംശയമാണ് ആരിഫിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിനു ലഭിച്ച സൂചന. ആരിഫിന്റെ ഭാര്യയെ പോലീസ്…
Read More