കല്‍പ്പറ്റ: വയനാട്ടിലെ വെള്ളമുണ്ടയ്ക്കടുത്ത വെള്ളിലാടിയില്‍ ഇതര സംസ്ഥാനത്തൊഴിലാളിയെ കൊലപ്പെടുത്തി മൃതദേഹം തുണ്ടങ്ങളാക്കി രണ്ട് ബാഗുകളില്‍ നിറച്ച് ഓട്ടോയില്‍ കയറ്റി മൂന്നു കിലോമീറ്റര്‍ അകലെ മൂളിത്തോട് പാലത്തിന് താഴെയും സമീപത്തും ഉപേക്ഷിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. ഉത്തര്‍പ്രദേശ് സ്വദേശി മുഖീബാണ്(25)വെള്ളിലാടിയില്‍ അതേനാട്ടുകാരനായ മുഹമ്മദ് ആരിഫിന്റെ(38) താമസസ്ഥലത്ത് കൊല്ലപ്പെട്ടത്.കഷണങ്ങളാക്കി ബാഗുകളില്‍ നിറച്ച മൃതദേഹഭാഗങ്ങള്‍ ആരിഫ് മറ്റൊരു ഇതര സംസ്ഥാനത്തൊഴിലാളിയുടെ ഗുഡ്സ് ഓട്ടോ വിളിച്ചാണ് ഇന്നലെ രാത്രി മൂളിത്തോടില്‍ എത്തിച്ചത്. ബാഗുകള്‍ ഉപേക്ഷിക്കുന്നതില്‍ പന്തികേടുതോന്നി ഓട്ടോ ഡ്രൈവര്‍ നല്കിയ വിവരമാണ് സ്ഥലത്തെത്താനും പരിശോധന നടത്താനും പോലീസിനു പ്രേരണയായത്. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.വെള്ളിലാടിയില്‍ ഭാര്യക്ക് ഒപ്പം മുഹമ്മദ് ആരിഫ് കഴിയുന്ന ക്വാര്‍ട്ടേഴ്സിനടുത്താണ് ആഴ്ചകള്‍ മുമ്പുവരെ മുഖീബ് താമസിച്ചിരുന്നത്. ഭാര്യയുമായി മുഖീബിനു അവിഹിതബന്ധം ഉണ്ടെന്ന സംശയമാണ് ആരിഫിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിനു ലഭിച്ച സൂചന. ആരിഫിന്റെ ഭാര്യയെ പോലീസ്…
Read MoreCategory: Edition News
മുങ്ങിത്താഴ്ന്ന വയോധികയുടെ ജീവൻരക്ഷിച്ച ഒമ്പതാംക്ലാസുകാരന് അഭിനന്ദന പ്രവാഹം
ഒറ്റപ്പാലം: വയോധികയുടെ ജീവൻകാത്ത പതിനാലുകാരന് അഭിനന്ദന പ്രവാഹം. പാലപ്പുറം മഹാവിഷ്ണു ക്ഷേത്രക്കുളത്തിൽ കാൽവഴുതിവീണ് മുങ്ങിത്താഴുകയായിരുന്ന പാലപ്പുറം അങ്ങാടിയിൽ ശാന്തയെ (66) രക്ഷിച്ച പ്രജുലിനെയാണ് ജന്മനാട് ആദരിക്കുന്നത്. സ്വന്തം ജീവനു വിലകൽപ്പിക്കാതെയാണ് പ്രജുൽ ശാന്തയുടെ ജീവൻ രക്ഷിച്ചത്.പാലപ്പുറം കിഴക്കേ വാരിയത്ത് പ്രമോദ്- അജിത ദമ്പതികളുടെ മകനായ പ്രജുലിനെ പാലപ്പുറം ചിനക്കത്തൂർ നവരാത്രി ആഘോഷകമ്മിറ്റി വീട്ടിലെത്തി ധീരതാ പുരസ്കാരവും കാഷ് അവാർഡും നൽകി ആദരിച്ചു. കമ്മിറ്റി ഭാരവാഹികളായ ബാബുപ്രസാദ്, ഹരിദാസ് ബാലമുകുന്ദൻ, ജയപാലൻ ജഗന്നിവാസൻ, വസുന്ധര നായർ, സരസ്വതി വേണുഗോപാൽ പങ്കെടുത്തു.
Read Moreകളഞ്ഞുകിട്ടിയ ഏഴരപ്പവൻ സ്വര്‍ണാഭരണങ്ങള്‍ ഉടമയ്ക്ക് നൽകി ജല അഥോറിറ്റി ജീവനക്കാർ മാതൃകയായി
എടത്വ: നഷ്ടപ്പെട്ട സ്വര്‍ണാഭരണങ്ങള്‍ ഉടമയ്ക്കു കൈമാറി ജല അഥോറിറ്റി ജീവനക്കാര്‍ മാതൃകയായി. എടത്വ ബിഎസ്എന്‍എല്‍ ഓഫീസ് പടിക്കല്‍ എടത്വ ജല അഥോറിറ്റി ജീവനക്കാരായ രഞ്ജിത്ത്, ഡി.റ്റി. നിഷ, രമ്യ കുര്യന് എന്നിവര്‍ക്ക് ലഭിച്ച ഏഴരപ്പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളാണ് മുട്ടാര്‍ ശ്രാമ്പിക്കല്‍ ഫിനാന്‍സ് ഉടമ ടി.എസ്. ഷിബു ശ്രാമ്പിക്കലിന് കൈമാറിയത്. ബിഎസ്എന്‍എല്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജല അഥോറിറ്റിയുടെ ഓഫീസില്‍ വെള്ളക്കരം അടയ്ക്കാന്‍ എത്തിയപ്പോഴാണ് റ്റി.എസ്. ഷിബു ശ്രാമ്പിക്കലിന്റെ കൈയി ല്‍ നിന്ന് സ്വര്‍ണാഭരണം നഷ്ടപ്പെട്ടത്. വെള്ളക്കരം അടച്ച ഉടമയുടെ മേല്‍വിലാസത്തില്‍ ജീവനക്കാര്‍ ബന്ധപ്പെട്ട് ഉറപ്പുവരുത്തിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ എടത്വ പോലീസില്‍ ഏല്‍പ്പിച്ചു. എടത്വ എസ്എച്ച്ഒ എം. അന്‍വര്‍, എസ്ഐ എന്‍. രാജേഷ്, എഎസ്ഐ പ്രദീപ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജല അഥോറിറ്റി ജീവനക്കാര്‍ ഷിബുവിന് സ്വര്‍ണാഭരണങ്ങള്‍ കൈമാറി.
Read Moreആസിഡ് ആക്രമണം: മുൻ സൈനികന് പത്തുവർഷം തടവും അഞ്ചരലക്ഷം രൂപ പിഴയും
ഹരിപ്പാട്: സഹോദരിയുടെ മകനെയും ഏഴു വയസുള്ള മകൾ ഉൾപ്പെടെ അഞ്ചുപേരുടെ ദേഹത്ത് ആസിഡ് ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ച കേസിൽ മുൻ സൈനികൻ ചേപ്പാട് പഞ്ചായത്ത് ഏഴാം വർഡിൽ തറയിൽ തെക്കേതിൽ കണിച്ചനല്ലൂർ പ്രസന്നൻ നായർക്ക് (61) പത്തു വർഷം തടവും അഞ്ചരലക്ഷം രൂപാ പിഴയും. ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി 1 ലെ ജഡ്ജി റോയി വർഗീസ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ ഹാജരായി.2017 ജനുവരി 23ന് രാത്രി 10.30നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത് . ഏവൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം രാത്രി ഏഴോടെ പ്രതിയായ പ്രസന്നൻ നായർ സഹോദരി ഗീതയുടെ മകൻ അരുൺ പ്രസാദിനെ കമ്പിവടിക്ക് അടിച്ച് ഗുരുതരമായി പരിക്കേലിപ്പിക്കുകയും ഇത് ചോദ്യം ചെയ്ത മറ്റൊരു സഹോദരി രാധയുടെ മകൻ ചേപ്പാട് കണിച്ചനല്ലൂർ ഹരിഭവനിൽ അരുണിനെ പ്രതി…
Read Moreരണ്ട് വയസുകാരിയുടെ കൊലപാതകം; മന്ത്രവാദി കസ്റ്റഡിയില്‍; ദേവേന്ദുവിന്റെ അമ്മ ഇയാളുടെ സഹായിയായിരുന്നെന്ന് പോലീസ്
തിരുവനന്തപുരം: ബാലരാമപുരത്തെ രണ്ട് വയസുകാരി ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കരിക്കകം സ്വദേശിയായ മന്ത്രവാദി ശംഖുമുഖം ദേവിദാസനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ സാമ്പത്തികമായി കബളിപ്പിച്ചതായി കുട്ടിയുടെ അമ്മ ശ്രീതു മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ മരണവുമായോ സാമ്പത്തിക തട്ടിപ്പുമായോ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന് പരിശോധിക്കും. ആദ്യം പ്രദീപ് കുമാറെന്ന പേരിൽ അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസൻ. പിന്നീട് കാഥികൻ എസ്.പി.കുമാറായി മാറിയ ഇയാൾ അതിന് ശേഷം ദേവീദേവസനെന്ന പേരിൽ മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളിൽ സഹായിയായി ശ്രീതു പോയിരുന്നു. ഇതിനിടെ ശ്രീതുവിന്റെ പങ്ക് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും ഭർതൃപിതാവും പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
Read Moreവ്യാജ ആധാര്‍ കാര്‍ഡ് ; എറണാകുളം പറവൂരില്‍ 27 ബംഗ്ലാദേശികള്‍ പിടിയില്‍
കൊച്ചി/പറവൂർ: വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കേരളത്തിലെത്തിയ 27 ബംഗ്ലാദേശികള്‍ പിടിയില്‍. എറണാകുളം വടക്കന്‍ പറവൂർ മന്നത്തുനിന്നാണ് ഇവര്‍ പിടിയിലായത്. ഇവിടത്തെ ഒരു വീട്ടില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. എറണാകുളം റൂറല്‍ പോലീസും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷന് ക്ലീന്‍ പദ്ധതിയുടെ ഭാഗമായുള്ള റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേനയായിരുന്നു താമസം. പലര്‍ക്കും മതിയായ രേഖകള്‍ ഇല്ലായിരുന്നു.2024 ഫെബ്രുവരി മുതൽ ഇവിടെ താമസിക്കുന്നവരാണ് പലരും. ഇന്ന് പുലർച്ചെ ഒരു മണിയോടെ പറവൂർ,വരാപ്പുഴ, പുത്തൻവേലിക്ക പോലീസിന്റെ സഹകരണത്തോടെയായിരുന്നു പരിശോധന. സെയ്ദ് മുഹമ്മദ് എന്ന എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്ക് എടുത്ത ഹർഷാദ് ഹുസൈൻ എന്നയാൾ ഇവരെ ഇവിടെ താമസിപ്പിച്ചിരിക്കുകയായിരുന്നു.കൂലിവേല മുതൽ കെട്ടിട നിർമാണം ഉൾപ്പെടെ വിദഗ്ധ തൊഴിലിൽ ഏർപ്പിട്ടിരുന്നവരാണ് കസ്റ്റഡിയിലുള്ളവരിൽ എല്ലാവരും. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുമെന്ന്…
Read Moreകേന്ദ്ര ബജറ്റ്: പ്രത്യേക പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് കേരളം
തിരുവനന്തപുരം: നാളെ പ്രഖ്യാപിക്കുന്ന കേന്ദ്ര ബജറ്റില്‍ പ്രത്യേക പാക്കേജ് എന്ന ആവശ്യം പരിഗണിക്കുമോ എന്ന ആകാംക്ഷയിൽ കേരളം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും നികുതിയില്‍ ഉണ്ടായ കുറവും മൂലം കേരളത്തിനുണ്ടായ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ പുനരധിവാസം, വിഴിഞ്ഞം തുറമുഖം, മനുഷ്യ- വന്യജീവി സംഘര്‍ഷത്തിന് പരിഹാരം എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക പാക്കേജ് ആണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. ജിഎസ്ടി നഷ്ടപരിഹാര വ്യവസ്ഥ തുടരുക, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനായി 5,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്, മുണ്ടക്കൈ – ചൂരല്‍മലയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് 2,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിനായി 4,500 കോടി രൂപ, കേരളത്തിന്റെ തീരദേശ ശോഷണ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 11,650 കോടി…
Read Moreഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവം: പോക്സോ പ്രതിയായ വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലാക്കും
തൊടുപുഴ: ഹൈറേഞ്ച് മേഖലയിലെ പോലീസ് സ്റ്റേഷന് പരിധിയില്‍ പതിനാലുകാരിയായ പെണ്‍കുട്ടി പ്രസവിച്ച കേസില്‍ പ്രതിയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റും. ഏട്ടാം ക്ലാസുകാരനെതിരേ പോക്സോ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതൃസഹോദരി പുത്രനാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥി. പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഇന്ന് പോലീസ് വിശദമായ മൊഴിയെടുക്കും. പെണ്‍കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും. വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വിദ്യാര്‍ഥിനി ആണ് കുഞ്ഞിന് ജന്മം നല്കി. പിന്നീടാണ് കുട്ടിയുടെ ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കുറച്ചു നാളായി അകന്നു കഴിയുകയായിരുന്നു. അച്ഛനൊപ്പം താമസിച്ചിരുന്ന പെണ്‍കുട്ടി അവധിക്കാലത്ത് അമ്മയുടെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുവായ വിദ്യാര്‍ഥിയില്‍ നിന്നും ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ ശിശുക്ഷേമ സമിതിയും ചൈല്‍ഡ് ലൈനും വിവരങ്ങള്‍…
Read More“നിരന്തരം അപമാനിക്കുന്നു’; ഹണി റോസിന്റെ പുതിയ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരേ വീണ്ടും കേസ്
കൊച്ചി: നടി ഹണി റോസിന്റെ പുതിയ പരാതിയില്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തത്. സമൂഹ മാധ്യമങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും നിരന്തരം അപമാനിക്കുന്നുവെന്നാണ് നടിയുടെ പരാതി.ജനുവരി 11നാണ് നടി രാഹുല്‍ ഈശ്വറിനെതിരേ നിയമ നടപടിയുമായി രംഗത്തെത്തിയത്. സൈബര്‍ ഇടങ്ങളില്‍ തനിക്കെതിരേ രാഹുല്‍ ഈശ്വര്‍ സംഘടിത ആക്രമണം നടത്തുന്നുവെന്ന് കാണിച്ചാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബര്‍ ഇടങ്ങളില്‍ ആളുകള്‍ തനിക്കെതിരെ തിരിയാന്‍ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണെന്നും നടി പറഞ്ഞു.പരാതിയ്ക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ കേസ് എടുക്കാനാവില്ലെന്നാണ് കഴിഞ്ഞ ദിവസം പോലീസ്…
Read Moreപോക്സോ കേസ്; കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവിൽ കഴിഞ്ഞത് ആന്ധ്രയിലും കോയമ്പത്തൂരിലും
കോഴിക്കോട്: നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പോക്സോ കേസില്‍ നടന് കൂട്ടിക്കല്‍ ജയചന്ദ്രനെ കസബ പോലീസ് ചോദ്യം ചെയ്തു. ആറുമാസം ഒളിവില്‍ കഴിഞ്ഞശേഷമാണ് ജയചന്ദ്രന് പോലീസിനുമുമ്പാകെ ഇന്നലെ എത്തിയത്. സുപ്രീംകോടതി അടുത്ത മാസം 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസബ സിഐ കിരണ്‍ സി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജയചന്ദ്രന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ജയചന്ദ്രന് അനുകൂലമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ജയചന്ദ്രന്റെ ഭാര്യക്കൊപ്പം രാഹുല്‍ ഈശ്വര്‍ കാലിക്കറ്റ് പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തും. അഡ്വ. സഫല്‍ കല്ലാരംകെട്ടിനൊപ്പമാണ് ജയചന്ദ്രന് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. താന്‍ ആന്ധ്രയിലും കോയമ്പത്തൂരിലുമാണ് ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് ജയചന്ദ്രന് പോലീസിനോടു പറഞ്ഞു.തന്റെ പേരിലുള്ള കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്ക്കു തയാറാണെന്ന് ജയചന്ദ്രന് പോലീസിനോടു പറഞ്ഞു. കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ട്. അതിന്റെ ഭാഗമായി കെട്ടിച്ചമച്ച…
Read More