കണ്ണൂർ: കണ്ണൂർ ജില്ലയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർ തന്നെ പീഡിപ്പിച്ചു എന്ന രോഗിയുടെ പരാതിക്ക് വെറും പത്തു മണിക്കൂർ ആയുസ്. രണ്ടുദിവസം മുന്‍പാണു സംഭവം. പീഡനപരാതിയുമായി രോഗി പോലീസ് സ്റ്റേഷൻവരെ എത്തിയതോടെ ഏകദേശം പത്തു മണിക്കൂറോളം ആശുപത്രിയും ഡോക്ടറും വലിയ അങ്കലാപ്പിൽ ആയിരുന്നു. പത്തു മണിക്കൂറിന് ശേഷം രോഗി സ്റ്റേഷനിൽ എത്തി തനിക്കു പരാതി ഇല്ലെന്ന് പറയുന്നു. കാരണം ചോദിച്ചപ്പോൾ പരാതിക്കാരി പറഞ്ഞ മറുപടി രസകരമായിരുന്നു. പീഡിപ്പിച്ചു എന്നത് എനിക്കു തോന്നിയതാനെന്നും പീഡനത്തിന്റെ വക്കിൽനിന്നു താൻ ഓടിരക്ഷപ്പെട്ടെന്നും തനിക്കു പരാതി ഇല്ലെന്നുമായിരുന്നു പോലീസിനോട് പറഞ്ഞത്. എന്നാൽ, പോലീസ് അപ്പോഴേക്കും മറ്റൊരു പുലിവാൽ പിടിച്ചിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞിരുന്നു. പിന്നെ ഏക പരിഹാരം പരാതി നൽകിയ വ്യക്തിയെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുക എന്നതായിരുന്നു. ആവശ്യമില്ലാതെ പുലിവാല് പിടിച്ച പാവം പോലീസിനു കിട്ടിയത് മജിസ്ട്രേട്ടിന്റെ കയ്യിൽ നിന്നു…
Read MoreCategory: Edition News
കുടകിൽ കണ്ണൂർ സ്വദേശിയുടെ കൊലപാതകം: റിയൽ എസ്റ്റേറ്റ് കുടിപ്പകയോ?
ഇരിട്ടി: കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ബി ഷെട്ടിഗേരി കൊങ്കണയിൽ കാപ്പി തോട്ടത്തിലെ വീട്ടിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ മലയാളിയുടെ കൊലപാതകത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് കുടിപ്പകയെന്ന് സംശയം. കണ്ണൂരിലെ കൊയിലി ആശുപത്രി സ്ഥാപകൻ പരേതനായ കൊയിലി ഭാസ്കരന്റെ മകൻ പ്രദീപി (49)നെയാണ് കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗോണിക്കുപ്പ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചുവെങ്കിലും സംഭവത്തിനു വ്യക്തത കൈവന്നിട്ടില്ല. വർഷങ്ങൾക്ക് മുൻപ് കുടകിൽ എത്തിയ പ്രദീപിന് ഇവിടെ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വിൽപ്പന നടത്താനുള്ള ശ്രമം നടന്നുവരുന്നതിനിടെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. കുടക് മേഖലയിൽ റിയൽ എസ്റ്റേറ്റ് മേഖലയിലെ കുടിപ്പക ഇതിന് മുൻപും കൊലപാതകങ്ങളിൽ കലാശിച്ചിട്ടുണ്ട് . ആന്ധ്രാ സ്വദേശിയായ റിയൽഎസ്റ്റേറ്റ് ഉടമയെ കാമുകി ഉൾപ്പെടുന്ന സംഘം തട്ടിക്കൊണ്ട് വന്ന് കുടകിലെ കാപ്പിത്തോട്ടത്തിൽ കൊന്ന് തള്ളിയിരുന്നു. അജ്ഞാത മൃതദേഹം കണ്ടെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ്…
Read Moreഹൈക്കോടതി തകര്‍ക്കുമെന്ന ഭീഷണി; പോലീസ് അന്വേഷണം ആരംഭിച്ചു; സുരക്ഷ ശക്തമാക്കി
കൊച്ചി: ഹൈക്കോടതി സ്ഫോടനത്തിലൂടെ തകര്‍ക്കുമെന്ന വ്യാജ ബോംബ് ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെക്കുറിച്ച് എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ 11 ഓടെ ഹൈക്കോടതി ഓഫീസിലെ മെയിലിലേക്ക് മദ്രാസ് ടൈഗേഴ്സ് എന്ന മെയിലില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. ഹൈക്കോടതി പരിസരത്ത് ആര്‍ഡിഎക്സ് വച്ചിട്ടുണ്ടെന്നും ഉച്ചകഴിഞ്ഞ് മൂന്നിന് ബോംബ് പൊട്ടുമെന്നുമായിരുന്നു ഭീഷണി. മെയില്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഹൈക്കോടതി അധികൃതര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് വിവരം കൈമാറി. വൈകാതെ പോലീസ് സംഘവും കൊച്ചി സിറ്റി ബോംബ് സ്ക്വാഡും പരിശോധനയ്ക്കെത്തി. മണിക്കുറോളം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഹൈക്കോടതിയുടെ സുരക്ഷ ശക്തമാക്കി.
Read Moreആലുവയിൽ ഫ്ളാറ്റിൽ കവർച്ച; എട്ട് പവനും മൂന്ന് ലക്ഷം രൂപയും കവർന്നു
ആലുവ: ദേശീയപാതയിൽ കമ്പനിപ്പടിയ്ക്ക് സമീപത്തെ അടഞ്ഞുകിടന്ന ഫ്ലാറ്റ് സമുച്ചയത്തിലെ അപ്പാർട്ട്മെന്റിൽ വൻ കവർച്ച. ഫെഡറൽ ഫ്ലാറ്റിന്റെ മൂന്നാം നിലയിലെ ഗ്രിൽ തകർത്ത് അകത്തു കടന്ന മോഷ്ടാക്കൾ എട്ട് പവനും മൂന്ന് ലക്ഷം രൂപയുമാണ് കവർന്നത്. ഹരിയാന സ്വദേശി കൃഷ്ണകുമാർ ബൻസാലിന്റെ ഫ്ലാറ്റിലാണ് കവർച്ച നടന്നത്. ആലുവയിൽ സ്റ്റീൽ ബിസിനസ് നടത്തുന്ന ബെൻസാൽ വിവാഹ ആവശ്യത്തിനായി 12ന് നാട്ടിലേക്ക് പോയതാണ്. ചൊവ്വാഴ്ച അർദ്ധരാത്രി തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്. ആലുവ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഈ കുടുംബവുമായി ബന്ധമുണ്ടായിരുന്ന ഒരു നേപ്പാളി സ്വദേശിയായ സഹായിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Read Moreനാഗമ്പടത്ത് അപകടം പതിയിരിക്കുന്നു, മേല്‍പ്പാലവും പ്രവേശനപാതയും ചേരുന്ന ഭാഗം താഴുന്നു
കോട്ടയം: നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളിലും പ്രവേശന പാതകള്‍ പ്രധാന പാലവുമായി ചേരുന്ന ഭാഗം താഴ്ന്നതോടെ അപകടസാധ്യതയേറി. റോഡ് പാലവുമായി ചേരുന്ന ഭാഗം അല്പം താഴ്ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇവ തമ്മില്‍ ചേരുന്നിടത്തും വലിയ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്. മേല്‍പ്പാലത്തിന്റെ നിര്‍മാണം നടന്ന ഘട്ടത്തില്‍ത്തന്നെ മേല്പാലവും പ്രവേശനപാതയും തമ്മില്‍ ഉയരത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു. ഇതു ശാസ്ത്രീയമായി പരിഹരിക്കാതെയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പിന്നീട് കുറച്ചുകഴിഞ്ഞപ്പോള്‍ പാലവും റോഡും ചേരുന്നിടത്ത് വിള്ളലുകള്‍ രൂപപ്പെട്ടപ്പോള്‍ ടാറിംഗ് നടത്തി ബന്ധിപ്പിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും റോഡും പാലവും ചേരുന്നിടം താഴ്ന്ന് വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ അപകടസാധ്യതയേറെയാണ്. ദിവസവും ആയിരക്കണക്കിനു വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോകുന്നത്. വാഹനങ്ങള്‍ കടന്നുപോകുമ്പോഴുണ്ടാകുന്ന പ്രകമ്പനമാണ് കോണ്‍ക്രീറ്റ് സ്ലാബുകള്‍ തമ്മില്‍ അകലാന്‍ കാരണമെന്നു പറയുന്നു. മേല്‍പാലത്തിന്റെ ചുമതല റെയില്‍വേക്കും അപ്രോച്ച് റോഡിന്റേത് പൊതുമരാമത്ത് നിരത്തുവിഭാഗത്തിനുമാണ്. റെയില്‍വേയും പൊതുമരാമത്തും സംയുക്തമായി പാലം സന്ദര്‍ശിക്കുകയും റോഡും പാലവും…
Read Moreകള്ളക്കടൽ പ്രതിഭാസം: കേരളാതീരത്ത് നാളെ കടലാക്രമണ സാധ്യത
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് ഇന്ന് ഉച്ചയ്ക്ക് 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അതേസമയം ഈ മാസം 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.
Read Moreതൃശൂർ പൂരം: സ്വരാജ് റൗണ്ടില്‍ 18,000 പേര്‍ക്ക് വെടിക്കെട്ട് കാണാം
തൃശൂർ : പൂരം വെടിക്കെട്ടിന്റെ ഫയർലൈൻ ഇപ്പോഴുള്ളതിനേക്കാൾ അല്പം ഉള്ളിലേക്ക് നീക്കി ഈ വർഷത്തെ സാമ്പിളും പ്രധാന വെടിക്കെട്ടും നടത്തും. പെസോ നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് നിയമ ചട്ടലംഘനം നടത്താതെ തന്നെ വെടിക്കെട്ട് ഭംഗിയാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഫയർ ലൈൻ ഉള്ളിലേക്ക് നീക്കാൻ തീരുമാനിച്ചിരിക്കുന്നത്. വെടിക്കെട്ട് നടത്തുന്ന ഡിസ്പ്ലേ ഗ്രൗണ്ട് അഥവാ ഫയർലൈനിൽനിന്നു കാണികളുമായുള്ള ദൂരം ഫയർലൈൻ ഉള്ളിലേക്ക് നീക്കുന്നതോടെ പെസോ അനുശാസിക്കുന്ന അകലത്തിൽ ആകും. വെടിക്കെട്ട് നടക്കുന്ന സമയത്ത് വെടിക്കോപ്പുകൾ സൂക്ഷിക്കുന്ന മാഗസിൻ പൂർണമായും ഒഴിച്ചിടും. ഇതോടെ ഫയർലൈനും മാഗസിനും തമ്മിലുള്ള ദൂരം സംബന്ധിച്ച നിർദ്ദേശവും പ്രശ്നമില്ലാത്ത രീതിയിൽ പരിഹരിക്കാനാകും. സ്വരാജ് റൗണ്ടില്‍ത്തന്നെ 250 മീറ്റര്‍ നീളത്തില്‍ 12 മീറ്റര്‍ വീതിയിലാണ് ഇത്തവണ വെടിക്കെട്ട് പ്രേമികൾക്ക് നില്‍ക്കാനുള്ള സജ്ജീകരണം ഒരുക്കുന്നത്. സാമ്പിള്‍ വെടിക്കെട്ടിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്നും അതിന് പുതിയൊരു ഡിസൈന്‍…
Read Moreസാമൂഹ്യവിരുദ്ധരുടെ താവളമായി മുണ്ടക്കയത്തെ പഴയ ദൂരദർശൻ കേന്ദ്രവും സമീപപ്രദേശങ്ങളും; അധികാരികൾക്ക് മൗനമെന്ന് നാട്ടുകാർ
മുണ്ടക്കയം: കഞ്ചാവ്, മദ്യം, രാസലഹരി മാഫിയയുടെ താവളമായി മാറിയിരിക്കുകയാണ് മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പ്രവർത്തനം നിലച്ച ദൂരദർശൻ കേന്ദ്രവും സമീപ പ്രദേശങ്ങളും. രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള മാരക ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ ആളൊഴിഞ്ഞ ഈ പ്രദേശം സാമൂഹ്യവിരുദ്ധർ തെരഞ്ഞെടുക്കുകയാണ്. ഇതിന് സമീപത്തായി മുണ്ടക്കയം പഞ്ചായത്തിന്റെ കീഴിലുള്ള കൃഷിഭവൻ, മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി എന്നിവ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇതിനോട് ചേർന്നുള്ള കുടുംബശ്രീയുടെ ഫാർമേഴ്സ് ഫെസിലിറ്റി സെന്ററിലെ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണം നടന്നിരുന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ മോഷണം പോയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് കർഷക ഓപ്പൺ മാർക്കറ്റ് പ്രവർത്തിച്ചിരുന്നതും ഇവിടെയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നത് പതിവായ ഇവിടെ രാത്രിയിലുണ്ടായ തീപിടിത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു.മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്ന് അധികാര കേന്ദ്രങ്ങൾക്ക്…
Read Moreജ്വല്ലറിയിലെത്തി സ്വർണം വാങ്ങി; ഗൂഗിൾ പേയുടെ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; 24കാരൻ പോലീസ് പിടിയിൽ
കണ്ണൂർ: ജ്വല്ലറിയിലെത്തി സ്വർണം വാങ്ങി പണം ഗൂഗിൾ പേ ചെയ്തെന്ന് പറഞ്ഞ് സ്ക്രീൻ ഷോട്ട് കാണിച്ച് കടയുടമയെ കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. അരോളി സ്വദേശി ഇ.ജി. അഭിഷോകിനെയാണ്(24) പിണറായിൽ വച്ച് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ചാലയിലെ ബാലൻ ജ്വല്ലറിയിൽ എത്തി 15 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങുകയായിരുന്നു.കൈയിൽ കുറച്ച് പണമേയുള്ളുവെന്നും ബാക്കി പണം എടിഎമ്മിൽ നിന്ന് എടുത്ത് തരാമെന്നും പറഞ്ഞു. തുടർന്ന് എടിഎമ്മിൽ എത്തിയെങ്കിലും ബാങ്ക് അവധിയായതിനാൽ പണം കിട്ടിയില്ല. ഇതോടെ പണം ഗൂഗിൾപേ ചെയ്ത് തരാമെന്ന് കടയുടമയോട് പറഞ്ഞു. തുടർന്ന് നേരത്തെ ആക്കിവച്ചത് പ്രകാരം 1, 30,000 രൂപ ഗൂഗിൾപേ ചെയ്തുവെന്നതിന്റെ സ്ക്രീൻ ഷോട്ട് കാണിക്കുകയും ചെയ്തു. പണം അക്കൗണ്ടിൽ വന്നെന്ന വിശ്വാസത്തിൽ കടയുടമ സ്വർണാഭരണങ്ങൾ പ്രതിക്ക് നല്കി. എന്നാൽ, കുറച്ച് കഴിഞ്ഞ് അക്കൗണ്ട് ബാലൻസ് നോക്കിയപ്പോഴാണ് പണം…
Read Moreസിപിഎം ജില്ലാ സെക്രട്ടേറിയറ്റ്; പത്മകുമാറിനെ ഒഴിവാക്കിയത് താത്കാലികമെന്നു സൂചന
പത്തനംതിട്ട: മന്ത്രി വീണ ജോര്‍ജിനെ സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പരസ്യ പ്രതികരണം നടത്തി സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പുതിയ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി. 1991 ല്‍ കോന്നി എംഎല്‍എ ആയതു മുതല്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ തുടര്‍ന്ന പത്മകുമാര്‍ കഴിഞ്ഞ കൊല്ലം സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന നേതൃത്വത്തിന് അനഭിമതനായെങ്കിലും ജില്ലാ ഘടകത്തിന് അദ്ദേഹത്തെ തള്ളിക്കളയാനാകില്ലെന്നാണ് സൂചന. ജില്ലാ സമ്മേളനത്തിനുശേഷമുള്ള സെക്രട്ടേറിയറ്റ് രൂപീകരണം ഇന്നലെ ആയിരുന്നു. പത്മകുമാറിന് ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിനു പകരം ആരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്. റാന്നി ഏരിയയില്‍ നിന്ന് കോമളം അനിരുദ്ധനെയും അടൂര്‍ ഏരിയയില്‍ നിന്ന് സി. രാധാകൃഷ്ണനെയും ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. പ്രായപരിധി പിന്നിട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് മുന്‍ സെക്രട്ടറി കെ.പി. ഉദയഭാനുവിനെയും നിര്മലാദേവിയെയും ഒഴിവാക്കിയതിന് പകരമാണ് കോമളം അനിരുദ്ധനെയും രാധാകൃഷ്ണനെയും ഉള്‍പ്പെടുത്തിയത്.…
Read More