കൊല്ലം: ഒരുവർഷം കാലാവധിയുള്ള കുപ്പിക്കള്ള് വിപണിയിൽ ഇറക്കാൻ കേരള ടോഡി ബോർഡ് നീക്കം തുടങ്ങി. ബിയർ കുപ്പി മാതൃകയിൽ പ്രീമിയം ബ്രാൻഡായി അവതരിപ്പിക്കാനാണ് പദ്ധതി. ഇതുവഴി കള്ള് വില്പനയുടെ വ്യാപ്തി വർധിപ്പിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്നുമാണ് കണക്കുകൂട്ടൽ. നിലവിൽ ലഭ്യമായ കുപ്പിക്കള്ള് മൂന്ന് ദിവസം മാത്രമേ സൂക്ഷിക്കാൻ കഴിയുകയുള്ളൂ. അത് കഴിഞ്ഞാൽ ഭക്ഷ്യയോഗ്യമല്ലാതായി മാറും. ഇതിനുപകരം തനതായ മണത്തിലും രുചിയിലും വീര്യത്തിലും ഒട്ടും വിട്ടുവീഴ്ചചെയ്യാതെ 12 മാസം വരെ കേടു കൂടാതിരിക്കുന്ന ബയോടെക് രീതി നടപ്പിലാക്കാനാണ് ടോഡി ബോർഡ് തീരുമാനിച്ചിട്ടുള്ളത്. ബിയർ കുപ്പി മാതൃകയിൽ വിവിധ അളവുകളിൽ കള്ള് നൽകും. കള്ള് ഷാപ്പുകളിൽ മാത്രമായിരിക്കില്ല വില്പന. വാണിജ്യ വിപണികളിൽ കൂടി കുപ്പിക്കള്ള് ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ബോർഡ് ആലോചിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രത്യേകം ഔട്ട് ലെറ്റുകൾ തുറന്ന് വിപണിയിൽ തരംഗമായി മാറാനുള്ള ലക്ഷ്യവും ബോർഡിനുണ്ട്. ഇക്കാര്യത്തിൽ സർക്കാർ…
Read MoreCategory: Edition News
കോട്ടയം നഴ്സിംഗ് കോളജിലെ റാഗിംഗ്: സിപിഎം നേതാക്കളുടെ ഇടപെടലില്‍ തെളിവെടുപ്പ് രഹസ്യമാക്കി പോലീസ്
കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്സിംഗ് കോളജ് ഹോസ്റ്റലില്‍ ആറ് ജൂണിയര്‍ വിദ്യാര്‍ഥികളെ കുത്തിക്കീറി മുറിവേല്‍പ്പിച്ച റാഗിംഗ് കേസില്‍ പ്രതികളായ അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളുടെ ജുഡീഷല്‍ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചു. അതിക്രൂരപീഡനങ്ങൾ അരങ്ങേറിയ ഹോസ്റ്റല്‍ മുറികളില്‍ പ്രതികളെ എത്തിച്ച് ഇന്നലെ വൈകുന്നേരം തെളിവെടുപ്പ് നടത്തി. രണ്ടു ദിവസത്തെ കസ്റ്റഡികാലയളവിനുശേഷം അഞ്ചു പ്രതികളെയും ഇന്നലെ വൈകുന്നേരം കോട്ടയം സബ് ജയിലില്‍ തിരികെയെത്തിച്ചു. സിപിഎം അനുകൂല വിദ്യാർഥി സംഘടനകളുടെ ഭാരവാഹികളായ പ്രതികളുടെ തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ നേതാക്കളുടെ ഇടപെടലില്‍ പോലീസ് രഹസ്യമാക്കിയിരുന്നു. മാധ്യമങ്ങള്‍ക്കു പ്രവേശനം നല്‍കുകയോ, കുറ്റസമ്മതം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുകയോ ചെയ്യരുതെന്നായിരുന്നു ഉന്നതതല നിര്‍ദേശം. പോലീസ് ആദ്യം തയാറാക്കിയ എഫ്ഐആറിലെ ഗുരുതര വീഴ്ചകള്‍ തിരുത്തി പുതിയ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതായാണ് ഗാന്ധിനഗര്‍ പോലീസ് പറയുന്നത്. പാര്‍ട്ടി ഇടപെടലില്‍ തുടക്കം മുതല്‍ കേസ് ദുര്‍ബലമാക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള ശ്രമമാണുണ്ടായത്. നഴ്സിംഗ്…
Read Moreഫെയർ മീറ്റർ പ്രവർത്തിക്കാത്ത ഓട്ടോകളിൽ യാത്രാസൗജന്യം എന്ന സ്റ്റിക്കർ പതിച്ചില്ലെങ്കിൽ ഫിറ്റ്നെസ് ടെസ്റ്റിൽ അയോഗ്യത
ചാത്തന്നൂർ:ഓട്ടോറിക്ഷകളിൽ ഫെയർ മീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യ യാത്രയായി കണക്കാക്കാമെന്ന് ട്രാൻസ്പോർട്ട് കമ്മീഷണറുടെ സർക്കുലർ. ഓട്ടോകളിലെ ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതിരിക്കുകയോ പ്രവർത്തനരഹിതമാവുകയോ ചെയ്താൽ യാത്ര സൗജന്യം എന്ന സ്റ്റിക്കറാണ് പതിക്കേണ്ടത്. ഈസ്റ്റിക്കർ പതിച്ചിട്ടില്ലെങ്കിൽ മാർച്ച് ഒന്നു മുതൽ സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നെസ് (സിഎഫ് ) ടെസ്റ്റിൽ അയോഗ്യത കല്പിക്കും.ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ അമിത ചാർജ്ജ് ഈടാക്കുന്നത് ഡ്രൈവർമാരും യാത്രക്കാരുമായി സംഘർഷത്തിന് ഇടയാക്കുന്നുണ്ട് എന്നത് പരിഗണിച്ചാണ് പുതിയ തീരുമാനം. സ്റ്റിക്കർ പതിച്ചില്ലെങ്കിൽ സി എഫ് ടെസ്റ്റിൽ ഓട്ടോറിക്ഷകൾ അയോഗ്യമാക്കപ്പെടും. അയോഗ്യമാക്കപ്പെട്ട ഓട്ടോറിക്ഷകൾ ടാക്സി സർവീസ് നടത്തിയാൽ ഭാരിച്ചതുക പിഴയായി ഈടാക്കും.കൊച്ചി സ്വദേശിയായ മത്യാസ് കെ.പി മോട്ടോർ വാഹന വകുപ്പിന് സമർപ്പിച്ച നിർദ്ദേശമാണ് മാർച്ച് ഒന്നു മുതൽ പ്രാവർത്തികമാക്കുന്നത്. ദുബായിയിൽ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെൻ്റ് വിജയകരമായി നടപ്പാക്കിയിട്ടുള്ളതും ഓട്ടോറിക്ഷകളിൽ പതിപ്പിച്ചിട്ടുള്ളതുമായ സ്റ്റിക്കർ കേരളത്തിലും നടപ്പാക്കണമെന്നതായിരുന്നു മത്യാസ്. കെ. പി .യുടെ നിർദ്ദേശം. സംസ്ഥാന…
Read More“നേരത്തെ സമ്പത്തിന് നല്കിയ ആനൂകൂല്യങ്ങള്തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നത്’ : പ്രഫ. കെ.വി. തോമസ്
കൊച്ചി: നേരത്തെ സമ്പത്തിന് നല്കിയ ആനുകൂല്യങ്ങള്‍ തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നതെന്ന് കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി പ്രഫ. കെ.വി. തോമസ്. യാത്രാബത്ത കാലാനുസൃതമായി കൂട്ടിയിട്ടുണ്ടാകുമെന്നും കെവി തോമസ് പറഞ്ഞു. യാത്രാബത്തക്കുള്ള ബജറ്റ് വിഹിതം ഇരട്ടിയിലധികമാക്കാനുള്ള ശിപാര്‍ശയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രഫ. തോമസിന്റെ യാത്രാബത്ത ഉയര്‍ത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിവര്‍ഷ തുക അഞ്ചു ലക്ഷത്തില്‍ നിന്നും 11.31 ലക്ഷം ആക്കാന്‍ പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശിപാര്‍ശ നല്കി. നേരത്തെ കെ. വി തോമസിന് യാത്ര ബത്തയായി പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപയായിരുന്നു തുക അനുവദിച്ചിരുന്നത്. എന്നാല്‍ യാത്രാ ആവശ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കുന്ന തുക 6.31 ലക്ഷമാണെന്നും അത് കൊണ്ട് യാത്രാ ബത്ത കൂട്ടണമെന്നുമായിരുന്നു തോമസിന്റെ ആവശ്യം. ഇത് പരിഗണിച്ചാണ് പൊതു ഭരണ വകുപ്പ് ധനവകുപ്പിന് ശിപാര്‍ശ നല്‍കിയത്.
Read Moreജിഎസ്ടി അഡീ. കമ്മീഷണറുടെയും കുടുംബത്തിന്റെയും മരണം; സഹോദരിയെ സബ് കളക്ടർ പദവിയിൽനിന്നു പിരിച്ചുവിട്ട വിഷയമെന്നു സൂചന
കാക്കനാട്(കൊച്ചി): സെൻട്രൽ ജിഎസ്ടി ആൻഡ് കസ്റ്റംസ് കൊച്ചി ഓഡിറ്റ് കമ്മീഷണറേറ്റിലെ അഡീഷണൽ കമ്മീഷണർ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (42), അമ്മ ശകുന്തള അഗർവാൾ (82) എന്നിവരുടെ കൂട്ട ആത്മഹത്യക്കു പിന്നിൽ സഹോദരിയെ സിവിൽ സർവീസിൽനിന്നു പിരിച്ചുവിട്ടതും, ജാർഖണ്ഡ് സിബിഐയുടെ നിരന്തരമുള്ള ചോദ്യം ചെയ്യലുമാണെന്നു സൂചന. കാക്കനാട്ടെ ഔദ്യോഗിക വസതിയിൽ ഒന്നരവർഷമായി തനിച്ചു താമസിച്ചിരുന്ന മനീഷ് വിജയ് നാല് മാസങ്ങൾക്കു മുൻപാണ് അമ്മയെയും, സഹോദരി ശാലിനിയെയും കാക്കനാട്ടെ വസതിയിലേക്ക് കൊണ്ടുവന്നത്.2006 ൽ ജാർഖണ്ഡ് പിഎസ്സി നടത്തിയ പൊതു പരീക്ഷയിൽ ഒന്നാം റാങ്കു നേടിയ ശാലിനി പട്ടികയിൽ ഇടം പിടിച്ചതിൽ ക്രമക്കേടു നടന്നതായി കണ്ടെത്തിയതോടെ സബ് കളക്ടർ പദവിയിൽനിന്നും ഇവരെ പിരിച്ചുവിട്ടതായും പറയപ്പെടുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിബിഐ നിരന്തരം ചോദ്യം ചെയ്തു തുടങ്ങിയതും കുടുംബത്തെ മാനസിക സമ്മർദ്ദത്തിലാക്കി.ഫെബ്രുവരി 15 ന് ജാർഖണ്ഡ് സിബിഐ വിളിപ്പിച്ചതിനെ തുടർന്ന്…
Read Moreകൈക്കൂലി കേസ്; എറണാകുളം ആര്ടിഒക്കെതിരേ കൂടുതല്‍ അന്വേഷണം
കൊച്ചി: കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ജെര്സണെതിരേ വിശദ അന്വേഷണത്തിന് വിജിലന്‍സ്. ഇയാള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായാണ് സംശയം. ജെര്‍സന്റെ കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കാനാണ് വിജിലന്‍സിന്റെ നീക്കം. കേസുമായി ബന്ധപ്പെട്ട് ജെര്‍സണെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തേക്കും. കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് മോട്ടോര്‍ വാഹന വകുപ്പിന് കൈമാറും. കേസില്‍ ജെര്‍സണ്‍ പുറമേ ഏജന്റുമാരായ സജി, രാമപടിയാര്‍ എന്നിവരെയും വിജിലന്‍സ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കല്‍നിന്നും കൈക്കൂലിയായി വാങ്ങിയ 5,000 രൂപയും ഒരു കുപ്പി മദ്യവും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ചെല്ലാനം സ്വദേശിയുടെ പരാതിയിലായിരുന്നു നടപടി. ഇദ്ദേഹത്തിന്റെ സുഹൃത്തിന്റെ പേരിലുള്ള ചെല്ലാനം ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന്റെ പെര്‍മിറ്റ് ഈമാസം മൂന്ന് അവസാനിച്ചിരുന്നു. പെര്‍മിറ്റ് പരാതിക്കാരന്റെ സുഹൃത്തിന്റെ തന്നെ പേരിലുള്ള മറ്റൊരു ബസിന് അനുവദിച്ചു നല്‍കുന്നതിന് എറണാകുളം റീജിയണല്‍…
Read Moreവിശാഖപട്ടണം ചാരക്കേസ്; അറസ്റ്റിലായ മലയാളിയെ അന്വേഷണസംഘത്തിനു കൈമാറി
കൊച്ചി: പാക്കിസ്ഥാന് ഐഎസ്ഐയുമായി ബന്ധപ്പെട്ട വിശാഖപട്ടണം ചാരക്കേസില്‍ എൻഐഎ അറസ്റ്റ്ചെയ്ത എറണാകുളം കടമക്കുടി പിഴല സ്വദേശി പി.എ. അഭിലാഷിനെ (മുത്തു) കേസ് അന്വേഷിക്കുന്ന ഹൈദരാബാദ് യൂണിറ്റിന് കൈമാറി. നാവിക പ്രതിരോധ രഹസ്യ വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്തിയ കേസിലാണ് നടപടി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. അഭിലാഷിനെ കൂടാതെ കര്‍ണാടകയിലെ കാര്വാറില്നിന്നുള്ള വേതന്‍ ലക്ഷ്മണ് ടണ്ഡേല്‍, കര്‍ണാടകയിലെ ഉത്തര കന്നഡയില്‍നിന്നുള്ള അക്ഷയ് രവി നായിക് എന്നിവരെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിശാഖപട്ടണം കപ്പല്‍ശാലയിലെ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തിയെന്ന കേസില്‍ കഴിഞ്ഞവര്‍ഷം കൊച്ചി കപ്പല്‍ശാലയിലെ ട്രെയിനി ജീവനക്കാരനായിരുന്ന അഭിലാഷിനെയും വെല്‍ഡര്‍ കം ഫിറ്ററായ തിരുവനന്തപുരം അരുമാനൂര്‍ സ്വദേശി അഭിഷേകിനെയും എന്‍ഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാക് ചാരവനിതയ്ക്ക് സുപ്രധാന വിവരങ്ങള്‍ കൈമാറിയെന്നായിരുന്നു കേസ്. തെളിവ് ലഭിക്കാത്തതിനാല്‍ ഇരുവരെയും വിട്ടയച്ചെങ്കിലും നിരീക്ഷിച്ച് വരികയായിരുന്നു. അഭിലാഷ് വിവരങ്ങള്‍ കൈമാറിയതിന്…
Read Moreപാതിവില തട്ടിപ്പ്; സ്കൂട്ടര്‍ ഷോറൂമുകളില്‍നിന്ന് അനന്തു കമ്മീഷന് കൈപ്പറ്റി; ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
കൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന് സ്കൂട്ടര്‍ ഷോറൂമുകളില്‍നിന്നും കമ്മീഷന് ഇനത്തില്‍ പണം കൈപ്പറ്റിയിരുന്നതായി വിവരം. ഒരു സ്കൂട്ടറിന് 5,000 രൂപ വീതമാണ് കൈപ്പറ്റിയത്. ഈയിനത്തില്‍ മാത്രം ഏഴ് കോടിരൂപയിലധികം അനന്തുവിന് ലഭിച്ചു. രാഷ്ട്രീയ പാര്‍ട്ടിക്കും മറ്റും ഇതില്‍ നിന്നാണ് പണം നല്‍കിയതെന്നും വിവരമുണ്ട്. അതേസമയം അനന്തുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതില്‍ നിന്നും, വിവിധയിടങ്ങളിലെ പരിശോധനകളില്‍നിന്നും ലഭിച്ച വിവരങ്ങളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ അനന്തുവുമായി അടുത്ത് ബന്ധം പുലര്‍ത്തിയിരുന്നവരെയും സാമ്പത്തിക ഇടപാടുകളില്‍ പങ്കാളികളായവരെയും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ പരാതിക്കാരില്‍നിന്നും വിവരങ്ങള്‍ രേഖപ്പെടുത്തും. ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുംകൊച്ചി: പാതിവില തട്ടിപ്പ് കേസില്‍ സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി). ആനന്ദകുമാറിന് രണ്ട് കോടി രൂപ നല്‍കിയതായി കേസില്‍ അറസ്റ്റിലായ പ്രതി…
Read Moreമോട്ടോർ വാഹനവകുപ്പ് കണ്ണടച്ചു; സർക്കാരിനു കോടികളുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്
കണ്ണൂർ: മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരാജയംമൂലം 1.41 കോടി രൂപയുടെ നഷ്ടം സംസ്ഥാന സർക്കാരിന് ഉണ്ടായതായി അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് റിപ്പോർട്ട്. യൂസ്ഡ് കാർ വിൽക്കുന്ന ഡീലർമാർ 2023 ഏപ്രിൽ ഒന്നുമുതൽ ആർടി ഓഫീസിൽനിന്ന് രജിസ്ട്രേഷൻ എടുക്കണമെന്നാണ് കേന്ദ്രനിയമം. അഞ്ചുവർഷത്തേക്ക് രജിസ്ട്രേഷൻ എടുക്കുന്നതിന് 25,000 രൂപയാണ് ഫീസ്. എന്നാൽ, കേരളത്തിൽ രജിസ്ട്രേഷൻ നടത്തിയത് ആകെ ഏഴ് യൂസ്ഡ് കാർ ഡീലർമാർ മാത്രമാണ്. എന്നാൽ, സംസ്ഥാനത്ത് 563 യൂസ്ഡ് കാർ ഡീലർമാർ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. ഇവർ ജിഎസ്ടി അടയ്ക്കുന്നുമുണ്ട്. ഒരു യൂസ്ഡ് കാർ ഡീലർ 25,000 വീതം ഫീസ് അടച്ചു സർട്ടിഫിക്കറ്റ് എടുക്കണം. ഇവർ രജിസ്ട്രേഷൻ നടത്താത്തത് കൊണ്ട് സർക്കാരിന് 1.41 കോടി രൂപയുടെ നഷ്ടം വന്നു എന്നാണ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരിക്കുന്നത്. രജിസ്ട്രേഷൻ ഇല്ലാത്ത യൂസ്ഡ് കാർ ഡീലർമാർ പ്രവർത്തിക്കുന്നത് വകുപ്പിലെ എൻഫോഴ്സമെന്റ്…
Read Moreകണ്ണൂരിൽ ജ്യൂസിൽ മയക്കുമരുന്ന് നല്കി പീഡനം; എടക്കാട് സ്വദേശിക്കെതിരേ കേസ്
കണ്ണൂർ: റിസോർട്ടിൽ കൂട്ടിക്കൊണ്ടുപോയി ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച പരാതിയിൽ എടക്കാട് സ്വദേശിക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. ചങ്ങനാശേരി സ്വദേശിനിയായ 44 കാരിയുടെ പരാതിയിലാണ് എടക്കാട് കിഴുന്ന സ്വദേശി സജിത്തിനെതിരേ കേസെടുത്തത്. 2020 ജനുവരിയിൽ കണ്ണൂർ ട്രാഫിക് സ്റ്റേഷനു സമീപത്തുള്ള റിസോർട്ടിൽ ചങ്ങനാശേരി സ്വദേശിനിയെ കൂട്ടിക്കൊണ്ടുപോയി ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡിപ്പിക്കുകയും മൊബൈലിൽ ചിത്രങ്ങളെടുത്ത് ബ്ലാക്ക് മെയിൽ നടത്തിയതായുമാണ് പരാതി.
Read More