കൊച്ചി: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ 12 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. തട്ടിപ്പു കേസിലെ പ്രതി അനന്തുകൃഷ്ണന്റെയും സത്യസായി ട്രസ്റ്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിന്റെയും സ്ഥാപനങ്ങളിലും വീടുകളിലും അനന്തുകൃഷ്ണന്റെ ലീഗല്‍ അഡൈ്വസറും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. ലാലി വിന്‍സെന്റിന്റെ കൊച്ചിയിലെ ഫ്ളാറ്റിലും ഓഫീസുമാണ് ഇന്ന് രാവിലെ മുതല്‍ ഇഡി പരിശോധന നടക്കുന്നത്. പാതിവില തട്ടിപ്പിന് തുടക്കമിട്ട അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും ആനന്ദകുമാറിന്റെ ശാസ്ത മംഗലത്തെ ഓഫീസിലും തോന്നയ്ക്കല്‍ സായി ഗ്രാമിലും കൊച്ചിയില്‍നിന്നുള്ള ഇഡി ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. തട്ടിപ്പില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് മുഖ്യമായും അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ഇഡി കേസ് എടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മൂന്നു പേരുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നത്. ലാലി വിന്‍സെന്റ് കുടുങ്ങുമോ?ലാലി വിന്‍സെന്റിന്റെ ഹൈക്കോര്‍ട്ട് ജംഗ്ഷനിലുള്ള 108-ാം നമ്പര്‍ പ്രസന്ന വിഹാര്‍ എന്ന…
Read MoreCategory: Edition News
വീട്ടമ്മയെ പരുന്ത് ആക്രമിച്ചു; മുറിവേറ്റ ചെവിക്ക് പത്തു തുന്നൽ
കുമരകം: പരുന്തിന്റെ ആക്രമണത്തിൽ വീട്ടമ്മയുടെ ചെവിക്കു സാരമായ പരിക്കേറ്റു. മുറിവേറ്റ ചെവിക്കു പത്തു തുന്നലിട്ടു. കുമരകം വള്ളാറ പുത്തൻപള്ളിക്കു സമീപം വേലിയാത്ത് കൊച്ചുമോന്റെ ഭാര്യ ഗ്രേസിക്കാണു പരുന്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണു സംഭവം. വീടിന്റെ പരിസരത്തു ദിവസങ്ങളായി കാണപ്പെട്ട പരുന്താണ് ഗ്രേസിയെ ആക്രമിച്ചത്. ഗ്രേസി അടുക്കളയിൽനിന്നു പുറത്തേക്കിറങ്ങി തിരിച്ചുകയറുമ്പോൾ അപ്രതീക്ഷിതമായി പരുന്ത് പറന്നെത്തി അക്രമിക്കുകയായിരുന്നു. ചെവിയിലൂടെ രക്തം വാർന്നൊലിച്ച വീട്ടമ്മയെ ഉടൻതന്നെ കമരകം മെഡിക്കൽ സെന്ററിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കൊപ്പം വിഷബാധ ഉണ്ടാകാതിരിക്കാനുളള കുത്തിവയ്പും നടത്തി. കോട്ടയം മെഡിക്കൽ സെന്ററിലെത്തിച്ചാണ് മുറിവു തുന്നിക്കൂട്ടിയത്. ആക്രമണകാരിയായ പരുന്ത് ഇപ്പോഴും വീട്ടുപരിസരത്തുതന്നെ ഉണ്ട്. പരുന്തിനെ പിടികൂടാൻ വനംവകുപ്പിന്റെ സഹായം തേടിയിരിക്കുകയാണ് ദമ്പതികൾ. പരിസരവാസികളും ആശങ്കയിലാണ്.
Read Moreമന്ത്രവാദം: പണവും സ്വർണാഭരണങ്ങളും കവര്‍ന്ന് ഒളിവിൽ പോയ ദമ്പതികൾ 12 വർഷത്തിനുശേഷം പിടിയിൽ
ചേർത്തല: ജോലിക്കായി മന്ത്രവാദം നടത്തി ചേർത്തല കളവംകോടം സ്വദേശിനിയായ യുവതിയിൽ നിന്നു പണവും സ്വർണാഭരണങ്ങളും മോഷ്ടിച്ച് ഒളിവിൽ പോയ ദമ്പതികൾ 12 വർഷത്തിനുശേഷം പിടിയിൽ. കുത്തിയതോട് കരോട്ടുപറമ്പിൽ സതീശൻ (48), ഭാര്യ തൃശൂർ മേലൂർ അയ്യൻപറമ്പിൽ വീട്ടിൽ പ്രസീത (44) എന്നിവരെയാണ് ചേർത്തല പോലീസ് പിടികൂടിയത്. തൃപ്പൂണിതുറയിൽ നിന്നുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കളവംകോടം സ്വദേശിനിയായ യുവതിയെ സമീപിച്ചശേഷം പെട്ടെന്ന് ജോലി കിട്ടുമെന്നും, അതിലേക്കായി 32,500 രൂപ അടുക്കളയിൽ സൂക്ഷിക്കണമെന്നും 35,000 രൂപ കട്ടിലിന്റെ കാലിൽ കെട്ടി വയ്ക്കണമെന്നും 15,000 രൂപ വില വരുന്ന സ്വർണ താലിയും ലോക്കറ്റും അലമാരയ്ക്കുള്ളിൽ സൂക്ഷിക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. അതനുസരിച്ച് പ്രതികൾ കൊണ്ടുവന്ന ചുവന്ന പട്ടുതുണികളിൽ പൊതിഞ്ഞ് പണവും സ്വർണാഭരണങ്ങളും വീട്ടിലെ പല ഭാഗങ്ങളിലായി സൂക്ഷിക്കുകയും തുടർന്ന് രണ്ടുതവണകളായി ആറ് ദിവസത്തോളം പരാതിക്കാരിയുടെ വീട്ടിൽ താമസിച്ച ശേഷം ദമ്പതികൾ തന്ത്രപൂർവം സ്വർണവും…
Read More“ആശുപത്രി ബില്ലടയ്ക്കാന്‍ തയാര്‍, സഹകരിക്കണം’;ചാരിറ്റിയുടെ മറവില്‍ പീഡനശ്രമം; മലപ്പുറം സ്വദേശിക്കെതിരേ കേസ്
കോഴിക്കോട്: ചാരിറ്റിയുടെ മറവില്‍ പീഡന ശ്രമമെന്ന് ആക്ഷേപം. മലപ്പുറം സ്വദേശി വാഖിയത്ത് കോയ എന്നയാള്‍ക്കെതിരേയാണ് കോഴിക്കോട് സ്വദേശിനിയായ പെണ്‍കുട്ടി പരാതി നല്‍കിയത്.പെൺകുട്ടിയുടെ അച്ഛന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നിരുന്നു. ഒന്നര ലക്ഷം ബിൽ അടച്ചെങ്കിലും വീണ്ടും ഒന്നര ലക്ഷത്തോളം അടയ്ക്കാനുണ്ടായിരുന്നു. അതിനാൽ ഡിസ്ചാർജ് ആയി 20 ദിവസമായിട്ടും ആശുപത്രിയിൽനിന്നു പോകാൻ സാധിച്ചില്ല.വാടകവീട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം കണ്ടെത്താൻ സാധിക്കാതെ വന്നതോടെ പെൺകുട്ടി സഹായം അഭ്യർഥിച്ച് വീഡിയോ ചെയ്തു. ഈ വീഡിയോ കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയിൽ എത്തിയത്.താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളാണെന്നും സഹായിക്കാമെന്നും പറഞ്ഞായിരുന്നു പീഡനശ്രമം.പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടുപോയി മരുന്നുകൾ വാങ്ങി നൽകി. തിരിച്ചുവരുന്ന സമയത്ത് വയനാട്ടിൽ പോയി റൂം എടുക്കാമെന്നും കൂടുതൽ അടുത്താൽ കൂടുതൽ സഹായിക്കാമെന്നും പറഞ്ഞു. ഇതിനിടെ ശരീരത്തിൽ പിടിക്കുകയും ചെയ്തു. ആശുപത്രിയിൽ തിരിച്ചെത്തിച്ചശേഷം ഫോണിലൂടെയും നിരന്തരം ശല്യം തുടർന്നു.…
Read Moreഹമാസ്-ഹിസ്ബുല്ല നേതാക്കളുടെ ചിത്രങ്ങളുമായി തൃത്താല പള്ളി ഉറൂസ് ഘോഷയാത്ര
പാലക്കാട്: പാലക്കാട് തൃത്താലയില്‍ പള്ളി ഉറൂസിന്റെ ഭാഗമായുള്ള ദേശോത്സവ ഘോഷയാത്രയില്‍ ഹമാസ് നേതാക്കളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം. തറവാടികള് തെക്കേ ഭാഗം, മിന്നല്‍പ്പട പവര്‍ തെക്കേഭാഗം’ എന്നിങ്ങനെയുള്ള തലക്കെട്ടുകളോടു കൂടിയാണ് കൊല്ലപ്പെട്ട ഹമാസ്, ഹിസ്ബുള്ള നേതാക്കളായ യഹ്യ സിന്‍വാറിന്റെയും ഇസ്മായില്‍ ഹനിയയുടെയും ചിത്രങ്ങളടങ്ങിയ ബാനറുകൾ ഉയർത്തിയത്. എഴുന്നള്ളത്തിനിടെ ഒരു കൂട്ടം യുവാക്കള്‍ ആനപ്പുറത്ത് ഇരുന്ന് ബാനറുകള്‍ ഉയര്‍ത്തുകയായിരുന്നു. ഈ ആനയെഴുന്നള്ളത്ത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇതോടെ സംഭവം വിവാദമായി. ഇസ്രയേലിനെതിരേ പോരാടുന്ന പലസ്തീനികൾക്കുള്ള ഐക്യദാർഢ്യമായാണ് യുവാക്കൾ പ്ലക്കാർഡുകൾ ഉയർത്തിയതെന്ന് ഒരു വിഭാഗം വാദിക്കുന്പോഴും തീവ്രവാദ സംഘടന നേതാക്കളെ ഇങ്ങനെ ആരാധികേണ്ട കാര്യമുണ്ടോ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. തൃത്താല പള്ളി വാര്‍ഷിക ഉറൂസിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം നടന്ന ഘോഷയാത്രയില്‍ 3,000ലേറെ പേര്…
Read Moreബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവം; സുരേന്ദ്രനു പകരക്കാരായി മൂന്നു പേരുകൾ പരിഗണനയിൽ
കൊല്ലം: പഞ്ചായത്ത്-നിയമസഭാ തെരത്തെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ സംസ്ഥാന ബിജെപിയിൽ നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവമായി. നിലവിലെ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനു പകരം ആര് എന്നതാണ് പ്രധാന ചർച്ചാവിഷയം. സുരേന്ദ്രനു പകരക്കാരായി മൂന്നു പേരുകളാണ് ദേശീയ-സംസ്ഥാന നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. മുതിർന്ന നേതാവ് എം.ടി. രമേശ്, വനിതാ നേതാവ് ശോഭാ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എന്നിവരെയാണ് പകരക്കാരായി പറഞ്ഞ് കേൾക്കുന്നത്.ബിജെപി സംസ്ഥാന അധ്യക്ഷന്റെ കാലാവധി മൂന്നു വർഷമാണ്. ഇത് നീട്ടിക്കിട്ടിയത് കാരണം കെ. സുരേന്ദ്രൻ അഞ്ച് വർഷമായി സ്ഥാനത്ത് തുടരുകയാണ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കാൻ സാധ്യതയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.അതേസമയം സംഘടനയെ ശക്തിപ്പെടുത്തുന്നതിൽ സുരേന്ദ്രൻ നിർണായക പങ്ക് വഹിച്ചെന്ന വിലയിരുത്തലുമുണ്ട്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആദ്യമായി തൃശൂരിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായതു സുരേന്ദ്രന്റെ നേതൃമികവായും ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെ പരിഗണിക്കുമ്പോൾ ഒരു ടേം കൂടി…
Read Moreകാര്യവട്ടം കോളജിൽ റാഗിംഗ് എന്ന് സ്ഥിരീകരണം; തുപ്പിയശേഷം കുപ്പിവെള്ളം കുടിക്കാൻ നൽകിയെന്നു വിദ്യാർഥി;7 പേർക്ക് സസ്പെൻഷൻ
കഴക്കൂട്ടം: തിരുവനന്തപുരം കാര്യവട്ടം ഗവ. കോളജില്‍ റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചു. ബയോ ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസ് ആണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയിയത്. ഇതിനെത്തുടർന്ന് ആന്റി റാഗിംഗ് കമ്മിറ്റി നടത്തിയ അന്വേഷണത്തിലാണ് റാഗിംഗ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴു പേര്‍ക്കെതിരേയാണ് പരാതി. ഇവരെ കോളജ് അധികൃതർ സസ്പെൻഡ് ചെയ്തു. പോലീസ് ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് റാഗിംഗ് നടന്നതായി കണ്ടെത്തിയത്. ബിന്‍സിനെ പിടിച്ചു കൊണ്ടുപോയി സംഘം ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് പരാതി. ഈ മാസം പതിനൊന്നിന് കോളജ് കാമ്പസില്‍ വിദ്യാര്‍ഥികളും ജൂനിയര്‍ വിദ്യാര്‍ഥികളും തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സിനും സുഹൃത്തായ അഭിഷേകിനും സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റിരുന്നു. ഇതിന് ശേഷം ഇരു കൂട്ടരും കഴക്കൂട്ടം പോലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സീനിയര്‍…
Read More“നരഭോജികൾ നരഭോജികൾതന്നെയാണ്’; ശശി തരൂരിന്റെ ഓഫീസിനു മുന്നില്‍ കെഎസ്യുവിന്റെ പേരില്‍ പോസ്റ്റര്‍
തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിൽ സിപിഎമ്മിനെതിരായ നരഭോജി പരാമർശം പിൻവലിച്ചതിനു പിന്നാലെ ശശി തരൂരിന്റെ ഓഫീസിന് മുന്നിൽ കെഎസ്യുവിന്റെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.‘നരഭോജികൾ നരഭോജികൾ തന്നെയാണ്, അല്ലെന്ന് ആര് എത്ര തവണ പറഞ്ഞാലും. ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവർ കമ്മ്യൂണിസ്റ്റ് നരഭോജികൾ കൊന്നുതള്ളിയ സഹോദരങ്ങൾ’ എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാര്‍ഷിക ദിനത്തിലായിരുന്നു ശശി തരൂർ ഫേസ്ബുക്കിൽ അനുസ്മരണ പോസ്റ്റ് ഇട്ടത്. പോസ്റ്റിൽ നിന്ന് നരഭോജി പരാമർശം പിന്നീട് പിൻവലിച്ചിരുന്നു. സിപിഎമ്മിന്റെ പേര് പോലും പരാമർശിക്കാതെയുള്ള പോസ്റ്റാണ് തരൂർ പകരം ഇട്ടത്. ഇതിനു പിന്നാലെയാണ് കെഎസ്യു തരൂരിനെതിരെ പോസ്റ്റര്‍ പ്രതിഷേധവുമായി എത്തിയത്. ഇന്നലെ വൈകുന്നേരത്താണ് തരൂരിന്റെ തിരുവനന്തപുരത്തെ ഓഫിസിന് മുന്നിലെ ഗേറ്റിലും മതിലിലും പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കൃപേഷിന്റെയും ഷുഹൈബിന്റെയും ശരത്ലാലിന്റെയും ചിത്രമുള്‍പ്പെടുത്തിയാണ് പോസ്റ്റര്‍. ഓഫിസിന് പുറത്ത് കെഎസ്യുവിന്റെ കൊടിയും…
Read Moreബസ് യാത്രയ്ക്കിടെ എൽഐസി ജീവനക്കാരിയുടെ ഒരു ലക്ഷം രൂപ കവർന്നു; മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന ചിത്രം പുറത്ത് വിട്ട് പോലീസ്
മുട്ടം: ബസ് യാത്രയ്ക്കിടെ യുവതിയുടെ ഒരു ലക്ഷം രൂപ കവർന്നതായി പരാതി. കോളപ്ര പാങ്കരയിൽ രമ്യയുടെ പണമാണ് മോഷണം പോയത്. എൽഐസി തൊടുപുഴ ബ്രാഞ്ചിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയാണ് രമ്യ. ശനിയാഴ്ച ഫ്രണ്ട് ഓഫീസിൽ ലഭിച്ച പണമാണ് നഷ്ടമായതെന്ന് രമ്യ പറയുന്നു. ശനിയാഴ്ച എൽഐസി ഓഫീസ് അവധിയായതിനാൽ ഫ്രണ്ട് ഓഫീസിൽ ലഭിക്കുന്ന പണം തിങ്കളാഴ്ചയാണ് ഹെഡ് ഓഫീസിൽ അടയ്ക്കുന്നത്. ഇന്നലെ തൊടുപുഴയിലെ ഇൻഷ്വറൻസ് ഓഫീസിൽ അടയ്ക്കാനായി കൊണ്ടുപോയ പണമാണ് ഇന്നലെ രാവിലെ ഒൻപതോടെ മോഷണം പോയത്. തൊടുപുഴയിൽ എത്തി ബാഗ് പരിശോധിച്ചപോഴാണ് പണം നഷ്ടപ്പെട്ടതായി രമ്യ അറിയുന്നത്. മുട്ടം ഭാഗത്ത് വച്ചാണ് പണം നഷ്ടമായതെന്നാണ് നിഗമനം. രമ്യ പരാതി നൽകിയതിനെത്തുടർന്ന് മുട്ടം പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ തമിഴ് സംസാരിക്കുന്ന രണ്ട് സ്ത്രീകളാണ് മോഷണത്തിന് പിന്നിലെന്ന് കണ്ടെത്തി. ഇവർക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മുട്ടത്തുനിന്നും ഇവർ…
Read Moreവിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം: ഭാര്യയെ കാണാനില്ലെന്ന് ഡോക്ടർ; വടകരയിൽ കാമുകനൊപ്പം താമസം തുടങ്ങിയെന്ന് പോലീസ്
പരിയാരം: ഡോക്ടറുടെ ഭാര്യയെ കാണാനില്ലെന്നു പരാതി. തലശേരി ധർമടം സ്വദേശിനിയായ 26 കാരിയെയാണ് ഇന്നലെ രാവിലെ വിളയോങ്കോടുള്ള ഭർതൃവീട്ടിൽനിന്നു കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി വടകരയിൽ കാമുകനൊപ്പം കഴിയുന്നതായി കണ്ടെത്തി. ഇന്നലെ യുവതി പോലീസുമായി ബന്ധപ്പെട്ടിരുന്നു. ഏതാനും ആഴ്ചകൾക്കു മുന്‍പായിരുന്നു യുവതിയുടെയും വിളയാങ്കോട് സ്വദേശിയായ ഡോക്ടറുടെയും വിവാഹം.
Read More