മുണ്ടക്കയം: കഞ്ചാവ്, മദ്യം, രാസലഹരി മാഫിയയുടെ താവളമായി മാറിയിരിക്കുകയാണ് മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള പ്രവർത്തനം നിലച്ച ദൂരദർശൻ കേന്ദ്രവും സമീപ പ്രദേശങ്ങളും. രാത്രികാലങ്ങളിൽ ഇവിടെ സാമൂഹ്യവിരുദ്ധ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കഞ്ചാവ്, എംഡിഎംഎ അടക്കമുള്ള മാരക ലഹരിവസ്തുക്കൾ ഉപയോഗിക്കാൻ ആളൊഴിഞ്ഞ ഈ പ്രദേശം സാമൂഹ്യവിരുദ്ധർ തെരഞ്ഞെടുക്കുകയാണ്. ഇതിന് സമീപത്തായി മുണ്ടക്കയം പഞ്ചായത്തിന്റെ കീഴിലുള്ള കൃഷിഭവൻ, മൃഗാശുപത്രി, ഹോമിയോ ഡിസ്പെൻസറി എന്നിവ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഇതിനോട് ചേർന്നുള്ള കുടുംബശ്രീയുടെ ഫാർമേഴ്സ് ഫെസിലിറ്റി സെന്ററിലെ ഉപകരണങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിൽ മോഷണം നടന്നിരുന്നു. ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ മോഷണം പോയെങ്കിലും പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് കർഷക ഓപ്പൺ മാർക്കറ്റ് പ്രവർത്തിച്ചിരുന്നതും ഇവിടെയാണ്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നത് പതിവായ ഇവിടെ രാത്രിയിലുണ്ടായ തീപിടിത്തത്തിൽ കെട്ടിടം പൂർണമായും കത്തിനശിച്ചു.മുണ്ടക്കയം ബസ് സ്റ്റാൻഡിനോട് ചേർന്ന് അധികാര കേന്ദ്രങ്ങൾക്ക്…
Read MoreCategory: Edition News
ജ്വല്ലറിയിലെത്തി സ്വർണം വാങ്ങി; ഗൂഗിൾ പേയുടെ സ്ക്രീൻഷോട്ട് കാണിച്ച് തട്ടിപ്പ്; 24കാരൻ പോലീസ് പിടിയിൽ
കണ്ണൂർ: ജ്വല്ലറിയിലെത്തി സ്വർണം വാങ്ങി പണം ഗൂഗിൾ പേ ചെയ്തെന്ന് പറഞ്ഞ് സ്ക്രീൻ ഷോട്ട് കാണിച്ച് കടയുടമയെ കബളിപ്പിച്ച യുവാവ് അറസ്റ്റിൽ. അരോളി സ്വദേശി ഇ.ജി. അഭിഷോകിനെയാണ്(24) പിണറായിൽ വച്ച് എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം. ചാലയിലെ ബാലൻ ജ്വല്ലറിയിൽ എത്തി 15 ഗ്രാം സ്വർണാഭരണങ്ങൾ വാങ്ങുകയായിരുന്നു.കൈയിൽ കുറച്ച് പണമേയുള്ളുവെന്നും ബാക്കി പണം എടിഎമ്മിൽ നിന്ന് എടുത്ത് തരാമെന്നും പറഞ്ഞു. തുടർന്ന് എടിഎമ്മിൽ എത്തിയെങ്കിലും ബാങ്ക് അവധിയായതിനാൽ പണം കിട്ടിയില്ല. ഇതോടെ പണം ഗൂഗിൾപേ ചെയ്ത് തരാമെന്ന് കടയുടമയോട് പറഞ്ഞു. തുടർന്ന് നേരത്തെ ആക്കിവച്ചത് പ്രകാരം 1, 30,000 രൂപ ഗൂഗിൾപേ ചെയ്തുവെന്നതിന്റെ സ്ക്രീൻ ഷോട്ട് കാണിക്കുകയും ചെയ്തു. പണം അക്കൗണ്ടിൽ വന്നെന്ന വിശ്വാസത്തിൽ കടയുടമ സ്വർണാഭരണങ്ങൾ പ്രതിക്ക് നല്കി. എന്നാൽ, കുറച്ച് കഴിഞ്ഞ് അക്കൗണ്ട് ബാലൻസ് നോക്കിയപ്പോഴാണ് പണം…
Read Moreസിപിഎം ജില്ലാ സെക്രട്ടേറിയറ്റ്; പത്മകുമാറിനെ ഒഴിവാക്കിയത് താത്കാലികമെന്നു സൂചന
പത്തനംതിട്ട: മന്ത്രി വീണ ജോര്‍ജിനെ സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെതിരേ പരസ്യ പ്രതികരണം നടത്തി സംസ്ഥാന സമ്മേളനം ബഹിഷ്കരിച്ച മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പുതിയ ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കി. 1991 ല്‍ കോന്നി എംഎല്‍എ ആയതു മുതല്‍ ജില്ലാ സെക്രട്ടേറിയറ്റില്‍ തുടര്‍ന്ന പത്മകുമാര്‍ കഴിഞ്ഞ കൊല്ലം സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന നേതൃത്വത്തിന് അനഭിമതനായെങ്കിലും ജില്ലാ ഘടകത്തിന് അദ്ദേഹത്തെ തള്ളിക്കളയാനാകില്ലെന്നാണ് സൂചന. ജില്ലാ സമ്മേളനത്തിനുശേഷമുള്ള സെക്രട്ടേറിയറ്റ് രൂപീകരണം ഇന്നലെ ആയിരുന്നു. പത്മകുമാറിന് ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിനു പകരം ആരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്. റാന്നി ഏരിയയില്‍ നിന്ന് കോമളം അനിരുദ്ധനെയും അടൂര്‍ ഏരിയയില്‍ നിന്ന് സി. രാധാകൃഷ്ണനെയും ജില്ലാ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തി. പ്രായപരിധി പിന്നിട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് മുന്‍ സെക്രട്ടറി കെ.പി. ഉദയഭാനുവിനെയും നിര്മലാദേവിയെയും ഒഴിവാക്കിയതിന് പകരമാണ് കോമളം അനിരുദ്ധനെയും രാധാകൃഷ്ണനെയും ഉള്‍പ്പെടുത്തിയത്.…
Read Moreഐബി ഉദ്യോഗസ്ഥയുടെ മരണം: ഒരു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാതെ പോലീസ്; കുടുംബം ഇന്ന് ഡിജിപിയെ കാണും
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ അന്വേഷണം ഇഴയുന്നുവെന്ന പരാതിയുമായി ഉദ്യോഗസ്ഥയുടെ ബന്ധുക്കൾ ഇന്ന് സംസ്ഥാന പോലീസ് മേധാവിയെ കാണും. പത്തനംതിട്ടയിൽ നിന്നാണ് യുവതിയുടെ പിതാവും ബന്ധുക്കളും തിരുവനന്തപുരത്തെത്തി എഡിജിപി മനോജ് എബ്രഹാം, സംസ്ഥാന പോലീസ് മേധാവി ഷേഖ് ദർബേഷ് സാഹിബ് എന്നിവരെ കാണുന്നത്. യുവതി മരണമടഞ്ഞിട്ട് ഒരു മാസം പിന്നിട്ടിട്ടും ഉത്തരവാദിയായ പ്രതിയെ പിടികൂടാൻ പോലീസിന് കഴിയാത്തതിലുള്ള പരാതി ബന്ധുക്കൾ ഡിജിപിയെ അറിയിക്കും. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന സുകാന്ത് കുടുംബ സമേതമാണ് ഒളിവിൽ കഴിയുന്നത്. പോലീസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നുവെങ്കിൽ സുകാന്തിനെ പിടികൂടാമായിരുന്നുവെന്നാണ് ബന്ധുക്കളുടെ നിലപാട്. അതേസമയം സുകാന്തിന്റെ മുൻകൂർ ജാമ്യം ഇന്ന് ഹൈക്കോടതി പരിഗണിക്കുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച സുകാന്തിന്റെ മലപ്പുറം എടപ്പാളിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് പൂട്ടിയിട്ടിരുന്ന വീട് തുറന്ന് പരിശോധന നടത്തിയത്. ഹാർഡ് ഡിസ്ക്കും പാസ് ബുക്കുകളും മൊബൈൽ…
Read Moreലോക്കോ പൈലറ്റുമാരുടെ ആവശ്യത്തിന് പരിഹാരമാകുന്നു; ട്രെയിൻ എൻജിനുകളിൽ ടോയ്ലറ്റുകൾ സ്ഥാപിക്കും
കൊല്ലം: ലോക്കോ പൈലറ്റുമാരുടെ നിരന്തര ആവശ്യം പരിഗണിച്ച് ട്രെയിൻ എൻജിനുകളിൽ ടോയ്ലറ്റുകൾ ഏർപ്പെടുത്താൻ റെയിൽവേ തീരുമാനം.പുതുതായി നിർമിക്കുന്ന എല്ലാ എൻജിനുകളിലും ടോയ്ലറ്റുകൾ ഘടിപ്പിക്കും. വിമാനങ്ങളിലെ മാതൃകയിൽ വെള്ളം ഇല്ലാത്ത ടോയ്ലറ്റുകൾ സ്ഥാപിക്കാനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിട്ടുള്ളത്. മന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ 2018 മുതൽ 883 എൻജിനുകളിൽ സാധ്യമായ ഇടങ്ങളിൽ വെള്ളമില്ലാത്ത ടോയ്ലറ്റ് സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു. മാത്രമല്ല 7075 എൻജിനുകളിൽ എസി സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ എൻജിനുകളിൽ എല്ലാത്തിലും (ലോക്കോമോട്ടീവുകൾ) ടോയ്ലറ്റുകൾ ഘടിപ്പിക്കും. പഴയ എൻജിനുകൾ പുതുക്കി പണിയുമ്പോഴും ഇനി മുതൽ ടോയ്ലറ്റ് സൗകര്യം ഏർപ്പെടുത്തും. ഇതിനായി പഴയ എൻജിനുകളിൽ ഡിസൈൻ പരിഷ്കരണവും നടത്തിവരികയാണ്. ട്രെയിനുകൾ ഓടുമ്പോൾ ടോയ്ലറ്റ് ബ്രേക്ക് വേണമെന്ന് ലോക്കോ പൈലറ്റുമാർ റെയിൽവേ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്ന് റെയിൽവേ ബോർഡ് അടുത്തിടെ അസന്നിഗ്ധമായി വ്യക്തമാക്കുകയുമുണ്ടായി. എന്നിരുന്നാലും എൻജിനുകളിൽ ടോയ്ലറ്റ് സൗകര്യങ്ങൾ വർധിപ്പിക്കാൻ…
Read Moreകുരിശ് പിഴുത സംഭവം; രേഖകൾ തേടി വനംവകുപ്പ് റവന്യു വകുപ്പിനെ സമീപിച്ചു; പട്ടയം നൽകുന്നതിന് തടസമില്ലെന്നും വണ്ണപ്പുറം വില്ലേജ് ഓഫീസർ
വണ്ണപ്പുറം: തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയുടെ കൈവശഭൂമിയിൽ സ്ഥാപിച്ച കുരിശു പിഴുതു നീക്കിയ നടപടിയിൽ പ്രതിഷേധം ശക്തമായി തുടരവേ സ്ഥലത്ത് അധികാരം സ്ഥാപിക്കാനായി ഭൂമിയുടെ രേഖകൾ തേടി വനംവകുപ്പ് റവന്യു അധികൃതരെ സമീപിച്ചു. വണ്ണപ്പുറം വില്ലേജ് ഓഫീസറെ സമീപിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ കുരിശു പിഴുതെടുത്ത ഭൂമി കൈവശഭൂമിയല്ലെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ആരംഭിച്ചത്. സംഭവം ഏറെ വിവാദമായതോടെ രേഖകളിൽ വനഭൂമിയെന്നു രേഖപ്പെടുത്തിയിരിക്കുന്നതായി സ്ഥാപിച്ചെടുക്കാനാണ് നീക്കം. ആറര പതിറ്റാണ്ടായി കുടിയേറി കൃഷി ചെയ്തു കഴിയുന്ന ഭൂമിയിൽ റവന്യു – വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്താത്തതിനാൽ ഇതെല്ലാം വനഭൂമിയെന്നു വരുത്താനാണ് ഇപ്പോഴത്തെ ശ്രമമെന്ന് കർഷകർ ആരോപിക്കുന്നു. 1991 മുതൽ നിരവധിത്തവണ പ്രദേശത്ത് സംയുക്ത പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. റവന്യുവകുപ്പിന്റ 2020 ജൂണ്‍ രണ്ടിലെ ഉത്തരവ് പ്രകാരം ജണ്ടയ്ക്കു പുറത്തുള്ള സ്ഥലത്തിന് സംയുക്ത പരിശോധന നടത്താതെതന്നെ പട്ടയം…
Read Moreയുവതിയോടുള്ള വ്യക്തി വൈരാഗ്യം; വീടുകയറി ആക്രമിച്ച ശേഷം പാസ്പോർട്ട് മോഷ്ടിച്ചു; പരാതിയിൽ യുവാവ് പിടിയിൽ
തിരുവല്ല: യുവതിയെ വീട്ടിൽ കയറി ഉപദ്രവിക്കുകയും അപമാനിക്കുകയും പാസ്പോര്‍ട്ട് മോഷ്ടിച്ചു കടക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവാവ് റിമാന്‍ഡില്‍. യുവതിയുമായി മുമ്പു പരിചയമുണ്ടായിരുന്ന യുവാവ് പകവീട്ടലിനാണ് വീടുകയറി ആക്രമിച്ച് പാസ്പോര്‍ട്ടുമായി കടന്നുകളഞ്ഞതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. നിരണം കാടുവെട്ടില്‍ സച്ചിന് കെ. സൈമണാണ് (30) കേസില്‍ അറസ്റ്റിലായത്. കഴിഞ്ഞ 17ന് രാത്രിയും, പിറ്റേന്ന് രാവിലെയുമായിരുന്നു അതിക്രമം. ആദ്യതവണ, വീട്ടില്‍ അതിക്രമിച്ചുകടന്ന ഇയാള്‍, യുവതിയുടെ കിടപ്പുമുറിയുടെ വാതില്‍ അടച്ചശേഷം മുഖത്തടിക്കുകയും ദേഹത്ത് കടന്നുപിടിച്ച് കട്ടിലില്‍ കിടത്തി കൈകള്‍ പിന്നിലേക്ക് വലിച്ചുപിടിക്കുകയും ഉപദ്രവിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തിരുന്നു. യുവതി ബഹളം വച്ചപ്പോള്‍ ഇറങ്ങിപ്പോയ യുവാവ് അടുത്തദിവസം രാവിലെ വീണ്ടും എത്തി അതിക്രമം ആവര്‍ത്തിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി മൊഴിയില്‍ പറയുന്നു. യുവതിയുടെ പാസ്പോര്‍ട്ട് എടുത്തു കടന്നുകളയുകയായിരുന്നു.യുവതിയുമായി സച്ചിന് നേരത്തോ അടുപ്പമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് ഭാര്യയും കുടുംബവുമുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന്, യുവതി ഇയാളില്‍നിന്ന് അകലുകയും,…
Read Moreസുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ലംഘിച്ചു: ചങ്ങനാശേരി-മുരിക്കാശേരി സര്‍വീസ് നിർത്തിയിട്ട് മാസങ്ങൾ പിന്നിട്ടു
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ഉച്ചകഴിഞ്ഞ് 3.12ന് പുറപ്പെട്ടിരുന്ന മുരിക്കാശേരി ഫാസ്റ്റ് പാസഞ്ചർ ബസ് സര്‍വീസ് പുനരാരംഭിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യമുയര്‍ത്തി യാത്രക്കാര്‍ രംഗത്ത്. സര്‍വീസ് നടത്തിക്കൊള്ളാമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ആരംഭിച്ച ടേക്ക് ഓവര്‍ സര്‍വീസാണ് ചങ്ങനാശേരി ഡിപ്പോ അധികൃതര്‍ തങ്ങളുടെ തന്നിഷ്ടപ്രകാരം നിര്‍ത്തിവച്ചിരിക്കുന്നത്. 12000 മുതല്‍ 15000വരെ കളക്ഷന്ലഭിച്ചിരുന്ന സര്‍വീസായിരുന്നു ഇത്. കഴിഞ്ഞ ഏതാനും മാസങ്ങളായാണ് ഈ സര്‍വീസ് അപ്രഖ്യാപിതമായി നിര്‍ത്തിവച്ചിരിക്കുന്നത്. കോവിഡ് കാലത്ത് നിര്‍ത്തിവച്ച ചങ്ങനാശേരി അമൃത സര്‍വീസ് പുനരാരംഭിക്കുമെന്ന് മന്ത്രി ഗണേഷ്കുമാര് പ്രഖ്യാപിച്ചെങ്കിലും പുനരാരംഭിച്ചിട്ടില്ല. രാവിലെ 6.20നുള്ള കട്ടപ്പന, 7.30നുള്ള മുണ്ടക്കയം, ഉച്ചയ്ക്ക് 12നുള്ള കട്ടപ്പന ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്. തെങ്ങണ വഴി ഏറ്റുമാനൂരിനുണ്ടായിരുന്ന ചെയിന്‍ സര്‍വീസുകളും നിര്‍ത്തലാക്കിയിട്ട് പുനരാരംഭിച്ചിട്ടില്ല. അഞ്ചു ബസുകള്‍ 20 ട്രിപ്പ് സര്‍വീസ് നടത്തിയിരുന്നു. ഇപ്പോള്‍ ഒരു ബസ് രണ്ട് ട്രിപ്പ് മാത്രമാണ് സര്‍വീസ് നടത്തുന്നത്. ചങ്ങനാശേരിയില്‍നിന്നു…
Read Moreപോക്സോ കേസ് അതിജീവിതയെയും കുഞ്ഞിനെയും കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കോഴിക്കോട്: പോക്സോ കേസ് അതിജീവിതയെയും കുഞ്ഞിനെയും കാണാനില്ലെന്ന് പരാതി. 17കാരിയെയും മൂന്ന് വയസുള്ള കുഞ്ഞിനെയുമാണ് കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നു കാണാതായത്. സംഭവത്തില്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടി കുഞ്ഞുമായി സംരക്ഷണ കേന്ദ്രത്തില്‍നിന്നു ചാടിപ്പോയതെന്നാണ് പോലീസ് പറയുന്നത്. വെള്ളിമാട് കുന്നിലെ സഖി കേന്ദ്രത്തില്‍നിന്നു കഴിഞ്ഞ ദിവസമാണ് ഇരുവരെയും നഗരത്തിലെ വനിതാ-ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. പിന്നാലെ ഇന്നലെ രാത്രിയോടെ കാണാതാവുകയായിരുന്നു.
Read Moreതണൽമരം കടപുഴകി കാറിനുമേൽ വീണു; യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയയ്ക്ക്; കാർ പൂർണമായും തകർന്നു
തലശേരി: റോഡരികിലെ തണൽ മരം കടപുഴകി കാറിനു മേൽ വീണ അപകടത്തിൽ തലനാരിഴയ്ക്ക് യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി തലശേരി യൂണിറ്റ് പ്രസിഡന്റും വ്യാപാര പ്രമുഖനുമായ വി.കെ. ജവാദ് അഹമ്മദും കുടുംബാംഗങ്ങളുമാണ് സെക്കൻഡുകളുടെ ഇടവേളയിൽ അത്ഭുതകരമായി രക്ഷപ്പെട്ടത്. മരം വീഴുന്നതിന് തൊട്ടു മുന്‍പ് യാത്രികർ കാറിൽ നിന്നിറങ്ങിയതിനാലാണ് ദുരന്തം ഒഴിവായത്. ഇന്നലെ രാവിലെ കൂത്തുപറന്പ് വില്ലേജ് ഓഫീസിനു മുന്നിലായിരുന്നു സംഭവം. ചെന്നൈയിൽനിന്നു വിമാനമാർഗം മട്ടന്നൂർ എയർപോർട്ടിൽ എത്തിയ ജവാദ് അഹമ്മദ് കുടുംബത്തോടൊപ്പം കാറിൽ തലശേരിയിലേക്ക് പുറപ്പെട്ടതായിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കൂത്തുപറമ്പിലെ തന്റെ സ്ഥാപനത്തിൽ കയറുന്നതിനായി റോഡരികിൽ കാർ നിർത്തി എല്ലാവരും പുറത്തിറങ്ങിയ ഉടനായിരുന്നു മരം കടപുഴകി കാറിനു മുകളിൽ വീണത്. കാർ പൂർണമായും തകർന്നു.
Read More