കാട്ടാക്കട: കുറ്റിച്ചൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി കുറ്റിച്ചൽ എരുമകുഴി സ്വദേശി ബെൻസൺ ഏബ്രഹാമിനെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാർഥികളും സ്കൂളിൽ പ്രതിഷേധിക്കുന്നു. പ്രിൻസിപ്പാളിനെയും ക്ലാസ് ടീച്ചറെയും സസ്പെൻഡ് ചെയ്ത് സ്കൂളിൽ നിന്നും മാറ്റണമെന്നാണ് ആവശ്യം. ഇന്നു രാവിലെയാണ് വിദ്യാർഥികൾ അടക്കമുള്ളവർ സ്കൂളിൽ പ്രതിഷേധവുമായി എത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയെ സ്കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Read MoreCategory: Edition News
ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞ് ഹോട്ടലിന്റെ മുൻവശം തകർത്തു: സംഭവം നെയ്യാറ്റിന്‍കരയില്‍
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര കൃഷ്ണന്‍കോവില്‍ ജംഗ്ഷനു സമീപം ഹോട്ടലിനു നേരേ അക്രമം. പോലീസ് അന്വേഷണം ആരംഭിച്ചു. ഡി ഫോര്‍ കിച്ചണ്‍ എന്ന ഹോട്ടലിനു നേരെയാണ് ഇന്ന് രാവിലെ അക്രമമുണ്ടായത്. കാറിലെത്തിയ സംഘത്തിലുള്ളവരാണ് ഹോട്ടലിന്റെ മുന്‍വശം അടിച്ചു തകര്‍ത്തതെന്ന് ഹോട്ടലുടമ അറിയിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെ ഹോട്ടലിനു മുന്‍വശത്തേയ്ക്ക് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞതായും പരാതിയുണ്ട്. ഇന്ന് രാവിലെ ആറരയോടെ ചായ ആവശ്യപ്പെട്ടും അക്രമി എത്തിയിരുന്നു. പിന്നീടാണ് കാറില്‍ ഹോട്ടലിനു മുന്നിലെത്തി കന്പിപ്പാര ഉപയോഗിച്ച് മുന്‍വശം തല്ലിത്തകര്‍ത്തത്. നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി യുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Read Moreകെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസുകൾ എസിയാക്കാൻ പദ്ധതി
കൊല്ലം: കെഎസ്ആർടിസിയുടെ എല്ലാ സൂപ്പർ ഫാസ്റ്റ് ബസുകളും എസി ആക്കുന്നതിനുള്ള പദ്ധതി പരിഗണനയിൽ. ഇതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കോർപ്പറേഷന് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത് സൂപ്പർ ഫാസ്റ്റ് ബസുകളിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഈ സർവീസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോർപ്പറേഷൻ തീരുമാനിച്ചിട്ടുള്ളത്. യാത്രാ നിരക്കിൽ ഒട്ടും വർധന വരുത്താതെ തന്നെ സൂപ്പർ ഫാസ്റ്റുകൾ എസിയാക്കി മാറ്റാനാണ് ആലോചിക്കുന്നത്. ഇതുവഴി കൂടുതൽ യാത്രക്കാരെ ആകർഷിച്ച് വരുമാനവും ഗണ്യമായി വർധിപ്പിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ഇത് കൂടാതെ അന്തർ സംസ്ഥാന ഏസി സ്ലീപ്പർ ബസുകളും ഉടൻ പുറത്തിറക്കും. യാത്രക്കാർ ഏറെയുള്ള റൂട്ടുകൾക്കായിരിക്കും മുന്തിയ പരിഗണന നൽകുക. ആദ്യ ഘട്ടത്തിൽ തലശേരി – ബംഗളുരു, തിരുവനന്തപുരം – ബംഗളുരു റൂട്ടുകളിലായിരിക്കും എസി സ്ലീപ്പറുകൾ സർവീസ് നടത്തുക. സംസ്ഥാനത്തെ ദീർഘദൂര യാത്രക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ സുഖകരമായ യാത്രാ അവസരങ്ങൾ ലഭ്യമാക്കുക…
Read Moreബലാത്സംഗക്കേസ്: സിദ്ദിഖിനെതിരേ തെളിവുണ്ടെന്ന് അന്വേഷണസംഘം: കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും
തിരുവനന്തപുരം: സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞുവിശ്വസിപ്പിച്ച് യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ദിഖിനെതിരേ കുറ്റപത്രം തയാറായി. നടിയെ ബലാത്സംഗം ചെയ്തതിനു വ്യക്തമായ തെളിവുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. 2016ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുന്നതിനു മുൻപാണ് സിദ്ദിഖിനെതിരേ നടി ആരോപണവുമായി രംഗത്തുവരികയും പോലീസിൽ പരാതി നൽകുകയും ചെയ്തത്. മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. മസ്ക്കറ്റ് ഹോട്ടലിലെ മുറിയിൽ വിളിച്ചുവരുത്തി ബലാത്സംഗത്തിനിരയാക്കിയെന്നാണ് നടി മൊഴി നൽകിയത്. ഹോട്ടലിലെ രജിസ്റ്ററും ജീവനക്കാരുടെ മൊഴിയും പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ബലാത്സംഗം നടന്നതിനു ശേഷം നടി ചികിത്സ തേടിയ ഡോക്ടറുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. വർഷങ്ങൾക്കുശേഷം നൽകിയ പരാതി വ്യാജമാണെന്നായിരുന്നു സിദ്ദിഖിന്റെ വാദം. ഹൈക്കോടതി സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചാണ് സിദ്ദിഖ് മുൻകൂർ ജാമ്യം നേടിയത്. ക്രൈംബ്രാഞ്ച്…
Read Moreഇനി കണ്ണിമാങ്ങാക്കാലം… പൊതു വിപണിയില്‍ കിലോഗ്രാമിന് 270 രൂപ വരെ
പാലാ: കണ്ണിമാങ്ങയ്ക്ക് പ്രിയമേറുന്നതിനൊപ്പം വിലയും കൂടി. പൊതു വിപണിയില്‍ കിലോഗ്രാമിന് 270 രൂപ വരെയാണ് വില. മാങ്ങയുടെ ഗുണനിലവാരവും വലുപ്പവും അനുസരിച്ച് വിലയില്‍ ഏറ്റക്കുറച്ചിലുണ്ട്. വന്‍കിട അച്ചാര്‍ കമ്പനികള്‍ ഉള്‍പ്പെടെ ഗ്രാമമേഖലകളിലെത്തി കണ്ണിമാങ്ങ വാങ്ങിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ മാങ്ങയുടെ ലഭ്യത കുറഞ്ഞു. ഇപ്രാവശ്യം മാവുകള്‍ നിറയെ പൂത്തെങ്കിലും മാങ്ങകള്‍ പിടിക്കുന്നത് കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. ഉയര്‍ന്ന താപനിലയാണ് കാരണമായി പറയുന്നത്. ഉള്‍നാടന്‍ പ്രദേശങ്ങളിലെ മാവുകളെയാണ് കച്ചവടക്കാര്‍ മുന്‍കൂര്‍ കച്ചവടമുറപ്പിച്ച് സ്വന്തമാക്കുന്നത്. കൃത്യമായ ചേരുവകളോടെ കല്ഭരണികളില് നിറച്ചു മണ്ണില്‍ കുഴിച്ചിട്ട് ഒരു വര്‍ഷത്തിനു ശേഷമായിരുന്നു പണ്ട് തറവാടുകളില്‍ കണ്ണിമാങ്ങ അച്ചാറെടുത്തിരുന്നത്. നാട്ടിന്‍പുറങ്ങളിലെ കൃഷിയിടങ്ങളില്‍ കണ്ണിമാങ്ങയുണ്ടെങ്കിലും അതു നിലത്തുവീഴാതെ പറിച്ചെടുക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. മരത്തില്‍ കയറാന്‍ ആളുമില്ല. അതുകൊണ്ടുന്നെ കയറുന്നവര്‍ക്ക് 2000 മുതല്‍ 4000 വരെ രൂപ കൊടുക്കേണ്ടി വരുന്നുണ്ട്. പാലായിലും പരിസരപ്രദേശങ്ങളിലും വില്‍പ്പനക്കാര്‍ ഏറെയുണ്ട്. .
Read Moreആരും വേവലാതിപ്പെടേണ്ടെ… കേന്ദ്രം നൽകിയ പണം ഗ്രാൻഡിന് തുല്യം; പണം തിരിച്ചടയ്ക്കാനുള്ള ബാധ്യത ദേശീയ കക്ഷികൾക്ക് വരുമെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: കേന്ദ്രം നൽകിയ പണം ഗ്രാൻഡിന് തുല്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഈ പണം 50 വർഷം കഴിഞ്ഞിട്ട് തിരിച്ചടയ്ക്കുന്നതിനെപ്പറ്റിയുള്ള വേവലാതി പിണറായി വിജയനോ യുഡിഎഫോ ഇപ്പോൾ നടത്തേണ്ട. അഞ്ച് വർഷം കഴിയുന്പോൾ തന്നെ ഇതൊക്കെ തിരിച്ചടയ്ക്കാനുള്ള ബാധ്യത ഇവിടെ ദേശീയ കക്ഷികൾക്ക് വരും. അതുകൊണ്ട് ആ കാര്യങ്ങളെ കുറിച്ച് സർക്കാർ വേവലാതിപ്പെടേണ്ട എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം നൽകിയ 550 കോടി രൂപ ഫലപ്രദമായി ചെലവഴിക്കാനുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇനി കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ എല്ലാവരും ചേർന്ന് പരിശ്രമിക്കണം. വയനാടിനെ രക്ഷിക്കാനുള്ള തുകയാണ് ഇപ്പോൾ നൽകിയിരിക്കുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വയനാട് പുനർ നിർമാണത്തിനായി കേന്ദ്രസഹായം തേടിയ കേരളത്തിന് 529.5 കോടിയുടെ കാപ്പക്സ് വായ്പയാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. നടപ്പ് സാന്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സംസ്ഥാനങ്ങൾക്കുള്ള മൂലധനനിക്ഷേപ സഹായമായ കാപ്പക്സ്…
Read Moreചേന്ദമംഗലം കൂട്ടക്കൊല; പ്രതി റിതുവിന് മാനസിക വിഭ്രാന്തിയില്ലെന്ന് പോലീസ്; കുറ്റപത്രം സമര്‍പ്പിക്കും
കൊച്ചി: എറണാകുളം പറവൂര്‍ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. നാടിനെ നടുക്കിയ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് പറവൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഋതു ജയനാണ് കേസിലെ ഏക പ്രതി. ഋതുവിന് മാനസിക വിഭ്രാന്തിയില്ലെന്നാണ് പോലീസ് കണ്ടെത്തല്‍. കഴിഞ്ഞ മാസം 15- ന് ആയിരുന്നു ഋതു അയല്‍വീട്ടില്‍ അതിക്രമിച്ചു കയറി മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു, ഭാര്യ ഉഷ, മകള്‍ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്. ഗുരുതരമായി പരുക്കേറ്റ വിനിഷയുടെ ഭര്‍ത്താവ് ജിതിന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
Read Moreചാലക്കുടി പോട്ട ബാങ്ക് കവർച്ച; മോഷ്ടാവ് ‘പ്രഫഷണൽ’ അല്ല; 47 ലക്ഷം രൂപ ഉണ്ടായിട്ടും എടുത്തത് 15 ലക്ഷം
ചാലക്കുടി: പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽനിന്നു കത്തി കാട്ടി 15 ലക്ഷം രൂപ കൊള്ളയടിച്ച പ്രതിക്കു വേണ്ടി സംസ്ഥാനത്തിനകത്തും പുറത്തും അന്വേഷണം ഊർജിതമാക്കി പോലീസ്. സിസിടിവി ദൃശ്യങ്ങൾ പോലീസ് പരക്കെ പരിശോധിച്ചു വരികയാണ്. സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. കവർച്ചാസമയത്ത് മോഷ്ടാവ് ഹിന്ദിയിലാണ് സംസാരിച്ചതെങ്കിലും അത് അന്വേഷണം വഴിതെറ്റിക്കാനാണോ എന്ന സംശയമുണ്ട്. ബാങ്ക് കവർച്ചയ്ക്ക് മുന്‍പ് ബാങ്കിലെത്തി നിരീക്ഷണം നടത്തിയായിരിക്കണം സ്ഥിതിഗതികൾ മനസിലാക്കിയതെന്നാണ് പോലീസ് കരുതുന്നത്. ബാങ്ക് ജീവനക്കാർ ഭക്ഷണം കഴിക്കാൻ പോകുന്ന സമയംതന്നെ മോഷ്ടാവ് മോഷണത്തിനു തെരഞ്ഞെടുത്തത് ഇങ്ങനെയായിരിക്കാമെന്നും പോലീസ് കരുതുന്നു. മോഷണവുമായി ബന്ധപ്പെട്ട് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപീകരിച്ച ചാലക്കുടി ഡിവൈഎസ് പി.കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് അന്വേഷണം നടത്തിവരികയാണ്. ഇൻസ്പെക്ടർമാരായ എം.കെ. സജീവ്, അമൃത് രംഗൻ, പി.കെ. ദാസ്, വി.ബിജു, എസ്ഐമാരായ എൻ.പ്രദീപ്, സി.എസ്. സൂരജ്,…
Read Moreകേന്ദ്ര വായ്പ; കേന്ദ്രത്തിന്റെ നടപടി കേരളത്തെ അവഹേളിക്കുന്നതെന്ന് തോമസ് ഐസക്
തിരുവനന്തപുരം: മുണ്ടക്കൈ-ചൂരൽമല ദുരന്തമേഖലയുടെ പുനർനിർമാണത്തിനായി കേന്ദ്ര വായ്പ അനുവദിച്ചത് കേരളത്തെ കളിയാക്കുകയും അവഹേളിക്കുകയും ചെയ്യുന്ന നടപടിയാണെന്ന് ടി.എം. തോമസ് ഐസക്. ഗ്രാൻഡ് ചോദിക്കുന്പോൾ വായ്പ തരുന്നുവെന്ന് ആരോപിച്ച അദ്ദേഹം പ്രതിഷേധ സ്വരത്തിൽ വായ്പയെ സ്വീകരിക്കുമെന്നും പറഞ്ഞു. ആന്ധ്ര അടക്കമുള്ളവർക്ക് പണം നൽകുമ്പോൾ ഈ മാനദണ്ഡം ഉണ്ടായില്ല. ശത്രു രാജ്യത്തോട് ചെയ്യുന്ന സമീപനമാണ് കേന്ദ്രം ചെയ്യുന്നത്. ദീർഘകാലത്തേക്ക് വായ്പ തിരിച്ചടപ്പിച്ച് സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള കെണിയാണിതെന്നും തോമസ് ഐസക് ആരോപിച്ചു. കേന്ദ്രം അനുവദിച്ച ചുരുങ്ങിയ സമയം പരിഗണിക്കാനാവില്ലെന്ന് കേന്ദ്രത്തെ അറിയിക്കും. കേന്ദ്രത്തിന്റെ ശാഠ്യത്തെ പ്രതിഷേധം കൊണ്ട് മറികടക്കും. പ്രതിഷേധമുയർന്നാൽ ബിജെപിക്കാർക്ക് പോലും കേരളത്തോടൊപ്പം നിൽക്കേണ്ടിവരുമെന്നും തോമസ് ഐസക് പറഞ്ഞു.
Read Moreഓണ്‍ലൈൻ ട്രേഡിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: ഓണ്‍ലൈൻ ട്രേഡിംഗിലൂടെ 3.75 ലക്ഷം രൂപ വ്യവസായിയിൽ നിന്നും തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി റഫീക്ക് (43) ആണ് അറസ്റ്റിലായത്. ചാലയിലെ വ്യവസായിയെ ഓണ്‍ലൈൻ ട്രേഡിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയെടുത്തതെന്ന് പോലീസ് പറഞ്ഞു. കബളിപ്പിക്കപ്പെട്ടെന്ന് മനസിലായതിനെ തുടർന്ന് വ്യാപാരി ഫോർട്ട് പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിൽ പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് ഫോർട്ട് പോലീസ് പറഞ്ഞു. ഫോർട്ട് എസ്എച്ച്ഒ. ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ. ബൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത്, ലിപിൻരാജ്, പ്രവീണ്‍ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പെരിന്തൽമണ്ണയിൽ നിന്നും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More