കുമളി: കുമളിയിൽ ജനവാസ മേഖലയിൽ കാട്ടു പോത്തുകൾ വിലസുന്നു. പട്ടാപ്പകൽപോലും ഇവ കൃഷിയിടങ്ങളിലും റോഡിലും വരെ കറങ്ങിനടക്കുകയാണ്. ജനങ്ങളാകട്ടെ കരടിയുണ്ടോ, കടവയുണ്ടോ, പുലിയുണ്ടോ, കാട്ടുപോത്തുണ്ടോ എന്നൊക്കെ നോക്കിയാണ് വീടിന് പുറത്തിറങ്ങുന്നത്. ഏത് നിമിഷവും വന്യമൃഗങ്ങളുടെ മുന്നിൽപ്പെടാവുന്ന അവസ്ഥയാണ്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുമളിക്കടുത്ത് വിശ്വനാഥപുരം (മുരിക്കടി) റോഡിൽ ഒരു കൂറ്റൻ കാട്ടുപോത്ത് മണിക്കൂറുകളോളം കറങ്ങി നടന്നു. ദേശീയ പാതയോരമായ ചെളിമടക്കവലയിൽനിന്നും ഏതാനും മീറ്റർ അകലെയാണ് കാട്ടുപോത്തിറങ്ങിയ സ്ഥലം. ഈ ഭാഗത്ത് രാവും പകലും കാട്ടുപോത്ത് നടുറോഡിലുണ്ട്. കൃഷിയിടങ്ങളിൽ ജോലിക്കാർ ജീവൻ പണയം വച്ചാണ് പോകുന്നത്. ചെളിമടക്കവലയ്ക്ക് സമീപമുള്ള കാപ്പി, ഏലത്തോട്ടങ്ങളിൻ നൂറോളം കാട്ടുപോത്തുകൾ ഉണ്ടെന്നാണ് കണക്ക്. ഇവയെ കാട്ടിലേക്ക് തുരത്തിയില്ലെങ്കിൽ ഏതാനും നാളുകൾക്കുള്ളിൽ കാട്ടുപോത്തുകളുടെ എണ്ണം താമസിയാതെ ഇരുന്നൂറിലെത്തും. സ്പ്രിംഗ് വാലിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് യുവാവിനെ ആക്രമിച്ച് ഗുരതരമായി പരിക്കേൽപ്പിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപാണ്. കാട്ടുപോത്തുകളെ മയക്ക്…
Read MoreCategory: Edition News
ബൈക്ക് യാത്രക്കാര്‍ക്ക് നേരേ പടയപ്പയുടെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്
മറയൂര്‍: ബൈക്കില്‍ സഞ്ചരിച്ചവര്‍ക്കു നേരേ കാട്ടുകൊമ്പന് പടയപ്പയുടെ ആക്രമണം. മറയൂര്‍ സെന്റ് മൈക്കിള്‍സ് എല്‍പി സ്കൂളിലെ സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുന്ന കുട്ടികളെ മേക്കപ്പ് ചെയ്യാന്‍ തൃശൂ രില്‍ നിന്നെത്തിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കാറിലും ബൈക്കിലുമായി എത്തിയ സംഘത്തിനു നേരേ വാഗുവരൈയ്ക്ക് സമീപത്തു വച്ചാണ് പടയപ്പയുടെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം. തൃശൂര്‍ ആമ്പല്ലൂര്‍ അളഗപ്പനഗര്‍ വെളിയത്ത് ദില്‍ജ (40), മകന് ബിനില്‍ (19) എന്നിവര്‍ക്കാണ് ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ശേഷം പിന്നീട് വനംവകുപ്പിന്റെ ആംബുലന്‍സില്‍ മൂന്നാര്‍ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചു. ഇന്നു പുലര്‍ച്ചെ വിദഗ്ധ ചികില്‍സയ്ക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോയി. ഇരുവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. ആനയെ കണ്ട് ഭയന്ന് താഴെ വീണ ദില്‍ജയെ ആന കൊമ്പില്‍ തോണ്ടി പൊക്കിയെടുത്തെറിയുകയായിരുന്നു. വീഴ്ചയില്‍…
Read Moreഎടിഎം കവര്‍ച്ച; പോളിടെക്നിക് ഡിപ്ലോമക്കാരനായ യുവാവ് പിടിയില്‍
കോഴിക്കോട്: എടിഎം കവർച്ചാ ശ്രമത്തിനിടെ പോളിടെക്നിക് ഡിപ്ലോമക്കാരനായ യുവാവ് പിടിയില്‍. മലപ്പുറം സ്വദേശി വിജേഷി (38)നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്. ഇന്നു പുലർച്ചെ 2.30ന് പോലീസ് പട്രോളിങ്ങിനിടെയാണു സംഭവം. പറമ്പിൽകടവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഹിറ്റാച്ചിയുടെ എടിഎം ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പോലീസ് സംഘം പരിശോധിച്ചത്. എടിഎമ്മിനു പുറത്തു ഗ്യാസ് കട്ടറും കണ്ടതോടെ പോലീസ് ഷട്ടർ തുറന്ന് ബലപ്രയോഗത്തിലൂടെ പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ ചേവായൂർ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്. സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് യുവാവ് മോഷണത്തിനിറങ്ങിയതെന്നാണ് പോലീസ് വിശദമാക്കുന്നത്.
Read Moreകേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി ; തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം
തിരുവനന്തപുരം: കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷേപം. വരുന്ന 15 ന് നടക്കുന്ന കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 56,000 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് വോട്ടവകാശമുള്ളത്. വോട്ട് ചെയ്യുന്നതിനായി മുന്‍ വര്‍ഷങ്ങളിലെല്ലാം പോലീസ് സൊസൈറ്റിയുടെ ആസ്ഥാനമായ എറണാകുളത്തെ ഓഫീസില്‍ പോയി ഐഡി കാര്‍ഡ് ഒപ്പിട്ടു വാങ്ങുന്നതായിരുന്നു രീതി. എന്നാല്‍ ഇത്തവണ ഇതിനെല്ലാം വിപരീതമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ പാര്‍ട്ടി അനുഭാവികളായ പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും അതാത് ജില്ലകളില്‍ ഐഡി കാര്‍ഡ് എത്തിച്ചു നല്‍കുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഐഡി കാര്‍ഡ് നല്‍കുന്നതിനായി സംഘം അനുകൂലികളായിട്ടുള്ളവരുടെ ഫോട്ടോകള്‍ ഇതിനകം വാങ്ങിക്കഴിഞ്ഞുവെന്നും ആരോപണമുണ്ട്.ജീവനക്കാര്‍ക്ക് അര്‍ഹമായ ഡിഎ, ടിഎ, ശമ്പള പരിഷ്ക്കരണം, കുടിശിഖ, ലീവ് സറണ്ടര്‍ ആനുകൂല്യം എന്നിവ തടഞ്ഞുവെയ്ക്കുകയും ശമ്പള പരിഷ്ക്കരണ നടപടികള്‍ അട്ടിമറിക്കുകയും ചെയ്ത…
Read Moreകാസർഗോഡ് ഉപ്പളയിൽ സെക്യൂരിറ്റിക്കാരനെ കുത്തിക്കൊന്ന പ്രതി അറസ്റ്റിൽ
ഉപ്പള: കാസർഗോഡ് ഉപ്പളയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്ന കൊല്ലം ഏഴുകോൺ സ്വദേശി സുരേഷിനെ(45) കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. ഉപ്പള പത്വാടിയിലെ സവാദിനെയാണ്(24) മഞ്ചേശ്വരം ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രിയിലാണ് സുരേഷ് കുത്തേറ്റു മരിച്ചത്. പ്രതി കർണാടകയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തത്തുടർന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം മൂന്ന് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ച് തെരച്ചിൽ നടത്തിവരികയായിരുന്നു. മഞ്ചേശ്വരത്തെ ബന്ധുവീടിനു സമീപത്തുനിന്നാണ് സവാദ് പിടിയിലായത്. സുരേഷ് ജോലിചെയ്തിരുന്ന കെട്ടിടത്തിനു സമീപം ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായതായാണ് സവാദ് പോലീസിന് നല്കിയ മൊഴി. തന്നെ അസഭ്യം പറഞ്ഞപ്പോഴാണ് സു
Read Moreവീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സിപിഎം പഞ്ചായത്തംഗത്തെ പുറത്താക്കി; പ്രതിക്കെതിരേ മുമ്പും സമാനകേസ്
അമ്പലപ്പുഴ: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ സിപിഎം പഞ്ചായത്തംഗത്തെ പാർട്ടിയിൽനിന്ന് പുറത്താക്കി. അമ്പലപ്പുഴ തെക്ക് പഞ്ചായത്തംഗത്തെയാണ് ആമയിട കിഴക്ക് ബ്രാഞ്ചിൽനിന്ന് സിപിഎം പുറത്താക്കിയത്. രണ്ടു മക്കളുള്ള വീട്ടമ്മയോട് ഇവരുടെ വീട്ടിലെത്തിയാണ് പഞ്ചായത്തംഗം മോശമായി പെരുമാറിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. എന്നാൽ, ഇവർ പോലീസിൽ പരാതി നൽകാൻ തയാറായില്ല. പാർട്ടിയിൽ വിവാദമായതോടെയാണ് കഴിഞ്ഞദിവസം ബ്രാഞ്ച് കമ്മിറ്റി ചേർന്ന് പഞ്ചായത്തംഗത്തെ പുറത്താക്കിയത്. ഇയാൾക്കെതിരേ നേരത്തെയും പരാതികൾ ഉണ്ടായിട്ടുണ്ട്. വാർഡിലെ പട്ടിക വർഗത്തിൽപ്പെട്ട വനിതയോട് മോശമായി പെരുമാറിയ സംഭവത്തിൽ ഇവർ നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്തെങ്കിലും രാഷ്ട്രീയ സ്വാധീനത്തെത്തുടർന്ന് റിമാൻഡിലായില്ല.
Read Moreറാബിസ് ഫ്രീ കേരള പദ്ധതി… പേവിഷ വിമുക്ത കേരളം പദ്ധതി കോട്ടയത്തേക്കും; ഉദ്ഘാടനം നാളെ
കോട്ടയം: ദേശീയ ക്ഷീര വികസന ബോര്‍ഡ്(എന്‍ഡിഡിബി) ന്റെ സഹോദര സ്ഥാപനമായ ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡ് (ഐഐഎല്‍) ന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതി (സിഎസ്ആര്‍) യുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും മൃഗസംരക്ഷണവകുപ്പും കമ്പാഷന്‍ ഫോര്‍ അനിമല്‍സ് വെല്‍ഫെയര്‍ അസോസിയേഷന് (കാവ) നുമായി സഹകരിച്ച് റാബിസ് ഫ്രീ കേരള പദ്ധതി ജില്ലയിലേക്ക് വ്യാപിപ്പിക്കുന്നു. പേവിഷബാധ ഇല്ലാതാക്കുകയും പൊതുജന സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം. തിരുവനന്തപുരത്തും കൊല്ലത്തും പേവിഷ വിമുക്ത കേരളം പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെയാണ് കോട്ടയത്തേക്കും വ്യാപിപ്പിക്കുന്നത്. ഇന്ത്യന്‍ ഇമ്യൂണോളജിക്കല്‍സ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമാണ് റാബീസ് ഫ്രീ കേരള എന്ന സംരംഭം. റാബിസ് ഫ്രീ കേരള പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ മന്ത്രി ജെ. ചിഞ്ചുറാണിയുടെ അധ്യക്ഷതയില്‍ കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ…
Read Moreപത്തു വയസുകാരിയെ പീഡിപ്പിച്ച കേസ്: കൂടുതല്‍ അന്വേഷണത്തിന് പോലീസ്
അടൂര്‍: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ വിശദമായ അന്വേഷണത്തിനു പോലീസ് നിര്‍ദേശം. കേസില്‍ രണ്ടുപേരെയാണ് അടൂര്‍ പോലീസ് പിടികൂടിയത്്. ഇതില്‍ ഒരാള്‍ 15 വയസുള്ള കുട്ടിയാണ്. കുറ്റാരോപിതനായ എറണാകുളം പെരുമ്പാവൂര്‍ വടയമ്പാടി പത്താം മൈല്‍ കക്കാട്ടില്‍ വീട്ടില്‍ സുധീഷ് രമേശ് (19) റിമാന്‍ഡിലായി. ഇയാള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ആംബുലന്‍സ് ഡ്രൈവറാണ്. ചേന്നംപുത്തൂര് കോളനിക്കു സമീപമായിരുന്നു സംഭവം. ഞായറാഴ്ച വൈകുന്നേരം ആറോടെ ഇയാള്‍ കുട്ടിയെ വീടിനു സമീപത്തുനിന്നു കടത്തിക്കൊണ്ടുപോയി തൊട്ടടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടിലെ മുറില് വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൗമാരക്കാരനും ലൈംഗികപീഡനത്തിന് വിധേയയാക്കി. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോള്‍ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് കൗമാരക്കാരന് പീഡിപ്പിച്ചു. സംഭവം ഉടനടി അറിഞ്ഞ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവിന്റെ സാന്നിധ്യത്തില്‍ അടൂര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ മഞ്ചുമോള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം…
Read Moreദിശാ ബോർഡ് ചുവട് മുറിച്ച് മാറ്റിയതിന്റെ അവശിഷ്ട ഭാഗം: യാത്രക്കാർക്കു ഭീഷണിയായി സീബ്രാലൈനിലെ ഇരുമ്പുകുറ്റി
പൊൻകുന്നം: സീബ്രാ ലൈനിലെ ഇരുമ്പുകുറ്റി വഴിയാത്രികർക്ക് ഭീഷിണിയാകുന്നു.പൊൻകുന്നത്ത് ദേശീയപാത 183 ൽ നിന്ന് സംസ്ഥാനപാതയിലെ മണിമല റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്തെ സീബ്രാ ലൈനിലാണ് ഇരുമ്പു കുറ്റിയുള്ളത്. സീബ്രാ ലൈനിൽ തടസമായി നിന്നിരുന്ന ദിശാ ബോർഡ് ചുവട് മുറിച്ച് മാറ്റിയതിന്റെ അവശിഷ്ടഭാഗമാണിത്. കഴിഞ്ഞദിവസം റോഡ് മുറിച്ച് കടക്കുന്നതിനിടെ വസ്ത്രം കുറ്റിയിൽ ഉടക്കി വീട്ടമ്മതട്ടിവീഴുകയും പരിക്കേൽക്കുകയും സാരി കീറുകയും ചെയ്തിരുന്നു. മറ്റു പലർക്കും പരിക്കേറ്റതായും പരാതിയുണ്ട്. സ്ത്രീകളും വിദ്യാർഥികളുമുൾപ്പടെ നിരവധിയാളുകളാണ് ഇതു വഴി കടന്നുപോകുന്നത്. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന സീബ്രാ ലൈനിലെ ഇരുമ്പുകുറ്റി എത്രയും വേഗം നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreകുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. ഡോക്ടര്‍മാരുടെയും അയല്‍വാസികളുടെയും ഉള്‍പ്പെടെ വിശദമായമൊഴി പോലീസ് രേഖപ്പെടുത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് പിതാവ് നിസാര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പിതാവ് നല്കിയ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ടൗണ്‍ പോലീസ് അറിയിച്ചു.പൊക്കുന്ന് കളരിപ്പറമ്പ് അബിനഹൗസില് കിണാശേരി പടന്നപ്പറമ്പ് ഹൗസില്‍ പി.പി. മുഹമ്മദ് നിസാറിന്റെ മകന് മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ കുട്ടിയുടെ മാതാവ് ആയിഷ സുല്‍ഫത്തിന്റെ കുറ്റിച്ചിറ വയലിലെ വീട്ടിലാണ് സംഭവം. ഇവരുടെ ആദ്യത്തെ കുഞ്ഞ് രണ്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയായിരുന്നു മരണം. ഈ രണ്ടു സംഭവങ്ങളും ഭാര്യവീട്ടില്‍ വച്ചാണ് നടന്നത്. തുടര്‍ന്നാണ് മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് നിസാര്‍ പരാതി…
Read More