മദ്യപാനത്തിനിടെ പയ്യന്നൂർ സ്വദേശി കുത്തേറ്റുമരിച്ച സംഭവത്തിൽ‌ യുവാവ് കസ്റ്റഡിയിൽ; പോലീസിന്‍റെ ചോദ്യം ചെയ്യൽ തുടരുന്നു

കാസര്‍ഗോഡ്: മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് വാച്ച്മാന്‍ മരിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. ഉപ്പള പത്വാടി കാര്‍ഗില്‍ നഗര്‍ സ്വദേശി സവാദാണ് (23) പിടിയിലായത്. നിരവധി കവര്‍ച്ചകേസുകളില്‍ പ്രതിയാണ് സവാദ്. പയ്യന്നൂര്‍ വെള്ളൂര്‍ കാറമേല്‍ ഈസ്റ്റിലെ ആര്‍.സുരേഷാണ് (49) മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. വയറിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിക്കുകയായിരുന്നു. വര്‍ഷങ്ങളായി ഉപ്പള മത്സ്യമാര്‍ക്കറ്റിനു സമീപത്തെ ഫ്ലാറ്റില്‍ വാച്ച്മാനായി ജോലി ചെയ്യുകയായിരുന്നു സുരേഷ്.മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം ഗവ.മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പ്രതിയെ മഞ്ചേശ്വരം പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Read More

നിയമസഭയിൽ  സീപ്ലെയിനിൽ പോരടിച്ച് റിയാസും ചെന്നിത്തലയും;കടലിൽ മാത്രമേ ഇറക്കാവൂ എന്ന് നിയമത്തിൽ എഴുതി വെച്ചിട്ടില്ലെന്ന് മന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ സീ പ്ലെയ്ൻ വിഷയത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസും രമേശ് ചെന്നിത്തലയും തമ്മിൽ വാക്പോര്. സി പ്ലെയിൻ വിഷയം വിവാദമാക്കാനും പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.സീ പ്ലെയിൻ കടലിൽ മാത്രമേ ഇറക്കാവൂ എന്ന് നിയമത്തിൽ എഴുതി വെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സീ പ്ലെയിൻ പദ്ധതി ഉമ്മൻചാണ്ടി സര്‍ക്കാരാണ് കൊണ്ടുവന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വകാര്യ സർവകലാശാലയെ എതിർത്തതുപോലെയാണ് ഇടതുപക്ഷം സീ പ്ലെയിൻ പദ്ധതിയേയും എതിർത്തത്. ഇപ്പോഴെങ്കിലും അത് തീരുമാനിച്ചത് സ്വാഗതാർഹം എന്നും രമേശ് ചെന്നിത്തല പരിഹാസരൂപേണ പറഞ്ഞു. നേരത്തെ കൊണ്ടുവരാൻ ശ്രമിച്ചത് വേണ്ടത്ര ഹോം വർക്ക് ചെയ്യാതെയാണെന്നും മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചിക്കാതെയാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. പദ്ധതിയിൽ ആവശ്യമായ ഹോം വർക്കിന്‍റെ പോരായ്മ ഉണ്ടായെന്നും ഡാമുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കെ ഹോംസ് പദ്ധതിയിലൂടെ ടൂറിസം…

Read More

പെൺസുഹൃത്തുമായുള്ള ബന്ധം; പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ പ്രതികൾ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ നാല് പേരെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. മംഗലപുരം സ്വദേശികളായ അശ്വിൻദേവ്, ശ്രീജിത്ത്, അഭിരാജ്, അഭിറാം എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെല്ലാം ഇരുപതിനും ഇരുപത്തിമൂന്നിനും ഇടയ്ക്ക് പ്രായമുള്ളവരാണ്. പ്രതികളിലൊരാളായ ശ്രീജിത്തിന്‍റെ പെണ്‍സുഹൃത്തുമായുള്ള പത്താംക്ളാസുകാരന്‍റെ സൗഹൃദത്തിലുള്ള വിരോധമാണ് തട്ടിക്കൊണ്ട് പോകലിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി എട്ടു മണിയോടെ ഇടവിളാകത്തിന് സമീപം വച്ചാണ് കാറിലെത്തിയ സംഘം പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ട് പോയത്. വീട്ടുകാർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് വാഹന പരിശോധന നടത്തി. രാത്രി പത്തരയോടെ കീഴാറ്റിങ്ങൽ ഭാഗത്തെ വിജനമായ സ്ഥലത്ത് വച്ച് പോലീസ് സംഘം ആണ്‍കുട്ടിയെ രക്ഷപ്പെടുത്തി കാർ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. രണ്ട് പേരെ സംഭവ സ്ഥലത്ത് വച്ച് പിടികൂടി. മറ്റ് രണ്ട് പ്രതികളെ ഇന്ന് പുലർച്ചെ വെഞ്ഞാറമൂടിന് സമീപത്ത് നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ…

Read More

നിഷ്‌ക്രിയനായ എംഎൽഎയാണ് കുട്ടനാടിന്‍റെ പ്രധാന ശാപമെന്ന് ഡിസിസി പ്രസിഡന്‍റ് ബി. ബാബു പ്രസാദ്

മങ്കൊമ്പ്: ബജറ്റിൽ പണം അനുവദിച്ചിട്ട് ഒരു പതിറ്റാണ്ടു കാലമാകാറായിട്ടും കാവാലം പാലത്തിന് ധനകാര്യ അനുമതി പോലും നേടിത്തരാൻ കഴിയാത്ത നിഷ്‌ക്രിയനായ എംഎൽഎയാണ് കുട്ടനാടിന്‍റെ പ്രധാന ശാപമെന്ന് ഡിസിസി പ്രസിഡന്‍റ് ബി. ബാബുപ്രസാദ് ആരോപിച്ചു. ഉപതെരഞ്ഞെടുപ്പു നടക്കുന്ന കാവാലം പഞ്ചായത്ത് മൂന്നാം വാർഡിലെ ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥി എ.പി. നടേശന്‍റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാടിന് പുതുതായി യാതൊന്നും തന്നെ ബജറ്റിൽ അനുവദിക്കാതെ സർക്കാരിന്‍റെ അവഗണന തുടരുകയാണ്. നെല്ലുവില വർധിപ്പിക്കാനോ നെല്ലുസംഭരണം കാര്യക്ഷമമാക്കാനോ എംഎൽഎയ്ക്കു കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.ഇലക‌്ഷൻ കമ്മിറ്റി ചെയർമാൻ പ്രഫ. എം.ജി. രാജഗോപാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ജേക്കബ് ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്‍റ് തങ്കച്ചൻ വാഴച്ചിറ, കെ.പി. സുരേഷ്, സജി ജോസഫ്, കെ. ഗോപകുമാർ, സി.വി. രാജീവ്, ജോസഫ് ചേക്കോടൻ, റോഫിൻ…

Read More

അൽവാസികൾ തമ്മിലുള്ള തർക്കം: പ്രശ്നത്തിൽ തടസം പിടിക്കാനെത്തിയ അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഒരാൾ പിടിയിൽ

മാന്നാർ: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിൽ തടസം പിടിക്കാനെത്തിയ ഒരാൾക്ക് വെട്ടേറ്റു. ചെന്നിത്തല കിഴക്കേ വഴി ലക്ഷംവീട് നഗറിന് സമീപമാണ് സംഭവം. പണിക്കന്‍റയ്യത്ത് സജുവും അയൽവാസി ജ്യോതിഷും തമ്മിലുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. സജുവിന്‍റെ വീട്ടിലെത്തിയ ജ്യോതിഷും സജുവും തമ്മിൽ തർക്കമുണ്ടായപ്പോൾ അയൽവാസികളായ ബന്ധുക്കൾ ഇടപെടുകയും തടസം പിടിക്കാൻ എത്തിയ കിഴക്കേവഴി കല്ലംപറമ്പിൽ അനിലി(42)ന് വെട്ടേൽക്കുകയുമായിരുന്നു. പുറത്തു വെട്ടേറ്റ അനിൽ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ ചികിത്സയിലാണ്. സംഭ വവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ പണിക്കന്‍റയ്യത്ത് മണിക്കുട്ടൻ (57 ) മാന്നാർ പോലീസിന്‍റെ പിടിയിലായി. പ്രതിപ്പട്ടികയിലുള്ള ആറു പേരെ ഇനിയും പിടികിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിനായുള്ള അന്വേഷണം തുടരുകയാണ്. മാന്നാർ പോലീസ് എസ്എച്ച്ഒ എം.സി.അഭിലാഷ്, എസ്ഐ സി.എസ്.അഭിരാം, സീനിയർ സിപിഒമാരായ സാജിദ്, മനേഷ്, സിപിഒ ഹരിപ്രസാദ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.

Read More

തീരമേഖലയില്‍ ഒരു വറുതിയുമില്ല; കേന്ദ്രനിയമം കാരണം മത്സ്യത്തൊഴിലാളി ആനുകൂല്യങ്ങള്‍ നല്‍കാനായില്ലെന്ന് മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: കേന്ദ്ര നിയമം കാരണം മത്സ്യത്തൊഴിലാളി ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. കേന്ദ്ര സർക്കാർ നയമനുസരിച്ചുള്ള ബ്ലൂ എക്കോണമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്‍റെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും ഇത്തരം പദ്ധതികള്‍ പാടില്ലെന്നാണ് ഇടതുപക്ഷത്തിന്‍റെ നയമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കടലില്‍ വെച്ച് ഉണ്ടാകുന്ന മരണങ്ങളില്‍ ഇടപെടാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തയ്യാറാകുന്നില്ല. എന്നാൽ, ഇത്തരം മരണങ്ങള്‍ക്ക് സംസ്ഥാനം 5 ലക്ഷം രൂപ നല്‍കിവരുന്നു. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. തീരമേഖല സേഫ് ആണെന്നും അദ്ദേഹം പറഞ്ഞു. തീരമേഖലയില്‍ ഒരു വറുതിയുമില്ല. നിയമാനുസൃതമായ എല്ലാ സഹായങ്ങളും മത്സ്യഫെഡിന് നല്‍കുന്നുണ്ട്. മത്സ്യത്തൊഴിലാളികളില്‍ അനുബന്ധ തൊഴിലാളികളായവര്‍ക്ക് ആരോഗ്യ പരിരക്ഷയും മറ്റ് പരിരക്ഷകളും നല്‍കും. സമാശ്വാസ പദ്ധതി അവതാളത്തിലെന്ന വാദം ശരിയല്ലെന്നും മന്ത്രി സജി ചെറിയാൻ സഭയിൽ പറഞ്ഞു.

Read More

സ്വകാര്യ സർവകലാശാല; ഇടതുശക്തികൾ എതിർത്തത് ഉമ്മൻ ചാണ്ടിക്ക് ക്രെഡിറ്റ് ലഭിക്കുമെന്ന ഭയത്താലെന്ന് ടി.പി. ശ്രീനിവാസൻ

തിരുവനന്തപുരം: 20 വർഷം മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്താണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചതെന്നും ഇടതു ശക്തികൾ എതിർത്തത് അതിന്‍റെ ക്രെഡിറ്റ് ഉമ്മൻ‌ചാണ്ടിക്ക് ലഭിക്കുമോ എന്ന ഭയംകൊണ്ടാകാമെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുൻ അംഗം ടി. പി ശ്രീനിവാസൻ. ഇത്രയും വർഷങ്ങൾ കഴിഞ്ഞതോടെ പല അവസരങ്ങളും നഷ്ടപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താൻ മറ്റ് മാർഗം ഇല്ലെന്ന് ഇപ്പോൾ ഇടത് ശക്തികൾക്ക് ഇന്ന് മനസിലായെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ടി.പി.ശ്രീനിവാസൻ പറഞ്ഞു.

Read More

കടല്‍മണല്‍ ഖനനം അനുവദിക്കില്ല; മത്സ്യത്തൊഴിലാളികൾക്കായി കെപിസിസി കാല്‍നടപ്രക്ഷോഭയാത്ര നടത്തുമെന്ന്  കെ. സുധാകരന്‍

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെയും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്നും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. ബ്ലു സാമ്പത്തിക നയത്തിന്‍റെ പേരുപറഞ്ഞ് കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം മത്സ്യമേഖലയുടെ മരണമണിയാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതും കടലിന്‍റെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുമായ കടല്‍ മണല്‍ ഖനനത്തിന് ഒരു സ്ഥാപനങ്ങളെയും കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്. തീരദേശമേഖലയ്ക്ക് പ്രത്യേക പാക്കേജിന് 6000 കോടി പ്രഖ്യാപിച്ചിട്ട് ഒന്നര വര്‍ഷമായി.നാളിതുവരെ ഒരു രൂപപോലും ചെലവാക്കിയില്ല. പുതിയ ബജറ്റിലും നിരാശമാത്രമാണ്. കടല്‍ക്ഷോഭ മേഖലയില്‍ ശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണം നടക്കുന്നില്ല. മത്സ്യബന്ധനത്തിനുള്ള സബ്സിഡി മണ്ണെണ്ണ ആവശ്യത്തിന് വിതരണം ചെയ്യുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ പട്ടയം വിതരണം ചെയ്യുന്നില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.

Read More

സ്വകാര്യ സർവകലാശാലകൾ ആവശ്യം; വന്നില്ലെങ്കിൽ കേരളം പിന്നോട്ടുപോകുമെന്നു മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലുമായി മുന്നോട്ടുപോകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. മിക്ക സംസ്ഥാനങ്ങളിലും സ്വകാര്യ സർവകലാശാലകൾ വന്നു. ഇനിയും സ്വകാര്യ സർവകലാശാല വന്നില്ലെങ്കിൽ കേരളം പിന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ സർവകലാശാല വന്നാലും സാമൂഹിക നിയന്ത്രണം ഉറപ്പാക്കും.കാലത്തിന് അനുസരിച്ച് മാറാതെ പറ്റില്ല. അല്ലെങ്കിൽ ഒരു ജനത എന്ന നിലയിൽ ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് നാം ഒറ്റപ്പെട്ടുപോകും. മൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുക എന്നത് മാർക്സിയൻ രീതിയാണ്. മൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് മൂർത്തമായ തീരുമാനങ്ങൾ കൊക്കൊള്ളുകയെന്നത് നമ്മുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. ഇനിയും സ്വകാര്യ സർവകലാശാലകൾക്ക് അയിത്തം കൽപിക്കേണ്ടതില്ല. എസ്എഫ്ഐക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ലോകത്ത് ഇന്ന് നടക്കുന്ന മാറ്റത്തിന് അനുസരിച്ച് മുന്നോട്ട് പോയാലെ പറ്റുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. വൈകി വന്ന വിവേകമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാലത്തിന് അനുസരിച്ച് മാറിയാലേ പറ്റുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി…

Read More

ഡോ. വന്ദന ദാസ് കൊലപാതകക്കേസ്: സാക്ഷി വിസ്താരം നാളെ മുതല്‍; പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ 34 ഡോക്‌ടർമാർ

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം നാളെ ആരംഭിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെയാണ് വിസ്താരം. കേരളത്തില്‍ നടന്ന കൊലപാതകക്കേസുകളില്‍ ഏറ്റവും അധികം ഡോക്‌ട‍മാര്‍ പ്രോസിക്യൂഷന്‍ സാക്ഷികളാകുന്നെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 34 ഡോക‌്‌ടർ‍മാരെയാണ് പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് അഞ്ചുവരെയുള്ള ഒന്നാം ഘട്ട വിചാരണയില്‍ കേസിലെ ആദ്യ 50 സാക്ഷികളെയാണ് വിസ്തരിക്കുക. കൂടാതെ നഴ്‌സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹോസ്പിറ്റല്‍ സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും വിസ്തരിക്കും. കേസിലെ ഒന്നാം സാക്ഷിയും സംഭവസമയത്ത് ഡോ.വന്ദനയോടൊപ്പം ജോലി നോക്കിയിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെയായിരിക്കും ആദ്യ ദിവസം വിസ്തരിക്കുക. മുമ്പ് കോടതിയില്‍ കേസ് വിചാരണയ്ക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സുപ്രീം…

Read More