തിരുവനന്തപുരം: കേന്ദ്ര നിയമം കാരണം മത്സ്യത്തൊഴിലാളി ആനുകൂല്യങ്ങള്‍ നല്കാന് കഴിഞ്ഞില്ലെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. കേന്ദ്ര സർക്കാർ നയമനുസരിച്ചുള്ള ബ്ലൂ എക്കോണമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും ഇത്തരം പദ്ധതികള്‍ പാടില്ലെന്നാണ് ഇടതുപക്ഷത്തിന്റെ നയമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. കടലില്‍ വെച്ച് ഉണ്ടാകുന്ന മരണങ്ങളില്‍ ഇടപെടാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ തയ്യാറാകുന്നില്ല. എന്നാൽ, ഇത്തരം മരണങ്ങള്‍ക്ക് സംസ്ഥാനം 5 ലക്ഷം രൂപ നല്കിവരുന്നു. സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. തീരമേഖല സേഫ് ആണെന്നും അദ്ദേഹം പറഞ്ഞു. തീരമേഖലയില്‍ ഒരു വറുതിയുമില്ല. നിയമാനുസൃതമായ എല്ലാ സഹായങ്ങളും മത്സ്യഫെഡിന് നല്‍കുന്നുണ്ട്. മത്സ്യത്തൊഴിലാളികളില്‍ അനുബന്ധ തൊഴിലാളികളായവര്‍ക്ക് ആരോഗ്യ പരിരക്ഷയും മറ്റ് പരിരക്ഷകളും നല്‍കും. സമാശ്വാസ പദ്ധതി അവതാളത്തിലെന്ന വാദം ശരിയല്ലെന്നും മന്ത്രി സജി ചെറിയാൻ സഭയിൽ പറഞ്ഞു.
Read MoreCategory: Edition News
സ്വകാര്യ സർവകലാശാല; ഇടതുശക്തികൾ എതിർത്തത് ഉമ്മൻ ചാണ്ടിക്ക് ക്രെഡിറ്റ് ലഭിക്കുമെന്ന ഭയത്താലെന്ന് ടി.പി. ശ്രീനിവാസൻ
തിരുവനന്തപുരം: 20 വർഷം മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് സ്വകാര്യ സർവകലാശാലകൾ എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചതെന്നും ഇടതു ശക്തികൾ എതിർത്തത് അതിന്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്ക് ലഭിക്കുമോ എന്ന ഭയംകൊണ്ടാകാമെന്നും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുൻ അംഗം ടി. പി ശ്രീനിവാസൻ. ഇത്രയും വർഷങ്ങൾ കഴിഞ്ഞതോടെ പല അവസരങ്ങളും നഷ്ടപ്പെട്ടു. വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്താൻ മറ്റ് മാർഗം ഇല്ലെന്ന് ഇപ്പോൾ ഇടത് ശക്തികൾക്ക് ഇന്ന് മനസിലായെന്നും ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ ടി.പി.ശ്രീനിവാസൻ പറഞ്ഞു.
Read Moreകടല്‍മണല്‍ ഖനനം അനുവദിക്കില്ല; മത്സ്യത്തൊഴിലാളികൾക്കായി കെപിസിസി കാല്നടപ്രക്ഷോഭയാത്ര നടത്തുമെന്ന് കെ. സുധാകരന്
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സ്യത്തൊഴിലാളികള്‍ക്കെതിരെ നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെയും മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി കെപിസിസി കാല്‍നട പ്രക്ഷോഭയാത്ര നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ബ്ലു സാമ്പത്തിക നയത്തിന്റെ പേരുപറഞ്ഞ് കടല്‍ മണല്‍ ഖനനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം മത്സ്യമേഖലയുടെ മരണമണിയാണ്. മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇല്ലാതാക്കുന്നതും കടലിന്റെ ആവാസവ്യവസ്ഥ തകര്‍ക്കുന്നതുമായ കടല്‍ മണല്‍ ഖനനത്തിന് ഒരു സ്ഥാപനങ്ങളെയും കേരളത്തില്‍ കാലുകുത്താന്‍ അനുവദിക്കില്ല. സംസ്ഥാന സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്. തീരദേശമേഖലയ്ക്ക് പ്രത്യേക പാക്കേജിന് 6000 കോടി പ്രഖ്യാപിച്ചിട്ട് ഒന്നര വര്‍ഷമായി.നാളിതുവരെ ഒരു രൂപപോലും ചെലവാക്കിയില്ല. പുതിയ ബജറ്റിലും നിരാശമാത്രമാണ്. കടല്‍ക്ഷോഭ മേഖലയില്‍ ശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണം നടക്കുന്നില്ല. മത്സ്യബന്ധനത്തിനുള്ള സബ്സിഡി മണ്ണെണ്ണ ആവശ്യത്തിന് വിതരണം ചെയ്യുന്നില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ പട്ടയം വിതരണം ചെയ്യുന്നില്ലെന്നും കെ.സുധാകരന് പറഞ്ഞു.
Read Moreസ്വകാര്യ സർവകലാശാലകൾ ആവശ്യം; വന്നില്ലെങ്കിൽ കേരളം പിന്നോട്ടുപോകുമെന്നു മന്ത്രി ആർ. ബിന്ദു
തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലുമായി മുന്നോട്ടുപോകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. മിക്ക സംസ്ഥാനങ്ങളിലും സ്വകാര്യ സർവകലാശാലകൾ വന്നു. ഇനിയും സ്വകാര്യ സർവകലാശാല വന്നില്ലെങ്കിൽ കേരളം പിന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ സർവകലാശാല വന്നാലും സാമൂഹിക നിയന്ത്രണം ഉറപ്പാക്കും.കാലത്തിന് അനുസരിച്ച് മാറാതെ പറ്റില്ല. അല്ലെങ്കിൽ ഒരു ജനത എന്ന നിലയിൽ ഇന്നത്തെ മത്സരാധിഷ്ഠിത ലോകത്ത് നാം ഒറ്റപ്പെട്ടുപോകും. മൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് തീരുമാനമെടുക്കുക എന്നത് മാർക്സിയൻ രീതിയാണ്. മൂർത്ത സാഹചര്യങ്ങൾക്കനുസരിച്ച് മൂർത്തമായ തീരുമാനങ്ങൾ കൊക്കൊള്ളുകയെന്നത് നമ്മുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു. ഇനിയും സ്വകാര്യ സർവകലാശാലകൾക്ക് അയിത്തം കൽപിക്കേണ്ടതില്ല. എസ്എഫ്ഐക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ലോകത്ത് ഇന്ന് നടക്കുന്ന മാറ്റത്തിന് അനുസരിച്ച് മുന്നോട്ട് പോയാലെ പറ്റുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. വൈകി വന്ന വിവേകമാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കാലത്തിന് അനുസരിച്ച് മാറിയാലേ പറ്റുകയുള്ളുവെന്ന് മന്ത്രി പറഞ്ഞു. അതേസമയം സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി…
Read Moreഡോ. വന്ദന ദാസ് കൊലപാതകക്കേസ്: സാക്ഷി വിസ്താരം നാളെ മുതല്‍; പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ 34 ഡോക്ടർമാർ
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷി വിസ്താരം നാളെ ആരംഭിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെയാണ് വിസ്താരം. കേരളത്തില്‍ നടന്ന കൊലപാതകക്കേസുകളില്‍ ഏറ്റവും അധികം ഡോക്ടമാര്‍ പ്രോസിക്യൂഷന് സാക്ഷികളാകുന്നെന്ന പ്രത്യേകതയും ഈ കേസിനുണ്ട്. 34 ഡോക്ടർമാരെയാണ് പ്രോസിക്യൂഷന് സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച് അഞ്ചുവരെയുള്ള ഒന്നാം ഘട്ട വിചാരണയില്‍ കേസിലെ ആദ്യ 50 സാക്ഷികളെയാണ് വിസ്തരിക്കുക. കൂടാതെ നഴ്സുമാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഹോസ്പിറ്റല്‍ സെക്യൂരിറ്റി ജീവനക്കാര്‍ തുടങ്ങി ആരോഗ്യ രംഗത്തു നിന്നുമുള്ള വിവിധ സാക്ഷികളെയും വിസ്തരിക്കും. കേസിലെ ഒന്നാം സാക്ഷിയും സംഭവസമയത്ത് ഡോ.വന്ദനയോടൊപ്പം ജോലി നോക്കിയിരുന്നയാളുമായ ഡോ. മുഹമ്മദ് ഷിബിനെയായിരിക്കും ആദ്യ ദിവസം വിസ്തരിക്കുക. മുമ്പ് കോടതിയില്‍ കേസ് വിചാരണയ്ക്കായി തീയതി നിശ്ചയിച്ച സമയത്താണ് പ്രതി ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സുപ്രീം…
Read Moreഐ സി യു പീഡനക്കേസ്; ഡോക്ടർമാരെ കൂട്ടുപ്രതികൾ ആക്കണമെന്ന് അതിജീവിത; മുഖ്യമന്ത്രിക്കു നേരിട്ടു പരാതി നല്‍കും
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയു പീഡനക്കേസില്‍ ഡോ. കെ.വി. പ്രീത ഉള്‍പ്പടെയുള്ളവരെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അതിജീവിത. ഇക്കാര്യം ആവശ്യപ്പെട്ട് ഉത്തരമേഖല ഐജിക്ക് അതിജീവിത പരാതി നല്കി. മുഖ്യമന്ത്രിയെ നേരില്‍ കണ്ടും പരാതിനല്‍കുമെന്നും അതിജീവിത പറഞ്ഞു. ഡോ. കെ.വി. പ്രീത, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ഗോപി, നഴ്സിംഗ് സൂപ്രണ്ട് ഫാത്തിമ ബാനു എന്നിവരെ കൂട്ടു പ്രതികളാക്കണമെന്നാണ് അതിജീവിതയുടെ പരാതി. മനുഷ്യാവകാശ കമ്മീഷന് ഡിവൈഎസ്പി. നടത്തിയ അന്വേഷണത്തില്‍ അതിജീവിതയുടെ വൈദ്യപരിശോധന നടത്തിയതില്‍ ഡോ. കെ.വി. പ്രീതയ്ക്കും ആശുപത്രി അധികൃതര്‍ക്കും വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. മെഡിക്കോ ലീഗല്‍ കേസുകളില്‍ പരിചയസമ്പന്നരായ ഡോക്ടര്‍ വേണമെന്നിരിക്കെ കെ.വി. പ്രീതയെ നിയോഗിച്ചതില്‍ വീഴ്ച ഉണ്ടായെന്നും അതിജീവിതയുടെ മൊഴിരേഖപ്പെടുത്തിയതില് അപാകത ഉണ്ടെന്നുമായിരുന്നു കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് അതിജീവിത ഉത്തരമേഖല ഐജി രാജ്പാല് മീണയ്ക്ക് പരാതി നല്‍കിയത്.
Read Moreവാട്സാപ് ഗ്രൂപ്പിൽ അഭിപ്രായം പറഞ്ഞു; യുവാവിനെയും അമ്മയെയും വീടുകയറി ആക്രമിച്ചു
തളിപ്പറമ്പ്: ക്ഷേത്രത്തിനു സമീപം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് കാണാതായ സംഭവത്തില്‍ വാട്സാപ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞതിന് യുവാവിനെയും അമ്മയെയും രണ്ടംഗസംഘം വീട്ടില്‍കയറി ആക്രമിച്ചു. വെള്ളാവ് പേക്കാട്ട്വയലിലെ വടേശ്വരത്ത് വീട്ടില്‍ എം.വി. ജയേഷ് (43), അമ്മ ശകുന്തള(60) എന്നിവര്‍ക്കാണു പരിക്കേറ്റത്. ഇവര്‍ക്ക് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്കി. തൈകക്കല്‍ ഭഗവതിക്ഷേത്രം ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ആശംസാബോര്‍ഡാണ് കാണാതായത്. ഇത് സംബന്ധിച്ച് വാട്സാപ് ഗ്രൂപ്പ് ചര്‍ച്ചയില്‍ ജയേഷ് അഭിപ്രായം പറഞ്ഞതിനാണ് മർദനം. ഇന്നലെ വൈകുന്നേരം 6.40ന് കെ.വി. പ്രവീണ്‍, ഒ.കെ. വിജയന് എന്നിവരാണ് ഇരുവരെയും ആക്രമിച്ചത്.തളിപ്പറമ്പ് പോലീസ് ഇവര്‍ക്കെതിരേ കേസെടുത്തു.
Read Moreതുടർഭരണം കിട്ടണമെങ്കിൽ ഈ പ്രവർത്തനം പോരാ; സിപിഎം തൃശൂർ ജില്ലാസമ്മേളനത്തിൽ രൂക്ഷവിമർശനം
തൃശൂർ: സംസ്ഥാനത്ത് തുടർഭരണം കിട്ടണമെങ്കിൽ സർക്കാരിന്റെ പ്രവർത്തനം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നും മന്ത്രിമാർ കുറേക്കൂടി ജനപക്ഷത്തു നിന്ന് പ്രവർത്തിക്കണമെന്നും സിപിഎം തൃശൂർ ജില്ല സമ്മേളനത്തിലെ പൊതുചർച്ചയിൽ വിമർശനിർദ്ദേശം. ആദ്യ ടേമിലെ പിണറായി സർക്കാർ നേടിയ ജനപിന്തുണ രണ്ടാം തവണ ഭരണത്തിലേറിയ പിണറായി സർക്കാരിന് നേടാനായില്ലെന്നും എതിർപ്പുകളും വിമർശനങ്ങളുമാണ് ഈ സർക്കാരിന് കൂടുതലായും നേരിടേണ്ടി വന്നതെന്നും സമ്മേളനപ്രതിനിധികളിൽ പലരും ഓർമിപ്പിച്ചു. കരുവന്നൂർ വിഷയം ആദ്യത്തേക്കാൾ കുറേയൊക്കെ പരിഹരിക്കാൻ കഴിഞ്ഞ സാഹചര്യത്തിൽ ഇനി കരുവന്നൂരിനെ ഉപയോഗിക്കേണ്ടത് ആ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാകണമെന്നും അഭിപ്രായമുയർന്നു. ഇപ്പോഴും പ്രതിപക്ഷം ഇടതുപക്ഷത്തെ കരുവന്നൂരിന്റെ പ്രതിക്കൂട്ടിൽ നിർത്തുന്പോൾ അതിനെ കണ്ടില്ലെന്ന് നടിച്ച് എല്ലാം ശരിയാകുന്നു എന്ന രീതിയിൽ മുന്നോട്ടുപോകണമെന്നും നിർദ്ദേശമുണ്ടായി. കരുവന്നൂർ നാണക്കേടിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ വർഷം നടത്തിയതെന്നും ഇത് കാണാതെ പോകരുതെന്നും ഒരു വിഭാഗം ഓർമിപ്പിച്ചു. എന്നാൽ മറ്റു സഹകരണബാങ്കുകളിൽ ഉണ്ടായ ക്രമക്കേടുകൾ ജില്ലയിൽ…
Read Moreകെഎസ്ആർടിസി കൊറിയർ, പാഴ്സൽ നിരക്ക് വർധിപ്പിച്ചു; ടിക്കറ്റിതര വരുമാന നേട്ടത്തിൽ മുഖ്യപങ്ക്
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ലോജിസ്റ്റിക് സർവീസ് കൊറിയർ, പാഴ്സൽ നിരക്കുകൾ വർധിപ്പിച്ചു. ഇന്നുമുതൽ നിരക്കുവർധന പ്രാബല്യത്തിലായി. അഞ്ച് കിലോവരെയുള്ള പാഴ്സലുകൾക്ക് നിരക്ക് വർധനയില്ല. 800 കിലോമീറ്റർ ദൂരം വരെയാണ് ലോജിസ്റ്റിക് സർവീസ്കൊറിയർ, പാഴ്സലുകൾ എത്തിക്കുന്നത്. ഒന്നു മുതല്‍ അഞ്ചു വരെ കിലോഗ്രാം (200 കിലോമീറ്ററിന്) 110 രൂപ, 5-15 കിലോഗ്രാം132 രൂപ, 15-30 കിലോഗ്രാം158 രൂപ, 30-45 കിലോഗ്രാം 258 രൂപ, 45-60 കിലോഗ്രാം 309 രൂപ, 60 -75 കിലോഗ്രാം 390 രൂപ, 75 -90 കിലോഗ്രാം 468 രൂപ, 90-105 കിലോഗ്രാം 516 രൂപ, 105-120 കിലോഗ്രാം 619 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ചാര്‍ജ്. ഒന്നരവർഷം മുമ്പാണ് കെ എസ് ആർടിസി സ്വന്തമായി ലോജിസ്റ്റിക് സർവീസ് ആരംഭിച്ചത്. അതിന് സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെ കൊറിയർ സർവീസ് നടത്തിയിരുന്നെങ്കിലും അത് പരാജയമായി കലാശിച്ചു. സ്വന്തമായി ലോജിസ്റ്റിക് സർവീസ്…
Read Moreപി.കെ. ദിവാകരനെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയ സംഭവം; അണികളുടെ രോഷം തണുപ്പിക്കാന്‍ സിപിഎം നേതൃത്വം
വടകര: പി.കെ. ദിവാകരനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കിയതില്‍ അണികളില്‍ നിലനില്‍ക്കുന്ന രോഷം കൂടുതല്‍ കേന്ദ്രങ്ങളിലേക്കു പടരാതിരിക്കാന്‍ നേതൃത്വം ഇടപെടുന്നു. ഇനിയങ്ങോട്ട് പ്രതിഷേധം ഉയരാതെ നോക്കണമെന്ന നിര്‍ദേശം സംസ്ഥാന നേതൃത്വം തന്നെ നല്‍കിയതായാണു വിവരം. ടി.പി. ചന്ദ്രശേഖരന് വിഷയത്തില്‍ അനുഭവമുള്ളതിനാല്‍ ഇപ്പോഴത്തെ പ്രശ്നം ഗൗരവത്തോടെയാണു സംസ്ഥാന നേതൃത്വം കാണുന്നത്. പ്രതിഷേധം തണുപ്പിക്കുന്നതിനു ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ ജില്ലാ കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയതായാണ് അറിയുന്നത്. അതിനിടെ പി.കെ. ദിവാകരനെ തഴഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന അണികളുടെ ചോദ്യത്തിനു തൃപ്തികരമായ മറുപടി പറയാന്‍ ജില്ലാ നേതൃത്വത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. മണിയൂരിലും തിരുവള്ളൂരിലും അണികളുടെ അമര്‍ഷം പ്രതിഷേധജാഥയായി പുറത്തുവന്നിട്ടും നേതൃത്വം മൗനത്തിലാണ്. മാത്രമല്ല പി.കെ. ദിവാകരനെ പരിഹസിക്കുന്ന പരാമര്‍ശമാണു കഴിഞ്ഞ ദിവസം ചില നേതാക്കളില്‍നിന്ന് ഉണ്ടായതും. ഇത് പാര്‍ട്ടി അണികളില്‍ കടുത്ത മുറുമുറുപ്പിനും അമര്‍ഷത്തിനും തിരി കൊളുത്തി. ഇതിനു പിന്നാലെയാണ് പാര്‍ട്ടി ശക്തി…
Read More