തിരുവനന്തപുരം : ശിശു ക്ഷേമ സമിതിയിൽ ചില ആയമാർ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്ന് മുൻ ജീവനക്കാരി വെളിപ്പെടുത്തിയ സാഹചര്യത്തിൽ ശിശുക്ഷേസമിതിയിലെ മുഴുവൻ കുട്ടികളെയും വൈദ്യ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനം. മെഡിക്കൽ പരിശോധനക്ക് പ്രത്യേക സംഘത്തെ ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമിതി സെക്രട്ടറി ഇന്ന് ജില്ല മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകും. മാനസിക ആരോഗ്യ വിഭാഗം ഡോക്ടർമാരെയും കൗൺസിലർമാരെയും ടീമിൽ ഉൾപ്പെടുത്തും. കുട്ടികൾക്ക് കൗൺസിലിങ് ഉൾപ്പെടെ നൽകുമെന്നാണ് ശിശു ക്ഷേമ സമിതി അധികൃതർ വ്യക്തമാക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും നിരീക്ഷണവും നടത്താൻ മോണിറ്ററിങ് സമിതിയെ കൊണ്ട് മിന്നൽ പരിശോധനയും നടത്താനുമാണ് തീരുമാനം. കൂടുതൽ കുഞ്ഞുങ്ങൾക്ക് ആയമാരിൽ നിന്നും ഉപദ്രവം ഏറ്റിട്ടുണ്ടെങ്കിൽ കർശന നടപടി എടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.ശിശു ക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയെ മുറിവേൽപ്പിച്ച പുറത്ത് വരികയും പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ശിശു ക്ഷേമ സമിതി കൂടുതൽ നടപടികളിലേക്ക് കടന്നത്.…
Read MoreCategory: TVM
കൊച്ചി സ്മാർട്ട് സിറ്റി അഴിമതിസ്മാരകമെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: കേരള ചരിത്രത്തിലെ ഒരു പ്രധാന രാഷ്ട്രീയ അഴിമതിയുടെ സ്മാരകമാണ് മരണാസന്നമായ കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിയെന്ന് ചെറിയാൻ ഫിലിപ്പ്. 2011 ഫെബ്രുവരി രണ്ടിന് കേരള സർക്കാരും ദുബായി കമ്പനിയും തമ്മിലുണ്ടാക്കിയ കരാർ ഒരു റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നു.കാക്കനാട് സർക്കാർ അക്വയർ ചെയ്ത കണ്ണായ സ്ഥലത്തെ 246 ഏക്കർ ഭൂമി തുച്ഛമായ വിലയ്ക്കാണ് ടീകോം കമ്പനിക്ക് കുത്തക പാട്ടത്തിന് കൈമാറിയത്. ഇതിനു പകരമായി സർക്കാരിന് സംയുക്ത സംരംഭത്തിൽ 16 ശതമാനം ഓഹരിപങ്കാളിത്തം മാത്രമാണ് ലഭിച്ചത്. പ്രവർത്തനം നിലച്ചു കൊണ്ടിരിക്കുന്ന കൊച്ചി സ്മാർട്ട് സിറ്റിയെ സർക്കാർ അധീനതയിലാക്കാനുള്ള മന്ത്രിസഭാ തീരുമാനം പ്രായോഗികമല്ല. 84 ശതമാനം ഓഹരിയുള്ള ദുബായ് കമ്പനിക്ക് ഭീമമായ നഷ്ടപരിഹാരം നൽകിയാൽ മാത്രമേ സർക്കാർ നൽകിയ ഭൂമി തിരിച്ചെടുക്കാനാവൂ. ഒരു നിയമ യുദ്ധത്തിന് പോയാൽ എത്ര കാലം കഴിഞ്ഞാണ് തീരുമാനമുണ്ടാവുകയെന്ന് പ്രവചിക്കാനാവില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായി ഒരു…
Read Moreശിശുക്ഷേമസമിതിയിൽ കുഞ്ഞുങ്ങളെ മുന്‍പും ചില ആയമാർ ഉപദ്രവിച്ചു; വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരി
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങളെ മുന്‍പും ചില ആയമാർ ഉപദ്രവിക്കാറുണ്ടെന്ന് മുൻ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ. പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത മുൻ ജീവനക്കാരി ഒരു സ്വകാര്യ ചാനലിനോടാണ് വെളിപ്പെടുത്തൽ നടത്തിയത്. ഉറക്കത്തിൽ മൂത്രം ഒഴിക്കുന്ന കുട്ടികളെ ആയമാർ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും അധികാരികളോട് പ്രശ്നം പറഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും ഇവർ പറയുന്നു. ഇപ്പോൾ അറസ്റ്റിലായവർ മുൻപും കുഞ്ഞുങ്ങളെ ഉപദ്രവിച്ചിട്ടുണ്ടെന്നും മുൻ ജീവനക്കാരി പറഞ്ഞു. രണ്ടര വയസുകാരിയായ കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ ഇന്നലെയാണ് ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാർ അറസ്റ്റിലായത്. കിടക്കയിൽ മൂത്രമൊഴിച്ചുവെന്ന കാരണത്താലാണ് കുഞ്ഞിനു നേരെ മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലുള്ള ക്രൂരത നടത്തിയത്. കരിമഠം സ്വദേശി അജിത, കല്ലന്പലം സ്വദേശി സിന്ധു , ശ്രീകാര്യം സ്വദേശി മഹേശ്വരി എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ ജുവനൈൽ ജസ്റ്റീസ്, പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തു.
Read Moreഎൻഡോസൾഫാൻ പരാമർശം; പ്രേംകുമാറിനെതിരേ സീരിയൽ അഭിനേതാക്കൾ; ഗണേഷ്കുമാറിന്റെ നിർദേശപ്രകാരം തുറന്ന കത്ത്
തിരുവനന്തപുരം: ടെലിവിഷൻ സീരിയലുകളെ സംബന്ധിച്ച് കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ നടത്തിയ പരാമർശത്തിനെതിരേ തുറന്ന കത്തുമായി സീരിയൽ അഭിനേതാക്കളുടെ സംഘടനായ ‘ആത്മ’. ചില സീരിയലുകൾ എൻഡോസൾഫാനേക്കാൾ വിഷലിപ്തം എന്ന പ്രേംകുമാറിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണു തുറന്ന കത്ത്. ആത്മ അംഗങ്ങളുടെ വികാരം പ്രേംകുമാറിനെ അറിയിക്കുക എന്ന പ്രസിഡന്റ് കെ.ബി. ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരമാണു തുറന്ന കത്ത്.സീരിയൽ മേഖലയ്ക്കായി പ്രേംകുമാർ എന്തു ചെയ്തുവെന്ന് ആത്മ കുറ്റപ്പെടുത്തുന്നു. എന്തെങ്കിലും കുറവുകൾ സീരിയൽ രംഗത്ത് ഉണ്ടെങ്കിൽത്തന്നെ മാതൃകാപരമായ തിരുത്തലുകൾ വരുത്തുവാൻ ഉത്തരവാദിത്വമുള്ള ഒരു സ്ഥാനത്താണ് പ്രേംകുമാർ ഇപ്പോൾ ഇരിക്കുന്നതെന്നും സീരിയലുകളുടെ കാര്യത്തിൽ ക്രിയാത്മകമായി ശ്രദ്ധ പതിപ്പിക്കാതെ, വെറും കയ്യടിക്കു വേണ്ടി മാത്രം, മാധ്യമങ്ങളിലൂടെ ആരോപണങ്ങൾ ഉയർത്തിയ പ്രേംകുമാറിന്റെ നിലപാടിനെ അപലപിക്കുന്നുവെന്നും ആത്മ തുറന്ന കത്തിൽ പറയുന്നു. സിനിമയുടെയും ടെലിവിഷന്റെയും ഉന്നമനത്തിനായുള്ള ചലച്ചിത്ര അക്കാഡമിയുടെ ഉന്നത പദവി അലങ്കരിക്കുന്ന പ്രേംകുമാർ…
Read Moreവിദേശത്തുനിന്നു വിലയ്ക്കു വാങ്ങിയ നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗം: യുവാവ് കസ്റ്റഡിയിൽ
വിഴിഞ്ഞം: വിദേശത്തുനിന്നു വിലയ്ക്കു വാങ്ങിയ സാറ്റ ലൈറ്റ് ഫോണിന്റെ പ്രവർത്തനക്ഷമത പരിശോധിച്ച മത്സ്യത്തൊഴിലാളി പുലിവാൽ പിടിച്ചു. പരീക്ഷണ സന്ദേശം മിലിറ്ററി ഇന്റലിജൻസിനു ലഭിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. നിരോധിത സാറ്റലൈ റ്റ് ഫോൺ രാജ്യസുരക്ഷയെ ബാധിക്കുന്നതരത്തിൽ ഉപയോഗിച്ചതിനു യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വിഴിഞ്ഞം കരിമ്പള്ളിക്കര സ്വദേശി വിനോദ് (29) ആണ് നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങിയത്. ഓഖി ദുരന്ത ശേഷം ഉൾക്കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കായി സർക്കാർ ഫിഷറീസ് വകുപ്പ് മുഖാന്തിരംകേരളത്തിലുടനീളം സബ്സി ഡി നിരക്കിൽ 750ൽപ്പരം സാറ്റ ലൈറ്റ് ഫോണുകൾ വിതരണം നടത്തിയിരുന്നു. 25 ഫോൺ വിഴിഞ്ഞത്തുകാർക്കും ലഭിച്ചു. ഇതിന്റെ ഉപയോഗം മനസിലാക്കിയ വിനോദും ഉൾക്കടൽ മീൻ പിടിത്തത്തിനു പോകുന്ന സമയങ്ങളിൽ ഉപയോഗിക്കാൻ ലക്ഷ്യംവച്ചു സുഹൃത്ത് മുഖാന്തിരം 47,000 രൂപ മുടക്കി ഒരു സാറ്റ ലൈറ്റ് ഫോൺ വാങ്ങി. പക്ഷെ അതിത്ര പുലിവാൽ പിടിക്കുമെന്ന് ഇയാൾ കരുതിയില്ല.…
Read Moreമധു മുല്ലശേരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതം;നടപടിക്രമങ്ങൾ പാലിച്ചാണ് പുതിയ ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുത്തതെന്ന് വി. ജോയ്
തിരുവനന്തപുരം : മംഗലപുരം സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഏരിയ സമ്മേളനത്തിനിടെ ഇറങ്ങിപ്പോയതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സിപിഎം ജില്ല സെക്രട്ടറി വി. ജോയ്. മംഗലപുരം ഏരിയ കമ്മിറ്റി മുൻ സെക്രട്ടറി മധു മുല്ലശേരി യുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വി. ജോയ് പറഞ്ഞു. നടപടിക്രമങ്ങൾ പാലിച്ചാണ് പുതിയ ഏരിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകൾ ഉയർന്നു വന്നു. അതിൽ നിന്നും ജലീലിനെ ഭൂരിപക്ഷം അംഗങ്ങൾ തെരഞ്ഞെടുത്തു. തനിക്കെതിരെ വ്യക്തിപരമായി നടത്തിയ ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നയങ്ങളും തീരുമാനങ്ങളും അനുസരിക്കാൻ മധു മുല്ലശേരി ബാധ്യസ്ഥനണ്. അതിനു തയാറാകാതെ പാർട്ടിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച മധുവിന്റെ നടപടി പാർട്ടി പരിശോധിക്കുമെന്ന് സിപിഎം നേതാക്കളായ ആനാവൂർ നാഗപ്പനും കടകം പള്ളിസുരേന്ദ്രനും പറഞ്ഞു. മധു പാർട്ടി വിട്ട് മറ്റ് പാർട്ടിയിലേക്ക് പോകുന്നതിൽ പാർട്ടിക്ക് ഒന്നും…
Read Moreവൈദ്യുതി നിരക്ക് വർധിച്ചേക്കും; വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതും പരിഗണനയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് അനിവാര്യമാണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആഭ്യന്തര ഉൽപാദനം കുറഞ്ഞത് തിരിച്ചടിയായിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ട മന്ത്രി പ്രത്യേക സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. വേനൽകാലത്ത് പുറമെനിന്ന് വൈദ്യുതി വാങ്ങുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നതിനാലാണ് സമ്മർ താരിഫ് പരിഗണിക്കുന്നതെന്നും മന്ത്രി പറഞ്ഞു.നിരക്ക് വര്‍ധനവിന് പുറമെ വേനൽ കാലത്ത് മാത്രമായി പ്രത്യേക നിരക്ക് ഏര്‍പ്പെടുത്തുന്നതാണ് പരിഗണിക്കുന്നത്. ഉപഭോക്താക്കൾക്ക് പോറലേൽക്കാതെയായിരിക്കും നിരക്കുവർധനവ് ഉണ്ടാകുക. നിരക്ക് വര്‍ധനവുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് പൂർത്തിയാക്കി. റിപ്പോർട്ട് കെഎസ്ഇബിക്ക് നൽകിയാൽ ആലോചിച്ച് തീരുമാനമെടുക്കും. സർക്കാരുമായും ഉപഭോക്താക്കളുമായും ചർച്ചചെയ്ത് നയപരമായ തീരുമാനമെടുക്കും- മന്ത്രി കെ.കൃഷ്ണൻ കുട്ടി പറഞ്ഞു.
Read Moreക്ഷേമ പെൻഷൻ വിവാദം; മുഴുവൻ പേരുടെയും പട്ടിക പുനഃപരിശോധിക്കാൻ ധനകാര്യ വകുപ്പ് നടപടി തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷന്റെ മറവിൽ വ്യാപകമായി തട്ടിപ്പ് നടന്ന സാഹചര്യത്തിൽ പെൻഷൻ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ പേരുടെയും പട്ടിക പുനഃപരിശോധിക്കാൻ ധനകാര്യ വകുപ്പ് നടപടി തുടങ്ങി. അനർഹരെ കണ്ടെത്തുന്നതിനും ക്ഷേമ പെൻഷൻ തട്ടിപ്പ് കൂടുതൽ ഉണ്ടോയെന്നു ഉറപ്പ് വരുത്താനുമാണ് നടപടി കൊണ്ട് ഉദ്ദേശിക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡ് തലത്തിലാണ് പരിശോധന നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ തന്നെ വ്യാപകമായി തട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ ക്രമക്കേട് നടത്തിയ ഉദോഗസ്ഥർക്കെതിരേ വിജിലൻസ് അന്വേഷണത്തിനും നിർദേശം നൽകിയിരിക്കുകയാണ്. ഉയർന്ന ശമ്പളം വാങ്ങുന്ന പല ഉദ്യോഗസ്ഥരും തട്ടിപ്പ് നടത്തിയത് സർക്കാർ ഉദ്യോഗസ്ഥർക്ക് ഒന്നടങ്കം അപമാനമായി മാറിയിരിക്കുകയാണ്. തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ പേര് വിവരം പുറത്ത് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്. അറുപതു ലക്ഷത്തിൽപരം ആളുകളാണ് സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വാങ്ങുന്നത്.
Read Moreഎക്സ്റേ എടുക്കുന്നത് വൈകി; രോഗിയുടെ കൂട്ടിരിപ്പുകാരൻ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി; ചികിത്സയ്ക്കായി ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മെഡിക്കൽ കോളജ്(തിരുവനന്തപുരം): എക്സ്റേ എടുക്കുന്നതിൽ കാലതാമസം നേരിട്ടുവെന്ന് ആരോപിച്ച് രോഗിയുടെ കൂട്ടിരിപ്പുകാരൻ ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി. നിസാര പരിക്കേറ്റ ഇയാളെ ആശുപത്രി വാർഡിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ നാലിനാണ് സംഭവം. കൊല്ലം ഒറ്റപ്ലാമൂട് ലീലാ ഭവനിൽ ലാലു (43) ആണ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയതിനെത്തുടർന്ന് പരിക്കേറ്റ് ചികിത്സയിലുള്ളത്. ലാലുവിന്റെ ബന്ധുവായ രോഗി കുറച്ചു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് എക്സ്റേ എടുക്കുന്നതിനു വേണ്ടിയാണ് പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തെ എക്സ്റേ യൂണിറ്റിൽ എത്തിയത്. എക്സ്റേ യൂണിറ്റിന്റെ ഒന്നാമത്തെ നിലയിൽ നിന്നാണ് ലാലു താഴേക്ക് ചാടിയത്. എക്സ്റേ യൂണിറ്റ് പ്രവർത്തിക്കുന്ന കോറിഡോറിലെ ഗ്ലാസ് ചവിട്ടി പൊട്ടിച്ചശേഷം പുറത്തേക്ക് ചാടുകയായിരുന്നു. ഏകദേശം 15 അടിയോളം ഉയരത്തിൽ നിന്നാണ് ലാലു താഴേക്ക് ചാടിയത്.…
Read Moreക്ഷേത്രത്തിൽ കവർച്ചാശ്രമം: മോഷ്ടാവിനെ നാട്ടുകാരും പോലീസും ഓടിച്ചു പിടിച്ചു
പാറശാല: ക്ഷേത്രത്തിൽ മോഷണം നടത്താൻ ശ്രമിച്ചയാളെ നാട്ടുകാരും പോലീസും ഓടിച്ചിട്ടു പിടിച്ചു. പാറശാലയ്ക്കു സമീപം ഉദിയൻകുളങ്ങര വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തിൽ ആണ് മോഷണത്തിന് ശ്രമമുണ്ടായത്. സേലം സ്വദേശി സെന്തിലിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പന്ത്രണ്ടിനാണ് സംഭവം. മാരകായുധങ്ങളുമായെത്തിയ സെന്തിൽ ക്ഷേത്രത്തിലെ പൂട്ടു അടിച്ചു പൊളിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ എത്തിയതോടെ ഇയാൾ സമീപത്തെ റെയിൽവേ ട്രാക്കിന്റെ ഭാഗത്തോട്ടു മാറുകയായിരുന്നു. തുടർന്ന് നാട്ടുകാർ അറിയിച്ചതനുസരിച്ചു എസ്.ഐ വേലപ്പൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിക്കുന്നതിനിടെ ട്രാക്കിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച സെന്തിലിനെ പോലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ടു പിടിക്കുകയായിരുന്നു. പ്രതി സംസാര ശേഷിയില്ലാത്ത ആളാണെന്ന് പോലീസ് പറഞ്ഞു.രണ്ടു മാസം മുൻപും ഇതേ ക്ഷേത്രത്തിൽ മോഷണ ശ്രമം നടന്നിരുന്നു.
Read More