മെസിയെ ഏറെയിഷ്ടപ്പെടുന്ന മോഹന്‍ലാലിനെ തേടി ഇന്നൊരു സമ്മാനമെത്തി. മെസിയുടെ ഓട്ടോഗ്രാഫ് പതിഞ്ഞ ജേഴ്സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചത്. ഈ സന്തോഷ വാർത്ത മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും. ഇന്ന്, ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോൾ, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം , ലയണൽ മെസി ഒപ്പിട്ട ഒരു ജേഴ്സി. അതാ… എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിനെ മാത്രമല്ല, എളിമയും സഹാനുഭൂതിയും ആരാധിക്കുന്ന ഒരാള്‍ക്ക് ലഭിച്ചത്… ഇത് സവിശേഷമായിരുന്നു. ഡോ രാജീവ് മാങ്ങോട്ടിൽ, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം…
Read MoreCategory: Movies
‘ഒരു വർഷത്തിനുള്ളിൽ രണ്ടാമതും മരണം തേടിയെത്തിയ ഭാഗ്യവാന്’: വ്യാജ പ്രചരണത്തിനെതിരേ ജി. വേണുഗോപാല്‍; ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ് എന്ന് കൂട്ടുകാർ
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായകനാണ് ജി. വേണുഗോപാല്‍. അദ്ദേഹം മരിച്ചു എന്ന രീതിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് വാർത്തകൾ വൈറലായിരുന്നു. ഇപ്പോഴിതാ വ്യാജപ്രചരണത്തിനെതിരേ രസകരമായ കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് വേണുഗോപാൽ. അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ എന്നു തുടങ്ങിക്കൊണ്ടാണ് ഫേസ്ബുക്കിൽ അദ്ദേഹം കുറിപ്പ് പങ്കുവച്ചത്. തന്റെ സ്കൂള്‍ ഗ്രൂപ്പിലെ അംഗങ്ങളാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തിയതെന്നും വേണുഗോപാൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എന്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ ” ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്….” എന്ന ശീർഷകത്തോടെ അയച്ച്…
Read Moreഫിമാറ്റിനു കൊച്ചിയിൽ തുടക്കമായി
മലയാള ചലച്ചിത്ര സംഗീത സംവിധായക യൂണിയനായ ഫെമു (FEMU) നേതൃത്വം നൽകുന്ന ഫെമു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻഡ് ടെക്നോളജി (Femu Institute of Music and Technology) എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൊച്ചിയിൽ നടന്നു. സൗണ്ട് റെക്കോർഡിംഗ് സാങ്കേതിക പരിജ്ഞാനം വളർത്തുക , സംഗീത സംവിധായകർക്ക് പ്രോഗ്രാമിംഗ് പഠിക്കുവാനുള്ള അവസരം ഒരുക്കുക, എന്നിങ്ങനെയുള്ള ഉദ്ദേശങ്ങളോടെയാണ് ഫിമാറ്റ് (FIMAT ) പ്രവർത്തനം ആരംഭിക്കുന്നത്. കൊച്ചി വൈഎംസിഎ ഹാളിൽ നടന്ന ചടങ്ങിൽ ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ, പ്രശസ്ത സംഗീതസംവിധായകൻ ജെറി അമൽദേവ്, സംഗീത സംവിധായകൻ ബേണി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഫെഫ്ക്ക വർക്കിംഗ് സെക്രട്ടറി സോഹൻ സീനുലാൽ ആശംസകൾ അർപ്പിച്ചു. ഫെമു പ്രസിഡന്റ് ബെന്നി ജോൺസൺ അധ്യക്ഷനായ യോഗത്തിൽ ഫെമു ട്രഷറർ അനിൽ ഗോപാലൻ സ്വാഗതവും സെക്രട്ടറി…
Read Moreലുക്മാന്റെ ലുക്കും ഗ്രേസും ഒരുപാട് ആകർഷിച്ചു: എനിക്ക് ക്രഷ് അടിച്ചിട്ടുള്ള ആക്ടർ ആണയാൾ; ദീപാ തോമസ്
സുലൈഖ മൻസിൽ സിനിമയിൽ പ്രണയ ഗാനത്തിന് ഡാൻസ് ചെയ്യുന്ന ലുക്ക്മാനെ കണ്ട് തനിക്ക് ക്രഷ് തോന്നിയെന്ന് പറയുകയാണ് ഹോം ഉൾപ്പെടെയുള്ള സിനിമകളിൽ നായിക വേഷം ചെയ്ത ദീപ തോമസ്. സുലൈഖ മൻസിൽ എന്ന സിനിമയിൽ എത്ര നാള് കാത്തിരുന്നു ഒന്ന് കാണുവാൻ.. എന്ന് തുടങ്ങുന്ന ഒരു പാട്ടുണ്ട്. ആ പാട്ടിന്റെ ഷൂട്ട് നടക്കുന്ന സമയത്ത് ഞാൻ സെറ്റിലുണ്ടായിരുന്നു. ഷൂട്ട് നടക്കുമ്പോൾ ലുക്മാന്റെ ഡാൻസും ഗ്രെയ്സും കണ്ടശേഷം അന്ന് ഞാൻ ആഗ്രഹിച്ചിരുന്നു എനിക്ക് ഈ പുള്ളിക്കൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്നത്. അതെന്റെ വലിയൊരു ആഗ്രഹമായിരുന്നു. പെരുമാനി സിനിമ എനിക്ക് കിട്ടിയപ്പോൾ എന്റെ ഡ്രീം കം ട്രൂ മൊമന്റായി അത് മാറി. എനിക്ക് ക്രഷ് അടിച്ചിട്ടുള്ള ഒരു ആക്ടർ കൂടിയാണ് ലുക്മാൻ. അന്ന് ആ ഷൂട്ട് നടക്കുമ്പോൾ എല്ലാ പെണ്ണുങ്ങളും അവിടെ വായും പൊളിച്ച് ഇരിക്കുകയായിരുന്നു. പിന്നീടാണ് എനിക്ക് മനസിലായത്…
Read Moreപ്രിയദർശൻ വെറുതെ വിളിച്ചു പറഞ്ഞാൽ ആർക്കും പാടാൻ കഴിയില്ലല്ലോ, എല്ലാ ജോണറിലും പാടാൻ കഴിവുള്ള ആളാണെങ്കിൽ നമുക്ക് അവസരങ്ങൾ തേടിയെത്തും: എംജി ശ്രീകുമാർ
പലരും പറയുന്നത് കേൾക്കാറുണ്ട്, പ്രിയദർശനും മോഹൻലാലും ഉള്ളത് കൊണ്ടാണ് എംജി ശ്രീകുമാർ എന്ന ഗായകൻ ഉണ്ടായതെന്ന്. അതിന് അവരാണ് ഉത്തരം പറയേണ്ടത് താനല്ലന്ന് എം.ജി. ശ്രീകുമാർ. പലപ്പോഴും പല വേദിയിലും അവർ തന്നെ അതിനുള്ള ഉത്തരം നൽകിയിട്ടുമുണ്ട്. കമുകറ പുരുഷോത്തമൻ സാറിന്റെ പരിപാടിയിൽ പ്രിയൻ ആണ് എനിക്ക് അവാർഡ് തന്നത്. ആ വേദിയിൽ പ്രിയൻ ഒരു മറുപടി നൽകിയിരുന്നു. ഞാൻ ഇവനെ കൊണ്ട് പാടിച്ചു, എന്റെ കൂട്ടുകാരൻ ആയത് കൊണ്ട്. ഒരു സിനിമയിൽ പാടിച്ചു, രണ്ട് സിനിമയിൽ പാടിച്ചു. അതുകഴിഞ്ഞിട്ട് പല സംവിധായകരും അവനെ വിളിക്കാൻ തുടങ്ങി. സിബി മലയിൽ, തമ്പി കണ്ണന്താനം, ജോഷിയേട്ടൻ അങ്ങനെ പലരും വിളിക്കാൻ തുടങ്ങിയെന്നതാണ് സത്യം. പല സംഗീത സംവിധായകരും പിന്നെ വിളിക്കാൻ തുടങ്ങി. പ്രിയൻ വെറുതെ വിളിച്ചു പറഞ്ഞാൽ ആർക്കും പാടാൻ കഴിയില്ലല്ലോ, എന്റെ പൊട്ടൻഷ്യൻ കൂടി തിരിച്ചറിഞ്ഞിട്ടാണല്ലോ. നമ്മൾ…
Read Moreമമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം: ഭാമ അരുൺ
മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ച് നടി ഭാമ അരുൺ. മമ്മൂട്ടിയുടെ ആരാധികയായ തനിക്ക് മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ കഴിയും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് ഭാമ അരുൺ പറയുന്നു. മമ്മൂട്ടിയോടൊപ്പം സെറ്റിൽ ഉണ്ടായിരുന്ന സമയത്തൊക്കെ അദ്ദേഹവുമായി ഒരുപാട് സംസാരിക്കാനും നല്ലൊരു ബോണ്ട് ഉണ്ടാക്കി എടുക്കാനും കഴിഞ്ഞു എന്നു ഭാമ പറഞ്ഞു. ബസൂക്കയിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ് കിട്ടുന്നത്. കഥാപാത്രത്തിന് വേണ്ടി കിക്ക് ബോക്സിംഗ് പഠിച്ചിരുന്നു എന്നും ശരീരഭാരം കുറച്ചു- ഭാമ ഒരഭിമുഖത്തിൽ പറഞ്ഞു. മദനോത്സവം എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന് ഭാര്യയായി അഭിനയിച്ച താരമാണ് ഭാമ അരുൺ. ഭാമയുടെ വാക്കുകൾ… ഞാൻ മമ്മൂട്ടി സാറിന്റെ വലിയൊരു ഫാൻ ആണ്. മമ്മൂട്ടി സാറിനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. അങ്ങനെയൊരു ചാൻസ് കിട്ടുമെന്ന് ഞാൻ ഒരിക്കൽ പോലും കരുതിയിരുന്നില്ല.…
Read Moreആലപ്പുഴ ജിംഖാന പെട്ടെന്നുണ്ടായ ഒരു ചിന്ത: ഖാലിദ് റഹ്മാന്
അമെച്വർ ബോക്സിംഗിന്റെ പശ്ചാത്തലത്തില്‍ ഒരുകൂട്ടം യുവാക്കളുടെ കഥ പറയുന്ന ആലപ്പുഴ ജിംഖാന തിയറ്ററുകളിൽ എത്തിയതു മുതൽ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്ലെനും ഗണപതിയുമാണ് പ്രധാന വേഷങ്ങളിൽ. ആലപ്പുഴ ജിംഖാന എന്ന സിനിമയുടെ ആശയത്തിലേക്ക് എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് സംവിധായകന് ഖാലിദ് റഹ്മാന് പറയുന്നു, ‘പെട്ടെന്നുണ്ടായ ഒരു ചിന്തയായിരുന്നു അത്. ഒരടുത്ത സുഹൃത്തുമായി സംസാരിച്ചിരിക്കുമ്പോള്‍ ഞങ്ങള്‍ ചില പഴയ ഓർമ്മകൾ ഇങ്ങനെ പങ്കുവെക്കുകയായിരുന്നു. അതിനിടയിൽ നിന്നാണ് ബോക്സിംഗ് പ്രമേയമാക്കി കുറച്ചു ചെറുപ്പക്കാരെ വെച്ച് ഒരു സ്പോർട്സ് കോമഡി സിനിമ ചെയ്താലോ എന്ന ചിന്ത വന്നത്. അങ്ങനെയാണ് ആലപ്പുഴ ജിംഖാന സംഭവിക്കുന്നത്. നസ്ലെനും ഗണപതിയും മികച്ച അഭിനേതാക്കളാണ്. കഴിഞ്ഞ കുറച്ചു നാളുകളായി നസ്ലെന് തിരഞ്ഞെടുക്കുന്ന സിനിമകളും കഥാപാത്രങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അവന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രീതിയും സംഭാഷണങ്ങളുടെ ശൈലിയുമൊക്കെ വേറിട്ടു നില്ക്കുന്നു. നസ്ലെന്…
Read Moreഒരേവീഡിയോയിൽ നിന്നും വ്യത്യസ്തമായ കണ്ടന്റ് ഉണ്ടാകുവാൻ ട്രോളന്മാർ കഷ്ടപ്പെടുക ആണ്: ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു ട്രോളുകൾ ഉണ്ടാക്കുക വിൽക്കുക, റോയൽറ്റി ഒന്നും ചോദിക്കുന്നില്ല; മിയ ജോർജ്
രണ്ടു മണിക്കൂർ ഡാൻസ് പ്രോഗ്രാം കവർ ചെയ്യാൻ വന്ന മീഡിയക്കാരുടെ ഒക്കെ കാമറകൾ കേട് വന്നതിനാൽ അവർക്ക് അവസാന അഞ്ചു മിനുട്ട് മാത്രമേ കാമറയിൽ കിട്ടിയുള്ളൂ എന്ന് മിയ ജോർജ്. കവർ ചെയ്യാൻ വരുമ്പൊ മിനിമം റിക്കാർഡിംഗ് വർക്ക് ആകുന്ന കാമറ എങ്കിലും എടുക്കണ്ടേ. ട്രോളന്മാർ കഷ്ടപ്പെടുക ആണ് ഒരേവീഡിയോയിൽ നിന്നും വ്യത്യസ്തമായ കൺടെന്റ് ഉണ്ടാകുവാൻ. പോട്ടെ സാരമില്ല. കുറച്ച് കഷ്ടപ്പെട്ടു ഞാൻ പരിപാടിയിലെ കുറച്ച് ഭാഗങ്ങൾ കൂടി സംഘടിപ്പിച്ചിട്ടുണ്ട്. അത് കണ്ടു കൂടുതൽ കൂടുതൽ ഊർജത്തോടെ ഈ സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവർത്തിച്ചു ട്രോളുകൾ ഉണ്ടാക്കുക വിൽക്കുക.. റോയൽറ്റി ഒന്നും ഞാൻ ചോദിക്കുന്നില്ല..കയ്യിൽ വച്ചോളൂ ട്ടാ എന്ന് മിയ ജോർജ്.
Read Moreചികിത്സയ്ക്ക് വേണ്ടി മാറി നിന്ന സമയത്ത് ധാരാളം പരസ്യങ്ങൾ വന്നിട്ടും ചെയ്തില്ല; യെസ് പറഞ്ഞിരുന്നെങ്കിൽ കോടികൾ ഉണ്ടാക്കാമായിരുന്നു; സാമന്ത
കേരളത്തിലും ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് സാമന്ത റൂത്പ്രഭു. അതുകൊണ്ടാണ് വിവാഹവും വേര്‍പിരിയലും തുടങ്ങി നടിയുടെ ജീവിതത്തില്‍ നടക്കുന്ന ചെറിയ കാര്യം പോലും കേരളത്തിലും ചര്‍ച്ചയാകുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നടിയുടെ ജീവിതത്തിലുണ്ടായത് പലതരം ദുരന്തങ്ങളാണ്. ഭര്‍ത്താവും തെലുങ്ക് നടനുമായ നാഗ ചൈതന്യയുമായി സാമന്ത വേര്‍പിരിഞ്ഞത് മുതലാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. പിന്നാലെ ഗുരുതരമായ ശാരീരിക പ്രശ്നങ്ങളും നടിക്കുണ്ടായി. അതോടെ സിനിമയില്‍ അഭിനയിക്കാതെ ചികിത്സയ്ക്ക് വേണ്ടി മാറി നിന്നു. ആ കാലയളവില്‍ ചില ആളുകള്‍ പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരങ്ങളുമായി വന്നെങ്കിലും താന്‍ അത് നിഷേധിച്ചുവെന്നു വെളിപ്പെടുത്തിയിരിക്കുന്നത് നടിയിപ്പോള്‍ . തനിക്ക് വന്ന അവസരങ്ങളോട് നോ പറഞ്ഞെന്നും അല്ലായിരുന്നെങ്കില്‍ കോടികള്‍ സമ്പാദിക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ നടി വ്യക്തമാക്കിയത്. സിനിമാ മേഖലയിലേക്ക് കടന്ന് വരുന്ന നടിമാരോ നടന്മാരോ ആരാണെങ്കിലും അവര്‍ ഒരു സിനിമയിലൂടെയെങ്കിലും വിജയിച്ചാല്‍ പിന്നെ…
Read Moreതിരുഹൃദയത്തിരുനാളിൽ വ്യാകുല മാതാവേ നിൻ നടയിൽ ഉരുകുകയായ് മെഴുതിരിയായ് ജന്മം എരിയുകയാണീ ഹൃദയം: ക്രിസ്തീയ ഭക്തി ഗാനവുമായി മോഹൻലാൽ
നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ച് കയറും. ഈശോയുടെ ദേവാലയ സമർപ്പണ സമയത്ത് ശിമയോൻ മറിയത്തോട് പറഞ്ഞതാണിത്. പ്രിയങ്കരനായ മകന്റെ ഇറക്കി കിടത്തിയ ജഡം മടിയിൽ ഏറ്റു വാങ്ങേണ്ടി വരുന്ന ഏതൊരു അമ്മയുടേയും മനസിലൂടെ ഇക്കാലവും ആ വാൾ കയറി ഇറങ്ങുന്നു. തിരുഹൃദയ തിരുനാളിൽ ക്രിസ്തീയ ഭക്തി ഗാനവുമായി മോഹൻലാൽ. ആശിർവാദി സിനിമാസിന്റെ പ്രൊഡക്ഷൻ ബാനറിൽ പ്രഭാ വർമ വരികൾ എഴുതി സ്റ്റീഫൻ ദേവസി സംഗീതം നൽകി മോഹൻലാൽ പാടി മനോഹരമാക്കിയ വ്യാകുല മാതാവേ എന്ന ഭക്തി ഗാനം മോഹൻലാലിന്റെ പേജിലൂടെ പുറത്തിറക്കി. കൺസപ്റ്റ് ആൻഡ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എം. ബി സനൽ കുമാർ, കാമറ- അനീഷ് ഉപാസന, ബിറ്റിഎസ് എഡിറ്റിംഗ്- വിഷ്ണു വേണുഗോപാൽ, സൗണ്ട് എൻജിനീയർ- ജോസ്. പി. ജോഗ്, പ്രോഗ്രാമിംഗ്- എഡ്വിൻ ജോൺസൺ, ഫ്ലൂട്ട്-സാൻവിൻ, വയലിൻ-മാർട്ടിന ചാൾസ്, മിക്സിംസ്- അമൽ മിതു. …
Read More