ന്യൂഡൽഹി: ഇന്ത്യയുടെ വാണിജ്യ വകുപ്പിന്റെയും യുഎസ് വ്യാപാര ഓഫീസിന്റെയും പ്രതിനിധികൾ ഈ മാസം 26 ന് ന്യൂഡൽഹിയിൽ ആരംഭിച്ച നിർദിഷ്ട ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ ഇന്നലെ സമാപിച്ചു. ഫെബ്രുവരി 13ന് ഇന്ത്യ- യുഎസ് സംയുക്ത പ്രസ്താവനയിൽ 2030 ആകുന്പോഴേക്കും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലെത്തിക്കാൻ ഇരു രാജ്യങ്ങളും സമ്മതിച്ചു. ഇതിന്റെ തുടർച്ചയായിട്ടാണ് ന്യൂഡൽഹിയിൽ ചർച്ചകൾ നടന്നത്. ന്യൂഡൽഹിയിൽ നടന്ന നാല് ദിവസത്തെ ചർച്ചയിൽ പരസ്പരം ഗുണകരമായ ബഹുമേഖല ഉഭയകക്ഷി വ്യാപാരക്കരാറിന് ആവശ്യമായ അടുത്ത നടപടികളെക്കുറിച്ച് ധാരണയായി. നീതി, ദേശസുരക്ഷ, തൊഴിൽ സൃഷ്ടിക്കൽ എന്നിവ ഉറപ്പാക്കിക്കൊണ്ടുള്ള വളർച്ചയ്ക്ക് വഴിതെളിക്കുകയെന്ന ഇരുരാജ്യങ്ങളുടെയും പൊതുതാല്പര്യത്തെ മുൻനിർത്തിയായിരുന്നു ചർച്ച. ബഹുമേഖല ഉഭയകക്ഷി വ്യാപാരകരാറിന്റെ ആദ്യ ഘട്ടം ഈ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ പൂർത്തിയാകും. നിലവിലുള്ള 190 ബില്യൺ ഡോളറിൽനിന്ന് 2030 ആകുന്പോഴേക്കും ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികമാക്കി 500 ബില്യൺ…
Read MoreCategory: NRI
യുദ്ധം, പ്രളയം, ഭൂകന്പം തീരാദുരിതത്തിൽ മ്യാൻമർ ജനത
നായ്പിഡോ: നാലു വർഷമായി തുടരുന്ന ആഭ്യന്തരയുദ്ധം, ഏഴു മാസം മുന്‍പത്തെ പ്രളയം, സാന്പത്തികതകർച്ച, ഭക്ഷ്യ പ്രതിസന്ധി എന്നിവ നേരിടുന്ന മ്യാൻമറിൽ ഭൂകന്പം സൃഷ്ടിച്ച നാശം വിലയിരുത്താവുന്നതിലും അപ്പുറമാണ്. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ സാഗൈംഗ്, രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലേ, തലസ്ഥാനമായ നായ്പിഡോ എന്നിവിടങ്ങളിൽ വലിയ നാശനഷ്ടങ്ങളുണ്ടായെന്നാണു റിപ്പോർട്ട്. നാശനഷ്ടങ്ങളുടെ വ്യാപ്തി പുറത്തുവരുന്നതേയുള്ളൂ. മൊബൈൽ ടവറുകൾ തകർന്നതിനാൽ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. പട്ടാളം ഭരിക്കുന്ന രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരിക്കുന്നതും കൃത്യമായ റിപ്പോർട്ടുകൾ ലഭിക്കാൻ തടസമാകുന്നു. വളരെക്കുറച്ചുകാലം മാത്രം ജനാധിപത്യം നിലനിന്നിട്ടുള്ള മ്യാൻമർ നിലവിൽ ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലാണ്. 2021ൽ പട്ടാളം ജനാധിപത്യനേതാവ് ഓംഗ് സാൻ സൂചി അടക്കമുള്ളവരെ തടവിലാക്കി അധികാരം പിടിക്കുകയായിരുന്നു. എന്നാൽ, ജനറൽ മിൻ ഓംഗ് ലെയിംഗിന്റെ പട്ടാള ഭരണകൂടത്തിനോട് ജനങ്ങൾക്കു മമതയില്ലായിരുന്നു. അട്ടിമറിയെത്തുടർന്ന് വൻതോതിലുള്ള ജനകീയ പ്രതിഷേധങ്ങളുണ്ടായി. പട്ടാളം ഉരുക്കുമുഷ്ടി പ്രയോഗിച്ചു നേരിട്ടപ്പോൾ നൂറുകണക്കിനു പേർ കൊല്ലപ്പെടുകയും ആയിരങ്ങൾ…
Read Moreമ്യാൻമറിലും തായ്ലൻഡിലും ഭൂകന്പം: 1000 കവിഞ്ഞ് മരണം; ഇന്ത്യയിലും ചൈനയിലും ബംഗ്ലാദേശിലും പ്രകന്പനം
ബാങ്കോക്ക്: മ്യാൻമറിലും അയൽരാജ്യമായ തായ്ലൻഡിലുമുണ്ടായ വൻ ഭൂകന്പത്തിൽ ആയിരത്തിലധികം മരണം. മ്യാൻമറിൽ 144 പേർ മരിച്ചെന്നും 730 പേർക്കു പരിക്കേറ്റെന്നും സൈന്യം അറിയിച്ചു. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാണ്ഡലേ പൂർണമായും തകർന്നടിഞ്ഞു. പട്ടാളഭരണമുള്ള മ്യാൻമറിൽ അപകടത്തിന്റെ വ്യാപ്തി സംബന്ധിച്ച പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് സൈനികഭരണകൂടം അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് പ്രാദേശികസമയം 12.50നാണ് റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തിയ ഭൂകന്പമുണ്ടായത്. പിന്നാലെ 6.4 രേഖപ്പെടുത്തിയ ഭൂകന്പം അനുഭവപ്പെട്ടു. പരിഭ്രാന്തരായ ജനം വീടുകൾ വിട്ടോടി. മാണ്ഡലേയിൽനിന്ന് 17.2 കിലോമീറ്റർ അകലെയാണു ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. മ്യാൻമറിലാണു ഭൂകന്പം കൂടുതൽ നാശം വിതച്ചത്. തായ്ലൻഡിന്റെ എല്ലാ ഭാഗത്തും ഭൂകന്പത്തിന്റെ പ്രകന്പനമുണ്ടായി. തലസ്ഥാനമായ ബാങ്കോക്കിൽ നിർമാണത്തിലിരുന്ന 33 നില കെട്ടിടം തകർന്നുവീണ് പത്തു പേർ മരിച്ചു. ഭൂകന്പത്തിൽ തകർന്ന കെട്ടിടങ്ങളുടെയും റോഡുകളുടെയും ഭയാനകദൃശ്യങ്ങളുടെ വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. മ്യാൻമറിലെ ഏറ്റവും…
Read Moreഭൂചലനത്തിൽ വിറച്ച് മ്യാൻമറും തായ്ലൻഡും; കെട്ടിടം തകർന്ന് 43 പേരെ കാണാതായി
നയ്പിഡാവ്/ബാങ്കോക്ക്: മ്യാൻമറിലും അയല്‍രാജ്യമായ തായല്ന്ഡിലുമുള്ള ശക്തമായ ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര് കുടുങ്ങിയതായാണ് വിവരം. ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും തായ്ലന്ഡ് അധികൃതര്‍ അറിയിച്ചു. മ്യാന്മറില് റിക്ടര്‍ സ്കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് ഉണ്ടായത്. മ്യാന്മറിലും കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. മ്യാന്മറിന്റെ തലസ്ഥാനമായ നയ്പിഡാവില്‍ റോഡുകള്‍ പിളര്‍ന്നു. ഇവിടുത്തെ ആളപായം സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. തായ്ലന്‍ഡിലും മേഖലയിലെ മറ്റിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
Read Moreയുഎസുമായുള്ള പഴയ ബന്ധം അവസാനിച്ചു’: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി
ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിൽ ആഴത്തിലുണ്ടായിരുന്ന സാമ്പത്തിക, സുരക്ഷാ, സൈനിക ബന്ധങ്ങളുടെ യുഗം അവസാനിച്ചുവെന്ന് കനേഡിയൻ പ്രസിഡന്റ് മാർക്ക് കാർണി. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വാഹനങ്ങൾക്ക് ഉയർന്ന താരിഫ് പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു മാർക് കാർണി. അമേരിക്കയിലേക്കുള്ള വാഹന ഇറക്കുമതിക്ക് ട്രംപ് ആസൂത്രണം ചെയ്ത 25 ശതമാനം ലെവി അടുത്ത ആഴ്ച പ്രാബല്യത്തിൽ വരാനിരിക്കെയാണ് മാർക്ക് കാർണിയുടെ പ്രതികരണം. ട്രംപിന്റെ നിലപാട് ഏകദേശം 500,000 തൊഴിലവസരങ്ങളെ പിന്തുണയ്ക്കുന്ന കനേഡിയൻ ഓട്ടോ വ്യവസായത്തിനെ വലിയ രീതിയിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിനുശേഷം, ഏപ്രിൽ 28ന് കാനഡയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി കാർണി തന്റെ പ്രചാരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. അമേരിക്കയുമായുള്ള വ്യാപാര യുദ്ധത്തിലെ തന്ത്രങ്ങളെക്കുറിച്ച് ആലോചിക്കാൻ കാബിനറ്റ് അംഗങ്ങളുടെ യോഗത്തിനായി ഒട്ടാവയിലേക്ക് അദ്ദേഹം മടങ്ങി. ട്രംപിന്റെ വാഹന തീരുവകൾ ന്യായീകരിക്കാനാവാത്തവ ആണെന്നും അത് രാജ്യങ്ങൾ തമ്മിലുള്ള…
Read Moreഇന്ത്യൻ മത്സ്യത്തൊഴിലാളി പാക് ജയിലിൽ തൂങ്ങിമരിച്ചനിലയിൽ
കറാച്ചി: ഇന്ത്യൻ മത്സ്യത്തൊഴിലാളിയെ പാക്കിസ്ഥാൻ ജയിലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ഗൗരവ് രാം ആനന്ദിനെയാണ്(52) കറാച്ചിയിലെ മലിർ ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. ശനിയാഴ്ച രാത്രിയാണു സംഭവം. മൃതദേഹം ഇദി ട്രസ്റ്റിന്റെ മോർച്ചറിയിലേക്കു മാറ്റി. സർക്കാർതല നടപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം കുടുംബത്തിനു വിട്ടുനൽകും. സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് 2022ലാണ് പാക് അധികൃതർ ആനന്ദിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് മലിർ ജയിലിലടച്ചു.190 ഇന്ത്യൻ മത്സ്യത്തൊഴിലാളികളാണ് പാക്കിസ്ഥാനിലെ വിവിധ ജയിലിലുകളിലുള്ളത്.
Read Moreഓക്സ്ഫോർഡിൽ മമതാ ബാനർജി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധം
ലണ്ടൻ: ഓക്സ്ഫോർഡ് സർവകലാശാലയിലെ കെല്ലോഗ് കോളജിൽ പ്രസംഗിക്കുന്നതിനിടെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസംഗം തടസപ്പെടുത്താൻ ശ്രമം. തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമം, ആർജി കർ കോളജ്, ആശുപത്രി സാമ്പത്തിക അഴിമതി എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് ഒരുസംഘം വിദ്യാർഥികൾ മമത ബാനർജിക്കെതിരേ മുദ്രാവാക്യം വിളിച്ചത്. എന്നാൽ, പ്രതിഷേധക്കാരോട് മാന്യമായി പെരുമാറിയ മമത ബാനർജി, സ്ഥിതിഗതികൾ ശാന്തമായി കൈകാര്യം ചെയ്തു. അൽപ്പ സമയത്തിനുശേഷം, സദസിലുണ്ടായിരുന്ന മറ്റുള്ളവരുടെ കൂട്ടായ പ്രതിഷേധത്തെത്തുടർന്ന് ബഹളംവച്ച വിദ്യാർഥികൾ ഹാളിൽനിന്നു പുറത്തുപോകാൻ നിർബന്ധിതരായി. വിദ്യാർഥികളുടെ പെട്ടെന്നുള്ള പ്രതിഷേധത്തിൽ സദസിലുണ്ടായിരുന്ന അതിഥികൾ ആദ്യം അന്പരന്നെങ്കിലും മുഖ്യമന്ത്രിയുടെ പ്രതികരണത്തെ അവർ കൈയടിച്ചു അഭിനന്ദിച്ചു. സംഭവസമയം മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും സദസിൽ ഉണ്ടായിരുന്നു.
Read Moreടൂറിസ്റ്റ് അന്തർവാഹിനി മുങ്ങി ആറു പേർ മരിച്ചു
കയ്റോ: ഈജിപ്തിൽ വിനോദസഞ്ചാരികളുടെ അന്തർവാഹിനി മുങ്ങി ആറു പേർ മരിച്ചു. ഒന്‍പതു പേർക്കു പരിക്കേറ്റു. ജീവനക്കാരും 45 വിനോദസഞ്ചാരികളുമാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. വിനോദസഞ്ചാരികളെല്ലാം റഷ്യൻ പൗരന്മാരാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ചെങ്കടൽ തീരത്തെ ഈജിപ്ഷ്യൻ ടൂറിസ്റ്റ് നഗരമായ ഹുർഗാദയിലായിരുന്നു സംഭവം. സിന്ദ്ബാദ് ഹോട്ടലിന്റെ കീഴിലുള്ള അന്തർവാഹിനി ഇന്നലെ രാവിലെ പത്തിന് ആഴക്കടൽ കാഴ്ചകൾ കാണാനായി വിനോദസഞ്ചാരികളുമായി പുറപ്പെട്ടതായിരുന്നു. തീരത്തുനിന്ന് ഒരു കിലോമീറ്റർ അകലെവച്ച് മുങ്ങിയെന്നാണ് ഈജിപ്ഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. റഷ്യൻ വിനോദസഞ്ചാരികളിൽ കുട്ടികളും ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. 25 മീറ്റർ വരെ ആഴത്തിൽ പോകാനുള്ള ശേഷിയാണ് അന്തർവാഹിനിക്കുള്ളത്.
Read Moreയുഎഇയിൽനിന്ന് : മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇന്‍ഷ്വറൻസ് വിപുലീകരിക്കും
ദുബായ്: യുഎഇയിൽ സ്വാഭാവിക മരണം സംഭവിക്കുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി തുടങ്ങിയ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കഴിഞ്ഞവർഷം ആരംഭിച്ച ഇൻഷ്വറൻസ് പദ്ധതിയിൽ ഈ വർഷം ദുബായ് നാഷണൽ ഇൻഷ്വറൻസും നെക്സസ് ഇൻഷ്വറൻസ് ബ്രോക്കേഴ്സും കൂടി പങ്കാളികളാകും. പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താന്‍ സാധിക്കുക. 69 വയസുവരെ പ്രായമുള്ളവർക്ക് ഇതില്‍ അംഗങ്ങളാകാം. വർഷം 32 ദിർഹമാണ് പ്രീമിയം. മരണമോ, സ്ഥിരം ശാരീരിക വൈകല്യമുണ്ടാക്കുന്ന അപകടമോ സംഭവിച്ചാൽ 35,000 ദിർഹം വരെ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ 12,000 ദിർഹം വരെയുള്ള ചെലവ് ഇൻഷ്വറൻസ് കമ്പനി നൽകുകയും ചെയ്യും. കഴിഞ്ഞവർഷമാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്.
Read Moreദക്ഷിണകൊറിയയിൽ കാട്ടുതീ അണയുന്നില്ല; മരണം 24
സോൾ: ദക്ഷിണകൊറിയയുടെ തെക്കൻ പ്രദേശങ്ങളിൽ പടരുന്ന കാട്ടുതീയിൽ മരണം 24 ആയി. 250 ലധികം കെട്ടിടങ്ങൾ ഇതിനകം കത്തിനശിച്ചു. പ്രദേശത്തെ വീടുകളും ഫാക്ടറികളും വാഹനങ്ങളും അഗ്നിക്കിരയായതിൽപ്പെടുന്നു. 1,300 വർഷം പഴക്കമുള്ള ഗൗൺസ് ബുദ്ധക്ഷേത്രവും കാട്ടുതീയിൽ കത്തി. ക്ഷേത്രത്തിലെ വിലപ്പെട്ട നിധികളിൽ ചിലത് മാറ്റിയെങ്കിലും വലിയ നാശം ഇവിടെ സംഭവിച്ചിട്ടുണ്ടെന്നു കൊറിയ ഹെറിറ്റേജ് സർവീസ് അറിയിച്ചു. ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാട്ടുതീ പടർന്നുപിടിക്കാൻ തുടങ്ങിയത്. 130 ഹെലികോപ്റ്ററുകൾ, 4,650 അഗ്നിശമന സേനാംഗങ്ങൾ, സൈനികർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
Read More