കയ്റോ: ഈജിപ്തിൽ വിനോദസഞ്ചാരികളുടെ അന്തർവാഹിനി മുങ്ങി ആറു പേർ മരിച്ചു. ഒന്പതു പേർക്കു പരിക്കേറ്റു. ജീവനക്കാരും 45 വിനോദസഞ്ചാരികളുമാണ് അന്തർവാഹിനിയിൽ ഉണ്ടായിരുന്നത്. വിനോദസഞ്ചാരികളെല്ലാം റഷ്യൻ പൗരന്മാരാണെന്നു റിപ്പോർട്ടുകളിൽ പറയുന്നു. ചെങ്കടൽ തീരത്തെ ഈജിപ്ഷ്യൻ ടൂറിസ്റ്റ് നഗരമായ ഹുർഗാദയിലായിരുന്നു സംഭവം. സിന്ദ്ബാദ് ഹോട്ടലിന്റെ കീഴിലുള്ള അന്തർവാഹിനി ഇന്നലെ രാവിലെ പത്തിന് ആഴക്കടൽ കാഴ്ചകൾ കാണാനായി വിനോദസഞ്ചാരികളുമായി പുറപ്പെട്ടതായിരുന്നു. തീരത്തുനിന്ന് ഒരു കിലോമീറ്റർ അകലെവച്ച് മുങ്ങിയെന്നാണ് ഈജിപ്ഷ്യൻ വൃത്തങ്ങൾ പറഞ്ഞത്. റഷ്യൻ വിനോദസഞ്ചാരികളിൽ കുട്ടികളും ഉണ്ടായിരുന്നു. രക്ഷപ്പെടുത്തിയവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. 25 മീറ്റർ വരെ ആഴത്തിൽ പോകാനുള്ള ശേഷിയാണ് അന്തർവാഹിനിക്കുള്ളത്.
Read MoreCategory: NRI
യുഎഇയിൽനിന്ന് : മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇന്ഷ്വറൻസ് വിപുലീകരിക്കും
ദുബായ്: യുഎഇയിൽ സ്വാഭാവിക മരണം സംഭവിക്കുന്ന ഇന്ത്യന് തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി തുടങ്ങിയ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിക്കും. ദുബായ് ഇന്ത്യൻ കോൺസുലേറ്റ് കഴിഞ്ഞവർഷം ആരംഭിച്ച ഇൻഷ്വറൻസ് പദ്ധതിയിൽ ഈ വർഷം ദുബായ് നാഷണൽ ഇൻഷ്വറൻസും നെക്സസ് ഇൻഷ്വറൻസ് ബ്രോക്കേഴ്സും കൂടി പങ്കാളികളാകും. പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് പദ്ധതിയിൽ ജീവനക്കാരെ ഉൾപ്പെടുത്താന് സാധിക്കുക. 69 വയസുവരെ പ്രായമുള്ളവർക്ക് ഇതില് അംഗങ്ങളാകാം. വർഷം 32 ദിർഹമാണ് പ്രീമിയം. മരണമോ, സ്ഥിരം ശാരീരിക വൈകല്യമുണ്ടാക്കുന്ന അപകടമോ സംഭവിച്ചാൽ 35,000 ദിർഹം വരെ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ 12,000 ദിർഹം വരെയുള്ള ചെലവ് ഇൻഷ്വറൻസ് കമ്പനി നൽകുകയും ചെയ്യും. കഴിഞ്ഞവർഷമാണ് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ഇത്തരമൊരു പദ്ധതി ആരംഭിച്ചത്.
Read Moreദക്ഷിണകൊറിയയിൽ കാട്ടുതീ അണയുന്നില്ല; മരണം 24
സോൾ: ദക്ഷിണകൊറിയയുടെ തെക്കൻ പ്രദേശങ്ങളിൽ പടരുന്ന കാട്ടുതീയിൽ മരണം 24 ആയി. 250 ലധികം കെട്ടിടങ്ങൾ ഇതിനകം കത്തിനശിച്ചു. പ്രദേശത്തെ വീടുകളും ഫാക്ടറികളും വാഹനങ്ങളും അഗ്നിക്കിരയായതിൽപ്പെടുന്നു. 1,300 വർഷം പഴക്കമുള്ള ഗൗൺസ് ബുദ്ധക്ഷേത്രവും കാട്ടുതീയിൽ കത്തി. ക്ഷേത്രത്തിലെ വിലപ്പെട്ട നിധികളിൽ ചിലത് മാറ്റിയെങ്കിലും വലിയ നാശം ഇവിടെ സംഭവിച്ചിട്ടുണ്ടെന്നു കൊറിയ ഹെറിറ്റേജ് സർവീസ് അറിയിച്ചു. ഇതുവരെ 43,330 ഏക്കറോളം ഭൂമി കത്തിനശിച്ചെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീകളിൽ ഒന്നാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാട്ടുതീ പടർന്നുപിടിക്കാൻ തുടങ്ങിയത്. 130 ഹെലികോപ്റ്ററുകൾ, 4,650 അഗ്നിശമന സേനാംഗങ്ങൾ, സൈനികർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചിട്ടില്ല.
Read Moreതെരഞ്ഞെടുപ്പ് പരിഷ്കരണം: ഇന്ത്യയെ ഉദാഹരണമാക്കി ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ തെരഞ്ഞെടുപ്പു നടപടികൾ പരിഷ്കരിക്കാൻ നിർദേശിച്ച് പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ഇന്ത്യയെയും ബ്രസീലിനെയും ഉദാഹരണമായി പരാമർശിച്ചു. ബയോമെട്രിക് വിവരങ്ങളുപയോഗിച്ച് വോട്ടറെ തിരിച്ചറിയാനുള്ള നടപടികൾ ഈ രാജ്യങ്ങളിൽ നടക്കുന്നതായി ട്രംപ് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിൽ അമേരിക്ക പരാജയമാണെന്നും ട്രംപിന്റെ ഉത്തരവിൽ പറയുന്നു. ഇന്ത്യയിൽ വോട്ടർ ഐടി കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ അറിയിച്ചിരുന്നു.
Read Moreയുഎസ് വൈസ് പ്രസിഡന്റ് പങ്കെടുത്ത ഗ്രൂപ്പ് ചാറ്റ് ചോർന്നു
വാഷിംഗ്ടൺ ഡിസി: യെമനിലെ ഹൂതി വിമതർക്കെതിരായ ആക്രമണപദ്ധതി ചർച്ച ചെയ്യാൻ അമേരിക്കയിലെ ഉന്നതവൃത്തങ്ങൾ നടത്തിയ ഗ്രൂപ്പ് ചാറ്റ് പരസ്യമായി. സിഗ്നൽ ആപ്പിൽ നടന്ന ഗ്രൂപ്പ് ചർച്ചയിൽ അവിചാരിതമായി ഒരു മാധ്യമപ്രവർത്തകനെയും ഉൾപ്പെടുത്തിയതാണു കാരണം. അതേസമയം, രഹസ്യവിവരങ്ങളൊന്നും ചോരാത്തതിനാൽ സംഭവത്തിൽ വലിയ സുരക്ഷാവീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നാണു പ്രസിഡന്റ് ട്രംപ് അഭിപ്രായപ്പെട്ടത്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സും അടക്കം പങ്കെടുത്ത ചർച്ചയിലാണ് ഇതു സംഭവിച്ചത്. അറ്റ്ലാന്റിക് എന്ന മാഗസിന്റെ ചീഫ് എഡിറ്റർ ജെഫ്രി ഗോൾഡ്ബെർഗിനെ ഇതിലേക്ക് ആഡ് ചെയ്യുകയായിരുന്നു. ഗോൾഡ്ബെർഗ് ലേഖനത്തിലൂടെ ഇക്കാര്യം പരസ്യമാക്കി. യെമനിലെ ആക്രമണലക്ഷ്യങ്ങൾ, ആക്രമണസമയം തുടങ്ങി ഒട്ടേറെ രഹസ്യവിവരങ്ങൾ ചർച്ചയിൽ പങ്കുവയ്ക്കപ്പെട്ടതായി ഗോൾഡ്ബെർഗ് അറിയിച്ചു. ഗ്രൂപ്പ് നിർമിച്ച ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്സ് സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അതേസമയം, ഗോൾഡ്ബെർഗിന്റെ നന്പർ തന്റെ ഫോണിൽ ഇല്ലെന്നും അദ്ദേഹം…
Read Moreഫ്രാൻസിസ് മാർപാപ്പയുടേത് അദ്ഭുത സൗഖ്യമെന്നു ഡോക്ടർ
റോം: ചികിത്സപോലും ഉപേക്ഷിച്ചാലോ എന്ന ചിന്ത ഉടലെടുത്ത അത്യന്തം ഗുരുതരാവസ്ഥയിൽനിന്നാണു ഫ്രാൻസിസ് മാർപാപ്പ അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നതെന്ന് ഡോക്ടർ. മാർപാപ്പയെ ചികിത്സിച്ച മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരിയാണ് ഇറ്റാലിയൻ പത്രമായ ‘കൊറിയെരെ ഡെല്ല സെറ’ യ്ക്കു നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരി 28നാണ് മാർപാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായത്. ഭക്ഷണം കഴിക്കുന്നതിനിടയിൽ മാർപാപ്പ ഛർദിച്ചു. ഛർദിയുടെ അവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ പ്രവേശിച്ചു. തെറാപ്പി തുടരണോ അതോ മരിക്കാൻ അനുവദിക്കണോ എന്നു തെരഞ്ഞെടുക്കേണ്ടിവന്ന നിർണായക സമയമായിരുന്നു അത്. മാർപാപ്പയുടെ സമീപത്തുണ്ടായിരുന്നവർ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു. എന്താണു ചെയ്യേണ്ടതെന്ന് ശരിക്കും പ്രതിസന്ധിയിലായി. ചികിത്സ തുടർന്നാൽ മറ്റ് അവയവങ്ങളും പ്രവർത്തനരഹിതമാകാനുള്ള സാധ്യത വളരെ കൂടുതലായതിനാൽ മാർപാപ്പയെ മരിക്കാൻ അനുവദിക്കണോ അതോ സാധ്യമായ എല്ലാ മരുന്നുകളും തെറാപ്പിയും പരീക്ഷിക്കണോ എന്നു തെരഞ്ഞെടുക്കുക ഞങ്ങളെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇതോടെ…
Read Moreഅമേരിക്കയുമായുള്ള തർക്കം: കാനഡയിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: ഏപ്രിൽ 28ന് വോട്ടെടുപ്പ്
ഒട്ടാവ: അമേരിക്കയുമായുള്ള വ്യാപാര തർക്കം മുറുകുന്നതിനിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളിൽ കാനഡയെ സജ്ജമാക്കാൻ വലിയ ജനപിന്തുണ ആവശ്യമാണെന്നും കാർണി പറഞ്ഞു. പാർലമെന്റ് പിരിച്ചുവിട്ടു തെരഞ്ഞെടുപ്പിനെ നേരിടാനാണു തീരുമാനം. നേരത്തേ ഇതുമായി ബന്ധപ്പെട്ട് ഗവർണർ ജനറലുമായി മാർക്ക് കാർണി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏപ്രിൽ 28ന് കാനഡ പോളിംഗ് ബൂത്തിലെത്തും. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് തെരഞ്ഞെടുപ്പ് നടത്താൻ കാർണി തീരുമാനിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ ഒക്ടോബർ 20നുള്ളിലാണ് കാനഡയിൽ തെരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ യുഎസ്-കാനഡ വ്യാപാര യുദ്ധം നടക്കുന്നതിനിടയിൽ നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നിൽ മാർക്ക് കാർണിക്ക് വ്യക്തമായ കണക്കുകൂട്ടലുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. കാനഡയെ യുഎസിനോട് കൂട്ടിച്ചേർക്കാനുള്ള ട്രംപിന്റെ നീക്കത്തോടും കാനഡയ്ക്കെതിരായ തീരുവ വർധനകളും വോട്ടാക്കി മാറ്റാനാണ് ലിബറൽ പാർട്ടിയുടെ ശ്രമം. നേരത്തെ പാർട്ടിയിൽ പിന്തുണ നഷ്ടമായതോടെയാണ്…
Read Moreവിശ്വാസികൾക്ക് മുന്നിൽ ഫ്രാൻസിസ് മാർപാപ്പ; പ്രാർഥനകൾക്ക് നന്ദിയറിയിച്ചു
വത്തിക്കാൻ സിറ്റി: ആശുപത്രിവാസത്തിന് ശേഷം വിശ്വാസികളെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. റോമിലെ ജമേലി ആശുപത്രിയിലെ ജനാലയ്ക്ക് അരികിലെത്തി തടിച്ചുകൂടിയ വിശ്വാസ സമൂഹത്തെ മാർപാപ്പ കൈവീശി കാണിച്ചു. ആയിരക്കണക്കിന് വിശ്വാസികളാണ് ആശുപത്രിയുടെ മുന്നിൽ തടിച്ചുകൂടിയത്. തന്നെ കാണാനെത്തിയവർക്ക് മാർപാപ്പ മൈക്കിലൂടെ സന്ദേശം നൽകി. എല്ലാവരുടെയും പ്രാർഥനകൾക്ക് മാർപാപ്പ നന്ദിയറിയിച്ചു. ശ്വാസകോശസംബന്ധമായ രോഗം മൂലം ഒരു മാസത്തിലേറെയായി റോമിലെ ജെമെല്ലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ആശുപത്രിയിലായി 37 ദിവസത്തിനുശേഷമാണ് മാർപാപ്പ വിശ്വാസികളെ നേരിൽ കാണുന്നത്. അതേസമയം, ആരോഗ്യനില മെച്ചപ്പെട്ട മാർപാപ്പയ്ക്ക് വത്തിക്കാനിൽ രണ്ടു മാസത്തെ വിശ്രമം അനിവാര്യമാണെന്നും മെഡിക്കൽ സംഘത്തിൽപ്പെട്ട ഡോക്ടർ അറിയിച്ചു. ശ്വാസനാള വീക്കത്തെത്തുടർന്ന് ഫെബ്രുവരി 14നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Moreമകനെ കഴുത്തറത്ത് കൊന്നു; അമേരിക്കയിൽ ഇന്ത്യൻവംശജയായ സ്ത്രീ അറസ്റ്റിൽ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ മകനെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ സ്ത്രീ അറസ്റ്റിൽ. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 11കാരനായ മകനെയാണ് ഇവർ കഴുത്തറത്ത് കൊലപ്പെടുത്തിയത്. ഇവരുടെ കൈയിൽ നിന്നും കൊലപാതകം നടത്താൻ ഉപയോഗിച്ച അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കണ്ടെത്തിയിട്ടുണ്ട് 2018ൽ രാമരാജു ഭർത്താവുമായി വിവാഹമോചിതയായിരുന്നു. വിവാഹമോചനത്തിന് ശേഷം ഭർത്താവിനൊപ്പമായിരുന്ന മകനെ മൂന്ന് ദിവസത്തെ അവധിആഘോഷിക്കാൻ സരിത ഡിസ്നിലാൻഡിലേക്ക് കൊണ്ടുപോയിരുന്നു. ഡിസ്നിലാൻഡിലെ സന്ദർശനത്തിന് ശേഷം മകനുമായി തിരിച്ചെത്തിയ ഇവർ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് മകനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ജീവനൊടുക്കാൻ വിഷം കഴിച്ച ഇവർ തന്നെ ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് പോലീസ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പ്രകാശ് രാജുവുമായി കഴിഞ്ഞ ഒരു വർഷമായി ഇവർ മകന് വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ്. ഇതിനിടയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. നിലവിൽ സരിത രാമരാജുവിനെതിരെ ചുമത്തപ്പെട്ട കുറ്റങ്ങൾ തെളിയക്കപ്പെട്ടാൽ അവർക്ക്…
Read Moreയുഎസ് ഇതുവരെ നാടുകടത്തിയത് 388 ഇന്ത്യക്കാരെ
ന്യൂഡൽഹി: ഈവർഷം ജനുവരി മുതൽ 388 ഇന്ത്യൻ പൗരന്മാരെ യുഎസ് നാടുകടത്തിയതായി വിദേശകാര്യസഹമന്ത്രി കീർത്തി വർധൻ സിംഗ്. ഇവരിൽ 333 പേരെ കഴിഞ്ഞമാസം മൂന്നു വ്യത്യസ്ത സൈനിക വിമാനങ്ങളിലായി ഇന്ത്യയിലെത്തിച്ചു. കൂടാതെ, വാണിജ്യ വിമാനങ്ങളിൽ പനാമ വഴി 55 ഇന്ത്യൻ പൗരന്മാരെയും നാടുകടത്തി. ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കീർത്തി വർധൻ സിംഗ് ഇക്കാര്യം പറഞ്ഞത്. നാടുകടത്തൽ നടപടി നേരിട്ട് കസ്റ്റഡിയിലുള്ള 295 പേരുടെ വിവരങ്ങൾ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് അധികാരികൾ നൽകിയതായും വിദേശകാര്യ മന്ത്രാലയം, മറ്റു ബന്ധപ്പെട്ട ഏജൻസികളുമായി ഇവരുടെ വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും കീർത്തി വർധൻ സിംഗ് പറഞ്ഞു. അനധികൃത കുടിയേറ്റം ആരോപിച്ച് അമേരിക്ക 2009 മുതൽ 2024 വരെ 15,564 ഇന്ത്യക്കാരെ നാടുകടത്തിയിട്ടുണ്ട്.
Read More