റായ്പുർ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിൽ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. 94 റൺസിനാണ് വിജയം. ഇന്ത്യ മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 220 റൺസ്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സ് 11 പന്തു ബാക്കിനിൽക്കെ 126 റൺസിന് പുറത്തായി. ഏഴു പടുകൂറ്റൻ സിക്സറുകൾ സഹിതം അർധസെഞ്ചറിയുമായി തകർത്തടിച്ച യുവരാജ് സിംഗിന്റെ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഹൈലൈറ്റ്. യുവി 30 പന്തിൽ ഒരു ഫോറും ഏഴു സിക്സും സഹിതം 59 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ കൂടിയായ സച്ചിൻ തെൻഡുൽക്കർ 30 പന്തിൽ ഏഴു ഫോറുകളോടെ 42 റൺസെടുത്തു. ഓസ്ട്രേലിയ നിരയിൽ ബെൻ കട്ടിംഗാണ് ടോപ് സ്കോററായത്. 29 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 39 റൺസുമായി ബെൻ പുറത്താകാതെ…
Read MoreCategory: Sports
ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി സൈക്ലിംഗ്: സഞ്ജനയ്ക്കു വെള്ളി
കോട്ടയം: ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി സൈക്ലിംഗ് 500 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ എംജി സർകലാശാലയുടെ എസ്. സഞ്ജന വെള്ളി സ്വന്തമാക്കി. ഭുവനേശ്വറിലെ കിറ്റ് യൂണിവേഴ്സിറ്റിയിലാണ് ചാന്പ്യൻഷിപ്പ് അരങ്ങേറുന്നത്. ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയാണ് എറണാകുളം സ്വദേശിനിയായ സഞ്ജന. എംജി സർവകലാശാലയിൽ വേലോഡ്രോം ഇല്ലാത്തതിനാൽ തെലുങ്കാന, ആസാം, ഭുവനേശ്വർ തുടങ്ങിയ ഇടങ്ങളിലായിരുന്നു സഞ്ജനയുടെ പരിശീലനം. 27 വർഷത്തിനുശേഷമാണ് സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ എംജി സർവകലാശാലയ്ക്കു മെഡൽ ലഭിക്കുന്നത്. അജയ് പീറ്ററാണ് സഞ്ജനയുടെ പരിശീലകൻ.
Read Moreപ്രഥമ അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ്: കേരളത്തെ നയിക്കാൻ ജെറോംപ്രിൻസും ഐറിൻ എൽസ ജോണും
കോട്ടയം: പ്രഥമ അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തെ ജെറോംപ്രിൻസും ഐറിൻ എൽസ ജോണും നയിക്കും. ഈ മാസം 18 മുതൽ 24വരെ ഗോഹട്ടിയിലാണ് ചാന്പ്യൻഷിപ്പ് അരങ്ങേറുന്നത്. പുരുഷ ടീം: ജെറോം പ്രിൻസ് (ക്യാപ്റ്റൻ), എസ്. ദീപക്, ജിയോ ലോനപ്പൻ, എസ്. ദീപക്, എസ്. മുഹമ്മദ് ഇർഫാൻ, യു. അർജുൻ, സുബിൻ തോമസ്, സി. കെ. അഭിനവ്, സാഹൽ മുഹമ്മദ്, ജോർദാൻ ചെറിയാൻ ഈപ്പൻ, മുകേഷ് കൃഷ്ണലാൽ, നിഖിൽ തോമസ്, പൃഥിൻ മുരളി. കോച്ച്: ബിജു ഡി. തെമ്മൻ. മാനേജർ: കെ. വിനീഷ്. വനിതാ ടീം: ഐറിൻ എൽസ ജോണ് (ക്യാപ്റ്റൻ), കെ.എ. അഭിരാമി, അക്ഷയ ഫിലിപ്പ്, സാന്ദ്ര ഫ്രാൻസിസ്, നന്ദന രഞ്ജിത്ത്, ചിന്നു കോശി, വി. കൃഷ്ണപ്രിയ, അമൻഡ മരിയ റോച്ച, ആർ. അഭിരാമി, പി.എ. അൽക്ക, അലീന ആന്റണി, എ. അക്ഷരലക്ഷ്മി. കോച്ച്:…
Read Moreഡബിൾടച്ച്, ഔട്ട്: അത്ലറ്റിക്കോ മാഡ്രിഡിനെ ഷൂട്ടൗട്ടിൽ കീഴടക്കി റയൽ മാഡ്രിഡ് ചാന്പ്യൻസ് ലീഗ് ക്വാർട്ടറിൽ
മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡ്; കാൽപ്പന്തു ഭ്രാന്തിൽ രണ്ട് ക്ലാസായി മാനസിക അകലമുള്ള ആരാധകരുള്ള നഗരം… ഒന്നു കണ്ണീരും കഠിനാധ്വാനവുമുള്ള വർക്കിംഗ് ക്ലാസ്… മറ്റൊന്ന് പണവും പ്രതാപവുമുള്ള ഗ്ലാമർ ക്ലാസ്… രണ്ടു ക്ലാസിനുമായി രണ്ടു ക്ലബ്. 1902ൽ രൂപംകൊണ്ട അപ്പർ ക്ലാസ് റയൽ മാഡ്രിഡും 1903ൽ പിറന്ന ലേമാന്റെ അത്ലറ്റിക്കോ മാഡ്രിഡും. പണത്തിന്റെ കരുത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ അണിനിരത്തി, കപ്പുകൾ വാരിക്കൂട്ടുന്ന റയൽ മാഡ്രിഡും ഓരോ ജയം പോലെ തോൽവിയും ഹൃദയത്തിൽ ചേർക്കുന്ന അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ 2024-25 ചാന്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ നേർക്കുനേർ ഇറങ്ങി. മാഡ്രിഡ് ഡെർബി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പോരാട്ടത്തിന്റെ ആദ്യപാദത്തിൽ റയൽ മാഡ്രിഡ് സ്വന്തം തട്ടകത്തിൽവച്ച് 2-1നു ജയിച്ചു. സ്വന്തം മൈതാനത്ത് അരങ്ങേറിയ രണ്ടാം പാദത്തിൽ 1-0ന് അത്ലറ്റിക്കോയും ജയമാഘോഷിച്ചു. അതോടെ ഇരുപാദങ്ങളിലുമായി 2-2 സമനില. അധിക സമയത്തും സമനിലപ്പൂട്ട്…
Read Moreട്രോഫി പരേഡ് ഇല്ല
മുംബൈ: ഐസിസി 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ജേതാക്കളായ ടീം ഇന്ത്യ, സ്വദേശത്ത് ട്രോഫിയുമായി ബസ് പരേഡ് നടത്തില്ല. 2024 ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയപ്പോൾ മുംബൈ മറീന ബീച്ചിലും വാങ്കഡെ സ്റ്റേഡിയത്തിലും വൻ ആഘോഷ പരിപാടികൾ അരങ്ങേറിയിരുന്നു. എന്നാൽ, ചാന്പ്യൻസ് ട്രോഫി ജയത്തിൽ ആഘോഷങ്ങൾ ഉണ്ടായിരിക്കില്ലെന്നതാണ് നിലവിലെ റിപ്പോർട്ട്. ഇന്ത്യ ടീം അംഗങ്ങൾ വ്യത്യസ്ത സമയങ്ങളിൽ അവരവരുടെ സ്വദേശത്തേക്കായിരിക്കും ദുബായിൽനിന്നു മടങ്ങുന്നത്. അതുകൊണ്ടാണ് ട്രോഫി പരേഡ് വേണ്ടെന്നുവച്ചിരിക്കുന്നത് എന്നാണ് വിവരം. 2025 ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് പോരാട്ടത്തിനു മുന്പ് കുടുംബത്തോടൊപ്പം ചെറിയ ഇടവേള ആഘോഷിക്കാനാണ് കളിക്കാർ സ്വന്തം നാട്ടിലേക്കു മടങ്ങുന്നത്. ഈ മാസം 22 മുതലാണ് ഐപിഎൽ 2025 ടൂർണമെന്റ്. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ പരിശീലനം ഞായറാഴ്ച വാങ്കഡെ സ്റ്റേഡിയത്തിൽ ആരംഭിക്കും.
Read Moreപിടി വിടാതെ റയൽ
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ഒന്നാം സ്ഥാനത്തിനായി സമ്മർദം കടുപ്പിച്ച് റയൽ മാഡ്രിഡ്. റയോ വയ്യക്കാനോയെ 1-2നു മറികടന്ന റയൽ മാഡ്രിഡ്, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് (57) ഒപ്പമെത്തി. ഗോൾ വ്യത്യാസത്തിൽ റയലാണ് രണ്ടാമത്. അതേസമയം, ഗെറ്റാഫയോട് 2-1ന് അപ്രതീക്ഷിത തോൽവി വഴങ്ങിയ അത്ലറ്റിക്കോ മാഡ്രിഡ് 56 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. കിലിയൻ എംബപ്പെയുടെയും വിനീഷ്യസ് ജുണിയറിന്റെയും ഗോളുകളുടെ ബലത്തിലാണ് റയൽ മാഡ്രിഡ് വയ്യക്കാനോയ്ക്കെതിരേ ജയം നേടിയത്. 30-ാം മിനിറ്റിൽ എംബപ്പെയിലൂടെ റയൽ മുന്നിലെത്തി. രണ്ട് മിനിറ്റുകൾക്കുള്ളിൽ വിനീഷ്യസും ലക്ഷ്യം കണ്ടതോടെ റയൽ ജയത്തിനരികിൽ. പെട്രോ ഡിയസ് (45+3’) വയ്യെക്കാനോയ്ക്കായി സ്കോർ ചെയ്ത് പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം പകുതി ഗോൾ രഹിതമായി.
Read Moreഹിതംപോലെ… രോഹിത് ശർമ ഇന്ത്യയെ ഐസിസി ചാന്പ്യൻസ് ട്രോഫിയിലേക്കു നയിച്ചത് വിരമിക്കൽ മുറവിളിക്കിടെ
ഐസിസി 2011 ഏകദിന ലോകകപ്പ് ടീമിൽനിന്നു പുറത്താക്കപ്പെട്ടതിനുശേഷം രോഹിത് ശർമ ഏറ്റവും മാനസിക പീഡനം അനുഭവിച്ച സമയമാണ് കടന്നുപോയത്. കുടവയറനു ഫിറ്റ്നസ് ഇല്ലെന്നും വിരമിക്കാനുള്ള സമയം അതിക്രമിച്ചെന്നുമെല്ലാമുള്ള വിമർശനം വായുവിലുയർന്ന സമയത്താണ് 2025 ഐസിസി ചാന്പ്യൻസ് ട്രോഫി അരങ്ങേറുന്നത്. വിമർശകർക്കുള്ള മറുപടിയായി ചാന്പ്യൻസ് ട്രോഫി രോഹിത് ശർമ ഇന്ത്യക്കു സമ്മാനിച്ചു. അതും ന്യൂസിലൻഡിന് എതിരായ ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിക്കൊണ്ട്. ചാന്പ്യൻസ് ട്രോഫി നേട്ടത്തിനു പിന്നാലെ തൽക്കാലം വിരമിക്കില്ലെന്നും രോഹിത് വ്യക്തമാക്കിയിട്ടുണ്ട്. ഐസിസി ടൂർണമെന്റ് ഫൈനൽ ചരിത്രത്തിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന നാലാമതു ക്യാപ്റ്റൻ എന്ന നേട്ടവും അതോടെ മുപ്പത്തേഴുകാരനായ രോഹിത്തിനെ തേടിയെത്തി. എട്ടു മാസത്തിനിടെ രണ്ട് ഐസിസി ട്രോഫികളിലാണ് രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ടീം ഇന്ത്യ മുത്തംവച്ചത്. അസാധ്യ ക്യാപ്റ്റൻ: ഇയാൻ സ്മിത്ത് രോഹിത് ശർമയെ അസാധ്യ ക്യാപ്റ്റനെന്നാണ്…
Read Moreവിരമിക്കൽ ഇപ്പോഴില്ല: രോഹിത്
ദുബായ്: ഏകദിന ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ചാന്പ്യൻസ് ട്രോഫി കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് തൽകാലം വിരമിക്കുന്നില്ലെന്നും ഭാവി കാര്യങ്ങൾ പിന്നീടെന്നും രോഹിത് പ്രഖ്യാപിച്ചത്. ചാന്പ്യൻസ് ട്രോഫി നേടിയാൽ ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കുമെന്നും തോറ്റാൽ രോഹിത് ടീമിനു പുറത്താകുമെന്നുമുള്ള ചർച്ചകൾ കഴിഞ്ഞദിവസങ്ങളിൽ സജീവമായിരുന്നു. നാല് ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയെ ഫൈനലിൽ നയിച്ച, രോഹിത് 20ട്വന്റി ലോകകപ്പ് ഉൾപ്പെടെ രണ്ടെണ്ണത്തിൽ കിരീടം നേടി. ന്യൂസിലൻഡിനുമേൽ നാലുവിക്കറ്റ് വിജയമാണ് ഇന്നലെ ഇന്ത്യ സ്വന്തമാക്കിയത്. 252 റൺസ് പിന്തുടർന്ന് ഇന്ത്യക്ക് നായകൻ രോഹിത് ശർമ കിടിലൻ തുടക്കം നല്കി. 41 പന്തിൽ മൂന്നു സിക്സറോടെ രോഹിത് അർധസെഞ്ചുറി പിന്നിട്ടു. 83 പന്തിൽ 76 റൺസ് എടുത്താണു പുറത്തായത്. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ 251-7. ഇന്ത്യ 49…
Read Moreവീണ്ടും ഓൾ സ്പിൻ
ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിന്റെ ഇന്നിംഗ്സിനിടെ ഇന്ത്യ മധ്യ ഓവറുകൾ പൂർണമായി നടത്തിയത് സ്പിൻ ആക്രമണം. 11 മുതൽ 40വരെയായുള്ള 30 ഓവറും സ്പിന്നർമാരായിരുന്നു എറിഞ്ഞത്. 2002 ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരേയായിരുന്നു മുന്പ് ഇന്ത്യ ഇത്തരത്തിൽ മധ്യ ഓവറുകൾ പൂർണമായി സ്പിൻ എറിഞ്ഞത്. അന്ന് രണ്ടുദിനമായി ഫൈനൽ അരങ്ങേറിയെങ്കിലും മഴയെത്തുടർന്നു മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. അതോടെ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ജേതാക്കളായി. ഇന്ത്യയുടെ കന്നി ചാന്പ്യൻസ് ട്രോഫി നേട്ടമായിരുന്നു അത്. 23 വർഷത്തിനുശേഷം ഇന്ത്യ വീണ്ടും മധ്യ ഓവറുകൾ പൂർണമായി സ്പിൻ ആക്രമണം നടത്തി, ചാന്പ്യൻസ് ട്രോഫിയിൽ ചുംബിക്കുകയും ചെയ്തു.
Read Moreടോസ് നഷ്ടം തുടർക്കഥ
ദുബായി: രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യക്കു ടോസ് നഷ്ടപ്പെടുന്നത് തുടർച്ചയായ 15-ാം തവണ. ഇതിൽ 12 എണ്ണവും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ. മൂന്ന് എണ്ണം കെ.എൽ. രാഹുലിന്റെ ക്യാപ്റ്റൻസിയിലും. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനൽ മുതൽ ഇതുവരെ ഒരു തവണപോലും ഇന്ത്യയെ ടോസ് ഭാഗ്യം തുണച്ചില്ല. ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ടോസ് നഷ്ടപ്പെടുന്ന ക്യാപ്റ്റൻ എന്ന റിക്കാർഡിന് ഒപ്പവും രോഹിത് ശർമയെത്തി. വെസ്റ്റ് ഇൻഡീസിന്റെ മുൻ ക്യാപ്റ്റൻ ബ്രയാൻ ലാറയും തുടർച്ചയായി 12 തവണ ടോസ് നഷ്ടപ്പെട്ട ക്യാപ്റ്റനാണ്. 1998 ഒക്ടോബർ മുതൽ 1999 മേയ് വരെയായിരുന്നു ലാറയുടെ ക്യാപ്റ്റൻസിയിൽ വിൻഡീസിന്റെ ടോസ് നഷ്ടം. രോഹിത്, ലാറ എന്നിവർക്കു പിന്നിൽ നെതർലൻഡ്സിന്റെ പീറ്റർ ബൊറെനാണ് (11) രണ്ടാം സ്ഥാനത്ത്. ഒരു ഐസിസി ടൂർണമെന്റിൽ ഒരിക്കൽപ്പോലും ഇന്ത്യക്കു ടോസ് ലഭിക്കാതിരിക്കുന്നതും ചരിത്രത്തിൽ ആദ്യം. 2025 ഐസിസി ചാന്പ്യൻസ്…
Read More