ഐസിസി 2011 ഏകദിന ലോകകപ്പ് ടീമിൽനിന്നു പുറത്താക്കപ്പെട്ടതിനുശേഷം രോഹിത് ശർമ ഏറ്റവും മാനസിക പീഡനം അനുഭവിച്ച സമയമാണ് കടന്നുപോയത്. കുടവയറനു ഫിറ്റ്നസ് ഇല്ലെന്നും വിരമിക്കാനുള്ള സമയം അതിക്രമിച്ചെന്നുമെല്ലാമുള്ള വിമർശനം വായുവിലുയർന്ന സമയത്താണ് 2025 ഐസിസി ചാന്പ്യൻസ് ട്രോഫി അരങ്ങേറുന്നത്. വിമർശകർക്കുള്ള മറുപടിയായി ചാന്പ്യൻസ് ട്രോഫി രോഹിത് ശർമ ഇന്ത്യക്കു സമ്മാനിച്ചു. അതും ന്യൂസിലൻഡിന് എതിരായ ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിക്കൊണ്ട്. ചാന്പ്യൻസ് ട്രോഫി നേട്ടത്തിനു പിന്നാലെ തൽക്കാലം വിരമിക്കില്ലെന്നും രോഹിത് വ്യക്തമാക്കിയിട്ടുണ്ട്. ഐസിസി ടൂർണമെന്റ് ഫൈനൽ ചരിത്രത്തിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കുന്ന നാലാമതു ക്യാപ്റ്റൻ എന്ന നേട്ടവും അതോടെ മുപ്പത്തേഴുകാരനായ രോഹിത്തിനെ തേടിയെത്തി. എട്ടു മാസത്തിനിടെ രണ്ട് ഐസിസി ട്രോഫികളിലാണ് രോഹിത്തിന്റെ ക്യാപ്റ്റൻസിയിൽ ടീം ഇന്ത്യ മുത്തംവച്ചത്. അസാധ്യ ക്യാപ്റ്റൻ: ഇയാൻ സ്മിത്ത് രോഹിത് ശർമയെ അസാധ്യ ക്യാപ്റ്റനെന്നാണ്…
Read MoreCategory: Sports
വിരമിക്കൽ ഇപ്പോഴില്ല: രോഹിത്
ദുബായ്: ഏകദിന ക്രിക്കറ്റിൽനിന്നു വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ചാന്പ്യൻസ് ട്രോഫി കലാശപ്പോരാട്ടത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയതിനു പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് തൽകാലം വിരമിക്കുന്നില്ലെന്നും ഭാവി കാര്യങ്ങൾ പിന്നീടെന്നും രോഹിത് പ്രഖ്യാപിച്ചത്. ചാന്പ്യൻസ് ട്രോഫി നേടിയാൽ ക്യാപ്റ്റൻ രോഹിത് ശർമ വിരമിക്കുമെന്നും തോറ്റാൽ രോഹിത് ടീമിനു പുറത്താകുമെന്നുമുള്ള ചർച്ചകൾ കഴിഞ്ഞദിവസങ്ങളിൽ സജീവമായിരുന്നു. നാല് ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയെ ഫൈനലിൽ നയിച്ച, രോഹിത് 20ട്വന്റി ലോകകപ്പ് ഉൾപ്പെടെ രണ്ടെണ്ണത്തിൽ കിരീടം നേടി. ന്യൂസിലൻഡിനുമേൽ നാലുവിക്കറ്റ് വിജയമാണ് ഇന്നലെ ഇന്ത്യ സ്വന്തമാക്കിയത്. 252 റൺസ് പിന്തുടർന്ന് ഇന്ത്യക്ക് നായകൻ രോഹിത് ശർമ കിടിലൻ തുടക്കം നല്കി. 41 പന്തിൽ മൂന്നു സിക്സറോടെ രോഹിത് അർധസെഞ്ചുറി പിന്നിട്ടു. 83 പന്തിൽ 76 റൺസ് എടുത്താണു പുറത്തായത്. സ്കോർ: ന്യൂസിലൻഡ് 50 ഓവറിൽ 251-7. ഇന്ത്യ 49…
Read Moreവീണ്ടും ഓൾ സ്പിൻ
ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിന്റെ ഇന്നിംഗ്സിനിടെ ഇന്ത്യ മധ്യ ഓവറുകൾ പൂർണമായി നടത്തിയത് സ്പിൻ ആക്രമണം. 11 മുതൽ 40വരെയായുള്ള 30 ഓവറും സ്പിന്നർമാരായിരുന്നു എറിഞ്ഞത്. 2002 ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ശ്രീലങ്കയ്ക്ക് എതിരേയായിരുന്നു മുന്‍പ് ഇന്ത്യ ഇത്തരത്തിൽ മധ്യ ഓവറുകൾ പൂർണമായി സ്പിൻ എറിഞ്ഞത്. അന്ന് രണ്ടുദിനമായി ഫൈനൽ അരങ്ങേറിയെങ്കിലും മഴയെത്തുടർന്നു മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല. അതോടെ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ജേതാക്കളായി. ഇന്ത്യയുടെ കന്നി ചാന്പ്യൻസ് ട്രോഫി നേട്ടമായിരുന്നു അത്. 23 വർഷത്തിനുശേഷം ഇന്ത്യ വീണ്ടും മധ്യ ഓവറുകൾ പൂർണമായി സ്പിൻ ആക്രമണം നടത്തി, ചാന്പ്യൻസ് ട്രോഫിയിൽ ചുംബിക്കുകയും ചെയ്തു.
Read Moreടോസ് നഷ്ടം തുടർക്കഥ
ദുബായി: രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യക്കു ടോസ് നഷ്ടപ്പെടുന്നത് തുടർച്ചയായ 15-ാം തവണ. ഇതിൽ 12 എണ്ണവും രോഹിത് ശർമയുടെ ക്യാപ്റ്റൻസിയിൽ. മൂന്ന് എണ്ണം കെ.എൽ. രാഹുലിന്റെ ക്യാപ്റ്റൻസിയിലും. 2023 ഐസിസി ഏകദിന ലോകകപ്പ് ഫൈനൽ മുതൽ ഇതുവരെ ഒരു തവണപോലും ഇന്ത്യയെ ടോസ് ഭാഗ്യം തുണച്ചില്ല. ഏറ്റവും കൂടുതൽ തവണ തുടർച്ചയായി ടോസ് നഷ്ടപ്പെടുന്ന ക്യാപ്റ്റൻ എന്ന റിക്കാർഡിന് ഒപ്പവും രോഹിത് ശർമയെത്തി. വെസ്റ്റ് ഇൻഡീസിന്റെ മുൻ ക്യാപ്റ്റൻ ബ്രയാൻ ലാറയും തുടർച്ചയായി 12 തവണ ടോസ് നഷ്ടപ്പെട്ട ക്യാപ്റ്റനാണ്. 1998 ഒക്ടോബർ മുതൽ 1999 മേയ് വരെയായിരുന്നു ലാറയുടെ ക്യാപ്റ്റൻസിയിൽ വിൻഡീസിന്റെ ടോസ് നഷ്ടം. രോഹിത്, ലാറ എന്നിവർക്കു പിന്നിൽ നെതർലൻഡ്സിന്റെ പീറ്റർ ബൊറെനാണ് (11) രണ്ടാം സ്ഥാനത്ത്. ഒരു ഐസിസി ടൂർണമെന്റിൽ ഒരിക്കൽപ്പോലും ഇന്ത്യക്കു ടോസ് ലഭിക്കാതിരിക്കുന്നതും ചരിത്രത്തിൽ ആദ്യം. 2025 ഐസിസി ചാന്പ്യൻസ്…
Read Moreചാന്പ്യൻസിന്റെ വൈറ്റ് ജാക്കറ്റ്
ദുബായ്: ഐസിസി ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ജേതാക്കൾ സമ്മാനദാന ചടങ്ങിൽ അണിയുന്നത് പ്രത്യേകമായി രൂപകൽപ്പന ചെയ്ത വൈറ്റ് ജാക്കറ്റ്. ഏതൊരു ഐസിസി ടൂർണമെന്റിൽനിന്നും ചാന്പ്യൻസ് ട്രോഫിയെ വ്യത്യസ്തമാക്കുന്നതും ജേതാക്കൾ അണിയുന്ന ഈ വൈറ്റ് ജാക്കറ്റാണ്. 2025 ചാന്പ്യൻസ് ട്രോഫിയുടെ വൈറ്റ് ജാക്കറ്റ് പ്രകാശനം ചെയ്തത് പാക്കിസ്ഥാൻ മുൻ താരം വസിം അക്രം. പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച 2025 ചാന്പ്യൻസ് ട്രോഫി ജേതാക്കൾക്കുള്ള വൈറ്റ് ജാക്കറ്റ് പ്രകാശനം ചെയ്തുകൊണ്ട് അക്രം പറഞ്ഞത് ഇങ്ങനെ: ‘ഐസിസി പുരുഷ ചാന്പ്യൻസ് ട്രോഫി ഏറ്റവും മികച്ചവരെ പ്രതിനിധീകരിക്കുന്നു. മഹത്വത്തിന്റെ പ്രതീകമായ വെള്ള ജാക്കറ്റ് അനാച്ഛാദനം ആരാധകരിലും ആവേശം വർധിപ്പിക്കും.’ 1998ൽ ആണ് ഐസിസി ചാന്പ്യൻസ് ട്രോഫി ആരംഭിച്ചത്. ഐസിസി നോക്കൗട്ട് ട്രോഫി എന്നായിരുന്നു ആദ്യ പേര്. 2002ലെ മൂന്നാം എഡിഷനിൽ ചാന്പ്യൻസ് ട്രോഫി എന്ന പേര് സ്വീകരിച്ചു. 2009ൽ ദക്ഷിണാഫ്രിക്ക ആതിഥേയത്വം…
Read Moreഇന്ത്യൻസ്… ഐസിസി ചാന്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക്: ഫൈനലിൽ ന്യൂസിലൻഡിനെ 4 വിക്കറ്റിനു കീഴടക്കി; ഇന്ത്യയുടെ ഏഴാം ഐസിസി കിരീടം
ദുബായ്: ഇന്ത്യൻസ് ചാന്പ്യൻസ്, ഐസിസി ചാന്പ്യൻസ് ട്രോഫിയിൽ മൂന്നാം തവണയും ഇന്ത്യൻ മുത്തം. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന 2025 ചാന്പ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ഫൈനലിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിനു കീഴടക്കി ഇന്ത്യ കപ്പിൽ മുത്തംവച്ചു. ചാന്പ്യൻസ് ട്രോഫി ഇന്ത്യ സ്വന്തമാക്കുന്നത് മൂന്നാം തവണ. 2002, 2013 വർഷങ്ങളിൽ മുന്‍പ് ഇന്ത്യ ചാന്പ്യൻസ് ട്രോഫി സ്വന്തമാക്കിയിരുന്നു. ഏറ്റവും കൂടുതൽ ചാന്പ്യൻസ് ട്രോഫി നേട്ടത്തിലും ഇന്ത്യയെത്തി. 2000 ചാന്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിൽനിന്നേറ്റ പരാജയത്തിനും രോഹിത് ശർമയും കൂട്ടരും പകരം വീട്ടി. ഇന്ത്യയുടെ ഏഴാം ഐസിസി ട്രോഫിയാണ്. മൂന്നു തവണ ചാന്പ്യൻസ് ട്രോഫിക്കൊപ്പം രണ്ടു തവണ വീതം ഏകദിന ലോകകപ്പും (1983, 2011) ട്വന്റി-20 ലോകകപ്പും (2007, 2014) ടീം ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടർച്ചയായ 12-ാം തവണയായിരുന്നു ക്യാപ്റ്റൻ…
Read Moreജൂണിയർ ചെസ് പ്രണവ് ലോക ചാന്പ്യൻ
പെട്രോവാക് (മോണ്ടിനെഗ്രോ): പതിനെട്ടുകാരനായ ഡി. ഗുകേഷ് എന്ന ഫിഡെ ലോക ചാന്പ്യനു പിന്നാലെ ലോക ജൂണിയർ പട്ടവും ഇന്ത്യയിലേക്ക്. ഇന്ത്യയുടെ ചെസ് ആധിപത്യ വീരഗാഥ തുടർന്ന് പ്രണവ് വെങ്കിടേഷ് ലോക ജൂണിയർ 2025 ചാന്പ്യൻ പട്ടം കരസ്ഥമാക്കി. 12 ഗ്രാൻഡ്മാസ്റ്റർമാർ ഉൾപ്പെടെ 63 രാജ്യങ്ങളിൽനിന്നായി 157 കളിക്കാർ പങ്കെടുത്ത ടൂർണമെന്റിലാണ് പതിനെട്ടുകാരനായ പ്രണവ് വെങ്കിടേഷ് ചാന്പ്യനായത്. 17 വർഷത്തിനുശേഷമാണ് പുരുഷ ജൂണിയർ ക്ലാസിക്കൽ ചെസിൽ ഒരു ഇന്ത്യൻ താരം ലോക കിരീടം സ്വന്തമാക്കുന്നതെന്നതും ശ്രദ്ധേയം. അവസാന മത്സരത്തിൽ സ്ലോവേനിയയുടെ മാറ്റിക് ലാവ്റെൻസിക്കിനെതിരേ സമനില നേടി പ്രണവ് 9/11 പോയിന്റുമായി ലോക ജേതാവായി. ബംഗളൂരു സ്വദേശിയായ പ്രണവും ഗുകേഷ്, പ്രഗ്നാനന്ദ എന്നിവരെപ്പോലെ വേലമ്മാൾ ഇൻസ്റ്റിറ്റ്യൂട്ട്, വെസ്റ്റ്ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമി എന്നിവയുടെ പ്രൊഡക്റ്റാണ്.
Read Moreകുത്തിത്തിരി… നാളെ നടക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ സ്പിന്‍ യുദ്ധമാകും
ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഏകദിന ക്രിക്കറ്റ് ഫൈനല്‍ നാളെ അരങ്ങേറുമ്പോള്‍ കുത്തിത്തിരിയുന്ന പന്തുകളാലുള്ള ആക്രമണ-പ്രത്യാക്രമണങ്ങളായിരിക്കും ഏറ്റവും ശ്രദ്ധേയം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലും സെമിയിലും നാലു സ്പിന്നര്‍മാരെയാണ് ഇന്ത്യന്‍ ടീം പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ലാഹോറില്‍ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെമിയില്‍ നാലു സ്പിന്നര്‍മാരെ ന്യൂസിലന്‍ഡും ഉപയോഗിച്ചു. ദുബായില്‍ സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കുകയെന്നു മനസിലാക്കിയ ഇന്ത്യന്‍ ടീം മാനേജ്മെന്റ് മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡിന് എതിരായ ഗ്രൂപ്പ് മത്സരത്തിലായിരുന്നു അത്. 42 റണ്‍സ് വഴങ്ങിയ വരുണ്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കി പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്കാരവും സ്വന്തമാക്കി. വരുണ്‍ x സാന്റ്നര്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണം വരുണ്‍ ചക്രവര്‍ത്തിയാണ് നയിക്കുന്നതെങ്കില്‍ ന്യൂസിലന്‍ഡിന്റേത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറാണ്. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 എഡിഷനില്‍ രണ്ടു മത്സരങ്ങളില്‍നിന്ന് ഏഴു വിക്കറ്റ്…
Read Moreജയിച്ചു നിർത്തി
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ 2024-25 സീസണിലെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്കു ജയം. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അരങ്ങേറിയ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 1-0നു മുംബൈ സിറ്റി എഫ്സിയെ കീഴടക്കി. ഗോൾരഹിതമായ ആദ്യപകുതിക്കുശേഷം 52-ാം മിനിറ്റിൽ ഖ്വാമെ പെപ്രയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ എട്ടാം ജയമാണ്. പ്ലേ ഓഫിൽ യോഗ്യത നേടില്ലെന്ന് നേരത്തേ ഉറപ്പിച്ച ബ്ലാസ്റ്റേഴ്സ്, ഇന്നലത്തെ ജയത്തോടെ 23 മത്സരങ്ങളിൽനിന്ന് 28 പോയിന്റിലേക്കെത്തി. നിലവിൽ ഒന്‍പതാം സ്ഥാനത്താണ് കൊച്ചി ക്ലബ്. അതേസമയം, ഇന്നലത്തെ തോൽവി മുംബൈ സിറ്റിയുടെ പ്ലേ ഓഫ് മോഹങ്ങൾക്കു തിരിച്ചടിയായി. സമനില നേടിയാൽ പ്ലേ ഓഫ് സ്വന്തമാക്കാം എന്ന അവസ്ഥയിലായിരുന്നു മുംബൈ കളത്തിലെത്തിയത്. സീസണിൽ മുംബൈയുടെ അവസാന മത്സരം 11ന് ബംഗളൂരുവിന് എതിരേയാണ്. 12നു ഹൈദരാബാദിന് എതിരേയാണ്…
Read Moreഛേത്രി റിട്ടേണ്‍സ്…
കോൽക്കത്ത: രാജ്യാന്തര ഫുട്ബോളിൽ നിന്ന് കഴിഞ്ഞ വർഷം വിരമിച്ച ഇന്ത്യൻ സൂപ്പർ താരം സുനിൽ ഛേത്രി ദേശീയ ടീമിലേക്ക് തിരിച്ചു വരുന്നു. ഈ മാസം നടക്കുന്ന രാജ്യാന്തര മത്സരങ്ങളിൽ സുനിൽ ഛേത്രി കളിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഛേത്രിയെ 26 അംഗ ടീമിൽ ഉൾപ്പെടുത്തി ഇന്ത്യൻ ടീമിനെ ഇന്നലെ കോച്ച് മനോലോ മാർക്വെസ് പ്രഖ്യാപിച്ചു.
Read More