സ്വർണപ്പരപ്പ്… തുഴച്ചിലിലൂടെ സ്വർണം അടക്കം നാലു മെഡൽ

  ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത അണക്കെട്ടായ തെഹ്രിയിലെ ഒളപ്പരപ്പുകളില്‍ മെഡലുകള്‍ വാരി കേരളത്തിന്‍റെ റോവിംഗ് ടീം. ഇന്നലെ തോണിയിറക്കിയ അഞ്ച് ഫൈനലിലും കേരളം മെഡലുകള്‍ വാരിക്കൂട്ടി. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് റോവിംഗില്‍ നിന്ന് മാത്രം കേരളം ഇന്നലെ നേടിയത്. വനിതകളുടെ കോസ്ലെസ് ഫോറിലായിരുന്നു സ്വര്‍ണം നേട്ടം. റോസ് മറിയ ജോഷി, കെ.ബി. വര്‍ഷ, പി.ബി. അശ്വതി, വി.എസ്. മീനാക്ഷി എന്നിവരടങ്ങിയ ടീമാണ് സ്വർണത്തിലേക്കു തുഴയെറിഞ്ഞത്. 7.33.1 മിനിറ്റിലാണ് മത്സരം പൂര്‍ത്തിയാക്കിയത്. വനിതകളുടെ ഡബിള്‍ സ്‌കള്‍ ഇനത്തിലും വനിതകളുടെ കോസ്ലെസ് പെയര്‍ ഇനത്തിവുമാണ് വെള്ളി നേട്ടം. ഡബിള്‍ സ്‌കള്ളില്‍ കെ. ഗൗരിനന്ദ, സാനിയ ജെ. കൃഷ്ണ എന്നിവരടങ്ങിയ ടീം 7.59.8 മിനിറ്റില്‍ ഫിനിഷ് ചെയ്തപ്പോള്‍ 8.18.5 മിനിറ്റിലായിരുന്നു കോസ്ലെസ് പെയറില്‍ കേരളത്തിന്‍റെ വെള്ളി നേട്ടം. ബി. വിജിന മോള്‍, അലീന ആന്‍റോ…

Read More

ഇന്ത്യയുടെ ട്വന്‍റി-20 സമീപനത്തെക്കുറിച്ച് ഗംഭീർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്‍റി-20 ഫോർമാറ്റിൽ നിലവിൽ പരീക്ഷിക്കുന്നത് ഹൈ റിസ്ക് മോഡലാണെന്ന് മുഖ്യപരിശീലകൻ ഗൗതം ഗംഭീർ. ഒരു ടാർഗറ്റ് സെറ്റ് ചെയ്തശേഷം എന്തുവിലകൊടുത്തും അതിലേക്ക് എത്തുക എന്ന കില്ലർ മോഡൽ ബാറ്റിംഗാണ് ഗൗതം ഗംഭീർ ഹൈ റിസ്ക് ശൈലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഗംഭീറിന്‍റെ പരിശീലനത്തിനു കീഴിൽ ആദ്യം ബാറ്റ് ചെയ്തപ്പോഴെല്ലാം ടീം ഇന്ത്യയുടെ ബാറ്റിംഗ് ശൈലി അതിന് അടിവരയിടുകയും ചെയ്തു. ഐസിസി ട്വന്‍റി-20 ലോകകപ്പ് ജയത്തിനുശേഷം ശ്രീലങ്കൻ പര്യടനത്തോടെയാണ് ഗൗതം ഗംഭീർ ഇന്ത്യയുടെ മുഖ്യപരിശീലകനായെത്തിയത്. സഞ്ജു, അഭിഷേക്, തിലക് ഇന്ത്യ ഇപ്പോൾ പ്രയോഗിച്ച് ഫലം കണ്ടുവരുന്ന ഹൈ റിസ്ക് ബാറ്റിംഗ് ശൈലിക്ക് അടിസ്ഥാനം സഞ്ജു സാംസണ്‍, അഭിഷേക് ശർമ, തിലക് വർമ എന്നിവരുടെ ആക്രമണ ബാറ്റിംഗാണ്. ഗംഭീർ എത്തിയശേഷമാണ് സഞ്ജുവും (മൂന്ന്) തിലക് വർമയും (രണ്ട്) ട്വന്‍റി-20 കരിയറിലെ സെഞ്ചുറി നേട്ടങ്ങൾ ആഘോഷിച്ചത്. ഏറ്റവും…

Read More

ഗുകേഷിനെ വീഴ്ത്തി ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചാന്പ്യൻ പട്ടം സ്വന്തമാക്കി പ്രഗ്നാനന്ദ

വിജ്ക് ആൻ സീ (ന്യൂസിലൻഡ്): ഫിഡെ ലോക ചെസ് ചാന്പ്യൻ ഡി. ഗുകേഷിനെ ടൈബ്രേക്കറിൽ കീഴടക്കി ആർ. പ്രഗ്നാനന്ദ 2025 ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചാന്പ്യൻപട്ടം സ്വന്തമാക്കി. ടൈബ്രേക്കറിൽ പിന്നിൽനിന്നെത്തിയായിരുന്നു പ്രഗ്നാനന്ദയുടെ ജയം. ഇന്ത്യൻ താരങ്ങൾ തമ്മിലുള്ള ടൈബ്രേക്കർ ചെസ് ആരാധകരെ ആവേശത്തിലാക്കി. മാസ്റ്റേഴ്സിൽ പ്രഗ്നാനന്ദയുടെ കന്നി ട്രോഫിയാണ്. കഴിഞ്ഞ എഡിഷനിലും ടൈബ്രേക്കറിലൂടെ ചാന്പ്യൻപട്ടം ഗുകേഷിനു കൈവിടേണ്ടിവന്നിരുന്നു. നിലവിൽ ഇന്ത്യയിലെ ഒന്നാം റാങ്ക് താരമാണ് ഗുകേഷ്.

Read More

38-ാം ദേശീയ ഗെയിംസ്; കേരളത്തിന് 15 മെഡലുകൾ

ദേശീയ ഗെയിംസിൽ ഇന്നലെ നീന്തൽക്കുളത്തിലും സൈക്ലിംഗ് ട്രാക്കിലും കേരളത്തിനു വെള്ളിത്തിളക്കം. 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ സജൻ പ്രകാശും 15 കിലോമീറ്റർ സ്ക്രാച്ച് റോഡ് ഇവന്‍റിൽ അദ്വൈത് ശങ്കറുമാണ് മെഡൽ നേട്ടക്കാർ. ഇതോടെ ആറ് സ്വർണവും അഞ്ച് വെള്ളിയും നാല് വെങ്കലവും ഉൾപ്പെടെ 15 മെഡലുകൾ കേരളത്തിന്‍റെ അക്കൗണ്ടിലുണ്ട്. സർവീസസിനെ മറികടന്ന് 42 മെഡൽ നേട്ടവുമായി കർണാടക ഒന്നാമതെത്തി. 22 സ്വർണവും 10 വീതം വെള്ളിയും വെങ്കലവുമാണ് കർണാടകയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള സർവീസസിന് 19 സ്വർണവും 10 വെള്ളിയും ഒന്പതു വെങ്കലവും അടക്കം 38 മെഡലുകളുണ്ട്. കേരളം പോയിന്‍റ് പട്ടികയിൽ 11-ാമതാണ്. ബാസ്കറ്റിൽ ഇരട്ട ഫൈനൽ 3×3 ബാസ്കറ്റ്ബോളിൽ കേരളത്തിന്‍റെ പുരുഷ, വനിതാ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. മധ്യപ്രദേശിനെയാണ് വനിതകൾ പരാജയപ്പെടുത്തിയത്. സ്കോർ: 13-10. ഫൈനലിൽ തെലുങ്കാനയെ നേരിടും. സെമിയിൽ തമിഴ്നാടിനെ തോൽപ്പിച്ചാണ് പുരുഷ ടീം ഫൈനലിൽ…

Read More

ദേശീയ ഗെയിംസ്; വോളിബോളിൽ സ്വർണവും വെള്ളിയും നേടി കേരള ടീം

ഡെറാഡൂണ്‍: അവഗണിച്ചവർക്കുത്തരമായി ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനായി മത്സരിച്ച ടീമുകൾ സ്വർണവും വെള്ളിയും കരസ്ഥമാക്കി. വനിതാ ടീം സ്വർണം നേടിയപ്പോൾ എതിരാളികളെ വിറപ്പിച്ച പുരുഷ ടീം വെള്ളിയിൽ പോരാട്ടം അവസാനിപ്പിച്ചു. വനിതാ ഫൈനലിൽ തമിഴ്നാടിനെ കേരളം തറപറ്റിച്ചു. സ്കോർ: 25-19, 22-25, 22-25, 25-14, 15-7. പുരുഷന്മാരുടെ ഫൈനലിൽ ആദ്യ രണ്ട് സെറ്റുകൾ എതിരാളികളായ സർവീസസ് നേടിയപ്പോൾ മൂന്നാം സെറ്റിലൂടെ കേരളം സ്വർണ പ്രതീക്ഷ നിലനിർത്തി. നാലാം സെറ്റിനായി പൊരുതിയെങ്കിലും അവസാന നിമിഷങ്ങളിലെ ചില പാളിച്ചകൾ തിരിച്ചടിയാകുകയായിരുന്നു. സ്കോർ: 20-25, 22-25, 25-19, 28-26. ഗൂജറാത്ത് ഗെയിംസിൽ പുരുഷ, വനിതാ ടീമുകൾ സ്വർണം നേടിയശേഷം ഇത്തവണയാണ് കേരളം ദേശീയ ഗെയിംസിൽ പങ്കെടുക്കുന്നത്. തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ഗോവ ദേശീയ ഗെയിംസിൽ കേരള ടീമുകൾക്കു പങ്കെടുക്കാനായില്ല. സ്പോർട്സ് കൗണ്‍സിലും കേരള ഒളിന്പ്കിസ് അസോസിയേഷനും തമ്മിലുണ്ടായ തർക്കത്തിൽ ഇത്തവണയും ദേശീയ…

Read More

റിക്കാർഡ് അഭിഷേകം

മുംബൈ: അഭിഷേക് ശർമ മിന്നൽ സെഞ്ചുറിയിലൂടെ റിക്കാർഡ് അഭിഷേകം നടത്തിയ മത്സരത്തിൽ ഇംഗ്ലണ്ടിനെ 150 റൺസിനു കീഴടക്കി ഇന്ത്യയുടെ സംഹാര താണ്ഡവം. അഞ്ചാം ട്വന്‍റി-20യിൽ ആധികാരിക ജയം നേടിയതോടെ പരന്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. 54 പന്തിൽ 13 സിക്സും ഏഴു ഫോറും അടക്കം 135 റൺസാണ് അഭിഷേക് ശർമ അടിച്ചുകൂട്ടിയത്. 250 ആയിരുന്നു അഭിഷേകിന്‍റെ സ്ട്രൈക്ക് റേറ്റ്. ഏഴു പന്തിൽ രണ്ടു സിക്സും ഒരു ഫോറുമടക്കം 16 റൺസ് നേടിയ സഞ്ജു സാംസൺ ആയിരുന്നു ഇന്ത്യൻ ആക്രമണത്തിനു തുടക്കമിട്ടത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 10.3 ഓവറിൽ 97നു പുറത്തായി. മുഹമ്മദ് ഷമി മൂന്നും വരുൺ ചക്രവർത്തി, ശിവം ദുബെ, അഭിഷേക് ശർമ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്. 17 പന്തിൽ 50 നേരിട്ട 17-ാം പന്തിൽ അഭിഷേക്…

Read More

ഐസിസി അണ്ടർ 19 വനിതാ ട്വന്‍റി-20 ലോകകപ്പ് ഇന്ത്യക്ക്

ക്വാലാലംപുർ: തുടർച്ചയായ രണ്ടാം വട്ടവും ഐസിസി അണ്ടർ 19 വനിതാ ട്വന്‍റി-20 ലോകകപ്പ് ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ കുമാരിമാർ. അണ്ടർ 19 ട്വന്‍റി-20 ലോകകപ്പിനു മറ്റൊരു അവകാശികൾ വേണ്ടെന്നുള്ള പ്രഘോഷണവുമായി ഇന്ത്യൻ സ്വീറ്റീസ് ക്വാലാലംപുരിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കൻ ടീമിനെ ഒന്പതു വിക്കറ്റിനു തകർത്തു. അതും 52 പന്ത് ബാക്കിനിൽക്കേയായിരുന്നു ഇന്ത്യയുടെ ജയം. 2023ൽ അരങ്ങേറിയ പ്രഥമ അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ടിനെ കീഴടക്കിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഇത്തവണ ഇംഗ്ലണ്ടിനെ സെമിയിൽ കീഴടക്കിയാണ് ഇന്ത്യ ഫൈനലിലേക്കു മുന്നേറിയത്. യഥാർഥ ചാന്പ്യന്മാരുടെ കളിയാണ് ടൂർണമെന്‍റിൽ മുഴുനീളെ ഇന്ത്യൻ പെണ്‍കുട്ടികൾ കാഴ്ചവച്ചതെന്ന് പുരുഷ ഇതിഹാസ ക്രിക്കറ്റർ സച്ചിൻ തെണ്ടുൽക്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു. 15 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടുകയും 33 പന്തിൽ 44 റണ്‍സുമായി പുറത്താകാതെ നിൽക്കുയും ചെയ്ത ഇന്ത്യൻ ഓപ്പണർ ഗോങ്കഡി തൃഷയാണ് പ്ലെയർ…

Read More

സിദ്ധാര്‍ഥ് കൃഷ്ണയും തീര്‍ഥ ജ്യോതിഷും ചാമ്പ്യന്മാര്‍

ആലപ്പുഴ: റിലയന്‍സ് മാളില്‍നടന്ന അണ്ടര്‍-07 ജില്ലാ ചെസ് സെലക‌്ഷന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സിദ്ധാര്‍ഥ് കൃഷ്ണയും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തീര്‍ഥ ജ്യോതിഷും ജേതാക്കളായി. മുഹമ്മദ് ഫൈസാന്‍ ഓപ്പണ്‍ വിഭാഗത്തിലും വേണിക വിശ്വനാഥ് പെണ്‍കുട്ടികളുടെ വിഭാഗത്തിലും രണ്ടാംസ്ഥാനം നേടി. ശ്രീലക്ഷ്മി എസ്. പിള്ള, സമൃധി സനോജ്, ഇതള്‍ സത്യ എന്നിവര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും പ്രഭവ് എസ്. നായര്‍, വിനായക് മഹാദേവ്, അലി ഫര്‍ഹാന്‍ ബിന്‍ ഫവാസ്, ജി.ജെ. ആരവ്, പാര്‍ഥിവ് ശ്രീനാഥ്, രാം ആനന്ദ്, അഥര്‍വ് വര്‍മ, ഇഷാന്‍ എസ്. നാഥ് എന്നിവര്‍ ഓപ്പണ്‍ വിഭാഗത്തിലും സമ്മാനങ്ങള്‍ നേടി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ രൂപീകരിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ആലപ്പുഴയെ പ്രതിനിധീകരിക്കും. ജില്ലാ ഓര്‍ഗനൈസിംഗ് ജോയിന്റ് കണ്‍വീനര്‍ അഡ്വ. മാര്‍ട്ടിന്‍ ആന്റണി അധ്യക്ഷനായിരുന്നു. ജില്ലാ കണ്‍വീനര്‍ ബിബി സെബാസ്റ്റ്യന്‍…

Read More

അടിച്ച് കേറി വാ…അണ്ടർ19 വനിതാ ട്വന്‍റി20 ലോകകപ്പ്: കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ

ക്വലാലംപുർ: അണ്ടർ 19 വനിതാ ട്വന്‍റി20 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒൻപത് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നിലനിർത്തിയത്. സ്കോർ: ദക്ഷിണാഫ്രിക്ക 82-10, ഇന്ത്യ 84-1. ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റണ്‍സ് വിജയലക്ഷ്യം 11.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർ ഗോംഗാഡി തൃഷ ഒരുക്കിയത്. തൃഷ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യയുടെ വിജയം അനായാസമായി. ടീം സ്കോർ 36ൽ നിൽക്കേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. ജി. കമാലിനി എട്ട് റണ്‍സെടുത്ത് പുറത്തായി. പിന്നാലെയിറങ്ങിയ സനിക ചാൽക്കെയും വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്തു. തൃഷ 33 പന്തിൽ 44 റണ്‍സും സനിക 22 പന്തിൽ 26 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് ഇന്ത്യൻ ബൗളർമാരുടെ മുന്നിൽ പിടിച്ചു നിൽക്കാനായില്ല.…

Read More

അണ്ടർ 19 വനിതാ ട്വന്‍റി20 ക്രിക്കറ്റ്; ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ

ക്വലാലംപുർ: അണ്ടർ 19 വനിതാ ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ. നിലവിലെ ചാന്പ്യൻമാരായ ഇന്ത്യ സെമിയിൽ ഇംഗ്ലണ്ടിനെതിരേ ആധികാരിക ജയത്തോടെയാണു ഫൈനലിലെത്തിയത്. തീർത്തും ഏകപക്ഷീയമായി മാറിയ മത്സരത്തിൽ ഒൻപതു വിക്കറ്റിനാണ് ഇന്ത്യൻ ജയം. മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 113 റണ്‍സ്. മറുപടി ബാറ്റിംഗിൽ ഒരിക്കൽക്കൂടി ഓപ്പണർമാർ തിളങ്ങിയതോടെ, 30 പന്തും ഒൻപതു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി. നാളെ നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകർത്താണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 105 റണ്‍സെടുത്തു. ദക്ഷിണാഫ്രിക്ക 11 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കിയിരിക്കേ 106 റണ്‍സ് നേടി വിജയത്തിലെത്തി. ഓൾറൗണ്ട് ഇന്ത്യ ടൂർണമെന്‍റിൽ…

Read More